” ന്നോട് പിണങ്ങരുത്, മിണ്ടാതിരിക്കരുത് … ”
” അതൊക്കെ ശരി … നിക്കുമുണ്ട് ഡിമാൻഡ് ….”
” പറ…. കേക്കട്ടെ ….”
“അന്ന് രാത്രി ചെയ്ത പോലെ കുരുത്തക്കേടുമായി വന്നാൽ പിണങ്ങും … ”
” അന്ന് പിടിവിട്ടു പോയി ഉമ്മാ…..” ജാള്യതയോടെ അവൻ പറഞ്ഞു …
” അപ്പോൾ ഇനിയും പിടിവിട്ടാലോ ….?”
“അതറിയില്ല …. എന്നാലും പിണങ്ങരുത് …..”
“അതു പറ്റില്ല … എല്ലാം പറഞ്ഞിട്ടു മതി .. അല്ലെങ്കിൽ ഇപ്പോൾ തന്നെ കരാറൊഴിവാക്കാം … ”
” ങ്ങള് പറ …..”
” നീയല്ലേ പറയേണ്ടത് .. കുരുത്തക്കേട് കാണിച്ചാൽ ഞാൻ എന്തു ചെയ്യണം ….?”
” ജാസൂമ്മയ്ക്കിഷ്ടമുള്ളത് … ”
” അതിൽ പിണക്കവും മിണ്ടാതിരിക്കലുമൊക്കെ പെടും ട്ടോ …”
ഷാനു മൗനം …..
“ആയ്ക്കോട്ടെ …..” ഒടുവിൽ അവൻ സമ്മതിച്ചു …
“വാക്ക് …….?”
” വാക്ക് …..” അവനു രണ്ടാമതൊന്നു ചിന്തിക്കാനില്ലായിരുന്നു ….
വലിയൊരു പ്രശ്നം പരിഹരിച്ച സന്തോഷത്തിൽ ശാന്തമായ മനസോടെയാണ് ജാസ്മിൻ കിടന്നത് … ഷാനുവിന് തന്നോട് ആത്മാർത്ഥമായ സ്നേഹമാണെന്ന് അവൾക്കു മനസ്സിലായി… പക്ഷേ ഇതിന്റെ അവസാനത്തെക്കുറിച്ച് ആശങ്ക അവൾക്കുണ്ടായിരുന്നുവെങ്കിലും താൻ പറഞ്ഞാൽ ഷാനു അനുസരിക്കും എന്നൊരു ധൈര്യം ഉള്ളതിനാൽ അവളതിനേക്കുറിച്ച് കൂടുതൽ ചിന്തിച്ചില്ല ….
തന്റെ മാറിൽ പറ്റിച്ചേർന്നുറങ്ങുന്ന ഷാനുവിന്റെ പുറത്ത് കൈത്തലം പതുക്കെ തട്ടിക്കൊണ്ട് അവൾ കിടന്നു …
ബാത്റൂമിൽ പോകാനായി രാവിലെ മോളി കരഞ്ഞപ്പോഴാണ് ജാസ്മിൻ എഴുന്നേറ്റത്… മോളിയെ റെഡിയാക്കിയ ശേഷം അവളും റെഡിയായി. മോളിയാണ് ഷാനുവിനെ വിളിച്ചേല്പിച്ചത് ….
ഷാനുവും ജാസ്മിനും മോളിയും മാഷിന്റെ റൂമിലെത്തുമ്പോൾ , മാഷ് റെഡിയായിരുന്നു … മുംതാസുമ്മ ഒരുങ്ങിക്കൊണ്ടിരിക്കുന്നു …
“മോള് നേരത്തെ എഴുന്നേറ്റോ …?” മാഷ് ചോദിച്ചു..
” വീടു മാറിയിട്ടാകാം … ഉറങ്ങിയില്ല … ” ജാസ്മിൻ പറഞ്ഞു. ചെറിയ ആശ്ചര്യത്തോടെ ഷാനു തന്നെ നോക്കുന്നതവൾ കണ്ടു..
കോട്ടേജിനു പുറത്ത് മാഷിന്റെ സുഹൃത്തു പറഞ്ഞേല്പിച്ച ഒരു ഗൈഡ് നിന്നിരുന്നു … പ്രഭാത ഭക്ഷണം കഴിക്കാൻ അയാളെ മാഷ് ക്ഷണിച്ചെങ്കിലും വന്നില്ല. അവർ ഭക്ഷണം കഴിച്ചു വരുന്നതു വരെ അയാൾ കാത്തിരുന്നു …
അയ്യപ്പനെ പുറത്തെങ്ങും കണ്ടില്ല , അയാൾ ഉറക്കത്തിൽ തന്നെയാവുമെന്ന് ഷാനു വിചാരിച്ചു.
