ഒടുവില്‍ വീട്ടില്‍ എത്തിയപ്പോ സാന്ദ്ര ഇറങ്ങി എനിക്കുവേണ്ടി നിന്നതും എന്റെ കണ്ണുകൾ കൊണ്ട് അവളുടെ ശരീരത്തെ ഞാൻ ഉഴിഞ്ഞു.
“ശെരിയാ… അത്ര വ്യക്തം അല്ലെങ്കിലും നിന്റെ മുല ഞെട്ട് ചെറുതായി കാണുന്നുണ്ട്..!!” ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞതും സാന്ദ്ര എന്നെ നുള്ളി.
“എന്താ ചേട്ടാ ഇത്…? ചേട്ടൻ എന്തിനാ എപ്പോഴും ഇങ്ങനെ മാത്രം ചിന്തിക്കുന്നത്…?” സാന്ദ്ര അല്‍പ്പം ചൂടായി ചോദിച്ചു. എന്നിട്ട് മുഖം വീർപ്പിച്ച് കൊണ്ട് വീട്ടിലേക്ക് നടന്നു പോയി.
ഇനി എന്റെ നാവിനെ നിയന്ത്രിക്കാന്‍ ഞാൻ തീരുമാനിച്ചു…. എപ്പോഴും അവളോട് ഇത്തരത്തിൽ സംസാരിക്കുന്നത് തെറ്റാണെന്ന് എനിക്കും തോന്നി.
വീട്ടില്‍ കയറിയതും കരണ്ട് ഇല്ലെന്ന് മനസ്സിലായി.
ഇടിവെട്ടും മിന്നലും ഇല്ലാത്തത് കൊണ്ട് ഇൻവെർട്ടർ ഒന്നാക്കി തന്നെ വച്ചിരുന്നു. ഹാളില്‍ ഇരിക്കുന്ന എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു. കുളിച്ച ശേഷം ഹാളില്‍ വന്നതും സാന്ദ്ര എനിക്ക് ചായ കൊണ്ടു തന്നിട്ട് മിണ്ടാതെ സോഫയിൽ പോയിരുന്നു. എന്നിട്ട് പത്രം എടുത്ത് മറിച്ച് നോക്കാൻ തുടങ്ങി.
അമ്മായിയും ജൂലിയും വിനിലയും സിറ്റവുട്ടിൽ ഇരുന്നു കൊണ്ട് എന്തോ വലിയ ചർച്ചയിൽ ആയിരുന്നു. സുമി ഹാളില്‍ ഒരു കസേരയില്‍ ഇരുന്നു കൊണ്ട് റഫ് നോട്ടില്‍ കളർ പെന്‍സില്‍ ഉപയോഗിച്ച് പടം വരയ്ക്കുന്നത് കണ്ടു.
ഞാന്‍ ചെന്ന് സോഫയിൽ ഇരുന്നിട്ട് അവളുടെ മടിയിലേക്ക് ചെരിഞ്ഞു കിടന്നു. അപ്പോഴും സാന്ദ്ര മിണ്ടിയില്ല. ഞാൻ കൈകൂപ്പി കൊണ്ട് സോറി പറഞ്ഞതും അവള്‍ ചിരിച്ചു.
ശേഷം നല്ല ഉന്മേഷത്തോടെ അവള്‍ സംസാരിക്കാന്‍ തുടങ്ങി. ഞാനും അവളുടെ മടിയില്‍ കിടന്നു കൊണ്ട് എല്ലാം ശ്രദ്ധാപൂര്‍വമാണ് കേട്ടത്.
ശുഷ്കാന്തിയോടെ ഞാൻ അവളുടെ എല്ലാ വാക്കുകളെയും ശ്രവിക്കുന്നത് കണ്ട് അവളുടെ കണ്ണുകളില്‍ പ്രേമം ഊറി നിറഞ്ഞു വന്നു. അവളും പോലും അറിയാതെ എന്റെ മുടിയിഴകളിലൂടെ വിരലുകളെ പൂഴ്ത്തി ഓടിച്ചു കൊണ്ട് അവള്‍ പല കാര്യങ്ങളും പറഞ്ഞു കൊണ്ടിരുന്നു. ഇടക്കൊക്കെ എന്റെ മുടിയെ അവള്‍ കുഴച്ചിടുകയും മാടി ഒതുക്കി തരികയും ചെയ്തു.
ഇടക്കൊക്കെ അവള്‍ക്ക് എന്നോടുള്ള കടുത്ത പ്രണയത്തെ അവള്‍ പോലും അറിയാതെ അവളുടെ കണ്ണുകൾ വെളിപ്പെടുത്തും… പക്ഷേ സാന്ദ്ര പെട്ടന്ന് അതിനെ മനസ്സിലാക്കി കൊണ്ട് വേഗം മറച്ചു പിടിക്കും.
അവസാനം ആറ് മണി ആയതും നെല്‍സന്‍ കോൾ ചെയ്തു. ഞാൻ ഉത്സാഹത്തോടെ എഴുനേറ്റിരുന്നു. സാന്ദ്രയുടെ മുഖം മങ്ങി. അവളുടെ സന്തോഷവും നല്ല മൂഡും എല്ലാം അപ്രത്യക്ഷനായി.
“ഓടി ചെല്ല്, അവർ കള്ള് കുടിക്കാന്‍ വിളിക്കുന്നു..!” സാന്ദ്ര നിരുത്സാഹത്തോടെ പറഞ്ഞു.
ഞാൻ ചിരിച്ചു കൊണ്ട് കോൾ എടുത്തു. അന്നേരം ജൂലി അകത്തേക്ക് വന്ന് എന്റെ അടുത്തിരുന്നു.
“അളിയാ വേഗം സാധനവും വാങ്ങി കൊണ്ടു വാ. എന്തൊരു മഴ… എന്തൊരു തണുപ്പ്. രണ്ട് പെഗ് പെട്ടന്ന് അകത്ത് ചെന്നാലേ ശെരിയാവത്തുള്ളു.”
അതുകേട്ട് ഞാൻ ചിരിച്ചു.
“ഗോപനും കാര്‍ത്തികയും എത്തിയോ…?”
“അവർ അഞ്ച് മണിക്കേ എത്തി. സുമയും കാര്‍ത്തികയും എന്തൊക്കെയോ സ്പെഷ്യൽ പാചകം ചെയ്യുവാ. ശെരി നി ജൂലിയുടെ കൈയിൽ ഫോൺ കൊടുക്ക്.”
ഉടനെ ഞാൻ ജൂലിക്ക് കൊടുത്തതും അവള്‍ വാങ്ങി സംസാരിച്ചു.
“ഇല്ല, ഞാൻ വരുന്നില്ല നെല്‍സേട്ട. സാമേട്ടൻ വരും നിങ്ങൾ അടിച്ചു പൊളിക്ക്.” അത്രയും പറഞ്ഞിട്ട് ജൂലി എന്റെ കൈയിൽ മൊബൈൽ തന്നു.
“കുപ്പി എത്ര എടുക്കണം..?” ഞാൻ ചോദിച്ചു.
“മൂന്നെണ്ണം എടുത്തോ… പിന്നെ രണ്ട് വലിയ മിറാന്‍ഡയും ജ്യൂസുമൊക്കെ മേടിച്ചേക്ക്. പെട്ടന്ന് വരികയും വേണം.” അത്രയും പറഞ്ഞിട്ട് നെല്‍സന്‍ കട്ടാക്കി.
“നീയും വാ എന്റെ ജൂലി.” ഞാൻ ജൂലിയെ വിളിച്ചെങ്കിലും അവള്‍ വരുന്നില്ലെന്ന് പറഞ്ഞു. സാന്ദ്ര മുഖത്തെ വലിച്ചു കേറ്റി വച്ച് കൊണ്ട് പത്രത്തിൽ മുഴുകിയിരുന്നു.
“ഈ മഴയത്ത് ചേട്ടൻ എങ്ങനെ പോകും..?” പെട്ടന്ന് സാന്ദ്ര പത്രത്തെ താഴ്ത്തി കൊണ്ട് ചോദിച്ചു.
“കാറിൽ പോകും.” ഞാൻ പറഞ്ഞതും സാന്ദ്ര ചുണ്ട് കോട്ടി. ജൂലി ചിരിച്ചു.
“സൂക്ഷിച്ച് പോണം കേട്ടോ, ഈ മഴയുടെ കൂടെ ഇടിയും മിന്നലും കാണുമ്പോ എനിക്ക് തന്നെ പേടിയാവുന്നു.” ജൂലി പറഞ്ഞിട്ട് ചാവി എടുക്കാന്‍ റൂമിലേക്ക് പോയി.
