സാംസൻ – 4അടിപൊളി  

സാംസൻ 4

Samson Part 4 | Author : Cyril

[ Previous Part ] [ www.kambi.pw ]


 

പ്രിയ വായനക്കാരെ,

ഇതൊരു fiction കഥയാണ്. ഇതില്‍ പ്രധാന കഥാപാത്രത്തിന് പല സ്ത്രീകളുമായി ബന്ധം ഉണ്ട്, അവിഹിതമുണ്ട്. തെറ്റും ശെരിയും ഒന്നും ഈ കഥയിലില്ല. പിന്നെ കഥയും ചിലപ്പോ സ്ലോ ആയിട്ടും നീങ്ങും. അതുകൊണ്ട്‌ ഈ ടൈപ്പ് കഥ ഇഷ്ട്ടം ഇല്ലാത്ത വായനക്കാർ ഈ കഥയെ ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു 🙏🙏


 

“എന്നെ തൊട്ടു പോകരുത്.” ജൂലി ദേഷ്യത്തില്‍ ചീറി. “എന്നോട് മിണ്ടി പോകരുത്…!!” വെറുപ്പോടെ അവള്‍ പറഞ്ഞു.

 

അതോടെ എന്തുചെയ്യണം എന്നറിയാതെ ഞാൻ തലയും താഴ്ത്തി നിന്നു.

 

അവസാനം അവള്‍ കരച്ചില്‍ മതിയാക്കി പതിയെ എഴുനേറ്റ് മരുന്ന് കഴിച്ചിട്ട് ലൈറ്റ് ഓഫാക്കിയ ശേഷം ബെഡ്ഡിന്റെ അങ്ങേയറ്റത്ത് ചുരുണ്ടുകൂടി കിടന്നു.

 

ഞാൻ വിഷമത്തോടെ നടന്നു ചെന്ന് അവള്‍ക്ക് മുന്നിലായി നിന്നു.

 

“ജൂലി…., ഞാൻ ചെയ്തത് തെറ്റാണ്‌. ഞാൻ—”

 

“ഇനിയും എന്നെ കൊല്ലാക്കൊല ചെയ്യാതെ എന്റെ മുന്നീന്ന് ഒഴിഞ്ഞു പോയി തരാമോ…!!?” ജൂലി അലറി വിളിച്ചു. എന്നിട്ട് കമിഴ്ന്ന് കിടന്നിട്ട് കരയാന്‍ തുടങ്ങി.

 

അവളുടെ അലര്‍ച്ച കേട്ട് ഞാൻ പെട്ടന്ന് പിന്‍വാങ്ങി. അവള്‍ കിടക്കുന്നതിന്‍റെ എതിര്‍ വശത്ത് ബെഡ്ഡിന്റെ അങ്ങേയറ്റത്തായി ഞാൻ പോയി നിന്നു.

 

കുറെ നേരം ജൂലി കരഞ്ഞു. അവസാനം മരുന്നിന്‍റെ ഇഫക്റ്റ് കാരണം അവള്‍ ഉറങ്ങുകയും ചെയ്തു.

 

ഭാഗ്യവതി, മരുന്ന് കഴിച്ചത് കൊണ്ട്‌ ഇനി രാവിലെ വരെ ഒന്നും അറിയാതെ അവള്‍ക്ക് ഉറങ്ങാനാവും.

 

ആ അരണ്ട വെളിച്ചത്തിൽ എന്റെ ഭാര്യയുടെ രൂപത്തെ നോക്കി ഞാൻ നിന്നു.

 

ഏറെ നേരം ഞാൻ അനങ്ങാതെ നിന്നു. അവള്‍ക്കൊപ്പം ഒരേ ബെഡ്ഡിൽ കിടക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.

 

കൂടാതെ അവള്‍ക്കടുത്ത് കിടന്ന് അവളുടെ സമാധാനം കളയാനും ഞാൻ ആഗ്രഹിച്ചില്ല.

 

അതുകാരണം ഹാളിലെ സോഫയിൽ ഞാൻ അഭയം പ്രാപിച്ചു. മണിക്കൂറുകളോളം ഞാൻ ഓരോന്ന് ചിന്തിച്ചു കൊണ്ട് കിടന്നു.

 

ഒരു സമാധാനവും കിട്ടിയില്ല. കണക്കില്ലാത്ത തല്ലു കിട്ടിയ എന്റെ ചെകിടും എന്റെ മനസ്സും എല്ലാം ഒരുപോലെ നീറി പുകഞ്ഞു കൊണ്ടിരുന്നു.

 

അവസാനം ഓരോന്ന് ചിന്തിച്ചു കൊണ്ട്‌ ഞാൻ എങ്ങനെയോ ഉറങ്ങി പോയി.

 

ആരൊക്കെയോ സംസാരിക്കുന്നത് കേട്ടാണ് ഞാൻ ഉണര്‍ന്നത്. മുഖം വല്ലാതെ നീറുന്നുണ്ടായിരുന്നു. താടിയെല്ലിന്റെ ഭാഗത്തുള്ള വേദന കൂടാതെ അസഹനീയമായ തല വേദന വേറെയും.

 

ഹാളിലെ ക്ലോക്കിൽ സമയം നോക്കി…, 7:20 എന്നു കണ്ടു.

 

കിച്ചനിൽ അമ്മായി ജൂലിയ ദേഷ്യത്തില്‍ കുറ്റപ്പെടുത്തി എന്തൊക്കെയോ പറയുന്നത് കേള്‍ക്കാന്‍ കഴിഞ്ഞെങ്കിലും വാക്കുകൾ ഒന്നും വ്യക്തമായില്ല. എന്റെ മുഖത്തിനെ കുറിച്ച് എന്തോ പറയുന്നത് മാത്രം അവ്യക്തമായി കേട്ടു.

 

അന്നേരം സാന്ദ്ര കിച്ചനിൽ നിന്നും ഹാളിലേക്ക് വന്ന് എന്റെ മുന്നില്‍ മുട്ടുകുത്തി നിന്നു. ശേഷം തല്ലു കിട്ടി ചീർത്തിരുന്ന എന്റെ കവിളും മുഖത്തും എല്ലാം അവൾ വിഷമത്തോടെ നോക്കി.

 

“എന്തു പ്രശ്നമാ ഉണ്ടായേ….? ഇത്ര ക്രൂരമായി തല്ലാന്‍ മാത്രം ചേച്ചിക്ക് എങ്ങനെ കഴിഞ്ഞു…?” ജൂലിയോടുള്ള ദേഷ്യത്തില്‍ സാന്ദ്ര പല്ലിറുമ്മി.

 

പക്ഷേ അവളെ മൈന്റ് ചെയ്യാതെ എഴുനേറ്റു ഞാൻ റൂമിലേക്ക് പോയി.

 

സാവധാനത്തില്‍ കുളിച്ചിട്ട് ഡ്രസ്സും മാറി പതിയെ ഹാളിലേക്ക് വന്നപ്പൊ അമ്മായിയാണ് എനിക്ക് ചായ കൊണ്ടു തന്നത്.

 

ജൂലി സാന്ദ്രയെ കൊണ്ടു വിടാൻ പോയെന്ന് മനസ്സിലായി.

 

ഒന്നും മിണ്ടാതെ ഞാൻ ആ ചായ വാങ്ങി. അമ്മായി വിഷമത്തോടെ എന്റെ നീര് കേറിയ മുഖത്ത് തന്നെ നോക്കി നിന്നു.

 

“മോനും ജൂലിയും തമ്മില്‍ എന്തെങ്കിലും പ്രശ്നമാണോ…?” അമ്മായി വിഷമത്തോടെ ചോദിച്ചു. “രാവിലെ തൊട്ടേ ജൂലി ഒരേ കരച്ചില്‍ ആയിരുന്നു. പക്ഷെ കാര്യം ചോദിച്ചിട്ട് അവൾ ഒന്നും പറയുന്നില്ല. ജൂലി ഇങ്ങനെ ഉപദ്രവിക്കാൻ മാത്രം എന്താ സംഭവിച്ചത്..?”

 

അമ്മായിയുടെ ചോദ്യങ്ങൾ എന്നെ അസ്വസ്ഥമാക്കി. എനിക്ക് പെട്ടന്ന് വിഷമവും.. ഞാൻ ചെയ്തു കൂട്ടിയ കാര്യങ്ങളെ ഓര്‍ത്ത് കുറ്റബോധവും തോന്നി.

 

“ഞാൻ ജൂലിയോട് ഒരുപാട്‌ തെറ്റുകള്‍ ചെയ്തു, അമ്മായി. അതുകൊണ്ടാണ് അവള്‍ കരഞ്ഞത്… അതുകൊണ്ടാണ് അവൾ എന്നെ ഉപദ്രവിച്ചത്. പക്ഷേ ഞാൻ അര്‍ഹിക്കുന്ന ശിക്ഷയേക്കാൾ എത്രയോ കുറഞ്ഞ ശിക്ഷയാണ് എനിക്ക് ലഭിച്ചത്‌.” അത്രയും പറഞ്ഞിട്ട് ഞാൻ ചായ കുടിക്കാന്‍ തുടങ്ങി.