കുറച്ചു നടക്കാനുണ്ടായിരുന്നു സിയാറത്തിലേക്ക് … സ്വതവേ പതിയെ നടക്കുന്ന മുംതാസുമ്മയുടെ നടത്തത്തിന്റെ ആവേശം ജാസ്മിനെ അമ്പരപ്പിക്കുന്നതായിരുന്നു ….
വിശ്വാസം എന്ന മൂന്നക്ഷരത്തിന്റെ ശക്തിയോർത്ത് അവൾ അത്ഭുതപ്പെട്ടു …
മസ്ജിദിലേക്കടുക്കും തോറും വിശ്വാസികളുടെ എണ്ണം കൂടുതലായി കണ്ടു തുടങ്ങി … സൂര്യനുദിച്ചു തുടങ്ങിയ നേരത്തും ഭിക്ഷാടനക്കാർ വഴിയരികിൽ ഇഴയുന്നതും കിടക്കുന്നതും കണ്ട് ജാസ്മിനൊന്നു വല്ലാതെയായി ….
കരി പുരണ്ട് , പിഞ്ചിത്തുടങ്ങിയ ഫ്രോക്കണിഞ്ഞ , അഞ്ചു വയസ്സോളം പ്രായം വരുന്ന പെൺകുട്ടി, വഴിയിലൂടെ നടന്നു പോകുന്നവരുടെ ശ്രദ്ധ തിരിക്കാൻ , കയ്യിലെ പിഞ്ഞാണത്തിലിരുന്ന നാണയത്തുട്ടുകൾ കിലുക്കുന്ന ശബ്ദം അവൾ കേട്ടു.
ഉള്ളിലുണ്ടായ ചെറിയ നടുക്കത്തോടെ മോളിയുടെ കയ്യിലുള്ള തന്റെ പിടുത്തം അവൾ മുറുക്കി …
ദർഗ്ഗയിലേക്കടുക്കുന്തോറും വിശ്വാസികൾ കൂടി വന്നു … പക്ഷേ ഗൈഡ് ഉള്ളതിനാൽ അവരുടെ കാര്യങ്ങൾക്കു തടസ്സങ്ങളൊന്നും നേരിട്ടതില്ല….
ദർഗ്ഗയിൽ പട്ടുമൂടുന്നതായിരുന്നു മുംതാംസുമ്മയുടെ നേർച്ച … അതിനായി കൂടെ വന്നയാൾ സൗകര്യമൊരുക്കുന്നതിനു മുന്നിൽ നിന്നു ..
അന്നേ ദിവസം അവരുടെ രണ്ടു നേരം നിസ്ക്കാരവും അവിടെത്തന്നെയായിരുന്നു.. അതിന്റെ ഇടവേളകളിൽ മറ്റിടങ്ങളിൽ സന്ദർശിച്ചും ഫോണിൽ ചിത്രങ്ങളെടുത്തും അവർ കഴിച്ചു കൂട്ടി ….
നാലുമണിയാകാറായപ്പോഴാണ് അവർ മസ്ജിദിനു പുറത്തിറങ്ങിയത് … ഇതിനിടയിൽ മാഷ് പണം കൊടുത്തെങ്കിലും സ്വീകരിക്കാതെ ഗൈഡ് പോയിരുന്നു …
മണലടിഞ്ഞു കിടക്കുന്ന വഴികളിൽ ചവിട്ടിയപ്പോഴാണ് കടലിൽ പോകണമെന്ന് പറഞ്ഞു മോളി ബഹളമുണ്ടാക്കാൻ തുടങ്ങിയത് …
മാഷിന് പ്രശ്നമില്ലായിരുന്നു …. മുംതാസുമ്മ കൂടി നടക്കാമെന്ന് സമ്മതിച്ചതോടെ ബീച്ചിലേക്ക് പോകാൻ തീരുമാനമായി.
സാഗരത്തിനു മുന്നിൽ ജനസാഗരം തന്നെയായിരുന്നു …. ആബാലവൃദ്ധം ജനങ്ങളും തീരത്തുണ്ടായിരുന്നു …. ഇരിപ്പിടങ്ങൾ ഒന്നും തന്നെ ഒഴിവുണ്ടായിരുന്നില്ല … ഐസ് ക്രീം, പോപ്കോൺ, സ്പോഞ്ച് മിഠായി ക്കാർ , കയ്യിലിരിക്കുന്ന മണി കിലുക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു ..
ഷാനു മോളിയേയും കൊണ്ട് തീരത്തേക്കിറങ്ങി ….
സൂര്യൻ കടലിലേക്കു ചായുന്നതും നോക്കി മുംതാസുമ്മയിരിക്കുന്നത് ജാസ്മിൻ ശ്രദ്ധിച്ചു … അവരും ഏതോ ഗതകാല സ്മരണകളിലാവാം എന്നവളോർത്തു.
ഉപ്പുരസമുള്ള ഈറൻ കാറ്റ് വലയം ചെയ്യുന്ന കരയിലിരിക്കുമ്പോൾ കുറച്ചു ദൂരെ രണ്ട് കുട്ടികൾ തിരയിലടിഞ്ഞ ചിരട്ട കൊണ്ട് മണ്ണപ്പം ചുടുന്നത് ജാസ്മിൻ കണ്ടു ….
ഒരു ശക്തിയേറിയ തിര തീരത്തടിച്ചു ചിതറിപ്പോയി ….
ഷാ…. ഷാനു എവിടെ ….?
ഒരു രാത്രി കിടക്കയിൽ വെച്ച് തന്റെ ചെവിയിലവനോതിയ സ്വപ്ന ശകലങ്ങൾ കടൽച്ചൊരുക്കേറ്റ് അവൾക്കു തികട്ടി വന്നു ….
പോപ് കോൺ വാങ്ങി മാഷ് വരുന്നതവൾ കണ്ടു ….
” ഞാനും കൂടെ ഒന്നങ്ങോട്ട് പോയി നോക്കട്ടെ ഉമ്മാ….” മാഷ് അടുത്തെത്തിയപ്പോൾ അവൾ പറഞ്ഞു.
“മോള് പോയി വാ..” മാഷാണത് പറഞ്ഞത്…
” പാവം കുട്ടി …. അവരേയോർത്ത് പേടിച്ചിട്ടാകും ……” മുംതാസുമ്മ പറഞ്ഞു …
” ദു:ഖങ്ങളേ അവൾക്കുണ്ടായിട്ടുള്ളൂ … കിട്ടുന്ന സമയമെങ്കിലും സന്തോഷിക്കട്ടെ ……” മാഷ് പറഞ്ഞു.
ആർത്തലച്ചു വരുന്ന തിരകളിലായിരുന്നു ഷാനുവും മോളിയും … ഷാനുവിന്റെ കൈകളിൽ കിടന്ന് കുലുങ്ങിച്ചിരിക്കുന്ന മോളിയെ അവൾ കണ്ടു ..
കടൽക്കാറ്റിൽ പറന്നുലയുന്ന ഷാൾ വട്ടം പിടിച്ച് നേരെയാക്കാൻ ശ്രമിച്ചു കൊണ്ട് തങ്ങളെ നോക്കി നിൽക്കുന്ന ഉമ്മയെ ഷാനു കണ്ടു …. ജാസ്മിന്റെ ആ നിൽപ്പ് മനോഹരമായ ഒരു ചിത്രം പോലെ അവനു തോന്നി ….
“ബാ… മ്മാ….” മോളി അവളെ വിളിച്ചു.
ഒന്നാലോചിച്ച ശേഷം മണലിന്റെ നനവിലേക്ക് അവൾ കാലെടുത്തു വെച്ചു … മണലിൽ പുതഞ്ഞു പോകുന്ന പാദങ്ങൾ പെറുക്കി വെച്ച് അവൾ അവരുടെയടുത്ത് എത്തി.
മോളി മുഴുവനായും ഷാനു പകുതിയിലേറെയും നനഞ്ഞിരുന്നു …
കടൽ കണ്ടതും കടലിലിറങ്ങിയതും അവൾക്കു നവ്യാനുഭവമായിരുന്നു ..
പരന്നുകിടക്കുന്ന ജലവിതാനപ്പുറം അന്തിത്തിരി പോലെ നിന്ന സൂര്യനെ അവൾ നോക്കി …
ആ നിമിഷം ഒരു തിര വന്നലച്ചു …. ഷാനു തിരയുടെ വരവ് കണ്ടിരുന്നു. മോളിയേയും കൊണ്ട് ഷാനു തിര മറി കടന്നത് കടലിലേക്കു നോക്കി നിന്ന ജാസ്മിൻ കണ്ടില്ല . തിരയുടെ ശക്തിയിലടി പതറിയ അവൾ വേച്ചു പോയി … അടുത്തു ഷാനു ഉണ്ടെന്ന് കരുതി അവൾ കൈ നീട്ടിയെങ്കിലും വീണു പോയി… ഉമ്മ വീഴുന്നതു കണ്ട് ഷാനു ആഞ്ഞുവന്നപ്പോഴേക്കും അവൾ വീണിരുന്നു ..