അമലൂട്ടനും അനുക്കുട്ടിയും – 6

കവറുകൾ കയ്യിലെടുത്ത ശേഷം സെയിൽസ് ഗേൾ എന്നെ നോക്കി പറയുമ്പോൾ ആ മിഴികൾകൊണ്ട് “എല്ലാം ഞാൻ പറഞ്ഞപോലെ ചെയ്തിട്ടുണ്ടെന്നൊരു സന്ദേശം നൽകുവാൻ അവൾ മറന്നിരുന്നില്ല”……. . . ഏട്ടാ വാ….. ഞാനവരെയും കൂട്ടി കൗണ്ടറിലേക്ക് നടക്കുമ്പോൾ രണ്ട് പേരും ആകെ പരിഭ്രമിച്ചിരുന്നു…..

“…..എന്ത് ചെയ്യും…..?”

എന്നുള്ള ചിന്തയിലായിരിക്കാം…. ഇതിപ്പോ എങ്ങനെ പോയാലും ഒരു 25OOO രൂപക്കുള്ള വകുപ്പുണ്ട്…….

ബില്ല് നോക്കുമ്പോൾ ഞാൻ പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ 235OO എന്നൊരു വട്ടമൊപ്പിച്ചത് കയ്യിലേക്ക് കിട്ടി. അതിലെ തുക കണ്ട് ഏട്ടനും ചേച്ചിയും വല്ലാത്തൊരു ഭാവത്തോടെ എന്നെ നോക്കുമ്പോൾ രണ്ട്പേരെയും നോക്കി ചിരിച്ചുകൊണ്ട് പേഴ്സിൽ നിന്നും ATM കാർഡ്‌ എടുത്ത് ഞാൻ കൗണ്ടറിലേക്ക് നൽകി…. . . അയ്യോ…. മോനേ പൈസ ഞങ്ങൾ കൊടുത്തോളാം….
ദുർബലമായ വാക്കുകൾകൊണ്ട് മീനുവേച്ചി എന്നെ വിലക്കുവാൻ ശ്രമിച്ചു, പക്ഷെ ഞാനത് ഗൗനിക്കാതെ പാസ് വേഡു മടിച്ച് പണവും നൽകി ഡ്രസ്സുമായ് കാറിനടുത്തേക്ക് നടന്നു…….. . . “….ദാ എൻ്റെ ഏട്ടനും എട്ടത്തിയമ്മയ്ക്കും കുട്ടികൾക്കും ഈ അനിയൻ്റെ വക ഓണക്കോടി…..”

കാറിലേക്ക് കയറുന്നതിന് മുൻപ് ഒരു പുഞ്ചിരിയോടെ കവറുകൾ ഞാൻ ചേച്ചിയുടെ നേരെ നീട്ടുമ്പോൾ പ്രതീക്ഷിക്കാതെ എന്തോ കേട്ടത് പോലെ മീനുവേച്ചി സ്തംബ്ദയായ് നിന്നു…… ആ മിഴികളിൽ ജലകണം നിറയുമ്പോൾ, ഉദ്വേഗത്തോടെ ഞാൻ ചോദിച്ചു…..

” എൻ്റെ ഏട്ടത്തിയമ്മ ഞാൻ നൽകുന്ന ഓണക്കോടി വാങ്ങില്ലേ?”………….

മനസ്സിലുണർന്ന പ്രതീക്ഷയോടെ ഞാൻ മീനുവേച്ചിയെ നോക്കുമ്പോൾ നിറഞ്ഞൊഴുകിയ മിഴികളുമായ് ചേച്ചി എൻ്റെ തോളിലേയ്ക്ക് ചാഞ്ഞു…… . . “……ഏട്ടത്തിയമ്മേ…..” അയ്യേ…. എന്താ ഇത് കുട്ട്യോളെപ്പോലെ! കരയാതെ, നിങ്ങൾക്കല്ലാതെ ഞാൻ വേറെ ആർക്കാ ഇതൊക്കെ വാങ്ങി നൽകണ്ടേ……?

മീനുവേച്ചിയെ ദേഹത്ത് നിന്നും അടർത്തിയ ശേഷം ഡ്രസ്സ് ,ആ കൈകളിലേക്ക് നൽകിക്കൊണ്ട് ഞാൻ തുടർന്നു……

“ആരോരും കൂട്ടിനുണ്ടാവില്ലെന്ന സങ്കടവുമായ് എറണാകുളത്ത് നിന്നും ബസ്സ് കയറുമ്പോൾ ഒരു കൂടപ്പിറപ്പിനെപ്പോലെ എന്നെ ചേർത്ത് പിടിച്ച മനുഷ്യനാ ദാ നിക്കുന്നത്….. ഇന്നെനിൽ ഇത്രയും മാറ്റങ്ങൾ വന്നിട്ടുണ്ടേൽ അതിനു കാരണം എൻ്റെ ഏട്ടനെന്നോട് പറഞ്ഞ വാക്കുകളാണ്!!!….

“…… എന്നോ നഷ്ടമായെന്ന് കരുതിയ മാതൃ സ്നേഹം അതിൻ്റെ പതിന്മടങ്ങ് നൽകുവാൻ ഒരമ്മയും……” ‘എന്ത് കാര്യത്തിനും വിളിച്ചാൽ ഒരു മടിയും കൂടാതെ ഓടിയെത്തുന്ന ഏട്ടനും’. “സ്വന്തം അനുജനെപ്പോലെ സ്നേഹിക്കുന്ന ഏട്ടത്തിയമ്മയും” ഇന്നെൻ്റെ കൂടെയുണ്ട്…..

“……നിങ്ങളുടെ സ്നേഹം, അത് മാത്രം മതി എനിക്കെന്നും….”

എൻ്റെ ശബ്ദമൊന്നിടറിയെങ്കിലും വാക്കുകൾ ഞാനവസാനിപ്പിച്ചിരുന്നില്ല…..

ജീവിതകാലം മുഴുവൻ കഴിയാനുള്ള പണവും നൽകി മുത്തച്ഛൻ എന്നോട് യാത്ര പറയുമ്പോൾ അദ്ദേഹം ചിന്തിക്കാതെ പോയ ഒരു കാര്യമുണ്ട്!….. “……എനിക്ക് വേണ്ടിയിരുന്നത് പണമല്ല സ്നേഹമായിരുന്നെന്ന്…..” മുത്തച്ഛൻ നൽകിയ പണത്തെക്കാൾ എത്രയോ വലുതാണ് നിങ്ങളെല്ലാം എന്നോട് കാട്ടുന്ന സ്നേഹം….. ജീവിതാവസാനം വരെ അത് മാത്രമേ ഞാനാഗ്രഹിക്കുന്നുള്ളു…… എന്നോടൊപ്പം എന്നും ഉണ്ടാവണം എൻ്റെ ഏട്ടനും ഏട്ടത്തിയമ്മയും…… . . “…..അമലൂട്ടാ………”

ഒരു വിതുമ്പലോടെ പ്രദീപേട്ടൻ എന്നെ ചേർത്ത് പിടിക്കുമ്പോൾ ഏടത്തി കരയുന്നതോ ,കുട്ടികൾ നോക്കിയിരുന്നതോ ഒന്നും ഞാനറിഞ്ഞിരുന്നില്ല, സന്തോഷംകൊണ്ടെൻ്റെ മിഴികൾ നിറഞ്ഞൊഴുകുമ്പോൾ മനസ്സാകെ ഏട്ടനോടും കുടുംബത്തോടുമുള്ള കടപ്പാടും സ്നേഹവും മാത്രമേ ഉണ്ടായിരുന്നുള്ളു……
അൽപ്പ സമയത്തിന് ശേഷം മിഴികൾ തുടച്ചുകൊണ്ട് ഞാനാ മാറിൽ നിന്നും പിൻവാങ്ങി ഏട്ടൻ്റെ പോക്കറ്റിൽ നിന്നും മീനുവേച്ചിയുടെ വളയെടുത്ത് ഏട്ടത്തിയുടെ വലതു കയ്യിൽ അണിയിച്ചു…..

”…… ഇതെന്നും ഈ കൈകളിൽ ഉണ്ടാവണം, എൻ്റെ ഏട്ടത്തിയമ്മയുടെ കൈയ്യിൽ കിടക്കുന്ന ഭംഗിയൊന്നും ,കണ്ട മാർവാടികളുടെ ലോക്കറിലിരുന്നാൽ ഈ വളകൾക്കുണ്ടാവില്ല……” ഒരിക്കലും ഇവ നഷ്ടപ്പെടുത്തരുത്….. ഞാനെന്നും കൂടെയുണ്ടാവും എന്താവശ്യമുണ്ടേലും “അമലൂട്ടാന്നുറക്കെ വിളിച്ചാൽ എവിടെയാണെങ്കിലും ഓടിയെത്തിയിരിക്കും ഇതെൻ്റെ വാക്കാണ്……

വൈകാരികമായ് മാറിയിരുന്ന നിമിഷങ്ങൾ പിന്നിമ്പോൾ ഞങ്ങൾ മൂന്ന് പേരും ഒരേ അവസ്ഥയിലൂടായിരുന്നു കടന്നു പോയത്…. സന്തോഷവും സന്താപവും മാറി മാറി വരുമ്പോൾ ഞങ്ങളെയാകെ ഒരു മൗനം പിടിമുറുക്കി…. ഒന്നും പറയാതെ ഏട്ടൻ വണ്ടിയിൽ കയറുമ്പോൾ ഞാൻ കുട്ടികളുടെ കൂടെ പിൻസീറ്റിലിരുന്നു…… . . ഏട്ടാ ഞാനെന്നാ പൊക്കോട്ടെ??…. സമയമൊരുപാടായ്…. വണ്ടി മുന്നോട്ട് നീങ്ങവെ സെൻ്റർ മിററിലൂടെ ഞാനേട്ടനെ നോക്കി പറഞ്ഞു….. . . ഞങ്ങളാക്കിത്തരാം മോനേ…… ഏട്ടത്തിയായിരുന്നു മറുപടി തന്നത് പക്ഷെ പുഞ്ചിരിയോടെ ഞാനാ വാക്കുകൾ നിരസിച്ചു…. “…..വേണ്ട ഏടത്തി എന്നെ സ്റ്റാൻഡിൽ ഇറക്കിയാൽ മതി……” . . മ്മ്….. ഒരു മൂളലോടെ പ്രദീപേട്ടൻ ഇടത് വശം ചേർന്നൊരു ബേക്കറിയുടെ മുന്നിൽ വണ്ടി നിർത്തി…. . . എന്താ ഏട്ടാ ഇവിടെ നിർത്തിയെ??? ചോദ്യഭാവത്തിൽ ഞാൻ നോക്കുമ്പോൾ…. . . അമലൂട്ടൻ വീട്ടിലേക്ക് പോകുവല്ലെ വെറും കയ്യോടെ എങ്ങനാ പറഞ്ഞയയ്ക്കാ, കുറച്ച് സ്വീറ്റ്സ് വാങ്ങാം അമ്മയ്ക്ക് കൊടുക്കാനായ്….. . . അച്ഛാ….. കിണ്ടർ ജോയ് വാങ്ങിത്തരുവോ??? ചിന്നുവിൻ്റെ കൊഞ്ചൽ ഒപ്പം പ്രതീക്ഷപോലൊരു ചിരിയും…. . . വാങ്ങിത്തരാടി കാന്താരി….. വാ മീനു നമുക്കെന്നാൽ വാങ്ങി വരാം . നിങ്ങൾ കാറിൽത്തന്നെ ഇരുന്നോളൂ….. . . ശരിയേട്ടാ…….

പ്രദീപേട്ടൻ ശരിക്കും ഭാഗ്യം ചെയ്ത ഒരാളാണ് . മീനുവേച്ചിയെപ്പോലൊരു പെൺകുട്ടി കൂടെ ഉണ്ടെങ്കിൽത്തന്നെ ജീവിതമെന്നും സന്തോഷകരമാവും… ”……പണമില്ലെന്നറിഞ്ഞപ്പോൾ ഒരു മടിയും കൂടാതെ തൻ്റെ വളയൂരി നൽകി ഭർത്താവിൻ്റെ അഭിമാനം നിലനിർത്തുവാൻ നോക്കുമ്പോൾ സങ്കടത്തിൻ്റെ ഒരു കണികപോലും ആ മുഖത്ത് നിറഞ്ഞിരുന്നില്ല….!!!” കഷ്ടപ്പാടുകളെല്ലാം മനസ്സിലാക്കി ജീവിത സാഹചര്യങ്ങളോടെല്ലാം ഇണങ്ങി കഴിയുന്നൊരു പാവമാണ് എൻ്റെ ഏട്ടത്തിയമ്മ……
മനസ്സിൽ മൊട്ടിട്ട പുഞ്ചിരിയോടെ ഞാൻ റോഡിന് എതിർവശത്തായുള്ള കോഫീ ഷോപ്പിന് മുന്നിലേക്ക് മിഴികൾ നീട്ടി…….

”…… ഹേ! അനുക്കുട്ടിയല്ലെ അത്…. ” യാന്ത്രികമായ് എൻ്റെ ചുണ്ടുകൾ ആ പേര് മൊഴിയുമ്പോൾ എന്നിലെ സന്തോഷം ഒന്നൂടെ ഇരട്ടിയായ്….

അതെ…. അതനുക്കുട്ടി തന്നെ…….. മൂന്നാല് ദിവസത്തിന് ശേഷം എൻ്റെ പെണ്ണിനെ വീണ്ടും കണ്ട സന്തോഷത്താൽ ചാടിപ്പിടഞ്ഞ് ഞാൻ ഡോർ തുറക്കുമ്പോൾ തണ്ടർബേഡ് ബൈക്കിൽ ഒരു ചെറുപ്പക്കാരൻ അനുക്കുട്ടിയുടെ മുന്നിൽ വന്നു നിന്നു. വേഗം തന്നെ ഒരു പുഞ്ചിരിയോടെ അനുക്കുട്ടി ബൈക്കിന് പിന്നിൽ കയറിയതും ആ വണ്ടി മുന്നിലേക്ക് നീങ്ങി……..

Leave a Reply

Your email address will not be published. Required fields are marked *