ഇന്റര്‍നെറ്റ് തന്ന സുന്ദരി

നേരത്തെ വിളിച്ചപ്പോള്‍ മിണ്ടിയില്ലല്ലോ, അപ്പോള്‍ എനിക്കു ഒരു ചെറിയ … ഭയം ഉണ്ടായിരുന്നു. ഇനി എന്നെ പറ്റിക്കാനാരെങ്കിലും ചെയ്തതാണോ എന്ന് ഒരു….. അതാ…

എന്റെ പേരു മനോജ്, ഞാന്‍ ആണു വെബ് സൈറ്റില്‍ പരസ്യം കൊടുത്തുത്തത്. നമുക്കു സംസാരിക്കാമല്ലോ അല്ലേ..

ങാ. ഞാന്‍.. എനിക്ക് ഇതൊന്നും ശീലമില്ല. അതോണ്ട് അല്പം പേടിയുണ്ട്. അവള്‍ മറച്ചുവച്ചില്ല.

അയ്യോ, അതെന്തിനാ ഭയപ്പെടുന്നത്…. ഒരു ഫോണ്‍ കോള്‍ അല്ലേ……

അല്ല എന്നാലും പരിയമില്ലാത്തതാരെ ഞാന്‍ ഇതുവരെ അങ്ങ്‌ങോട്ടു വിളിച്ചിട്ടില്ല, അതാ.. ഒരു…

ഒഹോ.. അപ്പോള്‍ ഇങ്ങട്ടു വിളി വരാറുണ്ടോ.. ഞാന്‍ കുസൃതിച്ചോദ്യമെറിഞ്ഞു.

ങും. ഞങ്ങള്‍ വിവാഹം പിരിഞ്ഞ ശേഷം പലപ്പോഴും ശല്യം ചെയ്തുകൊണ്ട് പലരും വിളിക്കാറുണ്ട്.

”ഒഹോ. റാഖിയെക്കുറിച്ച് എനിക്ക് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. വിരോധമില്ലെങ്കില്‍ എന്നോടു സംസാരിക്കൂ. ഞാന്‍ ഒരു യാത്ര പോകുകയാണ്. രാ ത്രിയേ എത്തൂ. ഡ്രൈവര്‍ കൂടെയുള്ളതുകൊണ്ട് എനിക്ക് സംസാരിക്കാന്‍ പറ്റില്ല. പക്ഷെ ഞാന്‍ രാഖി പറയുന്നത് കേള്‍ക്കാം. എന്താ? ‘

ഓ, അത് സാരമില്ല. ഞാന്‍ രാത്രി സംസാരിക്കാം.

വേണ്ട. എനിക്ക് ഉടനെ തന്നെ സംസാരിക്കണം. രാത്രി വരെ ക്ഷമിക്കാന്‍ പറ്റില്ല. ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

മറുപടി ഒരു ചിരി മാത്രമായിരുന്നു.

അരുവികളിലെ പാറയില്‍ തട്ടിച്ചിതറുന്ന വെള്ളത്തിന്റെ ശബ്ദമായിരുന്നു ആ ചിരിക്ക്.

ശരി. ഞാന്‍ കുറച്ചു കഴിഞ്ഞ് വിളിക്കാം… ഞാന്‍ ഫോണ്‍ വച്ചു.

ചായ കുടിച്ചുവെന്നു വരുത്തി ഉടനെ കാറില്‍ കയറി. അലപ്ം നീണ്ട, വലിപ്പമുള്ള ജര്‍മ്മന്‍ നിര്‍മ്മിത കാറാണു. ഡ്രൈവറും ഞാനും തമ്മില്‍ അല്പം വ്യത്യാസം വുണ്ട്. എങ്കിലും അയാള്‍ കേള്‍ക്കേണ്ട എന്നെനിക്കുണ്ടായിരുന്നു. ഹെഡ് ഫോണ്‍ കുത്തി. വീണ്ടും രാഖിയെ വിളിച്ചു.

ഇത്തവണ അടിച്ച ഉടനെ ഫോണ്‍ എടുത്തു.

ങാ. ഇപ്പോള്‍ ഓടിയില്ലല്ലോല്ലേ, ശരി, ഞാന്‍ കാറിലാണ്, നേരത്തേ പറഞ്ഞത് ഓര്‍മ്മയുണ്ണ്ടല്ലോ. ഡ്രൈവര്‍ ഉള്ള കാര്യം ഒന്നു കൂടി സൂചിപ്പിച്ചു.

രാഖി തന്നെ പറ്റി അല്പം കഥകള്‍ പറഞ്ഞു. കേള്‍ക്കാന്‍ എനിക്ക് ആയിരം കാതുകളായ്യിരുന്നു. കുഞ്ഞുന്നാളില്‍ ഇതുപോലെ പ്രേമിച്ച പെണ്ണീന്റെ വായില്‍ നിന്നുരണ്ടു വര്‍ത്തമാനം കേള്‍ക്കാന്‍ എത്ര കൊതിച്ചിട്ടുണ്ട്. വേനല്‍ അവധിക്കാലത്ത് അവളെ ക്കാണാനോ വിളിക്കാനോ പറ്റാതെ രണ്ടുമാസം കൊതിച്ചിരുന്നു സ്‌കൂള്‍ തുറക്കുന്ന അന്ന് എല്ലാം ചേര്‍ത്ത് ഒരുമിച്ച് കേള്‍ക്കുന്ന ഒരു അവസ്ഥയാണ് രാഖി തന്നെക്കുറിച്ച് വിവരിച്ചപ്പോള്‍ എനിക്കുണ്ടായത്.

കോഴിക്കോട്ട് രാമനാട്ടുകരയിലാണ് വീട്. വയസ്സ് 30 ആയിട്ടുള്ളൂ. 35 എന്നു ചുമ്മാ പറഞ്ഞതാണ്. മലബാറിലെ ഒരു പ്രസിദ്ധമായ തിയ്യ കുടുംബത്തില്‍ 25 മത്തെ വയസ്സില്‍ കല്യാണം കഴിച്ചു. എന്നാല്‍ വിവാഹം അധികകാലം നീണ്ടു നിന്നില്ല. ഭര്‍ത്താവ് സ്വവര്‍ഗ്ഗാനുരാഗിയായിരുന്നു. പക്ഷെ അത് തെളിയിക്കാന്‍ അവള്‍ക്ക് ആദ്യം കഴിഞ്ഞില്ല. അമ്മായിഅമ്മ പ്രതിരോധം തീര്‍ത്തു. സ്ത്രീധനത്തുക തിരിച്ചു തരാതിരിക്കാനായി അവര്‍ സകല അടവുകളും പയറ്റി. ഒടുവില്‍ ഒരു സ്വകാര്യ അന്വേഷണ ഏജന്‍സിയുടെ സഹയാത്തോടെ തെളിവുകള്‍

ശേഖരിച്ചിട്ടാണ്വി വാഹമോഹനം സാധ്യമായത്. അത്രകാലം അയാള്‍ തൊടുക പോലും ചെയ്തില്ല അത്രെ. അതിനു ശേഷം വീണ്ടും ഒരു വിവാഹം കൂടെ കഴിച്ചു. ഇപ്രാവശ്യം അതൊരു വിവാഹ തട്ടീപ്പുവീരനായിരുന്നു. വീട്ടുകാര്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് അതു ചെയ്തത്. അതും കൂടി സംഭവിച്ചതോടെ അച്ചന്‍ വയ്യതെയായി. അധികം താമസിയാതെ ഹൃദയ സ്തംഭനം വന്നു മരിച്ചു. ഇപ്പോള്‍ രണ്ടു വര്‍ഷമായി അമ്മയും രാഖിയും തനിച്ചാണു താമസം. മൂത്ത സഹോദരന്‍ വിവാഹശേഷം ബറോഡയില്‍ ജോലി ചെയ്യുന്നു അദ്ദേഹം വലിയ സഹായമൊന്നുമില്ല. കുറച്ചു കാാലം ജോലിക്കു പോയെങ്കിലും അവിടെയെല്ലാം പീഢനശ്രമങ്ങള്‍ ഉണ്ടായതോടെ അതെല്ലാം ഉപേക്ഷിച്ചു. ഇപ്പോള്‍ അയല്‍പ്പക്കത്തെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുണ്ട്. അങ്ങനെയിരിക്കുമ്പോള്‍ ഒരു സുഹൃത്താണ് എന്റെ പരസ്യം കണ്ട് രാഖിക്കുവേണ്ടീ വെബ്‌സൈറ്റില്‍ മറുപടി ഇട്ടത്തത്രെ.

എനിക്ക് കേട്ടിടത്തോളം എല്ലാം ശരിയാണെന്നുന്നു തോന്നി. എങ്കിലും സുഹൃത്താണ് പരസ്യത്തിനു മറുപടി അയച്ചതെന്ന കാര്യം എനിക്ക് വിശ്വസനീയമായി തോന്നിയില്ല. എങ്കിലും ഞാന്‍ അതേക്കുറിച്ച് അന്വേഷിച്ചില്ല.

ആദ്യം പിടിച്ചു പിടിച്ചാണു സംസാരിച്ചിരുന്നതെങ്കിലും പോക പോകെ ഒരുറ്റ ചങ്ങാതിയോടു സംസാരിക്കുന്ന മട്ടിലായി രാഖിയുടെ സംഭാഷണങ്ങള്‍.

ഇടക്ക് മഴ ചാറുന്നുണ്ടായിരുന്നു. ഞാന്‍ രാഖിയുടെ സംഭാഷണം നന്നായി ആസ്വദിച്ചു കേട്ടുകൊണ്ടിരുന്നു. എതെങ്കിലും ബാല്‍കണിയില്‍ ഇരുന്ന് കേള്‍ക്കണ്ട കാര്യങ്ങള്‍ ആണിത്. കൂടെ ഒരു ചായയും കൂടിയാവാം. വേണമെങ്കില്‍ ഒരു സിഗരറ്റ്.

രണ്ടാമത്തെ കല്യാണം സഹോദരന്റെ ഇഷ്ടതത്തിനെ.തിരായിട്ടായിരുന്നു, അതില്‍ അയാള്‍ പങ്കെടുത്തതുമില്ല. ആ കല്യാണത്തിനു ശേഷം രാഖിയെപ്പറ്റി അന്വേഷിക്കാനോ മറ്റോ അയാള്‍ ശ്രദ്ധിച്ചിട്ടില്ല. അച്ചന്റെ മരണത്തിനു ശേഷക്രിയ ചെയ്തശേഷം ബറോഡയിലേക്ക് പോയ അയാള്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. അമ്മയെ ഇടക്കു ഫോണ്‍ വിളിക്കുകയും എന്തെങ്കിലും നക്കാപ്പിച്ച അയച്ചു കൊടുക്കുകയും മാത്രം ചെയ്യുമത്രെ.

വീണ്ടും ഒരു കല്യാണം കഴിക്കുന്നതിനെക്കുറിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ വേണ്ടന്നു വച്ചു. കോയമ്പത്തൂര്‍ എത്തിയ ശേഷമാവാം ചോദ്യങ്ങള്‍ എന്നു കരുതി. കഥകള്‍ കേട്ടിരുന്നതിനാല്‍ കോയമ്പത്തൂര്‍ എത്തിയതറിഞ്ഞില്ല.

ഹോട്ടല്‍ മുറിയില്‍ എത്തുന്നതു വരെ ഞാന്‍ മൊബൈലിലായിരുന്നു. ഡ്രൈവര്‍ അസാധാരണമായ നോട്ടം എറിഞ്ഞു.

കുളിച്ചു, ഭക്ഷണം കഴിച്ച ശേഷം ഞാന്‍ വീണ്ടും ഫോണ്‍ ചെയ്തു. ഇപ്രാവശ്യം സംസാരിക്കാന്‍ സ്വാത്രന്ത്യമുണ്ടല്ലൊ

ഫോണ്‍ എടുത്ത ഉടനെ ആദ്യം ഞാനാചോദിച്ചു,

രാഖി എന്താ പിന്നെ കല്യാണം കഴിക്കാഞ്ഞത്?

എങ്ങനെയാ സാറെ, രണ്ട് പ്രാവശ്യം ഞാന്‍ അനുഭവിച്ച പോലെ ആരും അനുഭവിച്ചിട്ടുണ്ടാവില്ല. മാത്രവുമല്ല. ഒറ്റക്കായാല്‍ പെണ്ണിന്റെ അവസ്ഥ സാറിനറിയില്ല. ചുറ്റും കഴുകന്മാരാണ്, നിങ്ങളുടെ ശരീരം തിന്നാന്‍ കാത്തിരിക്കുന്ന കഴുകന്മാര്‍. ഇനി വയ്യ. ഞാന്‍ ഒന്നിനും ഇല്ല.

എനിക്കു വിഷമം തോന്നി ചോദ്യം വേണ്ടിയിരുന്നില്ല. മൂഡ് എല്ലാം നശിപ്പിച്ചില്ലേ ആ ചോദ്യം

എന്നെ സാര്‍ എന്നൊന്നും വിളിക്കണ്ട. മനു എന്നു വിളിച്ചോളൂ. ഇനി കൂടുതല്‍ ബഹുമാനം വേണമെങ്കില്‍ മനോജെന്നോ മനുവേട്ടാ എന്നോ ആവാം. എന്നെ കണ്ടിട്ട് തീരുമാനിക്കൂ ബഹുമാനം ഒക്കെ വേണമോ എന്ന്..

Leave a Reply

Your email address will not be published. Required fields are marked *