“സാമേട്ടൻ ജൂലി ചേച്ചിയെ കൊണ്ടു വന്നില്ല. എന്തായാലും നെല്‍സേട്ടൻ സുമയേം കൂട്ടി വേഗം പോര്. മൂന്നാഴ്ച കഴിഞ്ഞില്ലേ നമ്മളൊക്കെ ഒരുമിച്ച് കൂടീട്ട്..!!”
“ദാ ഞങ്ങൾ എത്തി…!” എന്നും പറഞ്ഞ് നെല്‍സന്‍ കോൾ കട്ടാക്കി.
അപ്പോൾ കാര്‍ത്തിക നേരെ നിന്നിട്ട് എന്റെ തോളില്‍ നിന്നും കൈ മാറ്റി ചങ്ങലയിൽ പിടിച്ചു കൊണ്ട് പറഞ്ഞു, “നിങ്ങള്‍ക്ക് ചേച്ചിയേം കൂട്ടിക്കൊണ്ടു വരാമായിരുന്നു..!!”
“എന്റെ മോളെ, ഇവിടെ ഞാൻ വരുമെന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു. യാദൃശ്ചികമായി ഞാൻ വന്നതല്ലേ.” ഞാൻ പറഞ്ഞു.
“ശെരിയാ.” കാര്‍ത്തിക പറഞ്ഞിട്ട് നേരത്തെ ഇരുന്ന കസേരയില്‍ പോയിരുന്നു.
കുറച്ച് കഴിഞ്ഞ് നെല്‍സണും സുമയും എത്തി. അവളെ കണ്ടതും എന്റെ ഉള്ളില്‍ ആവേശം തോന്നി.
എന്നെ കണ്ടതും സുമയുടെ കണ്ണില്‍ തെളിഞ്ഞ നാണവും തിളക്കവും മറച്ചു കൊണ്ട് അവള്‍ പുഞ്ചിരിച്ചു.
പെട്ടന്ന് നെല്‍സന്‍ പുറത്തേക്ക് പോകാൻ തുടങ്ങിയതും, ഞങ്ങൾ എല്ലാവരും, സുമ ഒഴികെ, അവനെ ചോദ്യ ഭാവത്തില്‍ നോക്കി.
“അളിയാ, നീ എവിടേക്കാ പോകുന്നത്..?” ഗോപന്‍ ചോദിച്ചു.
“ജൂലിയെ വിളിച്ച് റെഡിയായി നിൽക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ അവള്‍ക്ക് വരാൻ മടി. അതുകൊണ്ട് ഞാൻ പോയി എങ്ങനെയെങ്കിലും കൂട്ടിക്കൊണ്ടു വരാം. നമ്മുടെ അളിയനെ പറഞ്ഞു വിട്ടാല്‍ പിന്നെ ഇവനും തിരികെ വരില്ല. ഞാൻ തന്നെ പോയിട്ട് വരാം.” അത്രയും പറഞ്ഞിട്ട് അവന്‍ ഇറങ്ങിപ്പോയി.
“ഇപ്പോഴാണ് അടിപൊളി ആയത്..!” ഗോപന്‍ ഉത്സാഹത്തോടെ പറഞ്ഞു.
ശേഷം സുമ ചെന്ന് കാര്‍ത്തികയുടെ അടുത്തിരുന്നതും ഗോപന്‍ ചെന്ന് ഒരു അടി ബനിയന്‍ ഇട്ടോണ്ട് വന്നിട്ട് പിന്നെയും അതേ കസേരയില്‍ തന്നെ ഇരുന്നു.
“അളിയാ, അടിയിലും എന്തെങ്കിലും ഇട്ടായിരുന്നോ..?” ഞാൻ അവനെ കളിയാക്കി ചോദിച്ചതും കാര്‍ത്തിക പൊട്ടിച്ചിരിച്ചു. ഗോപന്‍ എനിക്ക് ഇളിച്ചു കാണിച്ചിട്ട് സുമയെ നോക്കി അവന്‍ ചിരിച്ചു.
കാര്യം മനസ്സിലാവാതെ സുമ എന്റെയും കാര്‍ത്തികയുടെ മുഖത്തേക്കും മാറിമാറി നോക്കി.
“അവർ രണ്ടുപേരും എന്റെ പെരുച്ചാഴിയെ കണ്ട് പേടിച്ചു പോയി.” ഗോപന്‍ ഇളിച്ചു കൊണ്ട് പറഞ്ഞു.
പക്ഷേ അപ്പോഴും കാര്യം മനസിലാവാതെ സുമ കാര്‍ത്തികയെ നോക്കി മുഖം ചുളിച്ചു.
ഉടനെ കാര്‍ത്തിക സുമയുടെ കാതില്‍ എന്തോ പറഞ്ഞതും സുമ വായ പൊത്തി ചിരിച്ചു. എന്നിട്ട് നാണത്തോടെ ഗോപനേയും എന്നെയും മാറിമാറി നോക്കിയ ശേഷം കാര്‍ത്തികയോട് അവള്‍ എന്തോ രഹസ്യം പറഞ്ഞു.
ഗോപന്‍ ഒരു കൂസലുമില്ലാതെ സുമയെ നോക്കി പല്ലിളിച്ചു കാണിച്ചിട്ട് കാര്‍ത്തികയെ നോക്കി.
“എടി, നി എന്റെ സ്വന്തം ഭാര്യയല്ലേ..? എന്നിട്ടും എന്റെ തൊരപ്പനെ കണ്ടതിന് ഇത്ര നാണിക്കണോ..? അവന്‍ നിന്റെ മാളത്തെ ആദ്യമായി തുറന്നപ്പോള്‍ പോലും നിനക്ക് ഇത്ര നാണം ഇല്ലായിരുന്നല്ലോ…!?” ഗോപന്‍ ഉറക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു.
“അയ്യേ… നാണമില്ലാതെ എന്തൊക്കെയാ നിങ്ങൾ വിളിച്ചു പറയുന്നത്…?!”
പക്ഷേ ഗോപന്‍ അവിടം കൊണ്ട് നിർത്തിയില്ല. ഒരു കൂസലുമില്ലാതെ അവന്‍ അവളോട് ചോദിച്ചു, “എടി, ഞാൻ നിന്റെ ഉഴുന്നുവടയെ രുചിച്ചു നോക്കിയപ്പോ പോലും ഇത്ര നാണം ഞാൻ കണ്ടില്ല…!”
ഇളിച്ചു കൊണ്ട് ഗോപന്‍ പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു.
“അയ്യേ…!!” എന്നും പറഞ്ഞ് സുമ മുഖം പൊത്തി കുനിഞ്ഞു കിടന്നു.
“ഈശ്വരാ…!! എന്നെ അങ്ങ് കൊല്ല്..!!” എന്നും പറഞ്ഞ് കാര്‍ത്തിക നാണിച്ച് ചമ്മി മുഖം പൊത്തി പിടിച്ചു.
സുമയും കാര്‍ത്തികയും അങ്ങനെ മുഖവും പൊത്തി കിടക്കുന്നത് കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. കുറെ നേരം ഞാൻ ചിരിച്ചു. ഗോപനും അട്ടഹസിച്ചു ചിരിച്ചു.
ഉടനെ കോമഡി പോലത്തെ ഗോപന്റെ ചിരി കേട്ടിട്ട് സുമയും കാര്‍ത്തികയും പോലും ഉറക്കെ ചിരിച്ചു.
അവസാനം ഞങ്ങൾ നാലു പേരും ചിരി നിർത്തി വേറെ കാര്യങ്ങൾ സംസാരിച്ചു. ചില കളിയും തമാശയും പറഞ്ഞ് ചിരിച്ച് സമയവും തള്ളിനീക്കി. ഇടക്ക് സെക്സ് ഉള്‍പ്പെടുന്ന ഏതെങ്കിലും കാര്യത്തെ ഗോപന്‍ വലിച്ചിടും…. അപ്പോൾ സുമയും കാര്‍ത്തികയും നാണത്തോടെ ഞങ്ങളെ നോക്കുമെങ്കിലും അത്ര മടി കൂടാതെ ചർച്ചയിൽ ഏര്‍പ്പെടുകയും ചെയ്യുമായിരുന്നു.
അവസാനം നെല്‍സന്റെ ബൈക്കിന്‍റെ ഒച്ച പുറത്ത് കേട്ടു.
കുറച്ച് കഴിഞ്ഞ് ജൂലി നെല്‍സന്റെ കൈയും കെട്ടിപിടിച്ചു കൊണ്ട് ഹാളിലേക്ക് വിറയലോടെ കേറി വന്നപ്പോ ഞാൻ ശെരിക്കും അന്തംവിട്ടു. നെല്‍സന്‍ അവളുടെ തോളത്തു കൈയിട്ട് അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ടാണ് നടന്നു വന്നത്.
കണ്ണും നിറച്ച് വിറയലോടെ ജൂലി എന്റെ നേര്‍ക്ക് നടന്നു വരാൻ തുടങ്ങിയതും ആശങ്കയോടെ ഊഞ്ഞാലിൽ നിന്നും ഞാൻ എഴുനേറ്റ് അവളെ നോക്കി ധൃതിയില്‍ നടന്നു.
ഞാൻ അവളുടെ അടുത്ത് വന്നതും ജൂലി വെപ്രാളപ്പെട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട് എന്റെ മാറില്‍ മുഖം ചേര്‍ത്തു നിന്നു.
ഞാനും അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് നെല്‍സനെ നോക്കി.
“ജൂലിയേച്ചിക്ക് എന്തുപറ്റി..? എന്തിനാ ഇങ്ങനെ വിറയ്ക്കുന്നത്…?” സുമയും കാര്‍ത്തികയും വേഗം എഴുനേറ്റ് വന്ന് ജൂലിയെ എന്നില്‍ നിന്നും അടർത്തി അവരോടൊപ്പം കൂട്ടിക്കൊണ്ടു പോയി.
ശേഷം സോഫയിൽ ഇരുത്തിയിട്ട് അവരും അവളുടെ രണ്ടു വശത്തായി ഇരുന്നു. അവസാനം ജൂലി ചിരിക്കാന്‍ ശ്രമിച്ചു.
“എന്തു പറ്റിയടാ മച്ചു..!?” ഗോപന്‍ സംശയത്തോടെ നെല്‍സനേ നോക്കി.
“അത് അളിയാ.. വരുന്ന വഴിക്ക് ഒരു ലോറിയുമായി ആക്സിഡന്‍റ് ആവേണ്ടതായിരുന്നു… എങ്ങനെയോ നൂലിഴയിൽ രക്ഷപ്പെട്ടു എന്ന് പറയാം. സോറി അളിയാ..!!” നെല്‍സന്‍ കുറ്റബോധത്തോടെ എന്നെ നോക്കിയാണ് പറഞ്ഞത്.
“ഓവര്‍ സ്പീഡിലാണോ നി ഓടിച്ചത്…?” ഗോപന്‍ ചോദിച്ചു.
“നെല്‍സേട്ടന്റെ കുറ്റം അല്ലായിരുന്നു, ഗോപേട്ടാ. ആ റബ്ബർ തോട്ടത്തിന്‍റെ അടുത്തു വച്ച് ഒരു ലോറി വേറൊരു ലോറിയേ ഓവർടേക്ക് ചെയ്ത് ഞങ്ങൾക്ക് നേരെ പാഞ്ഞു വന്നു. റോഡില്‍ ആവശ്യത്തിനുള്ള സ്ഥലം പോലും ഇല്ലായിരുന്നു. പക്ഷേ നെല്‍സേട്ടൻ റോഡ് ചെരുവിലുള്ള റബ്ബർ തോട്ടത്തിലേക്ക് ബൈക്കിനെ കേറ്റി, ഞങ്ങളും ബൈക്കും തോട്ടത്തില്‍ ഉരുണ്ട് വീഴുകയും ചെയ്തു. പക്ഷേ ഭാഗ്യത്തിന് ഞങ്ങൾക്ക് ഒന്നും സംഭവിച്ചില്ല.” ജൂലി പറഞ്ഞവസാനിപ്പിച്ചു.
ഉടനെ ഞങ്ങൾ എല്ലാവരും ജൂലിയേയും നെല്‍സനേയും സൂക്ഷ്മമായി നിരീക്ഷിച്ചു. പക്ഷേ ഒന്നു രണ്ട് ചെറിയ പോരൽ അല്ലാതെ കാര്യമായ മുറിവൊന്നും കണ്ടില്ല.