അല്പനിമിഷങ്ങൾ കടന്നുപോയി … തിരിച്ചറിവും ബോധവും പാകത വന്ന മനസ്സുമായി ഷാനു എഴുന്നേറ്റു … ഇന്നലെ തന്നെ ഭരിച്ച ദു:ഷ്ചിന്തകൾ എല്ലാം തന്നെ വിട്ടൊഴിഞ്ഞ പോയ ഒരാശ്വാസം അവനുണ്ടായിരുന്നു … അവൻ റൂമിലേക്ക് കയറി ഫോണെടുത്തു …. ഉമ്മായുടെ വാട്സാപ്പ് ഓപ്പൺ ചെയ്തു …
” എനിക്ക് തെറ്റുപറ്റി… എനിക്കു തെറ്റേ പറ്റിയിട്ടുള്ളൂ … ജാസൂമ്മാ എനിക്ക് മാപ്പു തരണം … എനിക്ക് എല്ലാം മനസ്സിലായി …. ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാ … ന്നെ വെറുക്കല്ലേ ട്ടോ …. പിന്നെ, പിന്നെ, ഇതാരും അറിയല്ലേ ….. അറിഞ്ഞാൽപ്പിന്നെ ഷാനു ഇല്ലാട്ടോ …..”
അടുക്കും ചിട്ടയുമില്ലാത്ത വാക്കുകളിൽ തന്റെ മനസ്സെഴുതിയവൾക്ക് സമർപ്പിച്ചു കൊണ്ട് , അവൻ കട്ടിലിലേക്ക് വീണു …
ഉരുക്കുപാളത്തിൽ ബോഗികൾ ഓടി മറയുന്നതു പോലെ അവന്റെ മനസ്സിൽ ഓർമ്മകൾ പാഞ്ഞു പോയി …
ആ ഗന്ധം ….!
ആ സാമീപ്യം ….!
എല്ലാം …. എല്ലാം …..
“ജാസൂമ്മാ ……” ഹൃദയം തകർന്ന നിലവിളിയുമായി ജ്വരം ബാധിച്ചവനേപ്പോലെ അവൻ കിടക്കയിൽ കിടന്ന് വിറച്ചു കൊണ്ടിരുന്നു …..
മഴ ചാറിത്തുടങ്ങിയിരുന്നു …. ജമീലാത്തയുടെ അടുക്കളയിൽ പലനാട്ടുകാര്യങ്ങളും ചർച്ച ചെയ്യുന്ന തിരക്കിലായിരുന്നു ജാസ്മിനും ജമീലയും … ജാസ്മിനെ ഇപ്പോൾ ഇങ്ങോട്ടൊന്നും കാണാറില്ലെന്നായിരുന്നു പ്രധാന പരാതി…. വീട്ടിലെ തിരക്കും പിന്നെ മാഷിന്റെ കാര്യങ്ങളും പറഞ്ഞവളൊഴിഞ്ഞു …
സത്യം പറഞ്ഞാൽ ഷാനുവിന്റെ എക്സാമിനു ശേഷം താനങ്ങനെയൊന്നും അവരുടെ വീട്ടിലേക്ക് വന്നിട്ടില്ലായെന്ന് അവളോർത്തു. കൂട്ടത്തിൽ ഷാനുവിനെക്കുറിച്ചും സംസാരമുണ്ടായി … അതിനിടയിൽ ജാസ്മിന്റെ മൊബൈലിൽ വാട്സാപ്പ് നോട്ടിഫിക്കേഷൻ വന്നു …
അവളത് കാര്യമാക്കാതെ സംസാരം തുടർന്നു … പിന്നെയും പത്തുമിനിറ്റ് കഴിഞ്ഞ് സമയം നോക്കാനായി ഫോൺ എടുത്തപ്പോഴാണ് ഷാനുവിന്റെ മെസ്സേജവൾ കണ്ടത് …
അവന്റെ മെസ്സേജവൾ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അവളൊന്നു സ്തംഭിച്ചു പോയി … അവന്റെ വാക്കുകൾ അത്രയ്ക്കാഘാതം സൃഷ്ടിച്ചിരുന്നു അവളിൽ … തന്റെ ഭാവമാറ്റം ജമീലാത്ത അറിയാതിരിക്കാൻ പണിപ്പെട്ടുകൊണ്ടവൾ പറഞ്ഞു …
“ജമീലാത്താ… പുറത്തു തുണിയുണ്ട് , എടുത്തിടട്ടെ ….”
പുറത്തു തനിക്കു നേരെ മഴത്തുള്ളികൾ ആർത്തലച്ചു വരുന്നത് ജാസ്മിൻ കണ്ടു … അതിലേറെ ആർത്തലച്ച മനസ്സോടെ അവൾ അടുക്കളവാതിൽ തുറന്നു , ഹാളിലെത്തി …
“ഷാനൂ …..” മഴയുടെ ഇരമ്പലിനും മുകളിലായിരുന്നു അവളുടെ സ്വരം … മൂന്നു റൂമിലും ബാത്റൂമിലും സിറ്റൗട്ടിലും അവനെ കാണാതായപ്പോൾ വാർക്കപ്പുറത്തു തുള്ളി വീണ മഴ അവളുടെ മിഴികളിൽ പെയ്തു ..
“മോനേ … ഷാനൂ … ” നിലവിളിച്ചുകൊണ്ടവൾ ഫോണെടുത്തു…
റീസെന്റ് കോൾ ലിസ്റ്റിൽ നിന്നും രണ്ടു തവണ തപ്പിയിട്ടാണ് അവൾക്ക് നമ്പർ കണ്ടുപിടിക്കാനായത് … ഡയൽ ചെയ്ത ശേഷം ഫോണവൾ ചെവിയോട് ചേർത്തു … രണ്ടു പ്രാവശ്യം റിംഗ് ചെയ്ത ശേഷം മറുതലയ്ക്കൽ ഫോണെടുത്തു …
” എന്താ ജാസൂമ്മാ….” ഷാനുവിന്റെ സ്വരം കേട്ടതും പുറത്തു പെയ്യുന്ന മഴയുടെ കുളിരവളുടെ ഹൃദയത്തിലേക്ക് വീണു …
“എന്താ ജാസൂമ്മാ ……” ഒരല്പം പരിഭ്രാന്തിയോടെ അവന്റെ സ്വരം വീണ്ടും കേട്ടപ്പോൾ അവൾ പറഞ്ഞു:
“ഒന്നുമില്ല … നിന്നെയിവിടെ കാണാതെ ……”
” ഞാൻ മിഥുന്റെ വീട്ടിലേക്ക് പോവാ … മഴ വരുന്നു , ഞാൻ ചെന്നിട്ടു വിളിക്കാം ….” പറഞ്ഞിട്ട് ഷാനു ഫോൺ കട്ടു ചെയ്തു.
നെടുവീർപ്പിട്ടുകൊണ്ട് അവൾ സെറ്റിയിലേക്ക് വീണു … അവൾ ഫോണെടുത്ത് അവന്റെ മെസ്സേജ് വീണ്ടും നോക്കി … അവളറിയാതെ മിഴികൾ നിറഞ്ഞു .. താൻ ഇനി ജമീലാത്തയോടെങ്ങാനും പോയി പറയുമോ എന്ന ചിന്തയിലാകും അവനങ്ങനെ എഴുതിയതെന്ന് അവളാശ്വസിച്ചു … അക്കാര്യത്തിൽ അവന്റെ സംശയം തീർക്കാൻ മെസ്സേജ് ടൈപ്പ് ചെയ്യാനൊരുങ്ങുമ്പോഴാണ് ഷാഹിർ വിളിച്ചത് …
പുതിയ ബൈക്കിന്റെ കാര്യം താൻ കല്പറ്റയിലുള്ള സുഹൃത്തിനെ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും അയാളുടെ നമ്പർ ജാസ്മിന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്നും ഷാഹിർ പറഞ്ഞു. ഷാനു വന്ന ശേഷം അയാളെ വിളിക്കാനും ഷാഹിർ പറഞ്ഞേല്പിച്ചു. മറ്റു കാര്യങ്ങളും മക്കളുടെ കാര്യങ്ങളും തിരക്കിയ ശേഷം ഷാഹിർ ഫോൺ വെച്ചു. ജാസ്മിൻ ഫോൺ കട്ടു ചെയ്തു നോക്കുമ്പോൾ ഷാനുവിന്റെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു …
