നിശയുടെ ചിറകില്‍ തനിയെ 2അടിപൊളി 

ദേഷ്യം കൊണ്ട് പുകയുകയാണ് അവന്‍. പല്ലിറുമ്മുന്ന ശബ്ദവും ഞാന്‍ കേട്ടു. പിന്നെ കോപം കത്തുന്ന കണ്ണുകളോടെ എന്നെ നോക്കി.

“വെറുതെ ഒച്ചയുണ്ടാക്കി കൊറച്ച് എനര്‍ജി കളഞ്ഞത് മിച്ചം…”

അവന്‍ പറഞ്ഞു.

“ഞാന്‍ പറയുന്നതിന് നിങ്ങള് ഒരു വിലയും കൊടുക്കുന്നില്ലല്ലോ. നിങ്ങക്ക് വേണ്ടി ചുമ്മാ ആ കഴുവര്‍ടെ മോനോട് ചെലച്ച എന്നെ പറഞ്ഞാ മതി…! പോകുവാ ഞാന്‍! എനിക്ക് തരാനുള്ള പണിക്കൂലി നിങ്ങടെ കെട്ടിയോന്റെ തിരുമോന്തയ്ക്ക് കൊണ്ട കൊടുത്തേരെ!”

“സോറി രഞ്ജിത്ത്…”

കഴിയുന്നത്ര സുന്ദരമായി പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. അവന്‍റെ ഭംഗിയുള്ള കവിളില്‍ എന്‍റെ കൈത്തലം അമര്‍ന്നു.

“എനിക്ക് വേണ്ടി നീ പറഞ്ഞതൊക്കെ ഞാന്‍ മറക്കില്ല…പെണ്ണുങ്ങളെ എങ്ങനെയാണ് ട്രീറ്റ് ചെയ്യേണ്ടത് എന്നൊക്കെ നീ പറഞ്ഞതൊക്കെ എനിക്ക്..എന്താ ഞാന്‍ പറയുക? താങ്ക്സ് മോനെ…ഞാന്‍…”

“മാഡം, ഒന്ന് ചോദിച്ചോട്ടെ?”

“ഈ മാഡം മാഡം വിളി ഒന്ന് നിര്‍ത്ത്…”

ഞാന്‍ പുഞ്ചിരിയോടെ അവനെ നോക്കി.

“റെസ്പെക്റ്റ് ചെയ്യണംന്ന് അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ സോഫി ചേച്ചി എന്നോ ചേച്ചി എന്നോ വിളിച്ചോ…മാഡം മാഡംന്ന് വിളിക്കണ്ട,”

എന്‍റെ വാക്കുകള്‍ ഒന്നും അവനെ പ്രസന്നനാക്കിയില്ല.

“എന്താ രഞ്ജിത്തിന് ചോദിയ്ക്കാന്‍ ഉള്ളത്?”

“പച്ചയ്ക്ക് ഇങ്ങനെ ചവിട്ടിത്തേക്കുന്നത് മാഡം അല്ല ചേച്ചി എന്‍ജോയ് ചെയ്യുന്നുണ്ടോ? അല്ല, ചെല പെണ്ണുങ്ങള്‍ അങ്ങനെയാണ് എന്ന് കേട്ടിട്ടുണ്ട്…കെട്ട്യോമ്മാര് പരസ്യമായി, മറ്റുള്ളോരുടെ മുമ്പി അപമാനിക്കുമ്പം അവര്‍ക്ക് എന്തോ സുഖം കിട്ടുന്നുണ്ട്‌ എന്നൊക്കെ കേട്ടിട്ടുണ്ട്…അതുകൊണ്ട് ചോദിച്ചതാ…”

അപമാനിതയായവളെപ്പോലെ എന്‍റെ പുരികങ്ങള്‍ വളഞ്ഞു.

“എന്നുവെച്ചാ?”

ഞാന്‍ ചോദിച്ചു.

“എന്‍റെ മുമ്പി വെച്ച് അയാള് ചേച്ചിയെ എന്തൊക്കെ അസഭ്യങ്ങള്‍ ആണ് തെറികള്‍ ആണ് പറഞ്ഞത്! യൂ ആര്‍ ഓക്കേ വിത്ത് ദാറ്റ്?”

“ഞാന്‍ മുതിര്‍ന്ന ഒരു സ്ത്രീയാണ് രഞ്ജിത്ത്…”

ഉള്ളില്‍ കനച്ചു വരുന്ന വേദനയോടെ ഞാന്‍ പറഞ്ഞു.

“എന്താണ് അപമാനം…അപമാനം എങ്ങനെ നേരിടണം എന്നൊക്കെ എനിക്കറിയാം…”

എന്‍റെ ഉള്ളൊന്നു വിങ്ങി അപ്പോള്‍.

“നീ നിന്‍റെ പാട് നോക്കിപ്പോടാ എന്നങ്ങ് ഇന്‍ഡയറകറ്റ് ആയി ചേച്ചി പറഞ്ഞിരിക്കുന്നു…”

അവന്‍റെ ചുണ്ടില്‍ പരിഹാസ്യമായ പുഞ്ചിരി വിടര്‍ന്നു. എന്നെ അത് പൊള്ളിച്ചു.

“അയാളെപ്പോലെ ഒരു കൊള്ളരുതാത്തവന്‍റെ കൂടെ നിങ്ങള് കഴിയുന്നതിലുള്ള വിഷമത്തില്‍ ആണ് അങ്ങനെ ഞാന്‍ പറഞ്ഞത്…”

“സാം കൊള്ളരുതാത്തവനല്ല രഞ്ജിത്ത്…”

ഞാന്‍ ദുര്‍ബലമായ സ്വരത്തില്‍ പറഞ്ഞു.

“സാമിന്‍റെ സമയം ഇപ്പോള്‍ അത്ര നല്ലതല്ല…കുറച്ച് പ്രശ്നങ്ങള്‍ ഉണ്ട് അവന്…അതൊക്കെ പെട്ടെന്ന് മാറും…”

“യെസ്…”

രഞ്ജിത്ത് എന്‍റെ കണ്ണുകളിലേക്ക് നോക്കി.

“പെട്ടെന്ന് മാറും…എന്‍റെ അമ്മയും ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു, വര്‍ഷങ്ങളായി…” *************************

മൊബൈലിന്റെ തുടര്‍ച്ചയായ ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്. സ്ക്രീനിലേക്ക് നോക്കിയപ്പോള്‍ ഡോക്റ്റര്‍ ഫിലിപ്പാണ് വിളിക്കുന്നത്.

“ആഹ്, ഡോക്റ്റര്‍…”

ഉറക്കച്ചടവോടെ ഞാന്‍ പറഞ്ഞു.

“ബാങ്ക് ഓഫീസറാണ് എന്നും വെച്ച് ഞായറാഴ്ച്ച ഇങ്ങനെ കിടന്നുറങ്ങാമോ സോഫീ…”

ഡോക്ടര്‍ ഫിലിപ്പിന്റെ മൃദുവായ സ്വരം കാതുകളെ തൊട്ടു. ഞാന്‍ അപ്പോള്‍ ഒന്ന് പുഞ്ചിരിച്ചു. കയ്യേലും തോളിലും പിടിച്ചു മാത്രമേ ഡോക്റ്റര്‍ സംസാരിക്കുകയുള്ളൂ. അയാള്‍ തൊടുമ്പോള്‍ ഒരു സുഖമുണ്ട്, ഇക്കിളിയും.

“എന്‍റെ ഉറക്കോം കളഞ്ഞേച്ച് പുന്നാരം പറയുവാണോ?”

പുഞ്ചിരിയോടെയെങ്കിലും സ്വരം കടുപ്പിച്ച് ഞാന്‍ ചോദിച്ചു.

“കഴിഞ്ഞ വെനസ്ഡേയാ ഞാന്‍ ഒരു സ്ട്രിപ് ടാബ് എഴുതിത്തന്നത്..”

ഡോക്റ്റര്‍ പറഞ്ഞു.

“ഇത്രേം ഉറക്കം പോകാന്‍ എന്നാ സോഫീ കാരണം…?”

സാമിനെക്കുറിച്ച് അയാളോട് പറയണമോ? ഞാന്‍ ഒരു നിമിഷം ശങ്കിച്ച് മുമ്പിലെ കണ്ണാടിയിലേക്ക് നോക്കി. വേണ്ട! മോശമായ കാര്യങ്ങള്‍ ഒന്നും തന്നെ ആരോടും ഷെയര്‍ ചെയ്യണ്ട. ഒരു ഡോക്റ്റര്‍ ആണ് ചോദിക്കുന്നതെങ്കില്‍പ്പോലും.