വിധുമുഖി

പക്ഷെ നോക്കിയ E 72 എന്ന മോഡൽ എനിക്കിഷ്ടപ്പെട്ടു. സൊ ഞാനതെടുത്തു, IDEA സിം വാങ്ങിയിട്ട് അതിലേക്കിട്ടു. അപ്പന്റെ IDEA ആണ്. അതിനെ വീട്ടിൽ സിഗ്‌നൽ ഉള്ളൂ… അതെല്ലാം കഴിഞ്ഞു കോളേജ് ഓഡിറ്റോറിയം എത്തുമ്പോ അവിടെ പ്രോഗ്രാംസ് തുടങ്ങി.

“🎵 ആരാരും കാണാതെ ആരോമൽ കൈമുല്ല…. എന്ന് തുടങ്ങുന്ന പാട്ടു മഞ്ഞ അനാർക്കലി ചുരിദാറുമിട്ടുകൊണ്ട് ഒരു പെൺകുട്ടി സ്റ്റേജിൽ നിന്ന് വെച്ചു ലയിച്ചു പാടുന്നത് ഞാൻ കണ്ടു. റെജിൻ ഞങ്ങളെ സ്റ്റേജിന്റെ ഫ്രെണ്ട് ഡോറിന്റെ അടുത്ത് വിളിച്ചു. എന്റെ പോക്കറ്റിൽ നിന്നും സിഗരറ്റു എടുത്തുകൊണ്ട് അവൻ പുറത്തേക്ക് നടന്നു. ശ്യാമും കൂട്ടരും എന്റെ പുതിയ ഫോൺ പോക്കറ്റിൽ നിന്നും വാങ്ങിച്ചു നോക്കുന്ന തിരക്കിലായിരുന്നു. അവർക്ക് ആ മോഡൽ നന്നായിട്ടു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ശേഷം എല്ലാരും എന്റെ ഫോണിൽ അവരവരുടെ നമ്പർ സേവ് ചെയുന്ന തിരക്കിലുമായിരുന്നു.

“ഡാ…ഫോൺ വാങ്ങുകയേ ഇല്ല എന്നും പറഞ്ഞു നടന്ന ആൾക്കിതെന്തു പറ്റി!” ഋതു എന്റെ അടുത്തേക്ക് വന്നു ചോദിച്ചു. അവൾ ഒരു ബ്ലാക്ക് സ്ലീവ്‌ലെസ് ടോപ്പും ലൂസ് വൈറ്റ് കോട്ടൺ പാന്റും ആയിരുന്നു ഇട്ടിരുന്നത്. മുടി ഇരുവശ്ശേത്തേക്കും വിരിച്ചിട്ടിരുന്നു.

“അതറഞ്ഞില്ലേ ഋതു…” റെജിൻ തൊട്ടടുത്ത് നിന്നുകൊണ്ട് പറയാൻ തുടങ്ങിയതും ഞാൻ അവന്റെ വായ എന്റെ കൈകൊണ്ട് അമർത്തി പൊത്തിപ്പിടിച്ചു. ഋതു അത് കണ്ടു ചിരിച്ചപ്പോൾ സണ്ണി ഇടക്ക് കേറി പറഞ്ഞു.
“അവനെന്തായാലും പുറത്തു പോകുകയല്ലേ, സൊ എല്ലാരുടെയും നമ്പർ വാങ്ങിച്ചു വെക്കാൻ വേണ്ടിയാണ്….”

“ഓ അത് ശെരി!!”

ഋതുവും അവളുടെ ഫോണിലേക്ക് മിസ്സ്ഡ് കാൾ അടിച്ചുകൊണ്ട് എന്റെ നമ്പർ സേവ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ട് എനിക്ക് ഫോൺ തിരികെ തന്നു.

ഈ കുട്ടിയെ നിനക്കൊർമയില്ലേടാ എന്ന് റെജിൻ എന്നോട് ചോദിച്ചപ്പോൾ ഞാനോർത്തെടുക്കാൻ വേണ്ടി ശ്രമിച്ചു.

“എടാ മാത്യു….നീയന്നു ഫ്രഷേഴ്‌സ് ഡേയ് ക്കു, ഒരു പെൺകുട്ടിയെ കൈ പിടിച്ചുകൊണ്ട് സ്റ്റേജിലേക്ക് കയറ്റി പാടിപ്പിച്ചില്ലേ… അന്ന് അവൾ കരയാൻ തുടങ്ങീട്ട്, പിള്ളേര് ഒന്നടങ്കം കൂവിയപ്പോ അവൾ നമ്മളെ എല്ലരെം ഞെട്ടിച്ചു ശ്രീരാഗമോ പേടിയില്ലേ! അവൾ തന്നെ…”

“ഋതു ന്റെ കസിൻ അല്ലെ…?” ഞാൻ റെജിനോട് പറഞ്ഞു.

“ഋതുന്റെ കസിൻ ആണോ?!” റെജിൻ ആശ്ചര്യത്തോടെ ചോദിച്ചു.

“പിന്നല്ലാതെ, പേരെന്തോ…..വായിൽ കൊള്ളാത്ത പേരാണ്…മുംബൈയിൽ ആയിരുന്നു. 2008 ഇല് ഒരു ടെർറിസ്റ് അറ്റാക്ക് ഉണ്ടായില്ലേ. അതിൽ ആ കുട്ടിയുടെ അച്ഛൻ മരിച്ചു. പിന്നെ അവളുടെ അമ്മയ്കും ചെറിയ അസുഖങ്ങളെ തുടർന്നു കഴിഞ്ഞ വർഷം അവരും മരിച്ചപ്പോൾ ആണ് അവൾ ഋതുന്റെ കൂടെ വരുന്നത്. പിന്നെയവൾ നമ്മൾ പഠിക്കുന്ന ഈ കോളജിൽ അഡ്മിഷൻ വാങ്ങുകയും ചെയ്തു…”

“ഇനി ഈ കുട്ടി ആയിരിക്കുമോ?” CID റെജിന്റെ ഒടുക്കത്തെ സംശയം വീണ്ടും ചോദിച്ചപ്പോൾ ഞാൻ സ്റ്റേജിൽ പാടുന്ന അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.

🎵 താളുകള് മറിയും മിഴികളിലോരോ മോഹം വെറുതെ വിരിയുന്നു ദൂരെയേതോ പക്ഷി പാടുന്നു കാതരമാം സ്നേഹഗീതം 🎵 ……എന്ന വരി പാടിക്കൊണ്ടിരിക്കുയാണ്….

“ഹേയ്… ഒരിക്കലുമില്ല!!! ഋതു എന്നെ പ്രൊപ്പോസ് ചെയ്തതൊക്കെ അവൾക്കറിയാമെന്നാണ് ഋതു എന്നോട് പറഞ്ഞേക്കുന്നെ…”

“ഓ!” ഞാൻ സ്റ്റേജിന്റെ താഴെ ഇരിക്കുന്ന പെൺകുട്ടികളെ ആയിരുന്നു ശ്രദ്ധ മുഴുവനും, ഫസ്റ് ഇയേഴ്സ് എല്ലാരും ആദ്യം തന്നെ ഇരിക്കുന്നുണ്ട്. ഞാനും സണ്ണിയും സ്റ്റേജിന്റെ താഴെ നിന്നും പെങ്കൊച്ചുങ്ങളെ നോക്കുന്നത് തുടർന്നു. പക്ഷെ രസം എന്താന്ന് വെച്ചാൽ എനിക്കിപ്പോ എന്റെ തോട്ടടത്തു തന്നെ അവൾ ഉണ്ടെന്നുള്ള തോന്നൽ വല്ലാതെ കൂടുന്നുണ്ട്. എന്നിൽ ഇപ്പൊ ഉണ്ടാകുന്ന ഈ നീഹാരത്തിന്റെ നനുത്ത മഴ വിശ്വസിക്കാൻ എനിക്ക് കഴിയാത്തതിലാണ്.
അതാണ് പ്രണയം!! ജീവനും ജീവനും തമ്മിൽ കോർത്ത നൂലിഴകളിലൂടെ പരസ്പരം കേൾക്കാൻ കഴിയുന്ന ഈണം…..

ഓരോ നിമിഷവും എന്റെ ജീവന്റെ പാതി ഇവിടെയുണ്ടെന്ന് ഞാൻ അറിയുന്നുണ്ട്. പക്ഷെ അമ്മ അന്ന് പറഞ്ഞത്കൊണ്ട് മാത്രം ഞാൻ കൂടുതൽ അങ്ങോട്ട് ഇൻവോൾവ് ആകുന്നില്ല! എന്ന് വെച്ചാൽ ആ കുട്ടിക്ക് തോന്നുമ്പോ എന്റെ മുന്നിലേക്ക് വന്നോട്ടെ! അന്ന് ഞാനെന്റെ ഹൃദയം തുറന്നു അവളെ കോരിയെടുത്തു കവിളിലും ചുണ്ടിലും നെറ്റിയിലും എന്റെ ചുണ്ട് ചേർക്കും……

ജീവനറ്റു പോകും വരെയും കാത്തിരിക്കാൻ കഴിയുക എന്നതാണ് പ്രണയത്തിന്റെ സുഖം! ഒരുപക്ഷെ ഞാൻ മൂന്ന് മാസം കഴിഞ്ഞു ജർമനിക്ക് പഠിക്കാൻ പോകുന്നത് അവൾ അറിഞ്ഞ സ്‌ഥിതിക്ക്, അവൾ എന്തായാലും എന്നെ ഈ ജീവിതം മുഴുവൻ കാത്തിരിക്കാൻ ഉള്ള മനസും പാകപ്പെടുത്തിയാണ് വിട്ടയക്കുന്നത്. പക്ഷെ എന്നാലും വെറും ശബ്ദവും വാക്കുകളും കൊണ്ട് ഒരാളെ പ്രണയിക്കാൻ ആവുമോ. സ്പര്ശനം അതിനു പങ്കൊന്നുമില്ലേ????

പക്ഷെ ഇന്നിപ്പോ വ്യാഴമാണ്‌. നാളെ ഒരൂസം കൂടെയുണ്ട്. നാളെമിക്കവാറും ആരും ക്‌ളാസ്സിലേക്ക് വരാൻ ചാൻസ് ഇല്ല! തിങ്കളാഴ്ച എക്സാം തുടങ്ങുകയാണല്ലോ ഇനിയിപ്പോ പഠിയ്ക്കാൻ പറ്റില്ല!

കോളേജ് ചെയർമാനും മറ്റു പിള്ളേരും ചിലർ സ്റ്റേജിൽ വിടപറയൽ പ്രസംഗം നടത്തി. എനിക്കിതൊക്കെ കേള്കുന്നതേ ബോറിങ് ആയിരുന്നു. പക്ഷെ കോളജിന്റെ നിത്യവസന്തം പാർവതി ടീച്ചറും വിശ്വനാഥൻ സാറും ഞങ്ങൾക്ക് നല്ലൊരു യാത്ര അയപ്പ് പ്രസംഗം തന്നു. അവരും ഇതേ കോളജിലെ പൂർവ വിദ്യാർത്ഥികൾ ആണ്. പ്രണയിച്ചു വിവാഹം കഴിച്ചവർ. ഞങ്ങളുടെ ക്‌ളാസിലെ രണ്ടാമത്തെ ടൂർ കൊടൈക്കനാൽ ആയിരുന്നു. അന്ന് സണ്ണിയും സ്‌മൃതിയും ജസ്റ്റ് സെറ്റ് ആയിട്ടുള്ളു, അവർ പൂന്തോട്ടത്തിലൂടെ കൈകോർത്തു നടക്കുന്നത് ഞാൻ നോക്കിയിരിക്കുമ്പോ എനിക്ക് നീരജയെ കുറിച്ചോർമ്മ വന്നത് യാദൃശ്ചികമായിരുന്നു. കാരണം അവളും ഈ ടൂറിനു വന്നിട്ട് ആരോടും മിണ്ടാതെ ഒറ്റയ്ക്ക് അങ്ങെവിടെയോ നടക്കുന്നുണ്ട്.

“ഞങ്ങൾ രണ്ടാളുടെയും ഇഷ്യൂ സോൾവ് ആയില്ലേ!? എന്താണ് ഇതൊക്കെ മനസ്സിൽ വെച്ച് നടക്കുന്നത്….. ഇതൊക്കെ ഒന്ന് മനസു തുറന്നു സംസാരിച്ചാൽതീരാവുന്ന പ്രശ്നമല്ലേയുള്ളു…. എന്ന് പാർവതി മാം അന്ന് ചോദിച്ചിരുന്നു. പാർവതി മാമിന്റെ അനിയത്തിയുടെ മകളാണ് നീരജ. ഞാൻ അവരെ സ്റ്റേജിൽ സന്തോഷത്തോടെ ഞങ്ങളെ നോക്കി ഓരോ ഓർമ്മകൾ പറയുമ്പോ ഞാനതും ഓർത്തു.
“ഡാ, സ്‌മൃതിയുടെ അപ്പച്ചൻ പുറത്തു വെയിറ്റ് ചെയുന്നുണ്ട്, നമുക്ക് ഫുടാം അല്ലെ മാത്യു…”” സണ്ണിയും സ്‌മൃതിയും എന്നോട് വന്നു ചോദിച്ചു.

ഡിന്നർ ബുഫേ അപ്പവും മട്ടൻ സ്റ്റുയൂവും ഫ്രൂട് സലാഡും എടുത്തു ഞാൻ തിരിഞ്ഞപ്പോൾ നീരജയെ കണ്ടു. വെള്ള നിറത്തിലുള്ള എംബ്രോയ്ഡറി പാകിസ്താനി സൽവാർ കമീസ് ആയിരുന്നു അവൾ ധരിച്ചിരുന്നത്, ശില്പ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന വിധമായിരുന്നു അവളുടെ മേക്അപ്പും, ഒരു ഭംഗിയുള്ള അരയന്നതെ പോലെ എനിക്ക് തോന്നി. മുഖത്തു പക്ഷെ പതിവില്ലാതെ ലാസ്യഭാവമായിരുന്നു. കോറോഡറിലോ മറ്റോ കണ്ടാൽ പോലും മുഖം തിരിച്ചു നടക്കുന്നവളാണ്. ഇന്നിപ്പോ എന്തോ അവളെന്നോട് പറയാൻ ശ്രമിക്കുന്നപോലെ തോന്നി. എനിക്കും അവളുടെ മുഖം കണ്ടപ്പോൾ അവളോട് ഞാൻ ചെയ്ത തെറ്റിന് സോറി ചോദിക്കണം എന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *