ഒരു ചിരിയുടെ കൂട്ടുപിടിച്ച് ഞാനത് പറയുമ്പോൾ ആ മുഖവും പുഞ്ചിരിയാൽ വിടർന്നു….
മഴ മേഘങ്ങൾക്കിടയിലൂടെ സൂര്യരശ്മികൾ ഭൂമിയിലേക്ക് പതിക്കുന്നതിനാൽ അന്തരീക്ഷമാകെ ചെറിയൊരു ചൂട് നിറഞ്ഞിരുന്നു…..
ഓരോ കാര്യങ്ങൾ സംസാരിച്ച് ഞങ്ങൾ റോഡിലെത്തിയതും ആദ്യം വന്ന ഓട്ടോയ്ക്ക് അനുക്കുട്ടി കൈകാട്ടി. അതോടെ കയ്യിലിരുന്ന ബിഗ് ഷോപ്പർ ഓട്ടോയിലേക്ക് വച്ച് ഞാൻ മിസ്സ് വണ്ടിയിൽ കയറാനായ് മാറി നിന്നു…..
.
.
“…….വരുന്നില്ലേ?…….”
ചോദ്യഭാവേന ആ മിഴികൾ എന്നിലേക്ക് നീണ്ടു……
.
.
എ…. എങ്ങോട്ട്!…..
ഒരു നിമിഷം എന്നിലൊരാശ്ചര്യം പടർന്നു…..
.
.
കയറെടോ. ഒരു സ്ഥലം വരെ പോവാനുണ്ട് . അതിനാ ഞാൻ തന്നോട് നിക്കാൻ പറഞ്ഞത്…..
പ്രതീക്ഷ പോലെ വന്നയാ വാക്കുകൾ കേട്ട ഞാൻ മറുത്തൊന്നും ചിന്തിക്കാതെ വേഗം തന്നെ ചാടി വണ്ടിയിൽ കയറി……
.
.
“എവിടേയ്ക്കാ മോളേ???” ഓട്ടോക്കാരൻ സാധാരണ പോലെ തിരക്കി……
.
.
“സംഗീത് കൂൾബാറിലേക്ക്”…….
.
.
വണ്ടി പതിയെ മുന്നോട്ട് നീങ്ങിക്കൊണ്ടേയിരുന്നു ഈ സമയമെല്ലാം അനുക്കുട്ടി പുറത്തെ കാഴ്ചകളിൽ മുഴുകി…
എൻ്റെ കണ്ണുകൾ പാറിപ്പറക്കുന്ന മുടിയിഴകളെ പ്രണയിച്ചു കൊണ്ടേയിരുന്നു.
കാറ്റിൽ അവ പാറി മിസ്സിൻ്റെ കണ്ണുകളെ മൂടുമ്പോൾ അതിനെ കോരിയൊതുക്കിക്കൊണ്ട് എന്നിലേക്കെയ്യുന്നയാ ചിരിയിൽ ഞാനില്ലാതാവുന്ന പോലെ…….
.
“ഹലോ…. ഇറങ്ങുന്നില്ലേ?? ”
വിരൽ ഞൊടിച്ചു കൊണ്ട് മിസ്സിൻ്റെ സ്വരം…..
.
.
മറുപടിയായ് ഒരു ചിരി സമ്മാനിച്ച് റെക്കോഡ്സും എടുത്ത് ഞാനിറങ്ങി.
ഏറ്റവും ഉള്ളിൽ ഇടത് വശത്തായ് കണ്ട കസേരയിലായ് ഞാനിരിക്കുമ്പോൾ മിസ്സെന്തോ ഓർഡർ ചെയ്യുന്ന തിരക്കിലാണ്.
ശേഷം എൻ്റടുത്തെത്തിയ അനുക്കുട്ടി എന്നെ ഞെട്ടിച്ചുകൊണ്ട് എൻ്റെ അരികിലായ് ചേർന്നിരുന്നു……
“……സന്തോഷമോ എക്സൈറ്റ്മെൻ്റോ അങ്ങനെ എന്തൊക്കെയോ കൊണ്ടെൻ്റെ മുഖം വല്ലാത്തൊരു ഭാവമായിരുന്നു…… ”
ഒരു പക്ഷെ ഇപ്പോൾ ഞാൻ വടിയായാൽ എന്നെ കാണാൻ വരുന്ന ആരും കരയുകയില്ലെന്ന് വരെ തോന്നി……
ജീവിതത്തിൽ ഇന്ന് വരെ അനുഭവിക്കാത്തൊരു നിർവൃതിയിലൂടാണ് ഞാനിപ്പോൾ കടന്നു പോകുന്നത്…….
”””കൈകളാൽ എൻ്റെ പെണ്ണിനെ ചേർത്ത് പിടിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ””’
അമലേ….. താനിവിടെ വന്നിട്ടുണ്ടോ മുമ്പ്??
ആകാംക്ഷ നിറഞ്ഞൊരു ചോദ്യം വന്നതും ഞാൻ വേഗം മിസ്സിനെ നോക്കി….
.
.
ഇല്ല മിസ്സേ… ഞാനാദ്യമായാണ് ഇവിടെ വരുന്നേ….
.
.
മ്മ്… ഇതാണ് “സംഗീത്” കോഴിക്കോട്ടെ ഏറ്റവും നല്ല ‘ഫലൂദ’ കിട്ടുന്ന സ്ഥലം…….
ആ കവിളിണകളിൽ നുണക്കുഴി തെളിഞ്ഞതും….
.
.
മിസ്സേ… ഈ സമയത്താണോ ഫലൂദ കഴിക്കാൻ പോണേ???
.
.
അതിനിപ്പോ എന്താ? “അല്ല ഫലൂദ കഴിക്കാൻ ഇനി സമയമൊക്കെ നോക്കണോ?”
മറുപടിയായ് വന്ന ശബ്ദത്തോടൊപ്പം ഒരു പരിഹാസച്ചിരിയും.
.
.
“……അതല്ല . മഴയൊക്കെ അല്ലേ അതോണ്ട് പറഞ്ഞതാ…..”
.
.
അപ്പോ അമലിന് ഫലൂദ വേണ്ട. എങ്കിൽ ശരി വാ എണീക്ക് നമുക്ക് പോവാം….
പരിഭവത്തോടെ മിസ്സെഴുന്നേക്കാൻ ഒരുങ്ങിയതും വേഗം ഞാനാ കയ്യിൽ പിടിച്ചു…
ഞാൻ വെറുതേ പറഞ്ഞതാ മിസ്സേ.
അത് പറയുമ്പോൾ എൻ്റെ കൈ അനുക്കുട്ടിയുടെ കയ്യിൽ മുറുകിയിരുന്നു…
.
.
അങ്ങനെ വഴിക്ക് വാ…
എന്താ ഡിമാൻ്റ് ?
“ഒരു കോഫി കുടിക്കാൻ വിളിച്ചാൽ വരില്ല, ഇവിടെ വരെ വന്നിട്ടൊരു ഫലൂദ കഴിക്കാൻ പറഞ്ഞാൽ മഴയാണ് അതാണ് ഇതാണ്. ഹും!….
“എന്നോടൊപ്പം വരാനൊക്കെ വല്യ ബുദ്ധിമുട്ടാണല്ലേ???”
നീരസത്തോടെ പറഞ്ഞ് അനുക്കുട്ടി മുഖം കോട്ടി….
.
ഹേ….. ഇതെന്താ സംഭവം? ഞാനെപ്പോഴാ മിസ്സ് വിളിച്ചിട്ട് ചെല്ലാതിരുന്നേ??
ഇപ്പോ പറഞ്ഞ വാക്കുകളിൽ അൽപ്പം സ്വാർത്ഥത കലർന്നിരുന്നില്ലേ???
ആ നോട്ടത്തിൽ, ഭാവത്തിൽ എന്നോടെന്തോ ഒളിക്കുന്നില്ലേ????
ഓരോ ചോദ്യങ്ങളും അസ്ത്രങ്ങൾ പോലെ എൻ്റെ നേരെ വരുമ്പോഴാണ് സംഗീതിലെ പാട്ടുപെട്ടി ശബ്ദിക്കുന്നത്…..
“…..നടക്കാം പുതുമ തേടി നടക്കാം
പറക്കാം നമുക്ക് വാനിൽ പറക്കാം
തുറക്കാം നമുക്ക് മനസ്സ് തുറക്കാം
ഇനി മറക്കാം കനവിലെല്ലാം മറക്കാം
അലകളിലിലകളായ്…..
ചിരിമലരുകളായ്…..
