സാംസൻ – 7അടിപൊളി  

അല്പ ദൂരെ പോയതും തിരക്ക് ഒഴിഞ്ഞ ഒരിടം വന്നു. അപ്പോൾ സാന്ദ്ര പെട്ടന്ന് എന്റെ വലത് തോളില്‍ മുറുകെ കടിച്ചു.

“അയ്യോ.. അമ്മേ…..” ഞാൻ ഞെളിഞ്ഞു കൊണ്ട്‌ അലറി. ഭാഗ്യത്തിന്‌ ബൈക്കിനെ ഞാൻ ബാലൻസ് ചെയ്ത് പിടിച്ചത് കൊണ്ട്‌ ബൈക്ക് നിയന്ത്രണം വിട്ടില്ല.

“എടി യക്ഷി…. എന്തിനാ എന്നെ കൊല്ലാൻ ശ്രമിച്ചത്‌…?” മിററിൽ നോക്കി ഞാൻ ചോദിച്ചു. എന്നിട്ട് ഇടത് കൈ കൊണ്ട്‌ തോളില്‍ ഞാൻ തിരുമ്മി.

സാന്ദ്ര പൊട്ടിച്ചിരിച്ചു.. പക്ഷേ പെട്ടന്ന് നിർത്തി.

“തോളില്‍ കടിച്ചാൽ ചാവുമോ…?” അവള്‍ ചോദിച്ചു.

“ഞാൻ ചിലപ്പോ ചാവും. എന്തിനാ നി കടിച്ചത്..?”

“രാവിലെ എന്നെ സങ്കടപ്പെട്ടുത്തിയതിന് സോറി ചോദിക്കണം… ഇല്ലെങ്കില്‍ ഞാൻ ഇനിയും കടിക്കും.” വാശി പിടിക്കും പോലെ അവള്‍ പറഞ്ഞത് കേട്ട് ഞാൻ ഉറക്കെ ചിരിച്ചു.

ഉടനെ അവൾ എന്റെ മാറില്‍ നുള്ളി പിടിച്ചു കൊണ്ട്‌ വായ തുറന്ന് നേരത്തെ കടിച്ച അതേ സ്ഥലത്ത്‌ കൊണ്ടു വന്നു.

“അയ്യോ.. ഇനി കടിക്കല്ലേ….” ഞാൻ അലറി. “രാവിലെ നിന്നെ വിഷമിപ്പിച്ചതിന് സോറി… സോറി… ഒരായിരം സോറി…” ഞാൻ കൂവി വിളിച്ചു.

അന്നേരം റോഡില്‍ കുറച്ച് വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ടിയിരുന്നു. കാല്‍ നടയാത്രക്കരും ഉണ്ടായിരുന്നു. അവരൊക്കെ ഞാൻ കൂവിയത് കേട്ട് ഞങ്ങളെ നോക്കി. ചിലരൊക്കെ ചിരിക്കുന്നത് കേട്ടു.. ചിലര്‍ എനിക്ക് വട്ടാണെന്ന പോലെ നോക്കി. ഞാൻ അല്‍പ്പം സ്പീഡ് കൂട്ടി ആ പരിസരം വിട്ടു.

ഉടനെ സാന്ദ്ര പൊട്ടിച്ചിരിച്ചു. അല്‍പ്പം കഴിഞ്ഞ് അവള്‍ കടിച്ച ഭാഗത്ത് രണ്ടു വട്ടം മുത്തി. എന്നിട്ട് എന്റെ അരയില്‍ കൈ ചുറ്റി പിടിച്ചു.

“ചേട്ടാ…?”

“എന്തടി മോളെ…?”

“ഞാൻ കന്യാസ്ത്രീ ആവുന്നതിൽ എന്താണ് ചേട്ടന്റെ അഭിപ്രായം…?”

അവള്‍ ഗൗരവപൂര്‍വ്വം ചോദിച്ചത്‌ കേട്ട് ഞാൻ ഞെട്ടി. പെട്ടന്ന് എനിക്ക് തല ചുറ്റിയത് കൊണ്ട്‌ ഞാൻ വേഗം ബൈക്ക് ഒതുക്കി നിര്‍ത്തി.

കണ്ണില്‍ ഇരുട്ട് കേറിയത് പോലെ എനിക്ക് തോന്നി. ഞാൻ കുനിഞ്ഞ് ബൈക്ക് ടാങ്കിൽ തല മുട്ടിച്ചിരുന്നു. സാന്ദ്ര പേടിച്ചു പോയി.

അവള്‍ വേഗം ഇറങ്ങി മുന്നോട്ട് വന്ന് എന്റെ മുഖം പിടിച്ചുയർത്തി.

