നിറമുള്ള വെയിലുകൾ 4

“എന്‍റെ ഈശോയെ പിള്ളേര് കേട്ടോ പോലും…!”

പ്രണയകേളികള്‍ക്ക് ശേഷം ദേഹം വൃത്തിയാക്കി പുതപ്പിനടിയില്‍ പുണര്‍ന്നു കിടക്കവേ സൂസന്‍ അയാളുടെ നെഞ്ചില്‍ തലവെച്ചുകൊണ്ട് പറഞ്ഞു.

“ചെറുക്കന്‍ കേട്ടാ കൊഴപ്പവില്ല…”

ആന്‍റണി പറഞ്ഞു.

“അവന് വകതിരിവായി…അവന്‍റെ അപ്പേം മമ്മീം ഇപ്പഴും പ്രേമിക്കുന്നത് ഓര്‍ത്ത് അവന്‍ സന്തോഷിക്കും ..പക്ഷെ കൊച്ച് ഒരുകാരണവശാലും നമ്മടെ ഒച്ച കേക്കരുത്… അത് എനിക്ക് ഇഷ്ടമില്ല…”

“കൊച്ച് കേക്കില്ല അച്ചായാ…”

സൂസന്‍ പറഞ്ഞു.

“അവള്‍ടെ മുറീലേക്ക് ഒന്നും നമ്മടെ ഒച്ച എത്തുവേല!”

പിറ്റേ ദിവസം പ്രഭാതം.
ഔദ്യോഗിക വേഷത്തിലാണ് ആന്‍റണി.
ടൈയ്യും കൊട്ടുമുണ്ട്.
എല്ലാവരും ഒരുമിച്ചേ ഭക്ഷണം കഴികാവൂ എന്നാണ് ആന്‍റണി എപ്പോഴും പറയാറുള്ളത്.
ഡൈനിങ്ങ്‌ ടേബിളില്‍, അന്നത്തെ പത്രത്തിലേക്ക് കണ്ണുകള്‍ നട്ട് അയാള്‍ മറ്റുള്ളവരെ പ്രതീക്ഷിച്ചിരുന്നു.

“മത്തന്‍ എന്ത്യേ സൂസനേ?”

ഡൈനിങ്ങ്‌ ടേബിളില്‍ ചൂരല്‍ കോട്ടയില്‍ വെച്ചിരുന്ന മുന്തിരിപ്പഴങ്ങളില്‍ നിന്നും ഒരിലയെടുത്ത് ഡസ്റ്റ് ബിന്നിലിടുന്നതിനിടയില്‍ ആന്‍റണി അകത്തേക്ക്

നോക്കാതെ ചോദിച്ചു.

“ഇപ്പഴാ ഡെല്ലീന്ന് അഗര്‍വാളിന്റെ കോള്‍ വന്നെ.”

സൂസന്‍ അകത്ത് നിന്നും വിളിച്ചു പറഞ്ഞു.

“മത്തന്‍ അത് അത് അറ്റന്‍ഡ് ചെയ്തോണ്ടിരിക്കുവാ!”

അപ്പോഴേക്കും ശീതള്‍ അകത് നിന്നും ഹോട്ട് ബോക്സുകളുമായി ഡൈനിങ്ങ്‌ ടേബിളിനടുത്തേക്ക് വന്നു.
അടുക്കളയുടെ മഹാറാണി എന്നാണ് ശീതളിനെക്കുറിച്ച് വീട്ടിലുള്ളവര്‍ പരാമര്‍ശിക്കുന്നത്.
അടുക്കള ജോലിക്കാരിയേക്കാള്‍ വലിയ പരിഗണന ഉണ്ടവള്‍ക്ക്.
ഇടനാഴിയില്‍ നിന്നു ഫോണില്‍ സംസാരിക്കുന്ന മാത്യൂസിനടുത്തുകൂടിയാണ് അവള്‍ വന്നത്.

“എന്നാടി നിന്‍റെ കുണ്ടിയ്ക്ക് ഇന്ന് വല്ലാത്ത ഒരിളക്കം!”

മൊബൈല്‍ മാറ്റിപ്പിടിച്ച്, ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി മാത്യൂസ് ശീതളിന്റെ തടിച്ച നിതംബത്തില്‍ ഒന്ന് പിതുക്കി.

“ഈ ഇച്ചായന്‍!”

മുഖത്ത് ദേഷ്യം വരുത്തി ഞെട്ടലോടെ ചുറ്റുപാടും നോക്കി ശീതള്‍ അയാളുടെ കൈ വിടുവിച്ചു.

“എന്നെ കൊലയ്ക്ക് കൊടുത്തെ അടങ്ങൂ അല്ലെ?”

“എന്നാ കൊലയ്ക്ക്? ഏത്തനോ അതോ നേന്ത്രനോ?”

പിടിച്ചു മാറ്റിയ അവളുടെ കൈയില്‍ ഒന്ന് ഞെരടിക്കൊണ്ട് മാത്യൂസ് ചോദിച്ചു.

“ഇന്നെന്നാ രാവിലെ തന്നെ ഒരെളക്കം?”

അയാളുടെ ചുമലില്‍ പതിയെ ഇടിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

“സൂസാന്‍റ്റി ഇപ്പത്തന്നെ ഇറങ്ങിവരും കേട്ടോ! ഇച്ചായന്‍റെ പിടുക്ക് കണ്ടിക്കും ഇതെങ്ങാന്‍ കണ്ടാല്‍ പറഞ്ഞേക്കാം,”

അവന്‍ ഇളിഭ്യനായി ചിരിച്ചു.

“ഒന്നാമത് ഞങ്ങള് പണിക്കാരികളാ വീട് ഭരിക്കുന്നേന്നാ സൂസാന്റി എപ്പഴും പറയുന്നേ! അതുകൊണ്ട് ഇച്ചായന്‍ ഒന്ന് പൊടിയ്ക്ക് അടങ്ങു കേട്ടോ,”

അയാളുടെ പുറത്ത് കൈ ചുരുട്ടി ഒന്നിടിച്ചിട്ട് ശീതള്‍ ഡൈനിങ്ങ്‌ ടേബിളിനടുത്തെക്ക് പോയി.
അല്‍പ്പം കഴിഞ്ഞ് അകത്ത് നിന്നും മാത്യൂസ് ഇറങ്ങി വന്നു.

“എന്നാ പറഞ്ഞെടാ അഗര്‍വാള്‍?”

ആന്‍റണി മകനോട്‌ ചോദിച്ചു. ഔദ്യോഗിക വേഷത്തിലാണ് മാത്യൂസും. കൊട്ടും ടൈയ്യുമൊക്കെയുണ്ട്.

“എന്‍റെ അപ്പാ അയാളെങ്ങും അമ്പിനും വില്ലിനും അടുക്കുന്നില്ല,”

ദേഷ്യവും നിരാശയും കലര്‍ന്ന സ്വരത്തില്‍ മാത്യൂസ് പറഞ്ഞു.

“കമ്പനീടെ നെറ്റ് പ്രോഫിറ്റ് ഇപ്പം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മുന്നൂറ്റി ഇരുപത് ശതമാനം ഇരട്ടിയായില്ലേ? അതിന്‍റെ ട്വെന്റി പേര്‍സെന്റ്‌ ആണയാള്‍ ചോദിക്കുന്നെ! ഒക്കുകേല എന്ന് ഞാനങ്ങു തീര്‍ത്ത് പറഞ്ഞു. നിങ്ങള് കോടതീപ്പൊക്കോ എന്നും കൊടെ പറഞ്ഞു. അയാളുമായുള്ള ഒരു കൊളാബറേഷനും ഇനി വേണ്ട!”

“അഗര്‍വാളുമായി ഒരു തരത്തിലും ടൈ അപ്പ് വേണ്ടാന്ന് വിനു പറഞ്ഞതല്ലാരുന്നോ?”

അകത്ത് നിന്നും അതും പറഞ്ഞുകൊണ്ടാണ് സൂസന്‍ അങ്ങോട്ട്‌ വന്നത്.
ചുവന്ന ഷിഫോണ്‍ സാരിയില്‍ കുലീനമായ ഭാവങ്ങളോടെ, ചലനങ്ങളോടെ അവള്‍ ഡൈനിങ്ങ്‌ ടേബിളിനേ സമീപിച്ചു.

“അന്നേരം നിങ്ങള് അവന്‍റെ വാക്ക് കേട്ടില്ല. പുതുക്രിസ്ത്യാനിക്ക് ബുദ്ധിയുണ്ടോ എന്നൊക്കെ ആ കൊച്ചന്‍ ഇവിടുന്ന് പോയപ്പം പറഞ്ഞെന്നാ പരിഹാസവാരുന്നു! ഇപ്പം എങ്ങനെ ഇരിക്കുന്നു…?”

Leave a Reply

Your email address will not be published. Required fields are marked *