അവൻ തുടർന്ന് പറഞ്ഞു.
“അപ്പയ്ക്കും അമ്മയ്ക്കും ഇച്ചായനും ഒക്കെ ഇഷ്ടവാ ചേട്ടായീ…”
ശബ്ദത്തിലെ മർമ്മരം എത്ര ശ്രമിച്ചിട്ടും അവൾക്ക് ഒളിപ്പിക്കാൻ കഴിഞ്ഞില്ല.
“ഏഹ്?”
അവൻ അദ്ഭുതത്തോടെ ചോദിച്ചു.
“അപ്പം അവർക്കൊക്കെ അറിയാമോ ആളെ! അതുകൊള്ളാല്ലൊ! അങ്ങനെയാണേൽ കക്ഷി മോൾടെ ക്യാംപസിലെ ആളല്ല എന്ന് തോന്നുന്നു. ശരിയല്ലേ?”
“ഹ്മം …ക്യാമ്പസ്സിലെ ആളൊന്നുമല്ല. ഇവിടെയൊക്കെത്തന്നെയുള്ള ആളാ ചേട്ടായി.”
അവൾ പുഞ്ചിരിച്ചു.
“ലൈൻ ഒക്കെ കൊള്ളാം! അതൊന്നും ഏത് ടൈമും ആലോചിച്ച് ഗോൾഡ് മെഡൽ നഷ്ടപ്പെടുത്തരുത് കേട്ടോ! മോൾടെ അപ്പനേം മറ്റുള്ളവരേം പോലെ ഞാനും പ്രതീക്ഷിക്കുന്നുണ്ട് ഒരു സ്റ്റുഡന്റ് ഓഫ് ദ ഇയർ വിത്ത് എ ഗോൾഡ് മെഡൽ!”
അത് കേട്ടപ്പോൾ അവളുടെ മിഴികൾ നനയുന്നത് വിന്‍സെന്റ് കണ്ടു.
“അയ്യോ എന്ന പറ്റി?”
എഴുന്നേൽക്കാൻ ഭാവിച്ചുകൊണ്ട് അവൻ ചോദിച്ചു.
“മോളെ ഇങ്ങനെ ആദ്യം കാണുവാ ഞാൻ! എപ്പഴും ചിരീം ജോക്കും ഒക്കെയായി നടന്നിട്ട്! മോൾ ഉണ്ടായേപ്പിന്നെ ആദ്യവാ ഈയൊരു എക്സ്പ്രഷൻ …എന്നാ പറ്റി?”
അവൾ മിഴികൾ തുടച്ചു.
“പറ എന്നോട്? എന്തിനാ കരഞ്ഞേ?”
“ചേട്ടായി അത്…!”
“പോരട്ടെന്നെ! എന്തായാലും പറ. വേറെ ആരോടും അല്ലല്ലോ! മോൾടെ ചേട്ടായിയോടല്ലേ!”
അയാളുടെ സ്വരതിലെ മൃദുലത അവളെ സ്പർശിച്ചത് പോലെ അവനു തോന്നി.
അവളുടെ മിഴിയിണകൾ തിളങ്ങുന്നു.
“അത് എന്റെ ഇഷ്ടം ആൾക്കറിയില്ല ചേട്ടായി!”
“ഏഹ്?”
അവൻ വീണ്ടും അദ്ഭുതപ്പെട്ടു.
“മോള്‍ക്ക് അയാളെ ഇഷ്ടമാണ് എന്ന് അയാള്‍ക്കറിയില്ലന്നോ? അതെന്നാ?”
വിന്‍സെന്റ് വിശ്വാസം വരാതെ അവളെ നോക്കി.
“ആട്ടെ ആളെങ്ങനെ?”
അവന്‍ തുടര്‍ന്നു ചോദിച്ചു.
അപ്പോള്‍ അവളുടെ മുഴിമുനകളില്‍ ആ പഴയ തിളക്കം കടന്നുവന്നു.
“എങ്ങനെ എന്ന് ചോദിക്കണ്ടല്ലോ! മോൾ ഒരാളെ ഇഷ്ട്ടപ്പെടണമെങ്കിൽ അയാൾ പെർഫെക്റ്റ് ആരിക്കും…സൗന്ദര്യവും സ്വഭാവോം പൊസിഷനും ഒക്കെ….”
“പെർഫെക്റ്റ്…”
അവൾ പറഞ്ഞു.
“ദ ബെസ്റ്റ് ഐ ക്യാൻ ഗെറ്റ്…പക്ഷെ…”
“പിന്നെന്താ പ്രോബ്ലം ? വേറെ ജാതി മതം ഒക്കെയാണോ? അതൊന്നും ഇക്കാലത്ത് വല്യ പ്രശ്നം ആണോ? അതിപ്പം ഒരു നായരോ മേനോനോ ഒക്കെ ആയാൽ അപ്പയ്ക്കും മമ്മിയ്ക്കും ഒക്കെ കൊറച്ച് വെഷമം ഉണ്ടാകുവാരിക്കും. അച്ചായന് പ്രോബ്ലം കാണുവേല …ആള് മോഡേണാ…. അതൊക്കെ ഓർത്താണോ മോൾക്ക് പ്രശ്നം?”
“അതൊക്കെ മാനേജ് ചെയ്യാം ചേട്ടായി…”
അവൾ പറഞ്ഞു.
“പക്ഷെ എനിയ്ക്ക് ഇതുവരേം ആളോട് അത് പറയാൻ കഴിഞ്ഞിട്ടില്ല ..എന്നെ ഇഷ്ട്ടപ്പെടുമോ എന്നറിയില്ല …”
“മോള് രാവിലെ തന്നെ ചേട്ടായിയെ ചിരിപ്പിക്കല്ലേ…”
അയാൾ പറഞ്ഞു.
“ഇത് പോലെ ഒരു സുന്ദരികുട്ടീടെ നോട്ടം കിട്ടാൻ തപസ്സിരിക്കും ആമ്പിള്ളേര്! മോളെ കണ്ടിട്ടുള്ള, മോളെ അറിയാവുന്ന ബോയ്സിന് ആർക്കേലും മോൾടെ ഭാഗത്ത് നിന്ന് ഒരു പ്രൊപ്പോസൽ ഉണ്ടായാ അത് ഭാഗ്യമായി കരുതും അവര്! എന്നിട്ടാണ് പറയുന്നത് മോളെ അയാൾക്ക് ഇഷ്ടപ്പെടുമോ എന്ന് അറിഞ്ഞുകൂടെന്ന്!”
വിന്‍സെന്‍റ്റിന്‍റെ വാക്കുകൾ കേട്ട് അവളുടെ മുഖം ലജ്ജയുടെ ചൂടിൽ പൊള്ളിയുരുകി.
“ശ്യോ, ചേട്ടായീ..എന്താ ഇത് ? എനിക്ക്….”
അവൾ കൈത്തലം കൊണ്ട് മുഖം പാതി മറച്ച് അവനെ നോക്കി.
അവളുടെ ലജ്ജയുടെ വശ്യസൌന്ദര്യത്തിലേക്ക് അയാളുടെ കണ്ണുകള്‍ തറഞ്ഞു.
നാണിക്കുമ്പോള്‍ പെണ്ണേ നിന്‍റെ അഴക്!
മേലെ മലമുകളില്‍ കാറ്റില്‍ പൂക്കള്‍ ചൂടിയ മരങ്ങള്‍ ഉലഞ്ഞുണരുന്നതിന്റെ പശ്ച്ച്ചാത്തലത്തില്‍ പെണ്ണിന്‍റെ അഴക് സൂര്യഭംഗിയ്ക്കൊപ്പം ചൂടുപിടിക്കുകയാണ്…
മലനിരകളും മേലെ ആകാശത്തിന്‍റെ നിറനീലിമയും പ്രണയത്തിന്‍റെ ആദിമവന്യതയെ തന്‍റെ മനസ്സിലേക്കും കൊണ്ടുവരികയാണ്…
വെയിലിപ്പോള്‍ മേഘങ്ങളോട് പറയുന്നത് എന്താണ്?
എനിക്ക് അറിയാം ആ ഭാഷ!
പൊള്ളിപ്പനിക്കുന്ന പ്രണയത്തിന്‍റെ ഭാഷ!
പക്ഷെ വിലക്കുണ്ട് എനിക്ക് മോളെ…
നന്ദിയുടെ, കടപ്പാടുകളുടെ,
നീച്ച ജാതിയെന്ന കാലമൊരിക്കലും മാറ്റം വരുത്താന്‍ ആഗ്രഹിക്കാത്ത ആ യാഥാര്‍ത്യത്തിന്‍റെ…..
ഞാന്‍ ഒരു ഉഗ്ര തപസ്വിയായിരുന്നെങ്കില്‍!
എങ്കില്‍ ചിലപ്പോള്‍ നിന്‍റെ സമുദ്ര സൌന്ദര്യത്തിന്‍റെ നേരെ കണ്ണുകള്‍ അടയ്ക്കുവാന്‍ കഴിഞ്ഞേനെ!
“ചേട്ടായി എന്തൊക്കെയാ ഈ പറയണേ?”
ഇപ്പോഴും മുഖത്തിന്‍റെ പാതി കൈയ്യാല്‍ മറച്ച് പെണ്ണ്‍ അവന്‍റെ ചൂടുള്ള കണ്ണുകളിലേക്ക് നോക്കുകയാണ്.
“എനിക്ക് ഇവിടെയൊക്കെ തുള്ളിച്ചാടി …. ഓടിച്ചാടി ഇങ്ങനെ നടക്കാന്‍ …തോന്നുവാ ….ആ കാണുന്ന കുന്നില്ലേ? അങ്ങോട്ടേയ്ക്ക് ഒക്കെ പോയി ഓടി ..പാടി ഒക്കെ നടക്കാന്‍ … റിയലി ..അങ്ങനെ ഒക്കെ തോന്നുവാ ചേട്ടായി എന്നെപ്പറ്റി ഇങ്ങനെയൊക്കെ പറയുമ്പം….”
അവളുടെ കണ്ണുകളുടെ വജ്രകാന്തികത മലനിരകളെയും ആകാശത്തേയും തൊട്ടു.
വികാരമൂര്‍ച്ചയില്‍ അവളുടെ മാറിടത്തിന്റെ ഔന്നത്യം അവന്‍റെ കണ്ണുകള്‍ക്ക് മുമ്പില്‍ ഉയര്‍ന്ന് താഴ്ന്നു.
“അപ്പൊ എനിക്ക് ധൈര്യമായി പറയാമോ?”
“പിന്നെന്താ…”
“അയാൾ ആരായാലും?”
“ആരായാലും!”
“അയാളെന്നെ അക്സെപ്റ്റ് ചെയ്യും എന്ന് ചേട്ടായിക്ക് ഉറപ്പല്ലേ?”
“പോസിറ്റിവ്!”
“ഉറപ്പാണല്ലോ! എനിക്കയാളെ പ്രൊപ്പോസ് ചെയ്യാനുള്ള യോഗ്യത ഒക്കെയുണ്ടല്ലോ! പിന്നെ മാറ്റി പറയരുത്!”
വിന്‍സെന്‍റ്റിന് അവളുടെ വാക്കുകളില്‍ ഒരു പന്തികേട് തോന്നി.
“ഇല്‍ ..ഇല്ല ..മോളെ ..ധൈര്യമായി പറഞ്ഞോ അയാളോട്..! മോളെ റിജെക്റ്റ് ചെയ്യാന്‍ മാത്രം ഒരു ബുദ്ധൂസിനെ മോള്‍ ചൂസ് ചെയ്യും എന്ന് ചേട്ടായി കരുതുന്നില്ല…”
“ഐ ലവ് യൂ….”
അവള്‍ പെട്ടെന്ന് അവന്‍റെ കണ്ണുകളില്‍ നോക്കിപ്പറഞ്ഞു.
വിന്‍സെന്റ് നടുക്കത്തോടെ അവളെ നോക്കി.
“മോളെ…”
ശബ്ദം നിയന്ത്രിച്ച് അവന്‍ അവളെ വിളിച്ചു.
സാന്ദ്ര കിതയ്ക്കുകയാണ്.
വികാരാവേശത്താല്‍ അവളുടെ മുഖം ചുവന്നു.
കണ്ണുകള്‍ തുടുത്തു.
“ഐ ലവ് യൂ …എനിക്ക് …എനിക്ക് വേണം ..ചേട്ടായിയെ….”
വിറയാര്‍ന്ന സ്വരത്തില്‍, ചുടുനിശ്വാസമുതിര്‍ത്ത് അവള്‍ വീണ്ടും പറഞ്ഞു.
വിന്‍സെന്റ് ചുറ്റും നോക്കി.
ഭാഗ്യം!
ചാച്ചനോ, അമ്മയോ ജയ് മോളോ ഒന്നും വീട്ടിലില്ല.
“ചേട്ടായി പറ…”
അവള്‍ തുടര്‍ന്നു.
“ചേട്ടായിയെപ്പോലെ ഒരാളെ ആഗ്രഹിക്കാനുള്ള യോഗ്യത എനിക്കില്ലേ? എല്ലാ അര്‍ത്ഥത്തിലും… ? ചേട്ടായിയുടെ നേച്ചര്‍, സ്വഭാവം, സൌന്ദര്യം, വിദ്യാഭ്യാസം ….ഒക്കെ …. ആം ഐ വര്‍ത്തി ഓഫ് ഡ്രീമിംഗ് എ മാന്‍ ലൈക് യൂ?”
എന്‍റെ ദേഹം വിദ്യുത് തരംഗങ്ങള്‍ പെയ്യുന്ന ഇടമായി മാറിയത് നീ അറിയുന്നില്ലല്ലോ പെണ്ണേ…
ഞാന്‍ പ്രണയത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ അറിഞ്ഞു തുടങ്ങിയത് നീ ഒരദ്ഭുതമായി കമ്പിസ്റ്റോറീസ്.കോംഎന്‍റെ ഇന്ദ്രിയങ്ങള്‍ക്ക് മുമ്പില്‍ നിന്ന നാള്‍ മുതല്‍ക്കാണ്.
അന്ന് മുതല്‍ ഞാന്‍ നിന്നെ പ്രണയിക്കുക മാത്രമായിരുന്നില്ല.
ആരാധിക്കുകയായിരുന്നു.
നിന്നെ ആര്‍ക്ക് ആരാധിക്കാതിരിക്കാനാകും?
സൌന്ദര്യത്തിന്റെ, സ്വഭാവ നൈര്‍മ്മല്ല്യത്തിന്‍റെ ദേവതയല്ലേ നീ?
പക്ഷെ…
എനിക്ക് ആരാധന മാത്രമേ പാടുള്ളൂ കുട്ടീ…
ആഗ്രഹിക്കാന്‍ മാത്രമേ അവകാശമുള്ളൂ…
ആ ആഗ്രഹം സഫലീകരിക്കാനുള്ള ശ്രമം നടത്താനുള്ള അവകാശമില്ല.
അതുകൊണ്ട് നിന്നെ എനിക്ക് സ്വീകരിക്കാന്‍ വയ്യ…
എന്‍റെ പ്രണയം ജീവിതാവസാനം വരെ എന്‍റെ ഹൃദയത്തില്‍ നീറി നില്‍ക്കട്ടെ!
അതിനുമുണ്ട് ഒരു സുഖം!
അതിന്‍റെ സുഖവും എത്രയോ അപരിമേയമാണ്!
ഞാന്‍ അതില്‍ സംതൃപ്തി കണ്ടെത്തിക്കൊള്ളാം!