വഴി തെറ്റിയ കാമുകൻ – 8 20

എന്തെ…

(പതിഞ്ഞ ശബ്ദത്തിൽ)എന്തേലും സഹായം ചെയ്യാൻ…അമ്മ പറഞ്ഞു…

സഹായമൊന്നും വേണ്ടന്നേ…(പൊളിച്ചിട്ട കല്ലുകൾ എടുത്ത് അടുക്കാൻ തുടങ്ങി) എന്താ ഇയാളെ പേര്…

ലക്ഷ്മി…

ഐശ്വര ലക്ഷ്മി ആണോ…

വെറും ലക്ഷ്മി…

അവളോട് സംസാരിച്ചുകൊണ്ട് പെട്ടന്ന് തന്നെ കല്ലുകൾ അടുക്കി തീർത്തു പറമ്പിലൂടെ നടന്നു കല്ലുകൾ തപ്പി എടുത്തോണ്ട് വരുന്നതിനിടയിൽ എടുക്കാൻ നോക്കിയ അവളെ തടഞ്ഞു ഞാൻതന്നെ എടുത്തു

ഇങ്ങോട്ട് വന്നേ…

(അടുത്തേക്ക് വന്നുകൊണ്ട്)എന്തെ…

ഇയാളല്ലേ അലക്കാറ്ഈ ഉഴരം ശെരിയാണോ എന്ന് നോക്കിയേ…

(അവിടെ നിന്നുനോക്കി) മ്മ്… ശെരിയാ…

ബാക്കി വന്ന കല്ല് കൊണ്ട് നിൽക്കുന്ന ഭാഗത്ത് അല്പം കുഴിച്ചു സ്റ്റെപ്പ് പോലെ കെട്ടി ബക്കറ്റിൽ വെള്ളം കൊണ്ടുവന്നു ഒഴിച്ചു കെട്ടാൻ ഉപയോഗിച്ച മണ്ണ് മുഴുവൻ നനഞ്ഞെന്ന് ഉറപ്പിച്ചു മുൻപ് അലക്കാൻ ഇട്ടിരുന്ന കല്ലെടുത്തു നിൽക്കുന്ന ഭാഗത്ത് സ്റ്റെപ്പ് പോലെ ഭൂമി നിരപ്പിൽ നിന്നും മൂന്നിഞ്ച് ഉയരത്തിൽ സ്ഥാപിച്ചു

അയ്യോ അത് അലക്കുന്ന കല്ലാ

(നടന്നുകൊണ്ട്)അത് ചെറുതല്ലെ കുറച്ചൂടെ വലിയ പരന്നൊരു കല്ലവിടെ കണ്ടു അതലക്കാനിടാം… ചളി വെള്ളത്തിൽ ചവിട്ടിനിന്ന് ഇയാളെ കാലിന്റെ ഭംഗി കളയണ്ട…(ഉണങ്ങിയ വാഴകൈ പറിച്ചു കെട്ടികൊണ്ട് നടന്നു ചെന്ന് അവിടെ എത്തുമ്പോയേക്കും കെട്ടിക്കഴിഞ്ഞ തെരുവ അവൾക്ക് നേരെ നീട്ടികൊണ്ട്) കല്ല് പൊക്കി തലയിൽ വെക്കും മുൻപ് ഇത് തലയിൽ വെച്ചുതരണം (കല്ല് എടുക്കാൻ നോക്കുമ്പോ)

വലിയ കല്ലല്ലേ ഒറ്റക്ക് എടുക്കണ്ട

അതൊന്നും സാരമില്ലെന്ന് പറഞ്ഞു എടുക്കാൻ കുനിഞ്ഞതും ഓടി വന്നു പിടിക്കാൻ നോക്കുന്ന അവളെ കണ്ട് കല്ലിലെ പിടി വിട്ടു നിവർന്നുകൊണ്ട്

ദേ… അടങ്ങി നിന്നോണം ഇല്ലേൽ നേരത്തെ കുഞ്ഞി കല്ല് വെച്ച് കിട്ടിയപോലല്ല പുളി വാറ് മുറിച്ചു ചന്തിക്ക് കിട്ടും…

പെട്ടന്ന് നിവർന്നു കൊണ്ടവൾ ചന്തിയിൽ കൈ വെച്ചതും അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെകണ്ടു അബദ്ധം പറ്റിയ പോലെ പെട്ടന്ന് കൈ വലിച്ചു നാക്ക് കടിച്ചു നാക്കിന്റെ നീളം കണ്ട് ഒന്ന് കൂടെ നോക്കുമ്പോയേക്കും അവൾ നാക്കിനെ വായ്ക്കകത്താക്കി

കല്ല് എടുത്തു തലക്ക് മേലേ ഉയർത്തി പിടിച്ചതും തെരുവ എടുത്തു തലയിൽ വെച്ചു തന്നു കല്ല് തലയിൽ വെച്ചശേഷം കൈ താഴ്ത്തുന്നതിനിടയിൽ അവളുടെ കൈ നെഞ്ചിൽ തൊട്ടത് അറിയാതെ ആവും എന്ന് തോന്നി

തൂണീം അഴിച്ചിട്ടു നടക്കുവാ പെണ്ണുങ്ങളെ കൊതിപ്പിക്കാൻ വെറുതെയാ ആ തള്ള പറഞ്ഞേ അതെങ്ങനാ ഇത്തിനോണ്ടുള്ള ട്രൗസറുംമിട്ടല്ലേ കിണറ്റിൽ ഇറങ്ങുന്നേ അത് നോക്കി കിന്നാരം പറയാൻ കൊറേ അസത്തുക്കളും മോനേ ഷെബീന്നും വിളിച്ച് ഒലിപ്പിച്ചോണ്ട് വരുന്നതിനൊത്തു തുള്ളിക്കൊണ്ട് നിന്ന് കൊടുക്കുന്ന കാണുമ്പോ കലി വരും എല്ലാത്തിനും കണ്ണ് ദേഹത്താ എല്ലാത്തിനേം പിടിച്ചു കിണറ്റിൽകിടുവാവേണ്ടീരുന്നെ(കാറ്റുപോലെ ചെറു ശബ്ദത്തിലുള്ള നൊടിച്ചിൽ കേട്ട്)

ദേവീ ലക്ഷ്മീ…

ഏ…എന്താ…

ഒന്നൂല്ല…ഒരു സംശയം

എന്തെ…

ആളെ കിണറ്റിലിട്ടു കൊല്ലാൻ സംഹാരമാണോ ഭാവം

(ഉരുണ്ട് താഴെ പോവുമെന്ന പോലെ കണ്ണ് വിടർന്നു) ഞാനാരെയും കിണറ്റിലിടുമെന്നൊന്നും പറഞ്ഞില്ല

പറഞ്ഞെന്ന് ഞാനും പറഞ്ഞില്ല…

(വീണ്ടും കാറ്റു പോലുള്ള നൊടിച്ചിൽ)എന്തിന്റെ ചെവിയാണോ എന്തോ…

ചെവി എന്റേത് തന്നെയാ…

ഒന്നും മിണ്ടാതെ ദേഷ്യത്തോടെ ചവിട്ടി കുലുക്കി നടക്കുന്ന അവളുടെ താളത്തിൽ ചലിക്കുന്ന കുഞ്ഞു ചന്തികളെ കടന്ന് താഴേക്ക് തൂങ്ങി നിൽക്കുന്ന മുടി ചന്തികളിൽ മാറി മാറി തല്ലിക്കൊണ്ടിരിക്കുന്നത് കണ്ട് പുഞ്ചിരിയോടെ അതും നോക്കി നടന്നു കല്ല് തറക്ക് മുകളിൽ ഉറപ്പിച്ച ശേഷം രണ്ടടി മാറി കെട്ടിനിടയിലിടാൻ മണ്ണെടുത്ത കുഴിക്കരികിൽ ഒരു വാഴ കൊണ്ട് വെച്ച്

ലക്ഷമീ…

ഓഹ്…

ഇയാളെ കൈ കൊണ്ട് ഇതാ കുഴിയിൽ വെച്ചേ എന്താവുമെന്നറിയാലോ…

അവൾ കുഴിയിലേക്ക് വാഴ വെക്കുമ്പോ അതുവരെ അകലെ നിന്ന് കിട്ടിയ മണം അരികിലായ് കിട്ടിയതും മായാ ലോകത്തെന്ന പോലെ ചേർന്നു നിന്നുകൊണ്ടവളുടെ ഗന്ധം മൂക്കിലേക്ക് വലിച്ചു കയറ്റുമ്പോ പൊള്ളുന്ന വെയിലിൽ തണുത്ത കാറ്റിനെ എന്നപോലെ എല്ലാം മറന്നാസ്വദിച്ചുനിന്നുകൊണ്ടവളുടെ മുഖത്തേക്ക് നോക്കി നിൽക്കെ പതിയെ അവളുടെ നെറ്റിയിലേക്ക് ചുണ്ടടുപ്പിച്ചു നെറ്റിയോട് ചുണ്ട് ചേർത്തു കണ്ണടച്ചു കൈ എന്റെ ഇടതു നെഞ്ചിൽ വെച്ചുകൊണ്ട് നെറ്റിയിൽ ചുംബനമേറ്റുവാങ്ങിയ അവളുടെ നെറ്റിയിൽ നിന്നും ചുണ്ടിനെ പിൻവലിച്ചുകൊണ്ട് എല്ലാം മറന്നു പരസ്പരം കണ്ണിലേക്കു നോക്കിനിൽക്കേ ഞെട്ടിച്ചുകൊണ്ട് ഇടി മുഴങ്ങിയതും സ്വബോധം വീണ്ടെടുത്തു ചുറ്റും നോക്കി ഭാഗ്യം ആരും കണ്ടില്ല അവളെ നോക്കാൻ കഴിയാതെ മണ്ണ് തട്ടി വാഴ ചുവട്ടിലേക്കിട്ടുകൊണ്ടിരിക്കെ എന്ത് ചെയ്യണമെന്നറിയാതെ ശില പോലെ അവൾ വാഴയും പിടിച്ചുകൊണ്ട് താഴെ നോക്കി നിന്നു

മക്കളേ… കഴിഞ്ഞില്ലേ…

ലക്ഷ്മി : (ഞെട്ടലോടെ തിരിഞ്ഞു നോക്കി) ആ അമ്മേ… ഇപ്പൊ കഴിയും

മോളെന്നാ ഇങ്ങോട്ടൊന്നു വന്നേ…

അവൾ പോയതും പെട്ടന്ന് വാഴക്ക് മണ്ണുമിട്ടുകൊണ്ട് കൈയും കാലും മുഖവും പണിയാഴുധങ്ങളും കഴുകി വീട്ടിലേക്ക് നടക്കുന്ന വഴി ഷർട്ടെടുത്തിട്ടു കൊണ്ട് വീടിനു മുന്നിലെത്തി അവളെ ഒന്നുകൂടെ കാണാൻ വെമ്പുന്ന മനസോടെ അകത്തേക്ക് നോക്കി

അമ്മേ… ഞാനിറങ്ങുകയാ…

അമ്മ : പോവല്ലേ…(ശബ്ദത്തിന് പുറകെ അമ്മയും പ്രത്യക്ഷപെട്ടു) വാ മോനേ… സ്കൂൾ വിട്ട് വന്നതല്ലേ ചോറ് തിന്നിട്ട് പോവാം…

വേണ്ടെന്നു പറയാൻ കരുത്തുമ്പോയേക്കും വാതിൽക്കൽ അവളും പ്രത്യക്ഷപെട്ടു പോവല്ലേ എന്ന് അവളുടെ കണ്ണുകൾ എന്നോട് വിളിച്ച് പറയുന്ന പോലെ തോന്നി അമ്മക്ക് പുറകെ അകത്തേക്ക് കയറുമ്പോ മേശയിൽ ചോറും കറികളും വിളമ്പിവെച്ചത് കണ്ടു ചെന്നിരുന്നതും അവൾ ഓരോന്നായി പ്ളേറ്റിലേക്ക് പകർന്നു ഭർത്താവിന് ഭക്ഷണം നൽകി കഴിക്കുന്നത് നോക്കി നിൽക്കുന്ന ഭാര്യയെ പോലെ നോക്കി നിൽക്കെ സന്തോഷത്തോടെ കഴിച്ചുകഴിഞ്ഞതും കൈ കഴുകാൻ പാട്ടയിൽ വെള്ളവുമായി വന്ന അവളുടെ കൈയിൽ നിന്നും പാട്ടവാങ്ങിക്കൊണ്ട് അവളെ നോക്കി

നല്ല രുചിയുണ്ടായിരുന്നു… ഇയാളുണ്ടാക്കിയതാണോ…

മ്മ്…

കൈ കഴുകി കൊണ്ടിരിക്കെ അവൾ അകത്തേക്ക് പോയി കൈ കഴുകി തുടച്ചു കൊണ്ട് ആകാശത്തിലെ ചുവപ്പ് രാശി മാറി കറുപ്പ് പടരുന്നത് നോക്കി തിരിഞ്ഞു ചെന്ന് പാട്ട കോലയിൽ വെച്ചുകൊണ്ട് അകത്തേക്ക് നോക്കി

അമ്മേ ഞാനിറങ്ങുവാ… ബാലേട്ടൻ ഉണരുമ്പോപറഞ്ഞേക്ക്…(വിളിച്ച് പറഞ്ഞുകൊണ്ട് ഒരിക്കൽ കൂടെ അവളെ കാണാനായി അകത്തേക്ക് നോക്കി അവൾ വരുന്നത് കാണാഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോ ആരോ ഓടി വരുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു അതവളാണ് എന്നറിയാമെങ്കിലും തിരിഞ്ഞു നോക്കാതെ നടന്നു)

Leave a Reply

Your email address will not be published. Required fields are marked *