ഇന്റര്‍നെറ്റ് തന്ന സുന്ദരി

നേരത്തേ ഇക്കാര്യത്തെക്കുറിച്ച് തീരുമാനിക്കാഞ്ഞതിനെ ഓര്‍ത്ത് ഞാന്‍ എന്നെ തന്നെ ശകാരിച്ചു. ഞാന്‍ അങ്ങനെയാണ്. എല്ലാം അവസാന നിമിഷത്തിലായിരിക്കും. എന്റെ പ്ലാനിങ്ങില്‍ പേടിയായതു കൊണ്ടാവണം കമ്പനിയുടെ സി.ഇ.ഓ. മാരും ഡയറക്റ്റര്‍ മാരും പ്ലാനിങ്ങ് ഒക്കെ നേരത്തെ തയ്യാറാക്കി കൊണ്ടുവരുന്നത്.

ശിവരാത്രിയായതു കൊണ്ട് കമ്പനിയുടെ മുതലാളി അന്നുണ്ടായിരുന്നില്ല. അയാള്‍ ബലിയര്‍പ്പിക്കാന്‍ പോയിരിക്കുകയായിരുന്നു. ഇന്നലെ ഒരിക്കല്‍െടുത്ത് ഇന്ന് അച്ഛന് ബലിയിടേണ്ടതുമായിരുന്നു എന്നപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. പകരം ഇന്നലെ ഇല്ലാത്ത ഭക്ഷണം വരെയുണ്ടാക്കി കഴിക്കുകയായിരുന്നല്ലോ.. ഭാഗ്യം രാഖിയുടെ ഒപ്പം കിടന്നുറങ്ങിയില്ല. കുറഞ്ഞ പക്ഷം ആ പാപമെങ്കിലും ചെയ്തില്ല.. ഞാന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ടു കാറില്‍ കയറി. വീണ്ടും ജര്‍മ്മന്‍സാങ്കേതിക വിദ്യകള്‍ നമ്മെ ഉറക്കിക്കളയുന്നു. ഏത് കുണ്ടും കുഴിയുമുള്ള റോഡാണെങ്കില്‍ പോലും..

ഉറക്കത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്ന് ഞാന്‍ പൂര്‍ണ്ണമായും വിമുക്തനായിരുന്നില്ല. തിരിച്ചു കോഴിക്കോട്ടെക്കു വരുന്ന വഴിക്കു ഞാന്‍ നന്നായി ഉറങ്ങി. ഇനി രാത്രി ഉറങ്ങാന്‍ പറ്റില്ല. കോഴിക്കോട് എത്തിയപ്പോള്‍ ഞാന്‍ രാഖിയെ വിളിച്ചു. നാളത്തെ കൊടുങ്ങല്ലൂര്‍ യാത്ര ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.

അവള്‍ ആദ്യം കുറേ നേരം കുശലാന്വേഷണങ്ങള്‍ ചോദിച്ചു. എന്നെ പ്പറ്റി അവളുടെ സുഹൃത്തിനോടു പറഞ്ഞുവത്രെ. മെര്‍സിഡസില്‍ കേറിയതും ഷോപ്പിങ്ങ് നടത്തിയതുമെല്ലാം. ഞാന്‍ ചിരിച്ചതേയുള്ളൂ. അവള്‍ക്കതൊരു ആദ്യാനുഭവമായിരുന്നിരിക്കാം. എനിക്ക് അവളുടെ ചിരിയായായിരുന്നു ആകെ ഓര്‍മ്മയുണ്ടായിരുന്ന കാര്യം. അതിന്റെ ആഴവും .

പിറ്റേന്ന് 8 മണിക്ക് പുറപ്പെടാമെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം ഒന്നു വിഷമിച്ചു. ഇന്ന് വണ്ടിയില്‍ കിടന്നുങ്ങിയതുകൊണ്ട് രാത്രി വൈകിയേ ഉറങ്ങൂ, അതുകൊണ്‍ട് വൈകിയേ എണീക്കു. ഞാന്‍ ഒരു മണീക്കൂര്‍ കൂടി വൈകിപ്പിച്ചു.

ഞാന്‍ എത്ര ദിവസത്തേക്കു പാക്ക് ചെയ്യണം? എന്ന് തിരിച്ചുവരും? കയ്യില്‍ എന്തെങ്കിലും കരുതണോ? .. അങ്ങനെ നിരവധി ചോദ്യങ്ങള്‍ ചോദിച്ച് എന്നെ ബുദ്ധിമുട്ടിച്ചു അവള്‍.

എന്റെ കയ്യില്‍ എല്ലാത്തിനും പോന്ന ഉത്തരങ്ങള്‍ വ്യക്തമായുണ്ടായിരുന്നില്ല.

അതേയ്. എല്ലാം രാഖിയുടെ ഇഷ്ടം. കൊടുങ്ങല്ലൂര്‍ എത്ര ദിവസം വേണമെങ്കിലും നിന്നോളൂ. നമുക്ക് കൊച്ചിയില്‍ താമസിക്കാം. എനിക്കവിടെ വീടുണ്ട്. എപ്പോല്‍ വേണമെങ്കിലും തിരിച്ചു പോകാം. ഞാന്‍ ഒരു ലോങ്ങ് ഡ്രൈവ്, പിന്നെ രാഖിക്കൊപ്പം അല്പം സ്വകാര്യനിമിഷങ്ങള്‍ ഇത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. ഇടക്കുള്ള ഐനറി രാഖിക്ക് തീരുമാനിക്കാമല്ലോ.

എങ്കില്‍ ശരി. ഞാന്‍ ഒരാഴ്ചക്ക് കണക്കാക്കി പാക്ക് ചെയ്യാം. ഇടക്ക് ഈ കിളവനെ ബോറടിച്ചാല്‍ ഞാന്‍ ഒരു ട്രെയിന്‍ വിളിച്ച് തിരിച്ചു പോന്നേക്കാം. എന്താ…

ഞാന്‍ ചിരിച്ചു. കിളവന്മാര്‍ ലോകപരിചയം ഉള്ളവരാണ് കേട്ടോ.. ഞാന്‍ പല

അര്‍ത്ഥങ്ങള്‍ അതില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചു. അതെല്ലാം അവള്‍ക്ക് മനസ്സിലായോ ആവോ.

അമ്മയോട് എന്തു പറഞ്ഞു?

അമ്മയോട് ഞാന്‍ ജോലിക്കാര്യം പറഞ്ഞു. ഇന്റര്‍വ്യൂവിനു പോകുകയാണെന്നും കൊടുങ്ങല്ലൂരില്‍ മാമനെ കാണാന്‍ പോകുമെന്നും പറഞ്ഞു. അമ്മ മാമനെ വിളച്ചു എനിക്ക് താമസം ഒക്കെ ശരിയാക്കിയിട്ടുണ്ട്. ഞാന്‍ വൈ.ഡബ്യു.സി.എ. ഹോസ്റ്റലില്‍ നിക്കാം എന്നാക്കി.

അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല. ടി.വി. യിലെ ഒരു വാര്‍ത്താ ചാനലിലെ വാര്‍ത്താവായനക്കാരിയുടെ പേരും രാഖി എന്നായിരുന്നു. ഞാന്‍ അവളുടെ വാര്‍ത്തവായന മുഴുവനായും ഇരുന്നു കേട്ടു. ഒരു പാട് നാളായി മലയാളം വാര്‍ത്ത ടി.വി.യില്‍ കണ്ടിട്ട്. രാഖിയോട് എനിക്ക് പ്രണയം തോന്നിത്തുടങ്ങിയോ? അവളെ ഒന്നു കാണണമെന്നു തോന്നിയപ്പോള്‍ ഞാന്‍ വെറുതെ ഫോണില്‍ ഒന്നു പരതി. പിന്നെയാണ് ഓര്‍ത്തത്, രാഖിയ്‌ടെ സ്വകാര്യതക്ക് തടസ്സമാവേണ്ട എന്നു കരുതി ഞാന്‍ അവളോടൊത്തു ഒരു ഫോട്ടോ പോലും എടുത്തില്ലായിരുന്നു. . ഇത് സെല്‍ഫിയുടെ കാലമല്ലേ. തൊട്ടതിനും പിടിച്ചതിനും സെല്‍ഫിയെടുക്കുന്ന പെണ്ണുങ്ങളാണെവിടേയും. രാഖിയുടെ കയ്യില്‍ ഒരു പഴയ ഫോണ്‍ ആണിരിക്കുന്നത്. അതോണ്ടായിരിക്കുമോ അവള്‍ സെല്‍ഫി എടുക്കാഞ്ഞത്. അതോ സ്വന്തം സ്വകാര്യതിയില്‍ അതീവ ശ്രദ്ധയുള്ളതുകൊണ്ടായിരിക്കുമോ?

എന്തായാലും ഞാന്‍ അവള്‍ക്കായി ആ രാത്രി ഒരു പുതിയ ഫോണ്‍ വാങ്ങി. അന്ന് മാര്‍കറ്റില്‍ ലഭിച്ച ഏറ്റവും നല്ല ഫോണ്‍ ആയിരുന്നു. അത്. നാളെ അതു അവള്‍ക്ക് സമ്മാനിച്ച് ഞെളിഞ്ഞിരിക്കാം എന്നായിരുന്നു എന്റെ കണക്കു കൂട്ടല്‍. ഫോണിന്റെ കവര്‍ പൊട്ടിച്ച് അതിനുള്ളില്‍ ഒരു ചെറിയ നോട്ട് എഴുതിയിട്ടു

”സ്‌നേഹപൂര്‍വ്വം കിളവന്‍” എനിക്ക് അവള്‍ അത് വായിക്കുമ്പോഴുള്ള തമാശയോര്‍ത്ത് ചിരിവന്നു.

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. ഞാന്‍ തലേന്നേ തന്നെ ഡ്രൈവറെ എറണാകുളത്തേക്ക് അയച്ചു. അയാള്‍ക്ക് വളരെയധികം സന്തോഷമായിട്ടുണ്ടാവണം. ഒരാഴ്ച ലീവ് കൊടുത്തിരുന്നു.

വൈകുണ്ടം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തായിരുന്നു അവള്‍ നിന്നിരുന്നത്. വാട്‌സാപ്പ് ലൊകേഷന്‍ അയച്ചു തന്നതിനാല്‍ കണ്ടു പിടിക്കാന്‍ എളുപ്പമായിരുന്നു. മാത്രവുമല്ല. ആ ചന്ദനനിറക്കാരിയെ ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നും എനിക്ക് കണ്ടെത്താന്‍ പറ്റുമായിരുന്നു.

കാറില്‍ കേറിയ ഉടനെ അവള്‍ എന്ന് വീണ്ടും ഞെട്ടിച്ചു കളഞ്ഞു. എനിക്കേറ്റവും ഇഷ്ടമുള്ള കോഴിക്കോടന്‍ കറുത്ത ഹലുവ ഒരു പാക്കറ്റ് അവള്‍ എനിക്ക് വച്ച് നീട്ടി.

ഇതാ, നിങ്ങള്‍ടെ ഇഷ്ടമുള്ള ഹലുവ..

ഇതെങ്ങനെ മനസ്സിലായി പെണ്ണേ.. നീ ഒരു അത്ഭുതച്ചെപ്പാണല്ലോ? ഇനിയും ഉണ്ടോ സ്റ്റോക്ക്?

ഇന്നലെ ആ ഹോട്ടലിലെ ബേക്ക് ഹൗസിനും മുന്നില്‍ നിന്നപ്പോള്‍ ഹല്‍വ നോക്കി വെള്ളമിറക്കുന്നത് ഞാന്‍ കണ്ടു. കൈ നനയാതെ മീന്‍ പിടിക്കാന്‍ പറ്റില്ലല്ലോ. എന്റെ വീടിനടുത്ത്. ധര്‍മ്മ്ശാസ്താ ഹല്വാ സ്റ്റാള്‍ ഉണ്ട്. അവിറ്റത്തെ ചേട്ടനോടു പറഞ്ഞു സ്‌പെഷല്‍ ആയി ഉണ്ടാക്കിയതാണിത്.

എനിക്ക് ആശ്ചര്യവും സന്തോഷവും എല്ലാം ഇടകലര്‍ന്നുള്ള ഒരു പ്രത്യേക വികാരമായിരുന്നു. ഞാന്‍ ഓര്‍ത്തുപോയി. 4-5 വര്‍ഷം കഴിഞ്ഞിട്ടുപോലും അവള്‍ക്ക് എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഒരു ചായ പോലും ഉണ്ടാക്കിത്തരാന്‍

പറ്റിയിട്ടില്ല. എന്റെ ഇഷ്ടങ്ങള്‍ അവള്‍ക്ക് അറിയുകപോലുമുണ്ടായിരുന്നില്ല. എനിക്ക് എന്റെ ആദ്യഭാര്യയോട് പുച്ഛമാണ് അപ്പോള്‍ തോന്നിയത്.

വണ്ടിയില്‍ കാച്ചിയവെളച്ചെണ്ണയുടെ മണം പരന്നു. ഹലുവയില്‍ നിന്നാണോ അതോ അവളുടെ മുടിയില്‍ നിന്നാണോ എന്നെനിക്കു നിശ്ചയം ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *