ഇന്റര്‍നെറ്റ് തന്ന സുന്ദരി

എന്താ… രാഖിക്കു സമ്മതമാണോ? ….

ഞാന്‍ ഒരു തമാശക്കു ചോദിച്ചതാണെന്ന് അവള്‍ വിചാരിച്ചു.

ഹോ.. ഈ കിളവനെയോ… എനിക്കെങ്ങും വേണ്ട. അവള്‍ ഉരുളക്കുപ്പേരി പോലെ മറുപടി തന്നു.

സമയമായല്ലോ. ഇനി ഈ ട്രാഫിക്കില്‍ നമ്മള്‍ വീട്ടിലെത്തുമ്പോഴേക്കും ഒരു നേരമാവും കേട്ടോ.

കാറില്‍ കയറി കുറച്ചുനേരത്തേക്ക് അവള്‍ ഒന്നും മിണ്ടിയില്ല. ഞാനും.

ഐസ് രൂപപ്പെട്ടുവരികയാണോ. ഞാന്‍ അതുടക്കാന്‍ തീരുമാനിച്ചു.

രാഖീ, ഇന്ന് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമായിരുന്നു.

എന്റേയും.. അവള്‍ ഇടക്ക് കയറി പ്പറഞ്ഞു..

ഞാന്‍ പറഞ്ഞു തീരട്ടെ,… ബിസിനസ് മീറ്റിങ്ങിലൊക്കെ ഇങ്ങനെ ആരെങ്കിലും ഇടക്ക് കയറി സംസാരിച്ചാല്‍ അവന്റെ അവസാനമായിരിക്കും അന്ന്.

അവള്‍ നിശബ്ദയായി.

ഒരു പാടു നാളുകള്‍ക്ക് ശേഷം, ഞാന്‍ മനസ്സു തുറന്ന് ചിരിച്ചു, മഴ ആസ്വദിച്ചു, അതും ഒരു പെണ്ണിന്റെ ഒപ്പം, ഒരു കളിപ്പാട്ടം ഓടിക്കുന്ന ലാഘവത്തോടെ ഞാന്‍ കാര്‍ ഓടിച്ചു, വയറു നിറയെ ഭക്ഷണം കഴിച്ചു., കുറെ കാര്യങ്ങള്‍ ഞാന്‍ രാഖിയില്‍ നിന്ന് പഠിച്ചു… ഇതിന്റെയെല്ലാം അര്‍ത്ഥം ഞാന്‍ രാഖിയുടെ കൂടെയായിരിക്കുമ്പോള്‍ തികച്ചും സന്തോഷവാണാണെന്നല്ലേ..?

രാഖി ചിരിച്ചതു മാത്രമേയുള്ളൂ. നേരത്തേയുണ്ടാ എന്റെ ശാസന അവള്‍ സീരിയസ്സയി എടുത്തു എന്നു തോന്നുന്നു.

എനിക്ക് രാഖിയുമൊത്ത് ഇനിയും സമയം ചിലവിടണമെന്നുണ്ട്. വെറുതെ വേണ്ട. രാഖിയുടെ സമയത്തിനു ഒരു വിലയിടാം. എന്നിട്ട് അത് രാത്രിയായാലും പകലായാലും 8 മണിക്കൂര്‍ കണക്കാക്കി ഞാന്‍ സാലറി തരാം. അല്ലാതെ വെറുതെ എനിക്കു വേണ്ടി സമയം കളയേണ്ട. ജോലിക്കാര്യം അമ്മയോട് പറഞ്ഞോളൂ, കൊച്ചിയിലേക്ക് താമസം മാറ്റേണ്ടി വരികയാണെങ്കില്‍ അതും.

അത്.. അത്.. അവള്‍ക്ക് കണ്‍ഫ്യൂഷന്‍ ആയിക്കാണും, ഉത്തരം തരാന്‍ അവള്‍ക്കായില്ല.

ആലോചിച്ചിട്ട് മതി. നാളെയോ മറ്റന്നാളോ പറഞ്ഞാല്‍ മതി. അതിനിടക്ക് നമുക്ക് കൊടുങ്ങല്ലൂര്‍ യാത്രയും പ്ലാന്‍ ചെയ്യണം. എനിക്ക് സംസാരിച്ച് മതിയായില്ല.

”എനിക്കും” അവള്‍ പെട്ടന്നു തന്നെ അതിനുത്തരം പറയും മട്ടില്‍ എന്നോടൊപ്പം പറഞ്ഞു. ”ഈ ദിവസം വളരെ പെട്ടന്നു തീര്‍ന്നു പോയതു പോലെ. എനിക്കു ഇനിയും മനുവേട്ടനോട് സംസാരിക്കാനുണ്ട്”

ആദിമ മനുഷ്യന്‍ മനുവായിത്തീര്‍ന്നു അതിനുശേഷം അവന്‍ മനുവേട്ടനായി. അപ്പോള്‍ അവന്‍ വിവാഹം കഴിച്ചിരുന്നു. അതിനുശേഷമായിരിക്കണം അവന്‍ മനുസ്മൃതി തന്നെ എഴുതി പെണ്ണുങ്ങളെ അതില്‍ തളച്ചിട്ടത്.

എനിക്ക് 30-32 വയസ്സേ കാണുകയുള്ളു എന്നായിരിക്കണം അവളെ ആദ്യം മനുവെന്ന് എന്നെ വിളിക്കാന്‍ പ്രേരിപ്പിച്ചത് എന്നു തോന്നുന്നു. 40 ആയി എന്നു പറഞ്ഞത് മടിയോടെയാണെങ്കിലും അവള്‍ വിശ്വസിച്ചു കാണണം. മനുവേട്ടനായത് അപ്പോഴാണ്. അതല്ലാതെ എനിക്ക് ബഹുമാനം പിടിച്ചു വാങ്ങാനായിട്ടില്ല എന്നെനിക്കു നിശ്ചയം ഉണ്ടായിരുന്നു.

അഞ്ച് മണി കഴിഞ്ഞതോടെ ഞങ്ങള്‍ രാമനാട്ടുകരയെത്തില്‍ അവളെ ഒരു ബസ് സ്റ്റോപ്പില്‍ ഇറക്കി വിട്ടു. ചില കണ്ണുകള്‍ തുറിച്ചു നോക്കുന്നത് ഞാന്‍ കണ്ടു. പക്ഷെ അവള്‍ കൂസലൊന്നുമില്ലാതെ ഇറങ്ങി. എന്നോടു യാത്ര പറഞ്ഞു നടന്നകന്നു. ഞാന്‍ തിരിച്ച് ഹോട്ടലിലേക്കും

തിരിച്ചുള്ള യാത്ര അരമണിക്കൂര്‍ നേരത്തേതായിരുന്നുവെങ്കിലും അതിലെ ഏകാന്തത വല്ലാത്തതായിരുന്നു. ഞാന്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോയി. ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഞാന്‍ അത് ശരിക്കും ജീവിക്കുകയായിരുന്നല്ലോ. ഒരു പച്ചയായ മനുഷ്യനെപ്പോലെ.

ഇന്റനെറ്റിലെ വെബ്‌സൈറ്റിനെ ഞാന്‍ മനസ്സുകൊണ്ട് നന്ദി പറഞ്ഞു. അസംഖ്യം പിമ്പുമാരെ അതില്‍ കണ്ടതില്‍ പിന്നെ പുതിയ ജനറേഷനില്‍ വ്യാപരം നടക്കുന്നതിപ്പോള്‍ നെറ്റ് വഴിയാണെന്നു എനിക്കു പിടികിട്ടി.

അന്നു രാത്രി കോളുകളൊന്നും വന്നില്ല. ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു. രാവിലെ 8 മണിക്ക് പഞ്ചാരിമേളം കേട്ടു. എന്റെ മനസ്സില്‍ ഒരു നേര്‍ത്ത പുഞ്ചിരി വിടര്‍ന്നു

അമ്മ സമ്മതിച്ചൂട്ടോ. ജോലിക്കാര്യവും താമസം മാറുന്നതും. ഞാന്‍ പറഞ്ഞു സമ്മതിപ്പിച്ചു. എങ്കിലും അതിനു മുന്‍പ് നമുക്ക് കൊടുങ്ങല്ലൂര്‍ വരെ പോകണ്ടെ?

കൊടുങ്ങല്ലൂര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എനിക്ക് അച്ഛനെ ഓര്‍മ്മ വരും. അച്ചന്‍ എനിക്ക് ചെറിയ വയസ്സുള്ളപ്പഴാണ് മരിച്ചത്. ഞാനോര്‍ക്കുന്നു, ഇത്ര അനായസമാണോ മരണം. അമ്മ വന്ന് എന്നെ കോരിയെടുത്തു ആ മഴയില്‍ നിന്ന് രക്ഷനേടാനായി ജനലുകള്‍ ചാരിയടക്കുമ്പോള്‍ ആ പാളികള്‍ക്കിടയിലൂടെ ഞാന്‍ പുറത്തേക്കൊന്നു പാളി നോക്കി. അപ്പോഴേക്കും അവിടെ അവശേഷിച്ച് നിഴലുകള്‍ക്കു മുകളില്‍ നിലാവ് തന്നെ മഞ്ഞ ശവക്കച്ച പുതപ്പിച്ചിരുന്നു.

ഇന്നും ബലി ദിനങ്ങളിലെ മഴച്ചാറ്റലിന്റെ കണ്ണീരില്‍ അകലെ വെള്ളിമുകില്‍ മേഘമുടികള്‍പ്പറുത്ത് നക്ഷത്രജടാകലാപങ്ങള്‍ക്കിടയില്‍ മുഖം പാതിയൊളിപ്പിച്ച് എന്നെ നോക്കി അച്ഛന്‍ തന്റെ തളിര്‍ വെറ്റിലച്ചിരി ചിരിക്കും . ഓട്ടുരുളയിലെ എള്ളു വിതറിയ ബലിച്ചോറു പോലെ തെളിഞ്ഞ ചിരി. ഞാന്‍ ശരീരത്തിലെ അഴുക്കു വസ്ത്രങ്ങള്‍ മാറ്റുന്ന ആത്മാക്കളെയോര്‍ക്കും. അഴുക്കുള്ള ശരീരത്തിനെ എന്നെന്നേക്കുമായി പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന പാഴ് ജന്മങ്ങളേയും … കൊടുങ്ങല്ലൂര്‍ എന്നു കേള്‍ക്കുമ്പോള്‍ എനിക്ക് പലതും ഓര്‍മ്മവരും. കൈവിട്ട് പോയ എന്റെ പ്രണയത്തെ, എന്നെ ആദ്യം തിരസ്‌കരിച്ച പെണ്ണിനെ, അവളെ ജീവിതത്തിന്റെ അവസാന കാലത്ത് തിരിച്ചു കിട്ടിയതും അവളോട് എനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചു പറഞ്ഞതും അവള്‍ അത് കേട്ട് ചിരിച്ചതും ഒക്കെ ഓര്‍മ്മ വരും.

”നാളെയായാലോ? ‘ . ഇന്നെനിക്ക് കോയമ്പത്തൂര്‍ വരെ പോണം വൈകീട്ട് വരും.

”ശരി. ഞാന്‍ റെഡിയാണ്. സമയം പറഞ്ഞാല്‍ മതി. അമ്മയെ നോക്കാന്‍ അയല് പക്കത്ത് ഒരു ചേച്ചിയോട് പറഞ്ഞിട്ടുണ്ട്. അവര്‍ രാത്രി വന്നു കിടന്നോളും..”

എനിക്ക് ഇത്തരം ഡീറ്റയില്‍സ് ഒക്കെ കേട്ടാന്‍ പെട്ടന്ന് ഒന്നും തോന്നുകയില്ല. എല്ലാം ചെയ്യിച്ച് ശീലമുള്ളതു കൊണ്ടാവണം.

രാത്രി ശരിക്കും ഉറങ്ങിയില്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു, കോയമ്പത്തൂര്‍ പോകുന്ന വഴിക്കൊക്കെ ഞാന്‍ പാതി മയക്കത്തിലായിരുന്നു.

അവിടൈാരു ത്രി ഡി. പ്രിന്റര്‍ വാങ്ങാനായിരുന്നു . 37 ലക്ഷം രൂപയുടെ പ്രിന്റര്‍ . അതു പുതിയ ഒരു ബിസിനസു തുടങ്ങാനായിരുന്നു. ആ കമ്പനിയിലെ ഒരു മേല്‍നോട്ട സ്ഥാനമായിരുന്നു ഞാന്‍ രാഖിക്കു വേണ്ടി ആലോചിച്ചത്.

ഛെ. അവളെ കൂടെ കൊണ്ടു കാണിക്കണമായിരുന്നു. കമ്പനിയുടെ എഞ്ചിനീയര്‍ അതിന്റെ പ്രവര്‍ത്തന രീതികള്‍ വിവരിച്ചു തരുമ്പോള്‍ ഞാന്‍ ആലോചിച്ചു. ഒരു പക്ഷെ അവള്‍ക്ക് ഇത് ഒരു നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നേനേ.

Leave a Reply

Your email address will not be published. Required fields are marked *