വിധുമുഖി

“അയാൾ കാൽക്കുലേറ്റർ പോലും ഉപയോഗിക്കാതെ കണക്കു കൂട്ടി പറയുന്ന കമ്പൂട്ടർ അല്ലെ …നോക്കാം!” ഞാനും എന്റെ കോൺഫിഡൻസ് കളയാൻ നിന്നില്ല!

“നീയെന്തയാലും…വേളാങ്കണ്ണി മാതാവിനെ നല്ലോണം പ്രാർഥിച്ചോ…” സണ്ണി എന്നോട് പറയുമ്പോ ഞാനെന്റെ കഴുത്തിലെ കുരിശു മാലയിലൊരു മുത്തം കൊടുത്തു.

അത്താഴത്തിനു ശേഷം ഞാൻ പുതപ്പിന്റെ ഉള്ളിലേക്ക് നൂഴ്ന്നു കയറികൊണ്ട് എന്റെ വെളുത്ത പഞ്ഞി തലയിണയെ എന്റെ നെഞ്ചോടു ഇറുകി പിടിച്ചു. ഞാനതിനെ ഒരുപാടു തവണ മുത്തമിടുകയും ചെയ്തു കെട്ടിപിടിച്ചു ഉറങ്ങാൻ വേണ്ടി ശ്രമിച്ചു.

രാവിലെ കുളിച്ചൊരുങ്ങി ബ്രെക്ഫാസ്റ്റും കഴിച്ചു ഞാൻ കോളജിലേക്ക് ഇറങ്ങി. എന്നെ പോലെ സണ്ണിയും നല്ല എക്‌സൈറ്റഡ് ആയിരുന്നു. സ്റ്റോറിൽ അന്നേരം ഒരല്പം തിരക്കുണ്ടായിരുന്നു. സമാധാനമായിട്ട് കുട്ടപ്പൻ ചേട്ടനെ കിട്ടിയിട്ടേ കാര്യമുള്ളൂ.

സ്റ്റോറിൽ മരത്തിന്റെ അലമാരയിൽ ഗ്ലിറ്റർ പേനകൾ അടുക്കിയ ഒരു തുറന്ന ബോക്സ് കിടക്കുന്നത് ഞാൻ കണ്ടപ്പോൾ സണ്ണിയോട് അത് കാണിച്ചു ചിരിച്ചു.

“ചേട്ടാ…”

“എന്താടാ മത്തായിച്ച, കുറെ നേരമായല്ലോ ഇവിടെ ചുറ്റിപറ്റി. ക്‌ളാസ് കഴിയാറായില്ലേ ഇനിയെന്താ നിനക്ക് വാങ്ങേണ്ടേ…?!”

“ചേട്ടാ ഈ ഗ്ലിറ്റർ പേന കൂടുതലും ആരാണ് വാങ്ങുന്നത്…?!”
“ഇത് ….എന്താ കാര്യം പറ…”

സണ്ണി എന്റെ മുന്നിൽ കയറി കുട്ടപ്പൻ ചേട്ടന്റെ തോളിൽ കയ്യിട്ടു. അവർ ഒരേ നാട്ടുകാരാണ്, ആലപ്പുഴ. ആ സ്വാതന്ത്യം അവർക്കിടയിലുണ്ട്.

“അതെ സംഭവം ഒരു പെൺകുട്ടിയെ കണ്ടുപിടിക്കാനാണ് കുട്ടപ്പൻ ചേട്ടാ… ആരാണ് വാങ്ങുന്നത്….ഒന്നോർത്തു നോക്കിയേ?”

“എടാ അതിപ്പൊ. കുറെ പേരുണ്ടെടാ…”

“ഫസ്റ് ഇയറിലെ ഏതു പെൺകുട്ടിയാണ് എന്ന് മാത്രം പറഞ്ഞാൽ മതി. പേരോ, എങ്ങനെ ഇരിക്കുമെന്നോ എന്തെങ്കിലും കുട്ടപ്പൻ ചേട്ടൻ ഓർത്തിരിക്കുന്നുണ്ടോ…”

“ഇനി കണ്ടാൽ അറിയാമെന്നല്ലാതെ….ഞാനിതൊക്കെ”

“ശെയ്!!!!”

കുട്ടപ്പൻ ചേട്ടനെ പറഞ്ഞിട്ടും കാര്യമില്ല! ഇതൊക്കെ ചോദിയ്ക്കാൻ വന്ന നമ്മളെ പറഞ്ഞാൽ മതിയല്ലോ. ഞാനും സണ്ണിയും കൂടെ നിരാശനായി ഞങ്ങളുടെ ക്‌ളാസിലേക്ക് ചെന്നു. ഇന്നും പതിവുപോലെ തന്നെ ടീച്ചേർസ് ചുമ്മാ വന്നു വർത്തനമൊക്കെ പറഞ്ഞിരുന്നു. ഉച്ചയ്ക്ക് റോഷ്‌നി എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചിട്ട് ചോദിച്ചു. മൊബൈൽ ഫോൺ എന്തെ മേടിക്കാത്തെ എന്ന്?

ഞാൻ പറഞ്ഞു ഉടനെ വാങ്ങുന്നുണ്ട് എന്ന്! ജർമനിയിൽ പോയാലും കോൺടാക്ട് ചെയ്യുമോ എന്ന് വീണ്ടും ചോദിച്ചു. ഞാൻ പെട്ടന്ന് എന്ത് പറയുമെന്ന് അറിയാതെ റോഷ്‌നിയോട് പറഞ്ഞു. നമ്പർ തരു ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞിട്ട് നമ്പർ വാങ്ങിച്ചു വേഗം അവിടെ നിന്നും മുങ്ങി.

അങ്ങനെ ഉച്ചയായ്‌പ്പോ ഊണ് കഴിക്കാൻ ഇച്ചിരി ദൂരെയുള്ള നാരായണേട്ടന്റെ കട വരെ ഞാനും സണ്ണിയും റെജിനും പിന്നെ ശ്യാമും കൂടെ പോകാൻ തുടങ്ങി. അവിടെ നല്ല കിടിലൻ ഫിഷ് ഐറ്റംസ് കിട്ടും, വാഴയിലയിൽ ഉള്ള നല്ല ഭേഷ് ഊണ്! കോളേജ് മിസ് ചെയ്യുമ്പോ ഇതുപോലെ നല്ല ഫുഡ് ഡെസ്റ്റിനേഷൻ കൂടെയാണ് നമ്മൾ മിസ് ചെയുന്നത്.

“ഞാനും കൂടെ വരട്ടെ!!!” ഇറങ്ങാൻ നേരം ഋതു ചോദിച്ചപ്പോൾ എന്റെ പിറകിൽ നിന്നും സണ്ണി ഇറങ്ങി റെജിന്റെ ബൈക്കിൽ അവനൊപ്പം കയറി. ശ്യാമിനെ ഞാനൊന്നു നോക്കിയപ്പോൾ അവൻ അന്നേരം ചിരിച്ചു.

“അപ്പൊ ഋതു ന്റെ ചിലവാണ് ല്ലേ…”

“അതൊക്കെ നമുക്ക് നോക്കാം റെജിനെ…”

ഞങ്ങൾ കൃത്യ സമയത്തെത്തി, തിരക്ക് വരുന്നേയുള്ളൂ… അയക്കൂറയും പച്ചക്കായ ഉപ്പേരിയും ചെമ്മീൻ ചാറും കൂട്ടി നല്ലപോലെ ചോറ് കഴിച്ചു ഞങ്ങൾ തിരിച്ചു കോളേജിലേക്ക് ഇറങ്ങി. പുറത്തു അത്യാവശ്യം വെയിലുണ്ട്. ഋതു ഇപ്പൊ ഹോസ്റ്റലിൽ ആണ് നില്കുന്നത്, അവളോട് ഞാൻ തിരയുന്ന കുട്ടിയെ കുറിച്ച് അന്വേഷിക്കാണോ തിരക്കണോ എന്ന് ഞാനോർത്തു. അയ്യോ വേണ്ട! അവളെന്നോട് പ്രൊപ്പോസ് ചെയ്തപ്പോ ഞാൻ പ്രേമിക്കാൻ ഇന്ട്രെസ്ട് ഇല്ല എന്ന് പറഞ്ഞിട്ട് വെറുതെ എന്തിനാണ് അവളെ കൂടെ വിഷമിപ്പിക്കുന്നത് എന്ന് ഞാനും കരുതി.
“ഋതു നിനെക്കെപ്പോഴാണ് ജോയിൻ ഡേറ്റ്.?”

“ഞാനൊരു മാസം കൂടെ ഗാപ് ചോദിച്ചിട്ടുണ്ട്, എന്റെ കസിന്റെ കാര്യം പറഞ്ഞില്ലേ, ഞങ്ങളൊന്നിച്ചു ഒരു വീടെടുത്തു താമസം മാറാൻ ആണ് പ്ലാൻ….അവൾക്ക് ഒറ്റയ്ക്ക് ഹോസ്റ്റലിൽ നിക്കാൻ വയ്യ പോലും.”

“അപ്പൊ കോളേജ് കഴിഞ്ഞാലും താനിവിടെ കാണും അല്ലെ. ഭാഗ്യമുണ്ട്‌…ഋതു നിനക്ക്”

“ഉം….”

അന്ന് പക്ഷെ ഞാൻ ജൂനിയേർസ് പിള്ളേരെ കോളജിന്റെ മുന്നിൽ വെച്ച് നോക്കുമ്പോ മൂന്ന് പേര് ഉള്ള സെറ്റിൽ രണ്ടു പേര് എന്നെ നോക്കുമ്പോ ഒരുത്തി കൈ രണ്ടും ചുരുട്ടിപിടിച്ചുകൊണ്ട് തല താഴ്ത്തി മന്ത്രം ജപിക്കുന്നപോലെ എന്തോ ഉരുവിട്ടുകൊണ്ട് പോകുന്നുണ്ട്. മൂന്നെണ്ണത്തിലെ ഒരുത്തിയുടെ ബാഗിൽ വയലിൻ തൂക്കിയിട്ടുണ്ട്. BA.Music ആയിരിക്കും ആ കുട്ടികൾ എന്ന് ഞാനോർത്തു.

വീടെത്തിയപ്പോൾ ഏതാണ്ട് 7 മണിയായി, റെജിന്റെ കൂടെ ഞാൻ അവന്റെ അങ്കിളിന്റെ ഫാം ഹൗസിലേക്ക് ഒന്ന് പോയിരുന്നു. വിൻസെന്റ് അങ്കിൾ ആള് നല്ല രസികൻ ആണ്. ഒറ്റയ്ക്കാണ് താമസം. തെങ്ങും മീൻ കൃഷിയുമാണ് മെയിൻ. നേരം വൈകിയപ്പോൾ ഞാൻ അവിടെനിന്നിറങ്ങി. വീടത്തിയപ്പോൾ നല്ല വിശപ്പ്, ഞാൻ അമ്മയോട് ഡിന്നർ കഴിക്കാമെന്നു പറഞ്ഞപ്പോൾ അമ്മ അത്താഴം വിളമ്പിത്തന്നു, കഴിക്കുന്നതിനിടയിൽ അമ്മ എന്നോട് പറഞ്ഞു. “മാത്തൂ ആ കുട്ടിയാണോ അറിയില്ല. പക്ഷെ മാത്യു ഉണ്ടോ എന്ന് ചോദിച്ചു വിളിച്ചിരുന്നു. നിന്റെ അപ്പൻ ആണ് ഫോൺ എടുത്തത്. ഇല്ലെന്നു പറഞ്ഞതും അവൾ കട്ട് ചെയ്തു” എന്ന്.

ഞാൻ ലാൻഡ് ലൈൻ കാൾ ലിസ്റ്റ് ഡയറക്ടറി നോക്കിയപ്പോൾ അതൊരു മൊബൈൽ നമ്പർ ആയിരുന്നു. തിരിച്ചു വിളിച്ചപ്പോൾ ഒരു പെൺകുട്ടി എടുത്തു, ഇങ്ങോട്ടു ഒരു ഫോൺ വിളിച്ചിരുന്നല്ലോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു. കുറെ പേര് ഈ നമ്പറിൽ നിന്നും അവരുടെ വീട്ടിലേക്ക് ഒക്കെ വിളിച്ചിട്ടുണ്ട്. പേരു പറഞ്ഞാൽ ആൾക്ക് കൊടുക്കാമെന്നു പറഞ്ഞു. ഞാൻ ഒന്നും പറയാതെ കട്ട്ചെയ്തു. ഗേൾ ഫ്രണ്ട് ഇല്ലാത്തോണ്ട് മൊബൈൽ വാങ്ങിക്കാൻ തോന്നിയിട്ടില്ല! പക്ഷെ ഇപ്പോ തോനുന്നു ഒരെണ്ണം വാങ്ങിച്ചാൽ കൊള്ളാമെന്ന്.

ഉറങ്ങാനായി കിടന്നപ്പോ നാളെ ഫാർവെൽ ഡേയ് ആണെല്ലോ എന്നോർത്തു. ഓഫ്‌കോർസ് വൈകുന്നേരമാണ് മെയിൻ പരിപാടി.
രാവിലേ ചൂട് പുട്ടും കടലയും കട്ടനും കഴിച്ചുകൊണ്ട് ഞാൻ കോളേജിലേക്ക് ചെന്നു. ബൈക്ക് പാർക്ക് ചെയ്യുമ്പോ നീല സ്‌കൂട്ടി എവിടേലും ഉണ്ടോ എന്ന് നോക്കി. ശാന്തൻചേട്ടൻ പറഞ്ഞത് നീല നിറത്തിൽ ഉള്ള പെൺകുട്ടികൾ ഉള്ള വേണ്ടിയാണെന്നാണ്. ഞാൻ നോക്കിയപ്പോൾ ഒന്ന് രണ്ടെണ്ണം അവിടെ കണ്ടു. ക്‌ളാസ്സിലേക്ക് ഞാനും ശ്യാമും കൂടെ കയറി. റെജിൻ ഉച്ചക്ക് ശേഷം വരാമെന്നു സണ്ണിയെ ഫോൺ വിളിച്ചു പറഞ്ഞു. പക്ഷെ ഫാർവെൽ ഡേയ് 5 മണിക്ക് ആണ് തുടങ്ങുക. അതിനു മുൻപ് ഞാനൊരു ഫോൺ വാങ്ങിക്കാൻ സണ്ണിയെയും കൂട്ടി നോക്കിയ ഷോറൂമിലൊന്നു പോയി. ഒത്തിരി പുതിയ മോഡൽ അവിടെ കണ്ടു N95, Nokia Xpress Music 5800.

Leave a Reply

Your email address will not be published. Required fields are marked *