“എന്തുപറ്റി ചേട്ടാ..!” അവള്‍ പേടിച്ച് കരയും പോലെ ചോദിച്ചു.

അന്നേരം വഴിയേ പോയ ഒരു ബൈക്കും ഒരു സുമോയും ഒതുക്കി നിർത്തി. സുമോ യില്‍ നിന്നും ഒരു ചേട്ടനും ഭാര്യയും.. പിന്നെ ബൈക്കില്‍ നിന്ന് ഒരു മധ്യവയസ്ക്കനും ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നത് കണ്ടു.

“എന്തുപറ്റി മോളെ…” ആദ്യം അടുത്തെത്തിയ മധ്യവയസ്ക്കൻ സാന്ദ്രയോട് ചോദിച്ചു. എന്നിട്ട് എന്റെ തോളത്ത് പിടിച്ചു കൊണ്ട്‌ എന്നെ നോക്കി. “എന്തുപറ്റി.. ആശുപത്രിയിൽ പോണോ..?” ആശങ്കയോടെ അയാള്‍ ചോദിച്ചു.

അന്നേരം ആ ചേട്ടനും ഭാര്യയും വന്നിട്ട് സാന്ദ്രയോട് കാര്യം അന്വേഷിക്കുന്നത് കേട്ടു. അവളും തിരിച്ച് എന്തോ പറയുന്നുണ്ട്.

അപ്പോഴേക്കും എന്റെ തലകറക്കവും കണ്ണിലെ ഇരുട്ടും മാറി കഴിഞ്ഞിരുന്നു. ഞാൻ നിവര്‍ന്നിരുന്നു.

“ഒന്നുമില്ല ചേട്ടാ.. ചെറിയൊരു തലകറക്കം ഉണ്ടായി. അത് മാറുകയും ചെയ്തു. ഹെല്പ് ചെയ്യാൻ ഓടിയെത്തിയതിന് നന്ദിയുണ്ട്, ചേട്ടാ.” അദ്ദേഹത്തിന്റെ കൈ പിടിച്ചു ഞാൻ പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ടു നിന്ന ആ മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്ണും പിന്നേ അവളുടെ ഭർത്താവും എന്റെ അടുത്തേക്ക് വന്നു.

“നിങ്ങൾ ആ ‘യൂണിക്കോൺ മാൾ’ ഓണർ അല്ലേ..?” ആ പെണ്ണ് ചുണ്ടില്‍ വിരൽ തട്ടി എന്തോ ആലോചിക്കും പോലെ ചോദിച്ചു.”

ആണെന്ന് ഞാൻ തലയാട്ടി.

“ശെരിക്കും തലചുറ്റ് മാറിയോ..?” അവള്‍ ആശങ്കയോടെ ചോദിച്ചു. “നിങ്ങള്‍ രണ്ടുപേരെയും കാറിൽ ഞാൻ ഡ്രോപ്പ് ചെയ്യാം.. എന്റെ ഹസ്ബന്‍ഡ് നിങ്ങടെ ബൈക്കുമായി പിന്നാലെ വന്നോളും..”

“ചോദിച്ചതിന് നന്ദിയുണ്ട് ചേച്ചി, പക്ഷേ ഇപ്പൊ എനിക്ക് കുഴപ്പമില്ല. എനിക്ക് ഓടിക്കാന്‍ കഴിയും. ഇനി വെറും പത്ത് മിനിറ്റ് പോയാൽ വീടെത്തും.” അവളുടെ സഹായം ഞാൻ പുഞ്ചിരിയോടെ നിരസിച്ചു.

ശേഷം അവർ മൂന്ന്‌ പേര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞിട്ട് ഞാനും സാന്ദ്രയും അവിടം വിട്ടു.

“ഇനി ഇങ്ങനെയൊക്കെ എന്നോട് സംസാരിച്ചാൽ നിന്റെ ചെവിക്കല്ല് ഞാൻ തകർക്കും.” ക്രോധം നിറഞ്ഞ വാക്കുകൾ എന്റെ വായില്‍ നിന്നും വീണു.

എന്റെ കോപം കണ്ട് സാന്ദ്ര ഭയന്നു. ആദ്യമായിട്ടാണ് ഞാൻ ഇത്ര ദേഷ്യത്തില്‍ ഇത്തരം വാക്കുകൾ അവളോട് പ്രയോഗിച്ചത്.

പക്ഷേ രണ്ട് മിനിറ്റ് കഴിഞ്ഞ് അവള്‍ ചോദിച്ചു, “കന്യാസ്ത്രീ ആവുന്നത് തെറ്റാണോ..? അവർ എന്താ ചീത്തയാണോ…?” അവള്‍ നീരസം പ്രകടിപ്പിച്ചു.

എനിക്ക് ദേഷ്യവും സങ്കടവും ഉള്ളില്‍ നുരഞ്ഞുയർന്നു.

“അവർ ചീത്തയും അല്ല.. അത് തെറ്റും അല്ല, സാന്ദ്ര. പക്ഷേ നിന്റെ മനസ്സ് എനിക്കറിയാം. നിന്റെ സ്നേഹം തെറ്റായ ഒരു വ്യക്തിയോട് തോന്നി പോയ ഒറ്റ കാരണം കൊണ്ടും, പിന്നെ ആ നശിച്ച മൈരന്റെ കൂടെ നിനക്കൊരു ജീവിതം ഉണ്ടാവില്ല എന്ന കാരണം കൊണ്ടുമാണ് നി ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്.” പല്ല് ഞെരിച്ചു പിടിച്ച് കൊണ്ട്‌ പല്ലുകള്‍ക്കിടയിലൂടെ യാണ് എന്റെ വാക്കുകൾ തെറിച്ചത്.

“എന്തിനാ ചേട്ടന്‍ സ്വയം ചീത്ത പറയുന്നേ…..?” നല്ല വിഷമത്തിൽ അവള്‍ ചോദിച്ചു. “ഞാൻ —”

“വേണ്ട, നീ ഒന്നും പറയേണ്ട. സത്യത്തിൽ തെറ്റുക്കാരൻ ഞാനാണ്… എന്റെ നശിച്ച സ്വഭാവം കാരണം ഞാൻ നിന്നോട് അതിക്രമങ്ങൾ പലതും ചെയ്തു പോയി.. ഭാര്യയുടെ അനിയത്തി എന്നതിലുപരി കാമുകിയോടെന്ന പോലെ സ്നേഹിക്കുകയും പെരുമാറുകയും ചെയ്തുപോയി…. അതുകൊണ്ട്‌ നീയും അറിയാതെ എന്നോട് അടുത്തുപോയി, ഞാനും അതിനെ മുതലെടുത്ത് നിന്നോട് കൂടുതൽ ഓരോന്നും കാണിച്ചു കൊണ്ടിരിക്കുന്നു. അത് കാരണമാണ് നി ഇത്ര ആഴത്തില്‍ വീണു പോയത്. അതുകൊണ്ടല്ലേ കരകയറാന്‍ കഴിയാതെ നശിക്കാൻ നി തീരുമാനിച്ചത്‌..? അതുകൊണ്ടല്ലേ വേറെ ആരെയും കെട്ടില്ല എന്ന് ശാഠ്യം പിടിക്കുന്നത്…?” ഞാൻ കലിയിൽ തുള്ളി.

പക്ഷേ അവള്‍ മിണ്ടിയില്ല.

“നല്ലോരു ആളെ വിവാഹം കഴിച്ച് നല്ലോരു കുടുംബമായി ജീവിക്കേണ്ട നിന്റെ ജീവിതത്തെ ഞാൻ തകർത്തു. എന്റെ തെറ്റുകള്‍ കാരണം നി ആരെയും വിവാഹം കഴിക്കില്ല എന്ന് വാശി പിടിക്കുന്നത് കാരണം എന്റെ വേദനയും എന്റെ നിസ്സഹായാവസ്ഥയും എനിക്കേയറിയൂ… അതൊക്കെ ചിന്തിക്കുമ്പോൾ എല്ലാം ഞാൻ ഒരു ശപിക്കപ്പെട്ട ജന്തുവായിട്ടാണ് എനിക്ക് സ്വയം തോന്നിയിട്ടുള്ളത്. പക്ഷേ എന്റെ തെറ്റുകൾ കാരണം വിവാഹ ജീവിതം ഉപേക്ഷിച്ച് നി കന്യാസ്ത്രീയാകുന്ന കാര്യങ്ങൾ വരെ ചിന്തിക്കുന്നെന്ന് അറിഞ്ഞപ്പോ…. എന്റെ.. എന്റെ വേദന എന്താണെന്ന് നിനക്ക് മനസ്സിലാവില്ല, സാന്ദ്ര. ഏത് അഗ്നിയില്‍ എന്നെ ജീവനോടെ ദഹിപ്പിച്ചാലും എന്റെ പാപവും എന്നെ ഏറ്റ ശാപവും തീരില്ല.”

Leave a Reply

Your email address will not be published. Required fields are marked *