എന്നെ കണ്ടാൽ ഉള്ള സന്തോഷം ഒഴിച്ചാൽ അവൾ അപ്പോഴും ഹാപ്പി ആയിരുന്നില്ല എന്നെനിക്ക് മനസ്സിലായി.
എങ്കിലും ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുമായിരുന്നു.
എനിക്ക് ചെറിയ ജോലിയൊക്കെ കിട്ടിയതിനു ശേഷം ഞാൻ അവൾക്കായുള്ള ചിലവിന്റെ കാശ്, ആന്റീടെ കൈയ്യിൽ കൊടുക്കുമായിരുന്നു.
പിന്നെ.. അത്യാവശ്യ കാര്യങ്ങൾക്കായി ചെറിയ പോക്കറ്റ് മാണി അവളുടെ കൈയിലും കൊടുത്ത് മടങ്ങും.
ഞങ്ങളുടെ സ്വന്തം വീട്ടിൽ ഉള്ളപ്പോൾ ശൈശവത്തിലും, ബാല്യത്തിലും ഒക്കെ അവളുടെ അച്ഛനും അമ്മയും ഒക്കെ ഞാനായിരുന്നു…
എന്തിനും ഏതിനും എന്നെ കൂട്ട് പിടിച്ചു മാത്രമേ അവൾ എന്തും ചെയ്തിട്ടുള്ളു…
ഊണും, ഉറക്കവും എന്ന് വേണ്ട, എപ്പോഴും എന്റെ ഒരു സന്തത സാഹചാരിണി ആയിരുന്നു അവൾ.
എന്തിനേറെ, എന്താവശ്യമുണ്ടെങ്കിലും ആദ്യം അവൾ എന്നോടാണ് പറയാറുള്ളത്.
ഏകദേശം എട്ടാം ക്ലാസ് ആയപ്പോഴേക്കും അവൾ എന്നിൽ നിന്നും അകറ്റപ്പപ്പെട്ടു.
ഞാനുമായുള്ള സമ്പർക്കവും, കൂട്ടുകെട്ടും ഒക്കെ അമ്മച്ചി സാവകാശം വിലക്കി തുടങ്ങി.
ആ ഒരു കാലഘട്ടത്തും ആവശ്യങ്ങൾ പലതും എന്നോട് തന്നെയായിരുന്നു അവൾ അവതരിപ്പിച്ചിരുന്നത്.
വസ്ത്രങ്ങളായാലും, അടി വസ്ത്രങ്ങളായാലും എന്തിനേറെ… അവൾക്ക് മാസാമാസം ആവശ്യമുള്ള സാനിറ്ററി പാടുകൾ പോലും അവൾ പോലുമറിയാതെ അവയൊക്കെ അവളുടെ അലമാരയ്ക്കുള്ളി കൊണ്ടു വയ്ക്കുന്നത് പോലും ഞാൻ ആയിരുന്നു.
ജോലിയോടൊപ്പം പഠിത്തവും കൂടിയായി ഒരുപാട് കഷ്ട്ടപെട്ടിട്ടാണെങ്കിലും ഞാൻ എന്റെ ഉപരി പഠനം പൂർത്തിയാക്കി. ഡിഗ്രി സർട്ടിഫിക്കറ്റ് കരസ്തമാക്കി.
അതോടെ ജോലി അന്വേഷിച്ചു ഹൈദ്രബാദിലേക്ക് പോകുവാൻ ഉള്ള തയാറെടുപ്പിലായി
ഹൈദ്രബാദിലേക്ക് പോകുന്നതിന് മുൻപും ഇടയ്ക്കിടെ ഞാൻ ഹൈറേഞ്ചിൽ പോയി ദീപുവിനെ ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് വരുമായിരുന്നു. ഒരു ചെയ്ഞ്ച് എന്ന നിലയ്ക്ക്.
അപ്പോഴൊക്കെ ഒരു മാൻ പേടയെ പോലെ ഓമനത്വവും, സ്വഭാവത്തിൽ നൈർമ്മല്ല്യതയും ഉള്ള ആ സുന്ദരിയായ പാവാടക്കാരി എന്റെ കൈ വിരൽ തുമ്പും പിടിച്ച് നടക്കുമായിരുന്നു എന്റെ ദീപു.
ഹൈദരാബാദ്ൽ ജോലി കിട്ടിയ ശേഷം നാട്ടിലേക്ക് വരാനും പോകാനുമൊക്കെ ഉള്ള അസൗകര്യം കാരണം പിന്നീട്, ഞാൻ നാട്ടിലേക്ക് വരവും പോക്കുമൊക്കെ വല്ലപ്പോഴുമായി, അമ്മച്ചി ഒറ്റയ്ക്ക് ആ വീട്ടിൽ വാണു.
ഞാൻ ഹൈദരാബാദിൽ ആയിരുന്നപ്പോൾ അവൾക്ക് വേണ്ടിയുള്ള ചിലവിനുള്ള കാശ് ഞാൻ ഹൈരെഞ്ചിലെ ആന്റിയുടെ പേർക്ക് അയച്ചു കൊടുക്കാമായിരുന്നു.
പ്ലസ് ടു കഴിഞ്ഞ ശേഷംദീപുവിനെ ഞാൻ ഡിഗ്രിക്ക്പഠിക്കാൻ അയച്ചു. അതിനുശേഷം നഴ്സിംങ്ങും, എംബിഎയും ഒക്കെ അവൾ എടുത്തു.
ഏറെ കഷ്ട്ടപെട്ടിട്ടാണെങ്കിലും, . അധികം താമസിയാതെ എനിക്ക് മാന്യമായ ഒരു സ്ഥിരം ജോലി കിട്ടി എന്നത് കൊണ്ട് പിന്നീടുള്ള കാര്യങ്ങൾ ഒക്കെ വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോയി.
ദീപുവിന്റെ എം ബി എ പഠനത്തിനായുള്ള പണം പെട്ടെന്ന് തന്നെ സംഘടിപ്പിച്ചു.
എം ബി എ ക്ക് പഠിക്കുവാൻ പോയത് ബാംഗ്ലൂർ ആയിരുന്നു ബാംഗ്ലൂരിൽ വച്ചാണ് അവളുടെ ജീവിതത്തിലെ വഴിതിരിവ് ഉണ്ടായത്..
അവിടെ വച്ച് ഒരു സുമുഖനായ ചെറുപ്പക്കാരനുമായി അവൾ പ്രേമ ബന്ധത്തിൽ പെട്ടു എന്നത് മാത്രമേ എനിക്കറിയുള്ളൂ…
പിന്നീടുള്ള തുടർകഥ യാണ് ഞാൻ ഇനി പറയാൻ പോകുന്നത്….
ബാഗ്‌ളൂരിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ പരിചയപ്പെട്ട സുമുഖനും, സുന്ദരനും, അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുമുള്ള മലയാളി കുടുംബത്തിലെ ഒരു ചെറുപ്പക്കാരനുമായി ദീപുന് പ്രണയബന്ധമുണ്ടായി.
അത് പോലും ഞാൻ അറിയുന്നത് വളരെ വൈകിയാണ്… പ്രായത്തിന്റെ ചാപല്ല്യമാവാം എന്ന് കരുതി ഞാൻ അതിനെ നിസ്സാര വൽക്കരിച്ചു.
ഒരുപാട് വിഷമം തോന്നിയ ഒരു സമയമായിരുന്നു അത്… ഒരു കാലത്ത് ഞാൻ എന്ന് വച്ചാൽ ജീവനാണെന്ന്, ചേട്ടായി ഇല്ലങ്കിൽ വേറൊന്നും വേണ്ട എന്ന് പറഞ്ഞ് കൊണ്ടിരുന്ന ദീപു ഒരു സുപ്രഭാതത്തിൽ മറ്റൊരാളുടെ സ്വന്തമായി തീർന്നപ്പോൾ നമുക്കൊക്കെ അവിടെ എന്താണ് പ്രസക്തി.
