വിധുമുഖി

“കഴിക്കണ്ടടാ….?!!!” താഴെ നിന്നും കഴിക്കാനായി അമ്മയുടെ വിളി വന്നു. ഇത്ര നേരം വെള്ളമടി ആയതു കൊണ്ട് കഥയിലെ പ്രധാന കഥാപാത്രത്തെ പരിചയപെടുത്തിയില്ല. വസുധ എന്നാണ് പേര്, എന്റെ സെക്കൻഡ് മദർ ആണ്. അപ്പന്റെ ഒരേയൊരു കാമുകി ആയിരുന്നു കക്ഷി. അപ്പന്റെ വിവാഹശേഷവും അവരും കല്യാണം കഴിക്കാതെ അപ്പനെ ഓർത്തു തനിച്ചു കഴിയുന്നു എന്നറിഞ്ഞപ്പോൾ, അമ്മ മരിച്ചതിന്റെ ഒന്നര വർഷം കഴിഞ്ഞ സമയത്തു എന്റെ അപ്പൻ അവരെ ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരികയായിരുന്നു, അന്നെനിക്ക് 10 വയസാണ്. എന്റെ എല്ലാ കുരുത്തക്കേടിനും ഫുൾ സപ്പോർട്ട് ആണ് കക്ഷി. ഞാൻ നല്ല വിശപ്പുണ്ടല്ലോ എന്നോർത്തുകൊണ്ട് താഴെ ചെന്നു. അപ്പന്റെ നേരെ എതിരുള്ള സോഫയിലേക്കിരുന്നു.

“🎵 പൂവാം കുരുന്നിന്നു നാവോറു പാടാൻ വായോ പുള്ളോർക്കുടവുമായ്‌ വീണക്കിടാവും വായോ കണിവെള്ളരി പടർപന്തലിൽ കുരുവിപ്പെണ്ണിൻ കുടിവയ്പ്പല്ലോ…. 🎵”

ടീവിയിൽ കാണുന്ന പാട്ടും കേട്ടുകൊണ്ട് അമ്മ അപ്പന്റെ തോളിൽ ചാരിയിരിക്കുന്നു. അമ്മയുടെ കയ്യിലാണ് റിമോട്ട്!

“ഈ സിനിമ തനിക്കൊർമ്മയുണ്ടോ ?!”

“ഊം….” അമ്മയുടെ മുഖത്തെ ലാസ്യ ഭാവം ഞാൻ ആസ്വദിച്ചുകൊണ്ട് നോക്കി. എന്തോ ഒരു ഫ്‌ളാഷ് ബാക് സ്റ്റോറി വരുന്നുണ്ടെന്നു ഞാനൂഹിച്ചു.

“റീനയും ഞാനും മാത്തുവിന് മൂന്നു വയസുള്ളപ്പോൾ പോയി കണ്ട സിനിമയാണ്. പക്ഷെ താനും ആ തിയറ്ററിൽ ഉണ്ടായിരുന്നു എന്ന്, സിനിമകഴിഞ്ഞു വരുമ്പോഴാണ് ഞങ്ങൾ രണ്ടാളും കാണുന്നത്….”

“അത്…ഞാനീ പാട്ടിനോടുള്ള ഇഷ്ടംകൊണ്ട് കാണാൻ പോയ സിനിമയിരുന്നു…. റേഡിയോയിൽ ഈ പാട്ടു വരുമ്പോ, മനസ് നിറഞ്ഞ ഒരു സുഖമായിരുന്നു. ഇതിന്റെ വരികൾ ONV ആണ്. എന്ത് രസമാ നോക്കിയേ…”

“ഞാനീ പാട്ടു ആദ്യമായിട്ടാണ് കേള്ക്കുന്നെ!!” ഞാൻ അവരുടെ സംസാരത്തിലേക്ക് ഇടിച്ചങ്ങു കയറി.

“മാത്തു. നിനക്കറിയാമോ…. ഇതേ രാഗമാണ് മുൻപ് ഹിറ്റായിരുന്ന ലജ്ജാവതിയെ എന്ന പാട്ട്…!!”

“ആന്നോ?!!” അപ്പനും വലം കൈകൊണ്ട് അമ്മയുടെ തോളിൽ പിടിച്ചമർത്തി ചോദിച്ചു.

“ഉം…!!” അമ്മ ഇതൊക്കെ ഈസിയല്ലേ എന്ന ഭാവത്തിൽ അപ്പനെ നോക്കിചിരിച്ചുകൊണ്ട് മുണ്ടിനു മുകളിൽ കൂടെ അപ്പന്റെ തുടയിലൊരു നുള്ളു കൊടുത്തു.
“അമ്മെ! തമ്മിൽ നിങ്ങളിത്രയ്ക്ക് ഇഷ്ടമായിട്ടും എന്തിനാ വിവാഹം കഴിക്കാഞ്ഞേ…?!!!”

“എന്താ?!” അപ്പനും അമ്മയും കൂടെയാണ്, ഒരു ഞെട്ടലോടെ എന്നോട് ചോദിച്ചത്..അവരുടെ മുഖത്തെ ചിരി കാണുമ്പോ എനിക്കിപ്പോഴും അത്ഭുതമാണ്.

ജീവനുതുല്യം ഒരാളെ പ്രണയിക്കുക…എന്നിട്ട് ഇഷ്ടമില്ലാഞ്ഞിട്ടും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വരിക, എന്നിട്ടുപോലും അപ്പൻ ചതിച്ചെന്നു തോന്നൽ ഇല്ലാതെ വസുധമ്മ, അപ്പന് വേണ്ടി ആയിരം രാത്രികൾ കാത്തിരുന്നതിനു ഫലമായിരിക്കും…. അമ്മ ദേ ഇപ്പോ അപ്പന്റെ കൂടെ തോളിൽ ചേർന്ന് കൈകോർത്തു കൊണ്ടിരിക്കുന്നത്. ശെരിക്കും പ്രണയം ഇത്രേം ശക്തിയുള്ള ഒരു സംഭവമാണെന്ന് ഒരാളോട് പറയാൻ അപ്പന്റെയും അമ്മയുടെയും ഈ കഥ മാത്രം മതി! ശെരിയല്ലേ?!

ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കിയിരുന്നു. എന്താണ് അമ്മയതിനു മറുപടി പറയാൻ പോകുന്നതെന്നറിയാനുള്ള ആകാംഷയെന്നെ ഭരിച്ചുകൊണ്ടിരുന്നു.

“പ്രണയം…. ഇഷ്ടം ഇതൊക്കെ മനസിലെ ഓരോ തോന്നൽ അല്ലെ കുട്ടാ! അതുകൊണ്ട് തോന്നൽ സത്യമെന്നു വിശ്വസിക്കാം പക്ഷെ സ്വന്തമാക്കാൻ നമ്മളൊരിക്കലും മോഹിക്കരുത്, മനസ് തുറന്നു സ്നേഹിച്ചു വീർപ്പുമുട്ടിക്കുക….അത് മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്….പക്ഷെ എന്റെ ജീവിതം ശെരിക്കും തുടങ്ങിയത് ഈ സാധനം പെട്ടന്നൊരൂസം എന്നെ വിളിച്ച അന്നാണ്. എന്നിട്ട് ഒറ്റയ്ക്ക് താമസിച്ചു തനിക്ക് മതിയായോ എന്നൊരു ചോദ്യവും, ഞാൻ പിന്നെയെന്തു നോക്കാൻ, കെട്ടും ഭാണ്ടവുമൊക്കെ ഒക്കെയെടുതിങ്ങു പോന്നു, നീയന്നെ നിന്റെയമ്മയായി അക്സപ്റ്റ്റ് ചെയ്യുമോ എന്ന പേടിയുണ്ടായിരുന്നു, പക്ഷെ മാത്തു, അപ്പോഴും കയ്യിലെ വറ്റാത്ത സ്നേഹമുള്ള നിനക്കെന്തിന് പേടി എന്നാണ് നിന്റെ അപ്പൻ എന്റെ നനയുന്ന കണ്ണ് തുടച്ചുകൊണ്ട് ചോദിച്ചത്!!!!”

അപ്പൻ പോലീസ് ആണെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല, അമ്മയുടെ കണ്ണിലേക്കു മതിമറന്നു നോക്കുകയാണ് കക്ഷി. പ്രണയത്തെക്കുറിച്ചു ഇത്രേം അറിവുള്ള ഇവരുള്ളപ്പോ എന്റെ മനസ് കവർന്ന അവളെ കണ്ടെത്താൻ അമ്മയോട് സഹായം ചോദിക്കാം എന്ന് ഞാനും ഉറപ്പിച്ചു.

അമ്മ എണീറ്റുകൊണ്ട് അത്താഴം വിളമ്പി, എല്ലാരും ചേർന്ന് കഴിച്ച ശേഷം ഞാൻ അമ്മയുടെ മടിയിൽ കുറച്ചു നേരം കൂടെ ഇരുന്ന് എന്റെ മനസിലുള്ളത് പറയാൻ തുടങ്ങുമ്പോ, കൃത്യ സമയത്തു അപ്പൻ എനിക്ക് ജർമനിയിലെ അപ്പന്റെ സുഹൃത്തിന്റെ ഫോൺ തന്നു. ഫ്രണ്ടെന്നും പറയാം സ്റ്റീഫച്ചയാനെന്നും പറയാം. അപ്പൻ ഇത്ര നേരം സ്റ്റീഫച്ചായനോട് കത്തിയടിയായിരുന്നു. ഞാനും വിശേഷമൊക്കെ പറഞ്ഞു വേഗമങ്ങെത്താമെന്നു ഉറപ്പും കൊടുത്തു വെച്ചു.
അന്ന് രാത്രി കിടക്കുമ്പോ ഞാൻ വീണ്ടും സ്റ്റഡി ടേബിൾ ഡ്രോ തുറന്നു എനിക്ക് അവസാനം അവളയച്ച ലെറ്റർ എടുത്തു വായിക്കാൻ തുടങ്ങി.

“ഇത്രേം നാളും ഒരു പെൺകുട്ടിക്കും കയറിചെല്ലാൻ പറ്റാത്ത അവിടെത്തെക്കെനിക്ക് വരാനൊക്കുമോ….?! ഞാനിങ്ങനെ പേരും നാളും പറയാതെ ഇഷ്ടമാണെന്നൊക്കെ പറയുമ്പോ എന്നെ നേരിൽ കണ്ടാ, പണ്ട് നീരജയെ തല്ലിയപോലെ ഒരടി കിട്ടുമോ എന്ന പേടിയെനിക്കുണ്ട് കേട്ടോ?! ഹിഹി തല്ലുമോ ?????? എന്റെ മുഖത്തേക്ക് നോക്കി കയ്യൊങ്ങാൻ കഴിയുമോ? ഞാൻ കരയും കേട്ടോ! പാവമല്ലേ…ഞാൻ! പിന്നെ ഒരുകാര്യം നിനക്ക് ഉള്ളിൽ എന്നെ കാണാൻ നല്ല മോഹമൊക്കെ ഉണ്ടെന്നൊക്കെ എനിക്കറിയാം….. പക്ഷെ എന്നെ കാണണമെങ്കിൽ ഞാൻ തന്നെ വിചാരിക്കണം!!!!! പിന്നെ ഒന്നുടെ പറയാം…ഉം …..! ഈ കത്തിൽ തന്നെയുണ്ട് എന്നെ കണ്ടെത്താനുള്ള ക്ലൂ… പക്ഷെ അത് ചുമ്മാ നോക്കിയാലൊന്നും കാണില്ല…. മനസ് തുറന്നു എന്നോടുള്ള ഇഷ്ടം കൊണ്ട് നോക്കിയാലേ കാണാൻ പറ്റൂ…..”

ഒരേ സമയം ചിരിയും കണ്ണീരും എന്റെ മുഖത്തേക്ക് വരുമ്പോ. അവളെ കാണുന്ന നിമിഷം അവളെ ഞാൻ എന്ത് ചെയ്യുമെന്ന് ഞാനോർത്തു……

പിറ്റേന്ന് ക്‌ളാസ്സിലേക്ക് ഞാനെന്റെ R15 ബ്ലൂ ബൈക്കിൽ ചെന്നു, സണ്ണിയും പതിവുപോലെ എന്റെ പിറകിൽ തന്നെ ഉണ്ടായിരുന്നു. ക്‌ളാസിൽ ചെല്ലുമ്പോ എല്ലാരും ഫാർവെൽ ഡേയ് കുറിച്ചാണ് സംസാരം! വ്യാഴാഴ്ചയാണ് പ്രോഗ്രാം! ക്ലാസൊക്കെ ഏതാണ്ട് കഴിഞ്ഞു. ചുമ്മ എല്ലാരും കൂടെ വർത്താനം പറഞ്ഞിരിക്കാൻ വേണ്ടി അങ്ങോട്ടേക്ക് ചെല്ലുന്നതാണിപ്പോ, ക്‌ളാസ്സിലെ ഉഴപ്പന്മാരൊക്ക അവസാന നാളുകൾ ആയതുകൊണ്ട് കൃത്യമായി വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *