ഞാൻ ഒന്ന് തൊണ്ടയിൽ വെള്ളമിറക്കി വേഗം തിരിഞ്ഞിരുന്നു.
‘സഭാഷ് … പിടിക്കപ്പെട്ടു…’
അൽപ്പം കഴിഞ്ഞ് എല്ലാ പരിശോധനയും കഴിഞ്ഞ ശേഷം ഡോക്ടർ റിപ്പോർട്ട് പോലെ പറഞ്ഞു.
“കാര്യമായ പ്രശ്നമൊന്നും തോന്നുന്നില്ല. ബിപിയും ഒക്കേയാണ്. ചെറിയ ക്ഷീണവും റസ്റ്റ് കുറവുമാകാം കാരണം.”
അത് കേട്ടപ്പോഴാണ് എല്ലാവരുടെയും മുഖത്ത് സമാധാനം വന്നത്.
“പക്ഷേ മൂക്കിൽ നിന്ന് ചോര വന്നല്ലോ ഡോക്ടറെ…” മായ സംശയത്തോടെ ചോദിച്ചു.
“ചിലപ്പോ ശരീരത്തിന് മതിയായ വിശ്രമം കിട്ടാത്തതുകൊണ്ടും വരാം,” ഡോക്ടർ ശാന്തമായി പറഞ്ഞു. “സ്ട്രെസ്, ഉറക്കക്കുറവ്… അങ്ങനെ പല കാരണങ്ങൾ ഉണ്ടാകും.”
അത് കേട്ട നിമിഷം ദിവ്യയുടെ മുഖത്ത് പെട്ടെന്നൊരു ഞെട്ടൽ തെളിഞ്ഞു.
ഞാൻ അവളെ നോക്കിയതും അവൾ വേഗം മുഖം തിരിച്ചു.
പക്ഷേ അവൾ എന്താണ് ചിന്തിച്ചതെന്ന് എനിക്ക് മനസ്സിലായി.
‘ഡെയിലി ഇവന്റെ പാല് മുഴുവൻ കറന്ന് എടുക്കുന്നതുകൊണ്ടാണോ ഇവന് ഇങ്ങനെ ആയത്…?’ എന്ന കുറ്റബോധം ആയിരിക്കും തലയിൽ ഓടിയത്.
ആ ചിന്ത വന്നതും എനിക്ക് ഉള്ളിൽ ചിരി പൊട്ടി. മുഖത്ത് ചെറുതായി അത് പ്രകടമായതും ദിവ്യ എന്നെ കൂർപ്പിച്ച് നോക്കി.
“എന്തിനാ ഇപ്പൊ ഇളിക്കുന്നത്…?” അവൾ പതുക്കെ പല്ല് കടിച്ച് ചോദിച്ചു.
“ഏയ്… ഒന്നുമില്ല…” ഞാൻ വേഗം നേരെ ഇരുന്നു.
ഡോക്ടർ കുറച്ച് മരുന്നുകൾ എഴുതി തന്നു. “ടൈമിന് ഭക്ഷണം കഴിക്കണം. നന്നായി ഉറങ്ങുകയും വേണം,” എന്നൊരു ചെറിയ ഉപദേശവും കൂടി നൽകി.
ഞങ്ങൾ ഇറങ്ങാൻ നേരം ആയപ്പോൾ, എന്തോ ഒരു ധൈര്യത്തിൽ ഞാൻ ഡോക്ടറോട് ചോദിച്ചു.
“ഡോക്ടറുടെ പേര്…?”
അവർ എന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു.
“അഞ്ജലി.”
“ഓ…” ഞാൻ തലകുലുക്കി. “നമ്പർ കിട്ടുമോ… എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാനായിരുന്നു.”
അത് കേട്ടതും എന്റെ പിന്നിൽ നിന്നിരുന്ന ദിവ്യ ഒന്ന് കനത്തു ശ്വാസം വിട്ടു. മായ കൈകൾ കൂട്ടി നിന്നു എന്നെ തന്നെ നോക്കുന്നു.
ഡോക്ടർ ചെറിയൊരു ചിരിയോടെ നമ്പർ പറഞ്ഞു തന്നു. ഞാൻ അത് ഫോണിൽ സേവ് ചെയ്തു.
“അഞ്ചു ഡോക്ടർ ❤️”
അങ്ങനെ സേവ് ചെയ്തതും എന്റെ രണ്ട് വശത്തുനിന്നും വന്ന നോട്ടം കണ്ടപ്പോൾ തന്നെ കാര്യത്തിന്റെ ഗുരുത്വം എനിക്ക് മനസ്സിലായി.
മായ എന്നെ കണ്ണുരുട്ടി നോക്കുന്നു. ദിവ്യയുടെ മുഖം ആണെങ്കിൽ നേരെ പൊട്ടിത്തെറിക്കാൻ പോകുന്ന പോലെ.
“അഞ്ചു ഡോക്ടറോ…?” ദിവ്യ പതുക്കെ ചോദിച്ചു.
“അത്… ചെറിയ പേരല്ലേ…” ഞാൻ ഒന്ന് ചിരിച്ചു.
“വീട്ടിൽ ചെല്ലട്ടെ…വലുതാക്കി തരാം” മായ പതുക്കെ പറഞ്ഞു.
അവരുടെ മുഖം കണ്ടപ്പോൾ ഇനി കൂടുതൽ സംസാരിച്ചാൽ അപകടമെന്ന് മനസ്സിലാക്കി ഞാൻ വേഗം പുറത്തേക്ക് നടന്നു.
അവിടുന്ന് അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
കാർ ഓടിച്ചത് ദിവ്യ ആയിരുന്നു.
പക്ഷേ സ്റ്റിയറിംഗ് പിടിച്ച് മുന്നോട്ട് നോക്കി ഇരിക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി — ഇപ്പോഴും അവളുടെ ദേഷ്യം തീർന്നിട്ടില്ല.
മായയുടെ മുഖവും അതുപോലെ തന്നെ ആയിരുന്നു. രണ്ടുപേരും കടുന്നല്ല് കടിച്ചപോലെ മുഖം വീർപ്പിച്ച് ഇരിക്കുന്നു.
കാറിനുള്ളിൽ ഒരു തണുത്ത നിശബ്ദത. ദിവ്യ സ്റ്റിയറിംഗിൽ പിടിച്ചിരിക്കുന്ന കൈകൾ പോലും ദേഷ്യത്തിൽ മുറുകിയിട്ടുണ്ട്. മായ സൈഡിൽ കൈകൾ കൂട്ടിക്കെട്ടി പുറത്തേക്ക് നോക്കി ഇരിക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് എന്നെ കൂർപ്പിച്ച് നോക്കുന്നുണ്ടായിരുന്നു.
അവസാനം ആ നിശബ്ദത സഹിക്കാനാകാതെ ഞാൻ തന്നെ ചോദിച്ചു.
“ഇതിനിപ്പോ ഇവിടെ എന്താ ഉണ്ടായേ…?”
ശരിക്കും ഒന്നും അറിയാത്ത പോലെ ഞാൻ മുഖം വെച്ച് ചോദിച്ചതും, അത് കേൾക്കാൻ കാത്തിരുന്ന പോലെ രണ്ടുപേരും ഒരുമിച്ച് പൊട്ടിത്തെറിച്ചു.
“നിനക്ക് ഒന്നും അറിയില്ലല്ലോ!” ദിവ്യ ദേഷ്യത്തിൽ പറഞ്ഞു.
“ഡോക്ടറെ വായിനോക്കിയതൊന്നും ഞങ്ങൾ കണ്ടില്ലല്ലേ?” മായയും വിട്ടുകൊടുത്തില്ല.
“അയ്യോ… ഞാൻ വെറുതെ—”
“വെറുതെ ആണോ?” ദിവ്യ ഒന്ന് ബ്രേക്ക് അടിച്ചപോലെ ശബ്ദം ഉയർത്തി. “ഡോക്ടർ സംസാരിക്കുമ്പോ പോലും നീ അവരുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു!”
