അന്നുഞങ്ങൾക്ക് മെഡിസിനൊക്കെ കൊണ്ടേത്തന്നത് ചേച്ചിയായ്രുന്നു…
പുള്ളിക്കാരിയും ഞങ്ങളെക്കുറച്ചുനേരം സമാധാനിപ്പിച്ച് അന്നൊരുദിവസംകൂടി റെസ്റ്റെടുക്കാനും നിർദ്ദേശിച്ചശേഷമാണ് പോയത്…
വീട്ടുകാരോടൊന്നും വിളിച്ചുപറയണ്ടാന്നും പ്രത്യേകമോർമ്മിപ്പിച്ചു, അവരെ വെറുതേ പേടിപ്പിയ്ക്കണ്ടാന്ന്…
അതുകൊണ്ട്തന്നെ വീട്ടീന്നുവിളിച്ചപ്പോൾ എന്തൊക്കെയോ ഒഴിവുകഴിവുംപറഞ്ഞിട്ട് അന്നുവേറെ പോസ്റ്റൊന്നുംപിടിയ്ക്കാതെ കയറിക്കിടന്നു…
സമയാസമയങ്ങളിൽ കൊണ്ടേത്തന്ന ഫുഡ്ഡും മെഡിസിനുംകഴിച്ച് അന്നുമുഴുവൻ ഞങ്ങൾ ഷെഡ്ഡിൽത്തന്നായ്രുന്നു…
പിറ്റേന്നെഴുന്നേറ്റപ്പോൾ മുറിവിന്റെവേദന നന്നായി കുറഞ്ഞതുപോലെ…
ബാന്റേജിന്റെ പുറത്തുകൂടിയൊന്നു തൊട്ടുനോക്കിയപ്പോൾ താമസിയാതെ ഉണങ്ങുമെന്നൊരു അശരീരിയുംകേട്ടു…
ആ സന്തോഷത്തോടെ ഫ്രഷായി താഴേയ്ക്കുചെന്ന് ബ്രേക്ക്‌ഫാസ്റ്റും കഴിച്ചുകഴിഞ്ഞപ്പോഴാണ് മൊത്തത്തോടെ പോസ്റ്റായത്…
അച്ഛനുംജോയും പുറത്തുപോയതുകൊണ്ടും ചേച്ചിയുംഅമ്മയും അടുക്കളയിലായതിനാലും ഒരുവാക്കുമിണ്ടാൻപോലും ആരുമില്ലാത്തവസ്ഥ…
കൂടുണ്ടായ്രുന്ന സാധനത്തിന്റെ പള്ളിയുറക്കമാണേൽ അപ്പോഴും കഴിഞ്ഞിട്ടുമില്ല…
അല്ലായിരുന്നേൽ ചുമ്മാതിരുന്ന് ചൊറിയുവെങ്കിലും ചെയ്യാമായ്രുന്നു…
അങ്ങനെന്തു ചെയ്യുണമെന്നൊരൂഹവുമില്ലാതെ ഫോണിൽക്കുത്തിക്കൊണ്ടിരിയ്ക്കുമ്പോഴാണ് ഹോളിന്റെമൂലയിലിരുന്ന് തക്കുടു പാവയൊക്കെവെച്ച് കളിയ്ക്കുന്നതു കണ്ടത്…
ചുറ്റും കുറേ കളിപ്പാട്ടങ്ങളുമുണ്ട്…
…കൂടെപ്പോയിരുന്ന് കളിച്ചാലോ..??
…വേണ്ട.! ആരേലുങ്കണ്ടാൽ നാണക്കേടാ… പ്രത്യേകിച്ചാ ഒരുമ്പെട്ടോള്.!
അതുകൊണ്ട് കടിച്ചുപിടിച്ചു ഞാൻ വീണ്ടുമവിടിരിയ്ക്കുമ്പോൾ രോഗിയിച്ഛിച്ചതും വൈദ്യൻകല്പ്പിച്ചതും മിൽക്കെന്നുപറയുമ്പോലെ ആ കുഞ്ഞെന്നെ നോക്കിയൊന്നിളിച്ചുകാട്ടി..
വരുന്നോന്നുള്ള ക്ഷണം ആ ചിരിയിലില്ലായ്രുന്നോ..??
…മതി.! ഇതുമതി..!!_ സോഫയിൽനിന്നും ചാടിയെഴുന്നേറ്റ ഞാൻ;
“”…ആഹാ.! കുഞ്ഞാവയിവടിരുന്നു കച്ചുവായ്രുന്നോ..??”””_ ന്നും ചോദിച്ചുകൊണ്ടടുത്തേയ്ക്കു ചെന്നിട്ട്;
“”…അങ്കിളിനെക്കൂടി കൂട്ടോ..??”””_ ന്നും തിരക്കി ഒരുളുപ്പുമില്ലാതെ അതിന്റൊപ്പമിരുന്നു…
അതിനവൻ കുഞ്ഞരിപ്പല്ലുകാട്ടി അവന്റെഭാഷയിലെന്തൊക്കെയോ പറകേംചെയ്തു…
ഇനി, അവളെന്റെ പലഹാരമ്മൊത്തം തിന്നുമുടിപ്പിയ്ക്കുമ്പോലെ നിനക്കെന്റെ കളിപ്പാട്ടമടിച്ചോണ്ട് പോവാനാണോടാ ഉദ്ദേശംന്നു വല്ലതുമാവോ ചെക്കന്റെമനസ്സിൽ…
…ഏയ്.! കുഞ്ഞല്ലേ… അങ്ങനൊന്നും ചിന്തിയ്ക്കില്ലായ്രിയ്ക്കും… അല്ലേലും കുഞ്ഞുമനസ്സിൽ കള്ളത്തരമൊന്നുംകാണില്ലെന്നല്ലേ പറക…
ആം.! എനിയ്ക്കൊരു കുഞ്ഞാവട്ടേ, ഈ പറഞ്ഞവനെക്കൊണ്ടുതന്നെ
ഞാനതു മാറ്റിപ്പറയ്പ്പിയ്ക്കും.!
അങ്ങനൊക്കെ സ്വയംസമാധാനിച്ച ഞാൻ പുള്ളിയെ ഒന്നടുപ്പിയ്ക്കാനായി മെല്ലെ കാലിന്റെ വെള്ളയിലൊക്കെ ഇക്കിളിയിടുകയും നോക്കുമ്പോൾ കണ്ണടച്ചു കാണിയ്ക്കുവേമൊക്കെ ചെയ്തു…
കുറച്ചുനേരത്തെയെന്റെയാ പരിശ്രമങ്ങൾ ഒടുവിൽ ഫലംകണ്ടു…
ചെക്കൻ കയ്യേലിരുന്ന സ്‌പൈഡർമാന്റെ പാവയെനിയ്ക്കുനേരേ നീട്ടി…
…ഓ.! പാവയെങ്കി പാവ.! ഇങ്ങു തന്നേക്കെന്നമട്ടിൽ ഞാനതങ്ങുമേടിച്ചു…
അങ്ങനെ കുറച്ചുനേരമവനോടൊപ്പമിരുന്ന് കളിച്ചപ്പോഴേയ്ക്കും അവൻ നിരങ്ങിയെന്റടുത്തേയ്ക്കു വന്നു…
ഉടനെതന്നെ ഞാനവനെ മടിയിലേയ്ക്കു കയറ്റിയിരുത്തുവേം ചെയ്തു…
എന്നാൽ കയറ്റിയിരുത്തിയതും കക്ഷിയെന്നെ അടിമുടിനോക്കിയിട്ട് കയ്യെത്തിച്ച് നെറ്റിയിലെ മുറിവിനിട്ടൊരു കുത്ത്…
“”…എടാ മൈ… മൈ…”””_ വേദനകൊണ്ട് കണ്ണുകളടഞ്ഞുപോയെങ്കിലും നാവീന്നുപുറത്തുചാടാൻ വെമ്പിയ തെറിയെ കുഞ്ഞാണല്ലോന്ന ഒറ്റക്കാരണത്താൽ ഞാൻ ബ്ലോക്കിട്ടു; അല്ലേലാ നാശത്തിനെ ഒറ്റയിടിയ്ക്കുറക്കിയേനെ…
അതുപോലെ വേദനിച്ചു…
ഉണങ്ങിയമുറിവ് താങ്ങിയെന്നു മനസ്സിലായതും, ആ കലിപ്പിന് കുഞ്ഞിനെ നിലത്തേയ്ക്കുവെയ്ക്കാൻ നോക്കിയെങ്കിലും അവൻ കയ്യിൽ അള്ളിപ്പിടിച്ചിരിയ്ക്കുവാണ് ചെയ്തത്..
