ഇന്റര്‍നെറ്റ് തന്ന സുന്ദരി

എന്റെ കയ്യില്‍ അത്യാവശ്യം പണമുണ്ട്. ഇല്ലാത്തത് അതാണ്, സൗഹൃദവും സെക്‌സും. റോസാപ്പൂക്കളോടുള്ള ഇഷ്ടം കൊണ്ട് അത് കടയില്‍ നിന്നു വാങ്ങിക്കുന്നവരും അവയെ വളര്‍ത്തി ഉദ്യാനം സൃഷ്ടിക്കുന്നവരുമുണ്ട്. ഈ പനിനീര്‍പൂ വിരിഞ്ഞ ശേഷമാണ് ഞാന്‍ അത് ചട്ടിയോടെ വാങ്ങിക്കാന്‍ തീരുമാനിക്കുന്നത്.

ഒരു മണിക്കൂറു നേരത്തെ താണ്ഡവത്തിനുശേഷം ഒന്നു രണ്ട് കവറുകളുമായി ഞങ്ങള്‍ കൗണ്ടറില്‍ എത്തി. മനേജര്‍ ഇടക്ക് വന്ന് മാഡത്തിനു ഒരു കവറില്‍

ഗിഫ്റ്റും കൊടുത്തു. മാഡം വളരെയധികം സന്തോഷവതിയായി. ഇത്രയും നേരം പണിയെടുത്തതിന്റെ കൂലിയായിട്ട് സമ്മാനം കിട്ടിയല്ലോ. ഗിഫ്റ്റ് ബോക്‌സ് എന്നെ കാണിച്ച്, ഇതെനിക്ക് എന്ന് മുഖം കൊണ്ട് വക്രിച്ചു കാണിച്ചു. ഞാന്‍ ചിരിച്ചു തലയാട്ടി. അപ്പോള്‍ ഈ വാങ്ങിയതെല്ലാം അവള്‍ക്കാണെന്നറിഞ്ഞാല്‍ ഉണ്ടാകുന്ന സന്തോഷം എന്തായിരിക്കുമെന്ന് ആലോച്ചിച്ച് ഊറി ച്ചിരിക്കുകയായിരുന്നു ഞാന്‍.

പുറത്തിറങ്ങി, പെര്‍ഫ്യൂം ഷോപ്പില്‍ നിന്ന് ബള്‍ഗാരിയുടെ ചാനല്‍ എന്ന പെര്‍ഫ്യൂമും വാങ്ങി. അതു ഞാന്‍ തന്നെ സെലക്റ്റ് ചെയ്തു. ആ ഡിപാര്‍ട്‌മെന്റില്‍ അധികം പരിചയ സമ്പന്നത രാഖിക്കില്ല എന്നെനിക്കു മനസ്സിലായിരുന്നു. പൊട്ടനാട്ടം കാണുന്ന പോലെ സകല ടെസ്റ്ററുകളും മണത്ത് മണത്ത് സമയം കളയുകയായിരുന്നു അവള്‍. പിന്നെ ഡമാസില്‍ നിന്ന് ഒരു ചെറിയ പെന്‍ഡന്റും. അതു അവള്‍ തന്നെ സെലക്റ്റ് ചെയ്തു.

എല്ലാം കഴിഞ്ഞ് തിരിച്ച് കാറില്‍ കയറുമ്പോള്‍ മണി ഒന്നരയായിരുന്നു. ഇനി ഭക്ഷണം കഴിക്കേണ്ടെ.. ഞാന്‍ ചോദിച്ചു.

വേണോ, ഇപ്പോള്‍ തന്നെ വയറു നിറഞ്ഞിട്ടുണ്ടാവില്ലേ ബില്ല് കണ്ടിട്ട്.

ഹേയ് നല്ല വിശപ്പുണ്ട്.. ബില്ല് തിന്നാല്‍ പറ്റില്ലല്ലോ…

രണ്ടു പേരും ചിരിച്ചു. കാര്‍ വയനാട് റോഡില്‍ ചീറിപ്പാഞ്ഞു.

കാറിന്റെ പിന്‍ സീറ്റില്‍ കവറുകള്‍ താളം ഇല്ലാതെ ആടിയുലഞ്ഞു കൊണ്ട് താഴെ വീണു. രാഖി അത് എടുത്ത് വെക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എങ്കിലും സാധിച്ചില്ല.

സാരമില്ല. പിന്നെയാവാം. വീട്ടില്‍ ചെന്നിട്ട് എല്ലാം കൂടി ഒരു കവറിലിട്ട് എടുത്ത് കൊണ്ടു പോയാല്‍ പോരെ?

അവള്‍ ഒരു നിമിഷം അമ്പരന്നു… എന്നിട്ട് എന്നോടായി പറഞ്ഞു..

നിര്‍ത്തു വണ്ടി….. ഇപ്പോള്‍ അമ്പരന്നത് ഞാനാണ്.

തിരിച്ചു പോവാം…ഇതൊന്നും വേണ്ട….

അതു ശരിയാവില്ല. ഇത് രാഖിക്കു വേണ്ടി വാങ്ങിയതാണ്>

പിന്നെ എന്തേ നേരത്തേ പറയാഞ്ഞത്.

അത് പിന്നെ…

എന്റെ മനു….ഷ്യാാ.. നേരത്തേ പറഞ്ഞിരുന്നു എങ്കില്‍ ഈ നാലു തുണികള്‍ക്ക് പകരം 40 തുണികള്‍ ഞാന്‍ വാങ്ങില്ലായിരുന്നോ, ഇത്രേം വിലപിടിപ്പുള്ള തുണിയിടാന്‍ എനിക്ക് പ്രാന്തൊന്നുമില്ല.

അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. കാറിന്റെ വേഗത ഏതാണ്ട് നിര്‍ത്താവുന്നത്രയായിരുന്നു.

അതൊന്നും സാരല്യ. രാഖിക്ക് ഇനിയും വാങ്ങിത്തരണമെന്നുണ്ടായിരുന്നു. അപ്പഴക്കും ഒടുക്കത്ത വിശപ്പ്. അതാ ഞാന്‍ പിന്നെ..

അതിന്റെന്താ, ഇനീം സമയം ഉണ്ടല്ലോ. നുണക്കുഴി കുഴിച്ച് അവള്‍ ചിരിച്ചു, പിറകെ ഞാനും…

ഞങ്ങള്‍ വീണ്ടും ചിരിച്ചു. കുറേ കാലമായി ഞാന്‍ അങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ചിരിച്ചിട്ട്. ആഡിറ്റര്‍മാരുടെ സ്‌പ്രെഡ് ഷീറ്റുകള്‍ക്കിടയില്‍ ഞാന്‍ ജീവിക്കാന്‍ മറന്നിരുന്നു. എന്റെ ചിരി ഞാന്‍ എവിടെയൊ മറന്നിരുന്നു.

പുറത്ത് മഴ തകര്‍ത്തുപെയ്യുകയായിരുന്നു. നേര്‍ത്ത മഴ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍

അത് ആസ്വദിച്ച്, അതിന്റെ വികൃതികള്‍ ഏറ്റുവാങ്ങി നടാക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു. സാങ്കേതികതയുടെ മികവില്‍ ഇതൊന്നുമറിയാത്ത കാര്‍ കുതിച്ചു പാഞ്ഞു. അതിന്റെ യന്ത്രത്തിനും വിശക്കുന്നാണ്ടായിരുന്നിരിക്കണം. അതോ വിശപ്പ് എനിക്കായിരുന്നോ?

വയനാട് റോഡിലുള്ള വലിയ ഫോര്‍ സ്റ്റാര്‍ ഹോട്ടലിന്റെ പോര്‍ച്ചിലേക്ക് കയറ്റി നിര്‍ത്തി. കാര്‍ നിര്‍ത്തിയ ഉടന്‍ വാലേ വന്നു രാഖിക്ക് ഡോര്‍ തുറന്നു കൊടുത്തു. അത്തരം ആചാരങ്ങള്‍ ഒന്നും ശീലമില്ലാത്തതു കൊണ്ടാവും ഒരു ചമ്മല്‍ മുഖത്തു കാണാമായിരുന്നു. ഞാന്‍ താകോല്‍ വാലേക്കു കൊടുത്ത് രാഖിക്കൊപ്പം ചേര്‍ന്നു നിന്നു. ആദ്യം അവള്‍ അല്പം അകന്നും നില്‍കാന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ വലതു കൈ നീട്ടി അവളുടെ വയറ്റില്‍ പിറകിലൂടെ ചുറ്റി എന്നോട് ചേര്‍ത്തു നിര്‍ത്തി. അവള്‍ ചേര്‍ന്നു നിന്നു. ഞങ്ങള്‍ അപ്പോഴാണ് മഴയുടെ ഭംഗി ശരിക്കും ആസ്വദിച്ചത്. അത്രനേരം മഴവീഴുന്നത് കാണാമായിരുന്നെങ്കിലും ശബ്ദം കേള്‍ക്കാനാവാത്തതു കൊണ്ട് ബധിരന്മാരെപ്പോലെയായിരുന്നു. അങ്ങനെ ചേര്‍ന്ന് കുറേ നേരം നില്‍കണമെന്നുണ്ടായിരുന്നു എനിക്ക്. ആ കിഴങ്ങന്‍ സെക്യൂരിറ്റി വന്നില്ലായിരുന്നു എങ്കില്‍.

സാര്‍… റൂമെടുക്കുന്നുണ്ടൊ… ? സമയവും സന്ദര്‍ഭവും ഒന്നും നോക്കാതെ ഞങ്ങളുടെ സ്വകാര്യതയിലേക്ക് അയാള്‍ ഇരച്ചു കയറുകയായിരുന്നു. തെമ്മാടി.

”ഉണ്ടെങ്കില്‍… എനിക്ക് ദേഷ്യം വന്നു. ഇനി അങ്ങനെ രാഖിയെ ചേര്‍ത്തു നിര്‍ത്താന്‍ എനിക്ക് സാധിക്കുമോ. ഇനി കസേരയുടെ അപ്പുറവും ഇപ്പുറവുമായി ഇരിക്കേണ്ടേ, അതു കഴിഞ്ഞാല്‍ വീണ്ടും കാറില്‍ രണ്ടിടത്തായി..

ഉണ്ടെങ്കില്‍ എന്താ…… എന്റെ നോട്ടത്തില്‍ നിന്ന് കാര്യങ്ങള്‍ പന്തിയല്ലെന്നു അയാള്‍ക്ക് ബോധ്യമായി.

സാര്‍, ബാഗു വല്ലതും ഡിക്കിയില്‍ നിന്ന്…

എനിക്ക് അയാളോട് സഹതാപം തോന്നി. അയാള്‍ അയാളുടെ ജോലി ചെയ്യുകയാണല്ലോ.

എങ്കിലും അല്പം വക തിരിവു കാണിക്കാമായിരുന്നു..

ഞങ്ങള്‍ പിന്നെ മെല്ലെ അകത്തേക്കു നടന്നു. വലിയ ലോബിയില്‍ നിന്ന് മാനേജര്‍മാരില്‍ ഒരാള്‍ ഞങ്ങളെ റെസ്റ്റാറന്റിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടേയും പരിചരണം രാഖിക്ക്. ഇത്തവണ അവള്‍ കുറച്ചുകൂടി അത് ആസ്വദിക്കുന്നുണ്ടായിരുന്നു തോന്നി.

ഞാന്‍ മെനുവില്‍ നോക്കി എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു. ആവശ്യത്തിലും കൂടുതല്‍ ആയിരുന്നു എനിക്കറിയമായിരുന്നു. അവള്‍ കൃത്യമായ ബോധ്യത്തോടെ തനിക്ക് വേണ്ടത് മാത്രം പറഞ്ഞു.

അല്പം കത്തിയാണ് അല്ലേ…. മെനുവിലെ വില നിലവാരം കണ്ട് അവള്‍ തന്നോട് തന്നെയായാണ് പറഞ്ഞത് എങ്കിലും ഞാന്‍ കേട്ടു.

വില നോക്കിയാണെങ്കിലും പിന്നെ മാര്‍ക്കറ്റില്‍ പോയി വാങ്ങി വീട്ടീല്‍ പാചകം ചെയ്യേണ്ടി വരും. എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും അവരുടേതായ ലാഭം ഉണ്ടാക്കണ്ടെ. എന്റെ ബിസിനസ്സ് ജ്ഞാനം ഞാന്‍ രണ്ടു വരിയിലൊതുക്കുകയായിരുന്നു.

ഞാന്‍ റെഡി… അവള്‍ നുണക്കുഴി കൂട്ടി ചിരിച്ചു കൊണ്ടാണ്..

എന്തിന്? മാര്‍ക്കറ്റില്‍ പോകാനോ?

അല്ല, മന്യുവിനു.. ഭക്ഷണം ഇഷ്ടമാണെങ്കില്‍ ഞാന്‍ ഉണ്ടാക്കി തരാം. എനിക്ക് പാചകം ഇഷ്ടമാണ്. വിളമ്പാനും …. ഒരു ദിവസം വീട്ടില്‍ വരൂ… അവളുടെ മനസ്സിലെ ഇഷ്ടങ്ങള്‍ അവള്‍ ഒരോന്നായി വെളിപ്പെടുത്തുകയായിരുന്നു. എന്റെ മനസ്സാണെങ്കില്‍ അവള്‍ പറയാതെ തന്നെ വായിച്ചെടുക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *