എൽ ഡൊറാഡോ – 1 20അടിപൊളി 

ശോഭാമ്മയും അവരുടെ കൂടെ കൂടി

 

‘എനിക്ക്.. എനിക്ക് പറ്റില്ല…’

ഞാൻ തീർത്തു പറഞ്ഞു.

ഇവരുടെ ഒപ്പം പോകാൻ എന്ത് ബന്ധം ആണ് എനിക്ക് ഇവരോട്. ജീവിച്ചിരുന്നപ്പോ അച്ഛൻ വന്നു വിളിച്ചാൽ പോകും അയാളുടെ കൂടെ ഞാൻ എങ്ങോട്ടും പോകില്ലായിരുന്നു. പിന്നാണ് അയാളുടെ രണ്ടാം ഭാര്യ വന്നു വിളിക്കുമ്പോ പോകുന്നത്..

 

അങ്ങനെ ഞാൻ പോയാൽ അത് അമ്മയ്ക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരിയ്ക്കില്ല.. അച്ഛൻ മരിച്ചപ്പോൾ പോലും അമ്മ ഇവരുടെ അടുത്തേക്ക് ഒന്ന് കാണാൻ പോയിട്ടില്ല. എന്നെയും കാണാൻ വിട്ടിട്ടില്ല. അതൊക്കെ അങ്ങനെ തന്നെ മതി..

 

‘നീ വാശി കാണിക്കാതെ.. ഞാൻ പറയുന്നത് പോലെ കേൾക്ക്.. നിന്റെ നല്ല ഭാവിക്ക് വേണ്ടിയാണ്…’

ടീച്ചർ പിന്നെയും പറഞ്ഞു. ഞാൻ വഴങ്ങിയില്ല

 

‘ഞങ്ങളോട് ദേഷ്യം ഉണ്ടാവുമല്ലേ….’

ഒടുവിൽ ആ സ്ത്രീ സംസാരിച്ചു.. അവരുടെ സംസാരത്തിൽ വല്ലാത്ത ദൈന്യത ഉണ്ടായിരുന്നു.

 

‘ഇ.. ഇല്ല…’

എന്തോ ഞാൻ അങ്ങനെ പറഞ്ഞു. എതിർക്കാൻ പോലും കഴിയാത്ത അത്ര ദൈന്യമായ സംസാരം ആണ് ഇവരുടേത്.

 

‘എങ്കിൽ പിന്നെ ഞങ്ങളുടെ കൂടെ വന്നു നിന്നാൽ എന്താ..? എനിക്ക് സ്വന്തം മോനെ പോലെ തന്നെയാ.. നിനക്ക് ഒരു കുറവും അവിടെ ഉണ്ടാവില്ല…’

അവർ പറഞ്ഞു. ഇവരെന്തിനാണ് എന്നോട് ഇത്രയും സ്നേഹം കാണിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല. അച്ഛൻ ഇവരെയും നന്നായി ഒന്നും ആയിരിക്കില്ല നോക്കിയിട്ടുണ്ടാവുക. എന്നോട് പിന്നെ എന്തിനാണ് ഇത്ര അനുകമ്പ..?

 

‘ഞാൻ ഇവിടെ വിട്ടു പോവില്ല…’

അമ്മയെയും മുത്തശ്ശിയെയും അടക്കിയ മണ്ണാണ്. ഇവിടെ വിട്ടു ഞാൻ എങ്ങോട്ട് പോകാൻ..

 

‘നീ എങ്ങും വിട്ടു പോകണ്ട. പഠിത്തം കഴിഞ്ഞു നീ ഇങ്ങോട്ട് തന്നെ പോര്.. അത് വരെ അവിടെ നിന്ന് പഠിച്ചൂടെ..?

പ്രമീള ടീച്ചർ ചോദിച്ചു

 

‘എനിക്ക്. എനിക്ക് ഇവിടെ കുറെ പണി ഉണ്ട്.. ആട് ഉണ്ട്.. മീൻ കൊടുക്കാൻ ഉണ്ട്…’

ഞാൻ വലിയ ഉദ്യോഗം എന്ന കണക്കെ അതൊക്കെ പറഞ്ഞു

 

‘നിന്റെ വീടും പറമ്പും ഒന്നും കാട് കേറാതെ ഞാൻ നോക്കിക്കോളാം. നീ അതൊന്നും ഓർത്ത് വിഷമിക്കണ്ട.. എന്റെ മോൻ ഇവരുടെ കൂടേ ചെല്ല്…’

ശോഭാമ്മ കൂടെ നിർബന്ധിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ആകെ കുടുങ്ങി. പിന്നെ ഒരുപാട് നേരം പിടിച്ചു നിൽക്കാൻ എന്റെ എനിക്ക് കഴിഞ്ഞില്ല. എന്റെ പല പ്രതിരോധങ്ങളും അവർ മൂന്ന് പേരും കൂടി തകർത്തു. എനിക്ക് പോകാതെ വേറെ വഴി ഇല്ലെന്നായി.. അതും ഇപ്പൊ തന്നെ പോകണം.. ഇവിടം വിട്ടൊരു യാത്രക്ക് ഞാൻ ഒട്ടും തയ്യാറല്ലായിരുന്നു. എന്തൊക്കെയോ ഇവിടെ മറന്നു വച്ചിട്ടുള്ളത് പോലെ.. എന്റെ നാട് മുഴുവൻ വച്ചിട്ടുള്ള മീൻ കൂടും വലയുമെല്ലാം ജയൻ ചേട്ടൻ നോക്കിക്കോളുമെന്ന് ശോഭാമ്മ പറഞ്ഞു.. എന്റെ ആടുകളെയും അവർ തന്നെ നോക്കിക്കോളും.. അങ്ങനെ എന്റേതെന്നു കരുതിയ എല്ലാം ഉപേക്ഷിച്ചു എനിക്ക് മഞ്ഞനിക്കടവിനോട് യാത്ര പറയേണ്ടി വന്നു

 

പോകുന്നതിന് മുമ്പ് ചെറിയ പണികൾ കൂടി എനിക്ക് ബാക്കി ഉണ്ടായിരുന്നു. ഷാപ്പിൽ എന്റെ പൈസ കുറച്ചു കിടപ്പുണ്ട്.. അത് പോയി വാങ്ങണം. ഞാൻ ആദ്യം അവിടേക്ക് ഓടി.. ഓലപ്പുരയിൽ മെടഞ്ഞ ഷാപ്പിന് പിന്നിൽ ഇരുന്നു ശശിച്ചേട്ടൻ ഗ്ലാസും കുപ്പിയും കഴുകുവായിരുന്നു…

‘ശശിച്ചേട്ടാ… എനിക്ക് പൈസ വേണമായിരുന്നു…?

ഞാൻ പറഞ്ഞു

 

‘എത്രയാടാ….?

എന്നെ നോക്കാതെ ചേട്ടൻ ചോദിച്ചു

 

‘മുഴുവൻ വേണം…’

ഞാൻ പറഞ്ഞത് കെട്ട് ചേട്ടൻ പെട്ടന്ന് തല വെട്ടിച്ചൊന്ന് നോക്കി

 

‘അതെന്നാടാ ഇപ്പൊ പെട്ടന്ന്…? നീ സാധാരണ നേരത്തെ പറയാറുള്ളത് അല്ലേ..?

 

‘ഞാൻ… ഞാൻ അച്ഛന്റെ വീട് വരെ പോകുവാ.. കുറച്ചു നാൾ അവിടെ ആയിരിക്കും…’

ഞാൻ ചെറിയ ജാള്യതയോടെ പറഞ്ഞു.

 

‘എന്നാലും നീയിങ്ങനെ പെട്ടന്ന് വന്നു പറഞ്ഞാൽ ഞാൻ ഒരുമിച്ചു എങ്ങനെ തരാനാടാ…? ഇന്നാണേൽ മടുപ്പും അല്ലായിരുന്നോ..? ഞാൻ എത്ര ഉണ്ടെന്ന് നോക്കട്ടെ…’

ചേട്ടൻ കൈ കഴുകി ഷാപ്പിന് ഉള്ളിലേക്ക് പോയി. രണ്ടായിരത്തി എണ്ണൂർ രൂപ ഉണ്ടായിരുന്നു.. അതെണ്ണി എന്റെ കയ്യിലേക്ക് നീട്ടിയപ്പോ ശശി ചേട്ടൻ ചോദിച്ചു

Updated: February 22, 2025 — 10:20 pm

Leave a Reply

Your email address will not be published. Required fields are marked *