“അങ്കിള്‍ പോയിട്ട് എപ്പോ വരും..?” സുമി ഓടി വന്ന് എന്റെ മടിയില്‍ കേറി മുട്ടുകുത്തി ഇരുന്നിട്ട് ചോദിച്ചു.
“നാളെ വരും..!”
“വരുമ്പോ എനിക്കും കള്ള് കൊണ്ട് വരുമോ…?”
കള്ള് എന്താണെന്ന് പോലും അറിയാതെ അവള്‍ അങ്ങനെ ചോദിക്കുന്നത് കേട്ടതും ഞാനും സാന്ദ്രയും ഉറക്കെ ചിരിച്ചു. അന്നേരം അകത്തേക്ക് കേറിയ വന്ന അമ്മായിയും വിനിലയും പിന്നേ ചാവിയും എടുത്തോണ്ട് ഹാളില്‍ വന്ന ജൂലിയും ചിരിച്ചു.
“കൊച്ചു കുട്ടികൾ കള്ള് കുടിക്കരുത്. എന്റെ സുമി മോൾക്ക് ഞാൻ വേറെ എന്തെങ്കിലും മേടിച്ചോണ്ട് വരാം.”
ഉടനെ അവള്‍ എനിക്ക് ഉമ്മ തന്നിട്ട് ഇറങ്ങിയോടി.
ജൂലി തന്ന ചാവിയും വാങ്ങി ഞാൻ കാറും എടുത്ത് പതിയെ ഓടിച്ചു പോയി. മഴ തകർത്തു പെയ്യുകയായിരുന്നു. റോഡൊക്കെ ഏറെകുറെ ഒഴിഞ്ഞു കിടന്നു.
ബാറിൽ കേറി മൂന്ന് കുപ്പി വാങ്ങി. അവിടെ വലിയ കുപ്പി മിറാന്‍ഡ ഇല്ലാത്തത് കൊണ്ട് വാങ്ങിയ സാധനം വണ്ടിയില്‍ വച്ചിട്ട് ബേക്കറിയിൽ കേറി വേണ്ടതെല്ലാം വാങ്ങി. എന്നിട്ട് മഴയില്‍ നനഞ്ഞു കൊണ്ടാണ് വണ്ടിയിലേക്ക് ഓടി കേറിയത്.
പോകുന്ന വഴിയില്‍ മെഡിക്കല്‍ സ്റ്റോര്‍ കണ്ടപ്പോ ഞാൻ വണ്ടി ഒതുക്കി. എന്നിട്ട് അവിടെ നിന്നും ചിലതൊക്കെ മേടിച്ചു. ശേഷം വണ്ടിയില്‍ കേറിയപ്പോ സീറ്റില്‍ കിടന്ന് എന്റെ മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ടു.
വേഗം കാറിൽ കേറി ഇരുന്ന ശേഷം എടുത്തു നോക്കി. ഡിസ്പ്ലേയിൽ പേര് കാണിച്ചില്ലെങ്കിലും എന്തുകൊണ്ടോ ആ നമ്പര്‍ എനിക്ക് കാണാപ്പാഠമായിരുന്നു.
ദേവിയാണ് വിളിച്ചത്. പക്ഷെ അവളുടെ കോൾ എടുക്കാന്‍ തോന്നിയില്ല. ഞാൻ കട്ടാക്കി. എന്നിട്ട് കാര്‍ എടുത്തു.
കുറച്ച് കഴിഞ്ഞതും ദേവി വാട്സാപിൽ ടെക്സ്റ്റ് മെസേജ് അയച്ചു. ചെറിയ ഇടവേള വിട്ട് മൂന്ന് മെസേജുകൾ വന്നു.
ഞാൻ കാറിനെ സ്ലോ ചെയ്തിട്ട് മെസേജ് നോക്കി.
*ഇത്ര വേഗം ആതിര ചേച്ചിക്ക് ജോലി ശെരിയാക്കി കൊടുക്കുമെന്ന് വിചാരിച്ചില്ല. താങ്ക്സ് ചേട്ടാ.*
*സത്യം പറഞ്ഞാൽ നിങ്ങൾ ജോലിയുടെ കാര്യം നോക്കാമെന്ന് പറഞ്ഞപ്പോ, ആ സാഹചര്യത്തിൽ നിന്നും ഒഴിവാകാനായി അങ്ങനെ പറഞ്ഞു എന്നാ കരുതിയത്. അങ്ങനെ ഞാൻ വിചാരിച്ചതിന് സോറി.*