 

ഞാൻ പറഞ്ഞത് കേട്ട് അമ്മായിയുടെ മുഖത്ത് നല്ല സങ്കടം നിറഞ്ഞു. പക്ഷേ ഭാഗ്യത്തിന് അമ്മായി കൂടുതലൊന്നും ചോദിച്ചില്ല.

 

ചായ കുടിച്ച ശേഷം ഞാൻ പുറത്തേക്ക്‌ നടന്നതും അമ്മായി ചോദിച്ചു, “മോന്‍ ഒന്നും കഴിക്കുന്നില്ലേ..? നി ഇരിക്ക് ഞാൻ വിളമ്പി തരാം. എന്നിട്ട് വേണം എനിക്കും റെഡിയായി സ്കൂളിൽ പോകാൻ.”

 

“എനിക്ക് വിശപ്പില്ല…!” അതും പറഞ്ഞ്‌ ഞാൻ വേഗം ഇറങ്ങി.

 

മുഖവും തലയും കഠിനമായി വേദനിക്കുന്നത്ത് കൊണ്ട്‌ പോകുന്ന വഴിക്ക് മെഡിക്കൽ സ്റ്റോറില്‍ കേറി വേദനക്കുള്ള ഗുളിക വാങ്ങി കഴിച്ചു, പിന്നെ മാസ്ക്കും വാങ്ങി മുഖത്ത് വെച്ചപ്പൊ എന്റെ മുഖം നോർമൽ പോലെ തോന്നിച്ചു.

 

മാളിൽ വന്നിട്ടും എന്റെ ശ്രദ്ധ ഒന്നിലും ഉറച്ചു നിന്നില്ല. ഓഫീസ് കമ്പ്യൂട്ടറില്‍ എന്തോ തുറന്നു വച്ച് വെറുതെ നോക്കിയിരുന്നു.

 

പതിനൊന്ന് മണി ആയപ്പോ സാന്ദ്രയുടെ കോൾ വന്നു. പക്ഷേ ഞാൻ കട്ടാക്കി. എന്നാൽ അവള്‍ നിര്‍ത്താതെ തുടരെത്തുടരെ വിളിച്ചു കൊണ്ടിരുന്നു. ഞാനും കട്ടാക്കി കൊണ്ടിരുന്നു.

 

അവസാനം അവള്‍ ടെക്സ്റ്റ് മെസേജ് ചെയ്തു. അതിനെ ഞാൻ തുറന്നു നോക്കി.

 

*ചേട്ടൻ എന്തു പണിയാ കാണിച്ചത്..?! ചേച്ചിയോട് വേണ്ടാതീനം എന്തിനാ പറയാൻ പോയത്…?*

 

*എന്നെ കൊണ്ടു വിടാൻ വന്ന വഴി നീളെ ചേച്ചിയോട് ചേട്ടൻ പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞു കരഞ്ഞു കൊണ്ടാണ് വന്നത്. എന്തിനാ ചേട്ടാ വെറുതെ അതൊക്കെ പറയാൻ പോയത്…!?”

 

അവള്‍ കുറെ മെസേജ് കൂടി അയച്ചു. അതിലൊക്കെ ഞാൻ സാന്ദ്രയുടെ കൂട്ടുകാരികളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് സൂചിപ്പിച്ചിരുന്നത്.

 

യാമിറ ചേച്ചിയുടെ കാര്യത്തെ മാത്രം ജൂലി പറയാതെ ഒഴിവാക്കിയെന്ന് മനസ്സിലായതും ആശ്വാസം തോന്നി.

 

സാന്ദ്രയ്ക്ക് ഞാൻ റിപ്ലൈ ചെയ്യാനൊന്നും മിനക്കെട്ടില്ല. അവളുടെ മെസേജ് വായിച്ചു കഴിഞ്ഞതും ഞാൻ വാട്സാപ് ക്ലോസ് ചെയ്തു.

 

ഉടനെ സാന്ദ്ര പിന്നെയും വിളിച്ചു. ഞാൻ എടുത്തില്ല. അവള്‍ നിര്‍ത്താതെ വിളി തുടർന്നതും അവളെ ഞാൻ ബ്ലോക്ക് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *