കാമ സുഗന്ധിയല്ലേ ? 1

“അല്ല…”

പെട്ടെന്നോര്‍ത്ത് ഡോക്റ്റര്‍ പറഞ്ഞു.

“മാഡ്രിഡ്, പെനിസില്‍വേനിയ, നമ്മുടെ മംഗലാപുരം ഇവിടെയൊക്കെ ഇതിന് സമാനമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്… അസുഖത്തിന്‍റെ ചില ഫുള്‍ഫില്ലിങ്ങ് സ്പേസ് സംഭവിച്ചാല്‍ തീര്‍ച്ചയായും മാറുന്ന അസുഖമാണ് ഇത്…”

“എന്നുവെച്ചാല്‍?”

ലിസി പെട്ടെന്ന് ചോദിച്ചു.

“എന്നുവെച്ചാല്‍ ലിസീ…”

ഡോക്റ്റര്‍ പറഞ്ഞു.

“ഇവിടെ ഫുള്‍ഫില്ലിംഗ് സ്പേസ് എന്ന് പറയുന്നത് ആ മലേല്‍ നിന്ന് ഗ്രേസി കേള്‍ക്കുന്നുവെന്ന് പറഞ്ഞ ആ പാട്ടാണ്…നിങ്ങള്‍ അ പാട്ട് കേട്ടിട്ടില്ല…ഞാന്‍ കേട്ടിട്ടില്ല..കേട്ടത് ഗ്രേസി മാത്രം…അതുകൊണ്ട് നമുക്ക് അറിയില്ല ..അത് എന്ത് തരം പാട്ടാണ് എന്ന്…”

ഒന്ന് നിര്‍ത്തി ഡോക്റ്റര്‍ എല്ലാവരെയും നോക്കി.

“ഇന്ന് രാത്രി ഗ്രേസി ആ പാട്ട് കേള്‍ക്കണം.. ആ മലയില്‍ നിന്ന് ആ പാട്ട് ഇന്ന് രാത്രി കേട്ടുവെന്നു ഗ്രേസിക്ക് തോന്നിയാല്‍ എന്നാല്‍ നമ്മള്‍ രക്ഷപ്പെട്ടു…ഗ്രേസിയ്ക്ക് ഒരിക്കല്പ്പോലും ആ തോന്നല്‍ പിന്നെ ഉണ്ടാവില്ല…പിന്നെ ഒരിക്കലും ഗ്രേസി ആ ഇല്യൂഷനില്‍ ജീവിക്കില്ല….പക്ഷെ…”

ഡോക്റ്റര്‍ ഭയപ്പെട്ടു നിര്‍ത്തി.

“…പക്ഷെ ഇന്ന് രാത്രി അത് കേട്ടില്ലെങ്കില്‍ …ഇല്ലെങ്കില്‍…ഗ്രേസി പിന്നെ…”

കൊച്ചുകുട്ടനും ലിസിയും തേങ്ങി കരഞ്ഞു.

“എന്‍റെ ഈശോയെ…!”

ലിസി നിറ കണ്ണുകളോടെ യേശുവിന്‍റെ ക്രൂശിത രൂപത്തിലേക്ക് മാറ്റി.

“ഇന്ന് രാത്രി ഒരു കാവല്‍ മാലാഖയെ അയച്ച് അമ്മയെ ആ പാട്ട് കേള്‍പ്പിക്കണേ…”

“ഞാന്‍ ഭയപ്പെടുത്താന്‍ പറഞ്ഞതല്ല…”

ഡോക്റ്റര്‍ തുടര്‍ന്നു.

“സങ്കടപ്പെടുത്താനും പറഞ്ഞതല്ല..ഏത് സിറ്റുവേഷനും ഫേസ് ചെയ്യാന്‍ പാകത്തില്‍ നമ്മള്‍ റെഡി ആയിട്ട് ഇരിക്കണം…അതുകൊണ്ട്…”

ഗ്രേസിയ്ക്ക് ഒരു ഇന്‍ജക്ഷന്‍ കൂടി നല്‍കിയ ശേഷം ഡോക്റ്റര്‍ പോയി. അപ്പോള്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത് ഐസക്ക് പറഞ്ഞു.

“മക്കളെ, ഇപ്പഴാ ഓര്‍ത്തെ…ഒരു അത്യാവശ്യമുണ്ട്..നിങ്ങള് പേടിക്കേണ്ട… എനിക്ക് ഇപ്പം പോയെ പറ്റൂ…ഞാന്‍ രാവിലെ വന്നേക്കാം…”

“മൊതലാളി ഇന്ന് ഒരു രാത്രി ഞങ്ങടെ കൂടെ നിക്കാവോ? അമ്മ ഈ അവസ്തേല്‍ കെടക്കുമ്പം…ഞങ്ങള് തന്നെ…”

“അതിനു ഞാന്‍ ദൂരെ ഒന്നുമല്ലല്ലോ..ഇപ്പം പോകണ്ട അത്യാവശ്യം ഉള്ളത് കൊണ്ടല്ലേ മക്കളെ…”

അത് പറഞ്ഞ് ഗ്രേസിയെ ഒന്ന് നോക്കിയതിനു ശേഷം അയാള്‍ അവിടെ നിന്നും ഇറങ്ങി.

“വലിയ മൊതലാളിയല്ലേ?”

ലിസിയെ ചേര്‍ത്ത് പിടിച്ചുകൊണ്ട് കൊച്ചുകുട്ടന്‍ പറഞ്ഞു.

“നമ്മടെ വീട്ടില്‍ കെടക്കാന്‍ കൊറച്ചില്‍ ആരിക്കും! അണ്ടിയോട് അടുക്കുമ്പഴെ മാങ്ങാടെ പുളി അറിയാമ്പറ്റൂന്ന് പണ്ടാരോ പറഞ്ഞിട്ടൊണ്ട്‌!”

അധ്യായം – ആറ്

രാത്രി വളരെയേറെ വൈകി ഉറങ്ങിയത് കൊണ്ട് ഉണര്‍ന്നപ്പോള്‍ ലിസി ആദ്യം ഒന്നമ്പരന്നു. പിന്നെ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കി.

“ഈശോയെ എട്ട് മണി!”

അവള്‍ ചാടിയെഴുന്നേറ്റു.

“എന്‍റെ ഈശോയെ! എന്‍റെ അമ്മ…”

അവളെ ആ പ്രഭാതത്തിലെ തണുപ്പിലും വിയര്‍ത്തു. ശ്വാസം നിലച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ അവള്‍ ഗ്രേസിയുടെ ബെഡ്റൂമിലേക്ക് കുതിച്ചു.

അവള്‍ ഞെട്ടിപ്പോയി!

ഗ്രേസിയുടെ കിടക്ക ഒഴിഞ്ഞുകിടക്കുന്നു.

“കൊച്ചുകുട്ടാ…”

അവള്‍ അലറിക്കരഞ്ഞു വിളിച്ചു.

“എന്നതാടി അലറി വിളിച്ചുകൂവുന്നെ?”

പെട്ടെന്ന് അടുക്കളയില്‍ നിന്നും ഒരു സ്ത്രീ ശബ്ദം ലിസി കേട്ടു.

നടുങ്ങി വിറച്ച് അവള്‍ അടുക്കളയിലേക്ക് ഓടി.

അവിടെ നില്‍ക്കുന്ന ഗ്രേസിയെക്കണ്ട് അവളുടെ ശ്വാസം നിലച്ചു പോകുന്ന പോലെ അവള്‍ക്ക് തോന്നി.

“അമ്മെ! എന്‍റെ…”

അവളുടനെ ഗ്രേസിയുടെ നേരെ കുതിച്ച് അവളെ കെട്ടിപിടിച്ചു. മുറുക്കെ. അവളുടെ കഴുത്തിലും കവിളിലും തോളിലും ഉമ്മ കൊണ്ട് മൂടി.

“എന്നാ മോളെ? നെനക്ക് എന്നാ പറ്റീത്?”

ആ അസാധാരണമായ സ്നേഹപ്രകടനത്തില്‍ അദ്ഭുതപ്പെട്ടുകൊണ്ട് ഗ്രേസി ചോദിച്ചു.

“ഈശോയെ നന്ദി…”

ലിസി മന്ത്രിച്ചു.

“എന്‍റെ അമ്മയെ തിരിച്ചു തന്നല്ലോ…ഞാന്‍ നേര്‍ന്നപോലെ എല്ലാ മോശം പണീം ഞാന്‍ നിര്‍ത്തുന്നു..ഇനി നല്ല ഒരു ഭാര്യ ആയി ജീവിച്ചോളാം…”

Leave a Reply

Your email address will not be published. Required fields are marked *