ശരണ്യ…. എന്റെ റാണി 38അടിപൊളി 

അങ്ങനെ ഒരു തീരുമാനത്തിലെത്തി. അദ്ദേഹം കുടുംബ ജ്യോത്സ്യനെ കാണണം.

പിറ്റേന്ന് രാവിലെ വാസുദേവൻ ഭാര്യ മാലതിയെ വിളിച്ചു.

വാസുദേവൻ: “മാലതി, എനിക്കിങ്ങനെ ഇരിക്കാൻ വയ്യ. മനസ്സിൽ ഒട്ടും സമാധാനമില്ല. അമൽ പോയതിൽ പിന്നെ എനിക്ക് ഒന്നിനും ഒരു ശ്രദ്ധയുമില്ല. നമ്മളൊരു തെറ്റാണ് ചെയ്തതെങ്കിലോ? നമുക്കൊന്ന് മണത്തറ മന വരെ പോയാലോ?”

മണത്തറ വിശ്വനാഥ ശർമ്മയെ കാണുക എന്നത് വാസുദേവന്റെ ദീർഘകാലമായുള്ള ആഗ്രഹമായിരുന്നു. വിശ്വനാഥ ശർമ്മ ഒരു സാധാരണ ജ്യോത്സ്യനല്ല. അദ്ദേഹത്തിന്റെ പ്രവചനങ്ങൾ വളരെ കൃത്യമായിരിക്കും. കൂടാതെ, അദ്ദേഹം ഒരൊറ്റ ചില്ലിക്കാശ് പോലും പ്രതിഫലമായി വാങ്ങാറില്ല. ജ്യോതിഷം ദൈവമാണെന്നും, അതിന് വിലയിടാൻ പാടില്ലെന്നും അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ഒരു കാര്യം മാത്രമേ ആവശ്യപ്പെടാറുള്ളൂ – ദാനമായി കൊടുക്കുന്ന പണം, കഷ്ടപ്പെടുന്നവർക്കും കടക്കെണിയിൽപ്പെട്ടവർക്കും ഒരു തവണ മാത്രം നൽകുക. മൂന്നോ അതിലധികമോ തവണ നൽകി അവരെ കടക്കാരാക്കരുത്.

മാലതി: “നല്ല കാര്യമാണ്. എനിക്കും ഒരുപാട് സങ്കടമുണ്ട് അമലിന്റെ കാര്യത്തിൽ. നമുക്ക് ഇന്ന് തന്നെ പോവാം. പോയി കാര്യങ്ങൾ ചോദിച്ചറിയാം.”

അവർ മണത്തറ മനയിലേക്ക് യാത്രയായി. വിശാലമായ പറമ്പിന് നടുവിലായിരുന്നു മന. ഭംഗിയുള്ള കാവും, കുളവും, ചുറ്റും മരങ്ങളും. അവിടെയെത്തിയപ്പോൾ തന്നെ അവർക്ക് ഒരു പ്രത്യേക ശാന്തത അനുഭവപ്പെട്ടു.

വിശ്വനാഥ ശർമ്മ അവരെ ചിരിച്ചുകൊണ്ട് സ്വീകരിച്ചു. “വാസുദേവനും മാളതിയുമാണ് അല്ലേ? വന്നതിൽ സന്തോഷം. ഇരിക്കൂ. നിങ്ങളുടെ മനസ്സിൽ എന്തോ വലിയ ഭാരമുണ്ട്.”

വിശ്വനാഥ ശർമ്മ അവരുടെ കൈ രേഖകൾ പരിശോധിച്ചു, തുടർന്ന് ഒരു ചെറിയ ചടങ്ങ് തുടങ്ങി.

വിശ്വനാഥ ശർമ്മയുടെ പ്രത്യേകത, അദ്ദേഹത്തിന് കാര്യങ്ങൾ അറിയാൻ ഒരു കണിവിദ്യ അറിയാമായിരുന്നു. കണ്യാവ് (ചെറിയ ചാത്തൻ) എന്നറിയപ്പെടുന്ന ഒരു ശക്തിയെ ഉപയോഗിച്ച് അദ്ദേഹം കാര്യങ്ങൾ അറിയാറുണ്ടായിരുന്നു.

