അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
“ഇത് കേർവ്വ് ഓഫ് ജൂപ്പിറ്റർ…”
ചൂണ്ട് വിരലിനും ഇൻഡക്സ് വിരലിനും മദ്ധ്യേ തൊട്ടുകൊണ്ട് വിൻസെന്റ് അവളെ വീണ്ടും നോക്കി.
“കെർവ്വ് ഓഫ് ജൂപ്പിറ്റർ ലൈഫ് ലൈന് പാരലൽ ആയാണ് മോൾടെ കയ്യിൽ..എന്നുവെച്ചാൽ മോൾടെ ജോലി വിദേശത്ത് എന്നുറപ്പ്…”
“എന്റെ വിനൂ..”
മാത്യുസ് വിളിച്ചു.
“അവക്ക് ഉദ്യോഗവും മാങ്ങാത്തൊലീം ഒന്നുമല്ല അറിയണ്ടേ. അവക്ക് എങ്ങാണ്ടു ലൈൻ ഒക്കെ ഉണ്ട്. അവനെ കിട്ടുവോ എന്നറിയാനാ ആകാംക്ഷ! നീയെന്നാ പൊട്ടനാ? നിനക്കിനീം അത് മനസ്സിലായില്ലേ?”
സാന്ദ്ര മാത്യുസിനെ നാക്ക് കടിച്ചു കാണിച്ചു.
“എന്നാ, എനിക്കെന്നാ ലൈനടിച്ചാ കൊള്ളുകേലേ?”
അവൾ മാത്യുസിനോട് ചോദിച്ചു.
“ഇച്ചായൻ ഒന്ന് പോക്കേ! എനിക്ക് ഇച്ചായന്റെ ചുറ്റികളി ഒന്നും അറീത്തില്ല
എന്നൊന്നും കരുതണ്ട!”
“എന്നാ ചുറ്റിക്കളി? ഒന്ന് പോടീ!”
മാത്യുസ് പറഞ്ഞു.
“ഞാൻ ബ്രഹ്മചാരിയാ! ബ്രഹ്മചാരി! അറിയാവോ നിനക്ക്?”
“ഓക്കേ, എന്നാൽ അത് നോക്കാം. എന്നാ?”
വിൻസെന്റ് സാന്ദ്രയോട് ചോദിച്ചു.
“അത്…”
അവൾ ലജ്ജയോടെ അവനെ നോക്കി.
“കണ്ടോ അവക്കടെ ഒരു നാണം!”
മാത്യുസ് പെട്ടെന്ന് പറഞ്ഞു.
“ഒറപ്പാടാ വിനൂ, ഇവളെവിടെയോ കേറി കൊത്തീട്ടൊണ്ട്…”
“ഛീ!”
അവൾ മാത്യുസിനെ ദേഷ്യത്തോടെ നോക്കി.
“കൊത്താൻ ഞാനെന്നാ മീനാണോ?”
“അതെ മീൻ,”
ചിരി നിർത്തി ഗൗരവത്തിൽ മാത്യുസ് പറഞ്ഞു.
“ആമ്പിള്ളേര് ചൂണ്ടയിടും. നിങ്ങള് പെണ്ണുങ്ങള് അതേക്കേറി കൊത്തും!”
“നോക്ക് ചേട്ടായി…”
സാന്ദ്ര ചിണുങ്ങി.
“ഇച്ചായൻ എന്തൊക്കെ വൃത്തികേടുകളാ പറയുന്നേന്ന്… സ്വന്തം പെങ്ങളെപ്പറ്റിയാന്ന് ഓർമ്മ പോലും ഇല്ലാതെ!”
മാത്യുസ് അപ്പോൾ ചിരിച്ചു.
“ഞാൻ അങ്ങനെ ഏതേലും ആമ്പിള്ളേര് ചൂണ്ടയുമായി വന്നാൽ കൊത്താൻ വേണ്ടി നോക്കിയിരിക്കുവൊന്നുമല്ല!”
അവൾ ചൊടിപ്പോടെ പറഞ്ഞു.
“നീ പറ വിനൂ…”
മാത്യുസ് പറഞ്ഞു.
“അവള് പറയുന്നതൊന്നും നോക്കണ്ട!”
“ഓക്കേ…”
വിൻസെന്റ് അവളുടെ കൈത്തലത്തിൽ വീണ്ടും അമർത്തി.
ചെറുവിരലിനോട് ചേർന്ന് മൂന്ന് രേഖകൾ അവൻ കണ്ടു.
“ഇതാണ് റിലേഷൻഷിപ്പ് ലൈൻസ്…”
അവയിൽ തൊട്ടുകൊണ്ട് അവൻ പറഞ്ഞു.
“ഇത് കെർവ്വ് ഓഫ് വീനസ് ….ഈ ആർച്ച് ലൈൻ വീനസ്സിലേക്ക് സ്ട്രൈറ് ആയി പോകുന്നത് കണ്ടോ..ദാറ്റ് മീൻസ് ..ദാറ്റ് മീൻസ് …”
അത് പറഞ്ഞ് വിൻസെന്റ് അവളുടെ കണ്ണുകളിലേക്ക് നോക്കി.
“നീ ഒള്ളത് ധൈര്യമായി പറ എന്റെ വിനൂ!”
മാത്യുസ് അവനെ പ്രോത്സാഹിപ്പിച്ചു.
“നിനക്കെന്നാ അവളെ പേടിയാണോ?”
സാന്ദ്ര വിൻസെൻറ്റിന്റെ മുഖത്തേക്ക്, അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
“…ദാറ്റ് മീൻസ് ..യൂ ആർ ഇൻ ലവ് …”
അവൻ പറഞ്ഞു.
അതിശയിപ്പിക്കുന്ന സൗന്ദര്യം നിറഞ്ഞ ഒരു ലജ്ജ സാന്ദ്രയുടെ മുഖത്തെ കീഴടക്കി.
“കണ്ടോ കണ്ടോ, ഇപ്പം എങ്ങനെ ഉണ്ട്! ഞാൻ മീനല്ല, ഞാൻ കൊത്തുവേല എന്നൊക്കെ വീമ്പു പറഞ്ഞിട്ട് എവിടെപ്പോയെടീ ഇപ്പം നിന്റെ ജാഡ! അപ്പയെ ഒന്ന് കാണട്ടെ ഞാൻ! നേര് പറയെടീ ആരാടീ അവൻ!”
“നരേന്ദ്ര മോദി!”
അവൾ പെട്ടെന്ന് പറഞ്ഞു.
“എന്താ കൊളളുകേലെ? എന്ത് ഹാൻസം ആണ് നമ്മുടെ പ്രൈം മിനിസ്റ്റർ! നല്ല കണ്ണുകൾ..ആ ലിപ്സ് ഒക്കെ കാണാൻ എന്താ ഭംഗി! ആ ഗാംഭീര്യം! എന്താ അളിയനായാ കൊള്ളാന്നുണ്ടോ ഇച്ചായന്?”
“അയ്യട!”
മാത്യൂസ് ചുണ്ടുകള്‍ കൊട്ടിക്കാണിച്ചു.
“എന്തൊരു ജോക്ക്!”
സാന്ദ്ര മാത്യൂസിനെ നാക്ക് നീട്ടി കാണിച്ചു.
“ഉള്ളതാണോ മോളെ?”
വിന്‍സെന്റ് ചോദിച്ചു.
“എന്നാ ചേട്ടായി?”
“ഞാന്‍ മോള്‍ടെ കയ്യില്‍ കണ്ടെത്തിയത്?”
അവളില്‍ വീണ്ടും മയക്കുന്ന ഒരു ലജ്ജ പൊട്ടിവിടര്‍ന്നു.
“അത്…”
അവളെന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും ആന്‍റണി ടെന്‍റ്റില്‍ നിന്നും എല്ലാവരെയും കൈ കാണിച്ചു വിളിച്ചു.
“മോള്‍ടെ അപ്പാ വിളിക്കുന്നു…”
വിന്‍സെന്റ് എഴുന്നേറ്റു.
അവളും.
**************************************************************************
വീടിനു മുമ്പിലെ മൾബറി മരത്തിന് കീഴിൽ, കസേരയിൽ, മുമ്പിലെ ലാപ്പ് ടോപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ ആണ് സാന്ദ്ര വരുന്നത് വിന്‍സെന്റ് കാണുന്നത്.
സൈക്കിളിൽ.
പിങ്ക് ചുരിദാർ ടോപ്പ്, വെളുത്ത ലെഗ്ഗിൻസ്.
കാറ്റിൽ ഇളകുന്ന സമൃദ്ധമായ, മൃദുത്വമുള്ള മുടിയിഴകൾ.
സൈക്കിൾ നിർത്ത് മുറ്റത്തിന്റെ ഒരു കോണിൽ വെച്ച് തന്നെ നോക്കി അവൾ നടന്നടുക്കുന്നത് ഒരു നിമിഷം സ്വയം മറന്ന് അവൻ നോക്കി നിന്നു.
സൗന്ദര്യത്തെ ഉജ്ജ്വലം, അപാരം എന്നൊക്കെ വിളിക്കാൻ തോന്നുന്ന മുഹൂർത്തം.
പ്രണയവും കാമവും ഭക്തിയും ഒരേ സമയം തോന്നിപ്പിക്കുന്ന രൂപം.
ദേഹത്തിന്റെ വടിവുകളും നിമ്ന്നോന്നതികളും വ്യക്തമായി കാണിക്കുന്ന വസ്ത്രം.
അതിലൂടെ അവളുടെ ഒതുക്കമുള്ള അരക്കെട്ടും വിടർന്നുരുണ്ട നിതംബവും വശ്യ മാദകത്വം നിറഞ്ഞു വഴിയുന്ന തുടകളും അവൻ സ്വയം മറന്ന് നോക്കി നിന്നു.
നടക്കുമ്പോൾ പതിയെ ഉലയുന്ന മുഴുത്ത് തുറിച്ച മാറിടത്തിലും.
നീണ്ട് വിടർന്ന കണ്ണുകൾക്ക് എന്തൊരു കാന്ത ശക്തിയാണ്!
അധരങ്ങളിൽ കിനിയുന്ന ചുവപ്പിന്റെ ഈർപ്പം ആരുടെ ഞരമ്പുകളെയാണ് തപിപ്പിക്കാത്തത്!
ഈശോയെ!
കുറ്റബോധത്തോടെ അവൻ സ്വയം വിളിച്ചു.
എന്താണ് താൻ ചെയ്യുന്നത്!
ജയ് മോളെയും സാന്ദ്രയേയും എന്നാണ് താൻ വേറെ വേറെ കാണാൻ തുടങ്ങിയത്?
ഈ നിമിഷം വരെ തന്റെ അനുജത്തിയുടെ സ്ഥാനത്ത് കണ്ടിരുന്നവളെയാണോ താണിങ്ങനെ നോക്കി നിൽക്കുന്നത്!
