ദീപാരാധന
Deepaaraadhana | Author : Freddy Nicholas
പ്രിയപ്പെട്ട വായന സുഹൃത്തുക്കളെ,
ഈ കഥ നിങ്ങൾ എങ്ങനെ ഉൾക്കൊള്ളും എന്ന് എനിക്ക് അറിയില്ല.
കഥയെ അതിന്റെ ലാഘവത്തോടെ സങ്കല്പിച്ച് വായിക്കാൻ സ്നേഹപൂർവ്വം അപേക്ഷിക്കുന്നു …
ഫ്രഡ്‌ഡി ഇതിന് മുൻപും ഈ തട്ടകത്തിൽ വന്ന് കഥകൾ എഴുതീട്ടുണ്ട്…
അവയിൽ അൽപ്പസ്വല്പം വിലക്കപ്പെട്ട കനികൾ ഉണ്ടായിരുന്നു താനും എങ്കിലും എന്റെ വായനാ സുഹൃത്തുക്കൾ എല്ലാം, അവയെ ഇരു കൈകൾ നീട്ടി സ്വീകരിച്ചിട്ടുണ്ട്.
എന്റെ പഴയ വായന സുഹൃത്തുക്കൾ ഒക്കെ ഇതിൽ സജീവമായി ഇപ്പോഴും ഉണ്ടോ എന്നൊന്നും എനിക്കറിയില്ല..
എന്നാൽ ഇത് എന്റെ സുഹൃത്തുക്കൾ എങ്ങനെ സ്വീകരിക്കുമെന്ന് എനിക്കറിയില്ല…
നെഗറ്റീവ് കമന്റ്‌സ് ഉണ്ടാവുമെന്ന് അറിയാം, എല്ലാറ്റിനും ഒരു നല്ലതും ചീത്തയുമായ വശങ്ങൾ കാണും.
എന്നിരുന്നാലും ദയവായി “തെറി” വിളിച്ചേക്കരുത് എന്ന എളിയ അപേക്ഷ കൂടി ഇതോടൊപ്പം വയ്ക്കുന്നു..
വായിക്കുമ്പോൾ തോന്നും നിഷിദ്ധമാണെന്ന്… എങ്കിലും നിഷിദ്ധത്തിന്റെ ചുവ തോന്നിയേക്കാം. പക്ഷെ പോകെ പോകെ ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതാവാം, ഇഷ്ടപ്പെട്ടെങ്കിൽ മാത്രം വായന തുടരാം.. അല്ലാത്ത പക്ഷം സദയം ഉപേക്ഷിക്കാം.
നിങ്ങളുടെ വിലയേറിയ കമെന്റുകൾ പ്രതീഷിക്കുന്നു.
എങ്കിൽ കഥയിലേക്ക് പ്രവേശിക്കാം.
Note : ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും, വെറും സാങ്കൽപ്പികം മാത്രം.
ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ഒരു വ്യക്കിയുമായും ഈ കഥാ പാത്രങ്ങൾക്ക് യാതൊരു ബന്ധമോ, സാമ്യമോ ഇല്ല എന്ന കാര്യം ഇവിടെ അറിയിക്കുന്നു.
തുടരുക….
ഏതോ പാഴ് കിനാവ് കണ്ടുണർന്നത് പോലെ ഞാൻ ഞെട്ടിയുണർന്ന്… നേരിയ കിതപ്പോടെ കണ്ണുകൾ തിരുമ്മി തുറന്ന് ഞാൻ ചുറ്റും നോക്കി… നെറ്റിത്തടത്തിലും ദേഹമാസകലവും ചെറു വിയർപ്പ് കണങ്ങൾ… തലയിണയിൽ അൽപ്പം വിയർപ്പിന്റെ നനവ്.
ജനലിൽ കൂടി ഞാൻ പുറത്തേക്ക് നോക്കി… മാനത്ത് നേരിയ വെളിച്ചം കാണുന്നുണ്ട്… നേരം വെളുക്കുന്നതേയുള്ളൂ.
നേരെത്തെ ഉണർഴുന്നേറ്റെങ്കിലും പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഞാൻ അതേപടി കട്ടിലിൽ ചാഞ്ഞു.
എങ്കിലും ആകെപാടെ മനസ്സിന് ഒരു അസ്വസ്ഥത, ചിന്തകൾ പലവഴിക്കും തിരിഞ്ഞു കൊണ്ടിരിക്കുന്നു. വല്ലാത്ത ടെൻഷൻ… ഉറക്കമുണർന്നാൽ പിന്നെ ഉറക്കം വീണ്ടെടുക്കാൻ ഒരുപാട് സമയമെടുക്കും…
രാവിന്റെ ഏതോ യാമത്തിലായിരുന്നു ഉറക്കത്തിന്റെ വഴിയിലേക്ക് നീങ്ങിയത്.
എന്തിനെന്നു ചോദിച്ചാൽ… ടെൻഷൻ.
എന്നാ, ടെൻഷൻ അടിച്ചിട്ട് വലിയ കാര്യമൊന്നുമില്ല എന്ന് വേണം പറയാൻ… എന്നാൽ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട് താനും.
കാടുകയറിയ ചിന്തകളുമായി കിടന്നതല്ലാതെ വീണ്ടും ഒരു ഉറക്കം അസാധ്യം.
നേരം ഏഴായപ്പോൾ തന്നെ ഞാൻ കിടക്ക വിട്ടേഴുന്നേറ്റു. പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് എന്റെ റൂമിൽ നിന്നും താഴെ ഹാളിൽ എത്തി.
അമ്മച്ചി തന്ന ചായയും കുടിച്ചു പത്രം എടുത്തു നോക്കി… ചുമ്മാ അതിൽ കൂടി കണ്ണോടിക്കുകയല്ലാതെ ഒന്നും വായിക്കാൻ കഴിയുന്നില്ല…
മനസ്സ് ഇവിടെ ഇരുന്നാലല്ലേ, മുന്നിൽ കാണുന്നതെന്തെന്ന് തിരിച്ചറിയാൻ കഴിയൂ…
എന്ത് പത്രം… മനസ്സിന് ഒരു സമാധാനം ഇല്ലാത്തപ്പോൾ എന്ത് പത്രം…. എവിടെയും ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ല.
പത്രം മടക്കി ടീപോയിൽ ഇട്ടിട്ട് ഞാൻ അടുക്കളയിൽ അമ്മച്ചിയുടെ അടുത്തേക്ക് പോയി ചോദിച്ചു.
“”അമ്മച്ചീ…””
“”മ്മ്മ്…. എന്താ…?? “”