അദ്ദേഹം കണ്ണടച്ച്, ധ്യാനത്തിൽ പ്രവേശിച്ചു. വാസുദേവനും മാലതിയും നിശബ്ദരായി അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാത്തിരുന്നു. സമയം മുന്നോട്ട് പോയി. ആദ്യത്തെ 10 മിനിറ്റ് നിശബ്ദത മാത്രം. പുറത്ത് കാറ്റാടി മരങ്ങളുടെ ഇലകൾ അനങ്ങുന്ന ശബ്ദം മാത്രം കേട്ടു.

ഏകദേശം 40 മിനിറ്റിന് ശേഷം വിശ്വനാഥ ശർമ്മ കണ്ണുകൾ തുറന്നു. അദ്ദേഹം ഒരു വെറ്റിലയെടുത്ത്, മോതിരവിരൽ കൊണ്ട് അഞ്ജലി എടുത്ത്,അതിനെ വെറ്റിലയിൽ വട്ടത്തിൽ ഒരു ബിന്ദു സൃഷ്ടിച്ച വെറ്റിലയിലേക്ക് സൂക്ഷിച്ചു നോക്കി.

അദ്ദേഹം ഒരു ദൃശ്യം കാണുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ വിടർന്നു. ആ നിമിഷം തന്നെ അദ്ദേഹത്തിന്റെ മനസ്സ് ശാന്തവുമായി. അദ്ദേഹം കണ്ട കാഴ്ച അദ്ദേഹത്തെ അമ്പരപ്പിച്ചു.

വീണ്ടും അദ്ദേഹം ആഴത്തിലുള്ള ധ്യാനത്തിലേക്ക് പോയി. പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തിയ ശേഷം, അതിനുള്ള പരിഹാരം തേടാനായി അദ്ദേഹം 20 മിനിറ്റ് കൂടി ധ്യാനിച്ചു.

സമയം നീങ്ങി. വിശ്വനാഥ ശർമ്മ ധ്യാനത്തിൽ നിന്ന് ഉണർന്നു. അദ്ദേഹം പതിയെ സംസാരിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ശബ്ദത്തിന് ഒരു പ്രത്യേക ഗാംഭീര്യമുണ്ടായിരുന്നു.

വിശ്വനാഥ ശർമ്മ: “വാസുദേവാ, മാലതി. നിങ്ങൾ ജീവിതത്തിൽ രണ്ട് വലിയ തെറ്റുകൾ ചെയ്തിരിക്കുന്നു. ഒന്ന്, നിങ്ങളുടെ മകളുടെ കല്യാണം ക്ഷേത്രോത്സവത്തിന്റെ തിരക്കിട്ട സമയത്ത് തന്നെ നിശ്ചയിച്ചു. ഈ സമയം മംഗളകരമാണ്, പക്ഷെ തിരുമാന്ധാംകുന്നിലമ്മയുടെ ശ്രദ്ധ ഇവിടെയുണ്ടാകും.”

”രണ്ടാമത്തെയും ഏറ്റവും വലിയ തെറ്റ്, നിങ്ങളുടെ സ്വന്തം മകനെ യാതൊരു ചിന്തയുമില്ലാതെ, രണ്ടാമതൊന്ന് ആലോചിക്കാതെ നിങ്ങൾ തള്ളിപ്പറഞ്ഞു. ആരെയും ഒന്നും ബോധിപ്പിക്കാതെ അവനെ അടിച്ചോടിച്ചു.”

വാസുദേവനും മാലതിയും തലകുനിച്ചിരുന്നു. അവർക്ക് കുറ്റബോധം തോന്നി.

വിശ്വനാഥ ശർമ്മ: “ഇപ്പോൾ സംഭവിച്ചതെല്ലാം ആ തിരുമാന്ധാംകുന്നിലമ്മയുടെ ഒരു കളിയായിരുന്നു. എന്നാൽ അത് നിങ്ങളുടെ ഈ കാലഘട്ടത്തിലെ പ്രശ്നമല്ല. ഇത് കൃത്യമായി പതിനൊന്ന് തലമുറ മുൻപുള്ള നിങ്ങളുടെ കുടുംബ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *