കാമ സുഗന്ധിയല്ലേ ? 1

അയാള്‍ അവളുടെ തോളില്‍ ഒന്ന് പിതുക്കിയപ്പോള്‍ ഗ്രേസി അയാളുടെ കൈ വിടുവിച്ചു.

“അല്ല മൊതലാളി എന്നാ രാവിലെ ഇവിടെ? ഇന്ന് ഞായറാഴ്ച്ചയായിട്ട്?”

“ഓ! അത് പറയാന്‍ മറന്നു…”

അയാള്‍ പെട്ടെന്ന് ഓര്‍ത്ത് പറഞ്ഞു.

“എടീ ഞങ്ങള് ഇന്ന് ഒന്ന് വേളാങ്കണ്ണി വരെപ്പോകുവാ! രണ്ടു ദിവസത്തേക്ക് വീട്ടി കാണത്തില്ല. കൊറേ നാളായി അന്നമ്മ പറയുന്നതാ…അപ്പം നിങ്ങള് രണ്ടാളും ഒന്ന് വീട്ടി വന്നു നിക്കാവോ? വേറെ ആരേം അങ്ങനെ വിശ്വസിച്ച് വീട്ടി കേറ്റാന്‍ ഒക്കുവേലന്നെ!”

“അതിപ്പം…”

ഗ്രേസി കൊച്ചുകുട്ടപ്പനെ നോക്കി.

“നിങ്ങക്ക് പ്രത്യേകിച്ച് പേടിക്കാന്‍ ഇവിടെ പശുവോ ആടോ കോഴിയോ ഒന്നും ഇല്ലല്ലോ…ഒന്ന് സമ്മതിക്കെടീ…”

അത് പറഞ്ഞ് അയാള്‍ കുര്‍ത്തയുടെ പോക്കറ്റില്‍ കയ്യിട്ട് കുറച്ച് നോട്ടുകള്‍ എടുത്തു.

“ഇന്നാ, ഇത് അത്യാവശ്യം സാധനങ്ങള്‍ വല്ലോം മേടിക്കാന്‍…”

“അതിനു പൈസ എന്തിനാ?”

ഗ്രേസി ചോദിച്ചു.

“എന്തെങ്കിലും അത്യാവശ്യം വന്നാലോ?”

അത് പറഞ്ഞ് അയാള്‍ ബലമായി അവളുടെ കയ്യിലേക്ക് പണം വെച്ചുകൊടുത്തു.

“പിന്നെ ഒരു സാധനോം ഇവിടുന്ന് കൊണ്ടോകേണ്ട..എല്ലാം അവിടെ തന്നെയുണ്ട്‌..നിങ്ങള് ഒന്ന് വന്നാ മതി കേട്ടോ…”

അധികം ദൂരെയല്ല ഐസക്കിന്‍റെ വീട്. നടക്കാന്‍ ആണെങ്കില്‍ പതിനഞ്ച് മിനിറ്റ്. കാരിക്കാംപൊയില്‍ കവല തുടങ്ങുന്നിടത്ത്.

“എന്തിയേ കൊച്ചുകുട്ടാ നിന്‍റെ ചേച്ചി?”

ലിസിയെപ്പറ്റിയാണ്‌. ഗ്രേസിയുടെ മൂത്തമകള്‍.

“അവളാ ലീലാമണീടെ വീട്ടില്‍ പോയേക്കുവാ…”

പുറത്തെ വാഴകള്‍ക്കിടയില്‍ കാണുന്ന വീട്ടിലേക്ക് വിരല്‍ ചൂണ്ടി കൊച്ചുകുട്ടന്‍ പറഞ്ഞു.

