വഴി തെറ്റിയ കാമുകൻ – 8 20

അതേ…

തിരിഞ്ഞു നോക്കിയതും പരിഭവത്തോടെ നോക്കി നിൽക്കുന്ന അവളുടെ ചുണ്ടിലും വലം കൈയിലും ചോറ് തിന്നതിന്റെ അവശേഷിപ്പ് എന്ന് തോന്നിക്കും വിതം കറി ഒട്ടിയിരിക്കുന്നത് കണ്ട് അരികിലേക്ക് നീങ്ങി സൂര്യൻ പകലിനോട് വിട പറഞ്ഞു മായാൻ തുടങ്ങുന്ന സമയത്ത് ഫിലമെന്റ് ലാമ്പിന്റെ വെളിച്ചത്തിലും അവൾ തെളിഞ്ഞു കാണപ്പെട്ടു അവളുടെ ചുണ്ടിലേക്ക് കൈ നീട്ടി തൊട്ടതും അവളുടെ കണ്ണുകൾകൂമ്പി അടഞ്ഞു ശിലപോലെ നിൽക്കുന്ന അവളുടെ ചുണ്ട് വിറച്ചു വിറക്കുന്നചുണ്ടിൽ നിന്നും പറ്റിയിരിക്കുന്ന കറി തോണ്ടിയെടുത്ത് കൈ പിൻ വലിച്ചു ഉറക്കത്തിൽ നിന്നുമുണരും പോൽ പതിയെ വിടരുന്ന കൺ പോളകൾക്കുള്ളിൽ നിന്നും ഇളം ചാര നിറത്തിലുള്ള അവളുടെ പൂച്ച കണ്ണുകൾ വെളിവായി പ്രണയാർദ്രമായി നോക്കുന്ന അവളുടെ കണ്ണിലേക്കു നോക്കികൊണ്ട് അവളുടെ ചുണ്ടിൽ നിന്നും തോട്ടെടുത്ത കറി പറ്റിയ വിരലിനെ എന്റെ വായിലേക്ക് കൊണ്ടുപോവുമ്പോ അവളുടെ ശ്വാസഗതി കൂടി വലിയ മധുര നാരങ്ങ വലിപ്പത്തിലുള്ള അവളുടെ ചെറിയ മാറിടങ്ങൾ ഉയർന്നു താണു കൊണ്ടിരുന്നു വിരൽ വായിൽ വെച്ചുറിഞ്ചിയിട്ടും തൃപ്തമാവത്ത മനസ് അവളുടെ വലം കൈയിൽ പിടിച്ചു കറി പറ്റിയ ഓരോ വിരലുകളായി എന്റെ വായിലേക്ക് വെച്ച് മതി വരാത്തപോലെ നക്കി ഉറിഞ്ചിയെടുക്കുമ്പോ അവളുടെ കണ്ണുകൾ അടഞ്ഞു ശരീരം വിറച്ചു അവൾ കിതച്ചുകൊണ്ട് ശക്തമായി ശ്വാസം വലിച്ചു അവസാന വിരലും ഉറിഞ്ചി യെടുത്ത് കൈ വിട്ടതും അവൾ നിലത്തേക്കിരുന്നു ഒരിക്കൽ കൂടെ അവളെ നോക്കി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും

പോവല്ലേ…

അവളുടെ നേർത്ത സ്വരം കേട്ട് തിരിഞ്ഞു നോക്കുമ്പോ എന്നെ തന്നെ നോക്കി ഇരിക്കുന്ന അവളെ കണ്ട് തിരികെ ചെന്ന് അല്പം അകലെയായി കോലയിലെ തൂണിൽ ചാരി ഇരിക്കെ ബലത്തിനെന്ന പോൽ അവൾ പുറകിലേക്ക് നീങ്ങി ഭിത്തിയിൽ ചാരിയിരുന്നു പരസ്പരം നോക്കികൊണ്ട് ഒന്നും സംസാരിക്കാതെ സമയം പോകുന്നതറിയാതെ ഞങ്ങളിരുന്നു

ഒരു കൈയിൽ വടിയും മറു കൈയാൽ അമ്മയുടെ കൈയിലും പിടിച്ചുകൊണ്ട് അങ്ങോട്ട് വരുന്ന ബാലേട്ടനെ നോക്കി

അമ്മ : മോൻ പോയില്ലായിരുന്നോ ഞാനിവനോട് പറയുവായിരുന്നു മോൻ പോയി കാണുമെന്ന്

പോവാൻ ഇറങ്ങിയപ്പോഴാ ബാലേട്ടൻ എണീറ്റെന്നു പറഞ്ഞേ പിനെ കണ്ടിട്ട് പോവാമെന്നു കരുതി

ഞാൻ പറഞ്ഞ കള്ളം കേട്ട് അവളുടെ കണ്ണുരുണ്ട് താഴെ വരുമെന്ന് തോന്നി

അമ്മ : എണീറ്റപ്പോ കക്കൂസിൽ പോണമെന്നു പറഞ്ഞു പിനെ കുളിയും കൂടെ കഴിഞ്ഞപ്പൊ സമയം പോയി…

ബാലേട്ടനെ അമ്മ അവിടെയുള്ള കസേരയിലേക്കിരുത്തി ആള് ഇന്നലത്തേക്കാളും ക്ഷീണിച്ചപോലെ തോന്നി

ബാലേട്ടൻ : ഇന്നലെ പകൽ മുഴുവൻ നടപ്പും ഇരിപ്പും അല്ലായിരുന്നോ അതിന്റെ ആണെന്ന് തോന്നുന്നു ഇന്ന് ഭയങ്കര ക്ഷീണം

മരുന്നൊക്കെ ഇല്ലേ…

ബാലേട്ടൻ : അതേ ഉള്ളൂ… കഴിക്കാൻ ഇച്ചിരി വൈകിയാൽ പോലും തലക്കകത്തു ഭയങ്കര കുത്തലാ… ഇല്ലായിരുന്നേൽ വേണ്ടെന്നു വെക്കാമായിരുന്നു… ചികിൽസിക്കുന്നതിൽ കാര്യമില്ലെന്ന് എനിക്കും ഇവർക്കും നന്നായിട്ടറിയാം മരിക്കാൻ പേടിയുണ്ടായിട്ടല്ല മരുന്നില്ലേൽ സഹിക്കാൻ പറ്റാത്ത വേദനയാ… ചികിത്സിച്ചു ചികിത്സിച്ചു പറമ്പിൽ തുടങ്ങി തറവാട് വരെ വിറ്റു പൈസ ചോദിക്കുമോന്നു പേടിച്ച് ബന്ധുക്കൾ പോലും തിരിഞ്ഞുനോക്കാതെയായി

എല്ലാം കേട്ടുകൊണ്ട് വിതുമ്പുന്ന അമ്മയെയും പ്രത്യേകിച്ചൊരു വികാരവുമില്ലാതെ ഇരിക്കുന്ന അവളെയും നോക്കി

എല്ലാം ശെരിയാവുംന്നേ…നിങ്ങള് ധൈര്യമായിരിക്ക് ഞങ്ങളെല്ലാമില്ലേ കൂടെ… ആരില്ലേലും എന്താവശ്യത്തിനും ഞാനുണ്ടാകും വിളിക്കാൻ മടിക്കണ്ട… സ്കൂൾ വിട്ട് വരുന്ന വഴിയാ ഞാനിറങ്ങട്ടെ…

ബാലേട്ടൻ : ശെരി…യെന്നാൽ സമയം കിട്ടുമ്പോ ഇങ്ങോട്ട് വാ…

വരാം…(അവളെ നോക്കിയതും ഇനി എപ്പോ വേവലാതി അവളുടെ കണ്ണിൽ കണ്ടു ബാലേട്ടനെ നോക്കി) ശുകറില്ലല്ലോ…

ബാലേട്ടൻ : ഇല്ല എന്തെ…

എങ്കിൽ ഞാൻ നാളെ തേൻ കൊണ്ടുത്തരാം തേനും കരിഞ്ജീരകവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാ… നാളെ സ്കൂളിൽ പോവും മുൻപ് കൊണ്ട് വന്നു തരാം…

നാളെ കാലത്ത് വരുമെന്നറിഞ്ഞതും അവളുടെ മുഖത്ത് സന്തോഷം വിരിഞ്ഞു

യാത്ര പറഞ്ഞിറങ്ങുമ്പോ മ്ലാനമായ മുഖത്തോടെ എന്നെ നോക്കി നിൽക്കുന്ന അവളിൽ നിന്നും മുഖം തിരിച്ച് ഇറങ്ങി നടന്നു

ബാബുവേട്ടന്റെ കടയിൽ ചെന്ന് മൂന്നാല് പ്രാവശ്യമായി കൊടുത്ത തേനിന്റെ പൈസയും വാങ്ങി ഇറങ്ങാൻ നിൽക്കുമ്പോഴാണ് വേണുമാഷ് അങ്ങോട്ട് വരുന്നത്

മാഷ് : സ്കൂൾ വിട്ട് നീയിതുവരെ വീട്ടിൽ പോയില്ലേ…

ഞാൻ അവർക്ക് അലക്കുകല്ല് ശെരിയാക്കിക്കൊടുത്തതായിരുന്നു അത് കഴിഞ്ഞു ചോറും തിന്നു ബാബുവേട്ടനോട് സംസാരിച്ചിരുന്നു സമയം പോയി

മാഷ് : ഞാൻ നിന്നെ അന്വേഷിച്ചു വീട്ടിലേക്ക് വരാൻ പോകുവായിരുന്നു കണ്ടത് നന്നായി… അവിടുത്തെ മോട്ടോർ പറമ്പിൽ നനക്കാൻ എടുത്തത് കൊണ്ട് അവിടിപ്പോ മോട്ടോറില്ല ടാങ്കും ടാങ്ക് വെച്ച സ്റ്റാന്റുമൊക്കെ അണ്ണാച്ചികളെങ്ങാനും എടുത്തോണ്ട് പോയി നീ സമയം പോലെ അതൊക്കെ ഒന്ന് ശെരിയാക്കികൊടുക്കണം ടാങ്കും മോട്ടോറും പൈപ്പും പിനെ എന്തൊക്കെയാ വേണ്ടതെന്നുവെച്ചാലതും സലാമിന്റെ കടയിൽ നിന്ന് വാങ്ങിക്കോ സ്റ്റാന്റുണ്ടാക്കാൻ വേണ്ടത് പ്രകാശന്റെ കടയിൽ നിന്ന് വാങ്ങിക്കോ രണ്ടിടത്തും ഞാൻ പറഞ്ഞിട്ടുണ്ട്

ശെരി… നാളെ തന്നെ ശെരിയാക്കി കൊടുക്കാം…

വീട്ടിൽ ചെന്ന് കുളിയും കഴിഞ്ഞു നേരെ ശശിയേട്ടന്റെ വീട്ടിൽ ചെന്ന് ഇന്റസ്ട്രിയുടെ താക്കോലും വാങ്ങി ശ്രീനിയേട്ടന്റെ വീട്ടിലേക്ക് ചെല്ലുമ്പോ തന്നെ കോലയിൽ ഇരുന്നു അടിച്ചോണ്ടിരിക്കുന്ന ശ്രീനിയേട്ടനെ കണ്ട് (സന്ധ്യക്ക് ലീലേച്ചി വിളക്കെടുത്തകത്തു വെച്ചാൽ ഇത് സ്ഥിരമാ അടിച്ചാൽ പിനെ പുള്ളി വണ്ടി തൊടില്ല എനിക്കല്ലാതെ ആർക്കും പുള്ളി വണ്ടി കൊടുക്കുകയുമില്ല)

ശ്രീനിയേട്ടാ…

എന്താടാ…

ഒന്ന് പ്രകാശേട്ടന്റെ കടവരെ പോണം കുറച്ച് സാധനമെടുക്കാനുണ്ട്

ചേട്ടൻ : ഞാൻ രണ്ടെണ്ണം അടിച്ചിരിക്കുവാ നീ വിട്ടോ (അകത്തേക്ക് നോക്കി) എടീ… ചെക്കന് വണ്ടീടെ ചാവിയെടുത്ത് കൊടുക്ക്

നിങ്ങളും വാ… വണ്ടി ഞാനോടിച്ചോളാം…

ചേട്ടൻ : നീ പോയിട്ട് വാ ഞാനിതൊന്നു തീർക്കട്ടെ

ലീലച്ചി : (ചാവിയെനിക്കുനേരെ നീട്ടി ചേട്ടന്റെ മുന്നിലിരുന്ന അഞ്ഞൂറിന്റെ ബോട്ടിൽ എടുത്ത് കൈയിൽ പിടിച്ചു)ചെക്കൻ വിളിക്കുന്ന കണ്ടില്ലേ…ഒന്ന് ചെല്ല് മനുഷ്യാ… അതിന്നുതന്നെ തീർക്കണോന്നു നിർബന്തൊന്നുമില്ലല്ലോ…

ചേട്ടൻ : എന്നാ നീയാ ഷർട്ടിങ്ങെടുത്തേ…നീ എന്ത് നോക്കിനിക്കുവാടാ പോയി വണ്ടിയെടുക്ക്

ഷെഡിൽ നിന്നും വണ്ടി എടുത്ത് പുറത്തേക്കിറക്കിചേട്ടനെയും കയറ്റി റോഡിലേക്ക് ഇറങ്ങുമ്പോ കണ്ണാടിയിൽ വണ്ടി നോക്കി നിൽക്കുന്ന ലീലേച്ചിയെയും തിരിഞ്ഞുനോക്കി പെട്ടന്ന് വന്നേക്കാം എന്ന് പറയുന്ന ചേട്ടനെയുംകണ്ട്

Leave a Reply

Your email address will not be published. Required fields are marked *