എന്നാലിപ്പോൾ നീ എനിക്ക് എൻ്റെ ആരെല്ലാമോ ആണ്”……..
മറുപടിയായ് വന്നയാ വാക്കുകളിൽ ഒരു കൂടപ്പിറപ്പിൻ്റെ സ്നേഹവും കരുതലും നിറഞ്ഞിരുന്നു.
എന്ത് പറയും എന്നറിയാതെ നിന്നിരുന്ന എൻ്റെ മനസ്സിലേക്ക് ഓടിയെത്തിയത് ഒരു തമിഴ് ഗാനത്തിൻ്റെ വരികളാണ്…….
“…….പാസങ്കൾ നേസങ്കൾ ഏതുമേയിൻഡ്രീ
വാൾന്തിടും വാൾക്കയോ വാൾക്കയില്ലേയ്
പിരിന്തേം നാം വാഴ്കിൻഡ്ര പോതിടും
നിനയ് വുകൾ നമ്മെ സേർത്തിടുമേ
അഴകായ്പ്പൂ പൂത്തിട വേണ്ടിയേ വേർകൾ നീർ ഈർത്തിടുമേ
ഇന്നും ഒരു ജന്മം അത് കിടയ്ത്താലും കൂടെ ഇത് പോലൊരു സ്വന്തം കിടത്തിട നാം വരം തേവൈ
യാർ എന്ന സൊന്നാലും യാർ എന്ന സെഞ്ചാലും സ്വന്തവും ബന്ധവും കൂടെ വരും
നാം വന്ത് പിന്നാലും നാം സെൻഡ്ര് പിന്നാലും സ്വന്തവും ബന്ധവും പേര് സൊല്ലും…….”
.
അളവറ്റ സന്തോഷത്തോടെ നിജാസിനെ ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ ക്ലാസ്സിലേക്ക് കയറി .
ബെഞ്ചിനരികിൽ എത്തിയ ഞങ്ങൾ കാണുന്നത് എൻ്റെ സീറ്റിലായ് ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങടെ ഉയിർ നൻപിയെയാണ്……
.
.
“…..നീ എന്താടി കുരുപ്പേ ഇവിടിരിക്കണേ?”…….
ഉണ്ണാനൊന്നും പ്ലാനില്ലേ ച്യാച്ചിക്ക്????
ബുക്ക് ബെഞ്ചിലേക്ക് വെച്ച് കളിയാക്കൽ ലൈനിൽ നിജാസ് ചോദ്യമിട്ടു.
അതിനവൾ : “ഹൊ സാറമ്മാരൊന്നെഴുന്നള്ളാനായ് കാത്തിരിക്കുവായിരുന്നു”, എന്നിട്ടൊരുമിച്ച് കഴിക്കാന്ന് വെച്ചു .
പുച്ചം നിറഞ്ഞൊരു ചേഷ്ടയോടെ കയ്യിലിരുന്ന ലഞ്ച് ബോക്സെടുത്തവൾ ഡസ്കിലേക്ക് വെച്ചു…
.
.
….എന്ത് പറ്റി മോളൂസേ നിൻ്റെ കൂട്ടുകാരികൾ നിന്നെ അടിച്ചു വെളീലിട്ടോ?മ്…..
അഞ്ചുവിൻ്റെ ബഞ്ചിലേക്ക് നോക്കി ചിരിയോടെ ഞാൻ പറഞ്ഞതും നിജാസ് വേഗം ഇടയിൽക്കയറി…
“മുടിഞ്ഞ തീറ്റ ആയിരിക്കുമിവൾ അതാ അവര് ചവിട്ടിപ്പുറത്താക്കിയത്
നഖത്തെ വരെ വയറുള്ള ജാതിയാ!”…..
.
.
നിന്നെയൊക്കെ കാത്തിരുന്ന എന്നെയുണ്ടല്ലോ വല്ല തെരണ്ടി വാലിനും അടിക്കണം!!!
പോടാ തെണ്ടികളെ ഞാൻ പോകുവാ…..
ശുണ്ഠിയോടെ കെറുവിച്ച് കൊണ്ടവൾ എഴുന്നേറ്റതും അഞ്ചുവിനെ തടഞ്ഞുകൊണ്ട് ഞാനവൾക്ക് വട്ടം കയറി നിന്നു …..
“അങ്ങനങ്ങ് പോയാലോ “…..
“സുകുമാരൻ സ്റ്റൈലിൽ പറഞ്ഞുകൊണ്ട് ഞാൻ അഞ്ചുവിൻ്റെ മുഖത്തേക്ക് നോക്കി . എവിടെയോ ഒരു പുഞ്ചിരിയുടെ നേരിയ ചന്ദം അവളിൽ കാണാമായിരുന്നു…..
“അഞ്ചൂസേ നിന്നോടല്ലേ ഞങ്ങക്കിങ്ങനൊക്കെ പറയാൻ പറ്റു….
ഒരു തമാശയായ് കാണടോ.
വാ ഇരിക്ക് നമുക്കെന്നാൽ ഫുഡ് കഴിക്കാം…..
പ്രതീക്ഷയോടെയാണ് ഞാനത് പറഞ്ഞേ പക്ഷെ വല്യ മൈൻ്റില്ലാതെ ഇപ്പാഴും പോസിട്ട് നിക്കുവാ പെണ്ണ്…..
.
.
“…..എടി കോപ്പേ നീ കൂടുതൽ ജാഡയിടല്ലേ….”
മര്യാദക്ക് ഞങ്ങടെ കൂടിരുന്ന് ഭക്ഷണം കഴിച്ചോ ഇല്ലേ പൊക്കിയെടുത്ത് താഴേക്കിടും പറഞ്ഞേക്കാം….
നിജാസിൻ്റെ ഭീക്ഷണി അതിനു മുന്നിൽ അഞ്ചുവിന് അടിയറവ് പറയേണ്ടി വന്നു അതോടെ പെണ്ണ് ഒരു ചിരി വരുത്തിക്കൊണ്ട് ബെഞ്ചിലായിരുന്നു…..
.
.
ആ… അങ്ങനെ വഴിക്ക് വാ…. അമലേ വേഗം ചോറെടുക്ക് വെശന്നിട്ട് പണ്ടം കരിയുന്നു……
നിജാസവൻ്റെ പൊതിച്ചോറെടുത്തതും ഞാനും ബാഗിൽ നിന്നും പൊതിയെടുത്ത് ഡസ്ക്കിലേക്ക് വെച്ചു…..
.
.
“…. ഇതെന്താടാ നിജാസേ തലേണയോ?” ….
നിജൂൻ്റെ ചോറും പൊതി കണ്ട് കണ്ണ്മിഴിച്ച അഞ്ചു അമ്പരപ്പോടെ നോക്കി എന്നാലാ ചോദ്യം കേട്ടതും ഞാനറിയാതെ ചിരിച്ചു പോയ് .
അവളുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല അത് വരെ അടക്കി വെച്ച ചിരി ശരവേഗത്തോടെ പുറത്ത് വന്നു.
പെണ്ണ് നീജൂനെ നോക്കി കുടുകുടെ ചിരിക്കാൻ തുടങ്ങി, പെട്ടെന്ന് വലത്തേക്ക് പാളിയ എൻ്റെ കണ്ണുകളിൽ ഞങ്ങടെ ചിരിയും കളിയും കണ്ട് അതിശയത്തോടെ നോക്കുന്ന ഓരോ കുട്ടികളുടെയും മുഖം വ്യക്തമായ് പതിഞ്ഞു.
എന്നാലാ സമയം ഞങ്ങടെ ചിരി ഇഷ്ടപ്പെടാതെ നിജാസിൻ്റെ മുഖം ചുവന്നു…..
“തലേണ അല്ലെടി!”
‘സെഞ്ച്വറി മാട്രസ്സിൻ്റെ കിടക്കയാണ് എന്താ നീ കിടന്നു നോക്കുന്നോ?’
കലികൊണ്ട് ഉച്ചസ്ഥായിയിൽ എത്തിയ നിജുവിൻ്റെ ശബ്ദം അഞ്ചുവിലെ ചിരി മായ്ച്ചു വേഗന്നാ മുഖമാകെ ഭയം നിറഞ്ഞു…..
.
.
“…..നിജാസേ…..”
ഉച്ചത്തിലൊരു വിളിയോടെ ഞാനവനവനിലേക്ക് മിഴികൾ നീട്ടി അതോടെ കാര്യം മനസ്സിലാക്കിയവൻ അഞ്ചൂനെ നോക്കി ഊറി ചിരിച്ചുകൊണ്ട് രംഗം തമാശയാക്കി…
.
.
മതി ചിരിച്ചത് വേഗം കഴിക്കാൻ നോക്ക്…
മറുപടിപോലെ പറഞ്ഞുകൊണ്ട് ഞാൻ ചോറും പൊതി തുറന്നു…..
.
.
“…..ൻ്റ മോനേ… എന്താ ഈ കാണണേ!!!….”
എൻ്റെ ഫുഡിലേക്ക് നോക്കിയ അഞ്ചുവിൻ്റെ മിഴികൾ ആശ്ചര്യത്തോടെ വിടർന്നു…..
…….എന്തോരം കറികളാടാ നിൻ്റെ പൊതീല്!…….
“അച്ചാറ്, ക്യാബേജ് തോരൻ, പപ്പടം, മൊട്ടപൊരിച്ചത്, മുളക് ചമ്മന്തി, പുളിശ്ശേരി ” “ഇതിപ്പോ കറികളുടെ ഒരു ഘോഷയാത്രയാണല്ലോ….
.
മോനേ അമലേ “അനുഅമ്മ സൂപ്പറാട്ടോ”…..
അമ്മയെപ്പറ്റി അഞ്ചു പറഞ്ഞ വാക്കുകൾ എന്നിലൊരുപാട് സന്തോഷമുണർത്തി നിറഞ്ഞൊരു ചിരിയോടെ ഞാനവളുടെ വാക്കുകൾക്കായ് കാതോർത്തു…..
.
ഇത് കണ്ടോ എനിക്കൊക്കെ ആകെ ഒരു സാമ്പാറേ ഉണ്ടാവു വേറെന്തേലും ഉണ്ടാക്കിത്തരാൻ അമ്മയോട് പറഞ്ഞാൽ ഉടനെ അവിടുന്ന് മറുപടി വരും “ൻ്റെ മോള് കാലത്തേ എഴുന്നേറ്റ് ഉഷ്ടോള്ള എന്താന്ന് വെച്ചാൽ ഉണ്ടാക്കിക്കഴിച്ചോന്ന്….
വീട്ടിലെ കാര്യമോർത്ത് നെടുവീർപ്പോടെ, അഞ്ചു താടിക്ക് കൈ കൊടുത്തു…..
.
.
“…..അഞ്ചുവേ നീ അനു അമ്മ ഉണ്ടാക്കുന്ന പായസം കുടിച്ചിട്ടുണ്ടോ…..?”
ചോറ് കുഴക്കുന്ന തിരക്കിനിടയിൽ നിജാസിൻ്റെ ചോദ്യം അഞ്ചുവിനെ തേടിയെത്തി എന്നാൽ ആ ചോദ്യം കേട്ടതും കഴിച്ചുകൊണ്ടിരുന്ന ചോറ് എൻ്റെ നെറുകയിൽ കയറി , ഭാവമെന്തെന്ന് പോലുമറിയാതെ ചുമച്ചുകൊണ്ട് ഞാൻ നിജാസിനെ നോക്കുമ്പോൾ അവനൊരു കളിയാക്കിച്ചിരി ചിരിച്ചെന്നെ നോക്കി.
“……ഈ തെണ്ടി പായസത്തീന്നിതു വരെ പിടി വിട്ടില്ലെ?……”
മനസ്സിലേക്ക് പാഞ്ഞ് വന്ന ചോദ്യത്തോടൊപ്പം കണ്ണുകളെ ദയനീയമാക്കി ഞാനവനെത്തന്നെ നോക്കിയിരുന്നു…
.
ഉടനടി അഞ്ചുവിൻ്റെ ചോദ്യം: ഹേ പായസമോ? അതെപ്പോ കൊണ്ടുവന്നു ?
എന്നിട്ട് നീ കുടിച്ചോ?
.
.
അത് കുറച്ചായെടി പിന്നെ എനിക്ക് പായസം കുടിക്കാനുള്ള ഭാഗ്യം ഒന്നുമുണ്ടായില്ല .
പക്ഷെ ആ ഭാഗ്യം ലഭിച്ച ഒരാൾ നമ്മുടെ കോളേജിലുണ്ട്…….
താരാട്ട് പാടി ഊഞ്ഞാലാട്ടുന്ന പോലെ നിജാസെന്നെ ആട്ടിക്കൊണ്ടേയിരുന്നു.
“…….എല്ലാക്കാര്യവും പറഞ്ഞ് കോംപ്ലിമെൻ്റാക്കിയിട്ടും ഈ തെണ്ടി എന്നെ വിടുന്നില്ലല്ലോ ദൈവമേ!…..”
പറ്റിയ അബദ്ധങ്ങളോർത്ത് ഞാൻ മനസ്സിൽ പിറുപിറുക്കുമ്പോഴും അറിയുവാനുള്ള അഞ്ചുവിൻ്റെ വ്യഗ്രത അടങ്ങിയിരുന്നില്ല
.
“….അതാർക്കാ അമലേ അങ്ങനൊരു ഭാഗ്യം ലഭിച്ചത് ?……”
.
.
അത്…. അത് ധന്യാ മിസ്സിനാടി അന്ന് അമ്മയുടെ പിറന്നാളിൻ്റന്ന് മിസ്സ് വീടിനടുത്തുള്ള അമ്പലത്തിൽ വന്നിരുന്നു അവിടെ വെച്ച് കണ്ടപ്പോൾ ഞാൻ മിസ്സിനെ വീട്ടിലേക്ക് ക്ഷണിച്ചു അങ്ങനെയാ……