ഐസക്കിന്‍റെ ദിവ്യ അച്ചാര്‍സില്‍ ആണ് ഗ്രേസിയും മകള്‍ ലിസിയും ജോലി ചെയ്യുന്നത്. വലിയ കമ്പനിയൊന്നുമല്ലെങ്കിലും മലപ്പുറം ജില്ലയിലും സമീപ ജില്ലയിലും നല്ല രീതിയില്‍ കസ്റ്റമേഴ്സ് ഉണ്ട്. ബിസിനസ് വിപുലപ്പെടുത്താന്‍ ഒന്നും ഐസക്കിന് താല്‍പ്പര്യമില്ല. അയാളൊന്ന് മനസ്സ് വെച്ചാല്‍ കേരളം മുഴുവനും കമ്പനിക്ക് വെരോട്ടമുണ്ടാക്കാം. നല്ല സുഹൃദ്ബന്ധങ്ങളും അത്യാവശ്യം രാഷ്ട്രീയ സ്വാധീനവുമൊക്കെയുണ്ട്.

“ഓ! എന്തിനാടാവേ? നമക്ക് അത്യാവശ്യം ജീവിക്കാനുള്ള കാശ് കിട്ടണം. കൊറച്ച് പേര്‍ക്കെങ്കിലും നമ്മളെ കൊണ്ട് പണി കിട്ടണം. അത്രയ്ക്ക് ഒക്കെ മതി..അങ്ങ് ഭയങ്കരമായി വളന്നാലേ, കച്ചറയാ!”

അതാണ്‌ അയാളെപ്പോഴും പറയാറ്.
ഗ്രേസിയുടെ ഭര്‍ത്താവ് ദേവസ്യാച്ചന്‍ മംഗലാപുരത്ത് ഒരു സെറാമിക്സ് കമ്പനിയില്‍ ആണ് ജോലി ചെയ്യുന്നത്. അവിടെ തന്നെയാണ് ലിസിയുടെ ഭര്‍ത്താവ് ജെബിനും.
കഴിഞ്ഞ വര്‍ഷമാണ്‌ അവളുടെ വിവാഹം ജെബിനുമായി നടന്നത്.
ജെബിനും ദേവസ്യാച്ചനും മംഗലാപുരത്ത് ഒരെ കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ കൂട്ടുകാരായി. പ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും അവര്‍ക്കിടയിലെ സൗഹൃദം ശക്തമായിരുന്നു. അങ്ങനെ ഒരവധിക്ക് ദേവസ്യാച്ചന്‍ പറഞ്ഞു.

“ജെബിനെ, നീയിപ്പം പേരാമ്പ്രയില്‍ പോയിട്ട് പ്രത്യേകിച്ച് എന്നാ? അവിടെ ആരുമില്ല, വീടുമില്ല..ഈ ഓണത്തിനു എന്‍റെ കൂടെ പോരെടാ! നമുക്ക് ഒള്ളപോലെയൊക്കെ അടിച്ചു പൊളിക്കാന്നെ!”

[“അടിച്ചു പൊളിക്കുക” എന്ന പ്രയോഗം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതില്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ല]

ജെബിന്‍ കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രയായിരുന്നു താമസിച്ചിരുന്നത്. അപ്പനോ അമ്മയോ ഇല്ല. രണ്ടുപേരും ഉരുള്‍പൊട്ടലില്‍ മരിച്ചു. വീട് ഒഴുകിപ്പോയി. ആകെയുള്ള ഒരു സഹോദരി ഭര്‍ത്താവിന്‍റെ കൂടെ ബോംബെയില്‍ ഒരു തുണിക്കമ്പനിയില്‍ ജോലി ചെയ്യുന്നു. അതുകൊണ്ട് അവന്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും ദേവസ്യാച്ചന്റെ ക്ഷണം സ്വീകരിച്ചു.

അങ്ങനെയാണ് അവന്‍ ആദ്യമായി മലപ്പുറത്ത്, കാരിക്കാംപൊയിലിലുള്ള അവരുടെ വീട്ടില്‍ വരുന്നതും ലിസിയെ കാണുന്നതും. ലിസിക്ക് ഒറ്റ നോട്ടത്തില്‍ അവനെ ഇഷ്ടമായി. അവനും. പിന്നെ വെച്ചു താമസിപ്പിച്ചില്ല. കല്യാണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *