“ജൂലി… ഞാൻ..!!”
“ചേട്ടൻ ആരുടെ കൂടെ വേണമെങ്കിൽ പൊയ്ക്കൊ, എത്ര പേരുടെ കൂടെ വേണമെങ്കിൽ കിടന്നോ..! പക്ഷെ ആദ്യം എന്നെ കളഞ്ഞിട്ട് മതി ചേട്ടന്റെ ഇഷ്ടത്തിന് നടക്കാൻ.”
“നിന്നെ വെറുതെ കൊണ്ട് കളയാന്‍ നി പാവക്കുട്ടി ഒന്നുമല്ല. ഒരിക്കലും നിന്നെ ഞാൻ കളിയില്ല, വേണ്ടെന്നും വയ്ക്കില്ല —”
“ഇനി എനിക്കൊന്നും കേള്‍ക്കേണ്ട… ദയവായി എന്നെ ശല്യം ചെയ്യരുത്.” അവൾ പെട്ടന്ന് അങ്ങോട്ട് തിരിഞ്ഞു നിന്നു കൊണ്ടാണ് പറഞ്ഞത്. “ഇനി എന്നെ ശല്യം ചെയ്താൽ ഞാൻ നിങ്ങളുടെ വീട്ടില്‍ നിന്നും ഇറങ്ങി എങ്ങോട്ടെങ്കിലും പോകും.”
അവൾ പറഞ്ഞ വാക്കുകളും, പിന്നെ അവസാനം.. “എന്റെ വീട്” എന്നവൾ പറഞ്ഞതും കേട്ട് എന്റെ മനസ്സിൽ ഞാൻ വിലപിച്ചു പോയി.
വിഷമം കാരണം എന്റെ നാവ് പിന്നേ പൊന്തിയില്ല. വിഷണ്ണനായി ഞാൻ പ്രതിമ പോലെ നിന്നു.
ഉടനെ ജൂലിയും റൂമിൽ നിന്നിറങ്ങി പോയി.
അതുകഴിഞ്ഞ് എനിക്ക് വീട്ടില്‍ നിൽക്കാൻ തോന്നിയില്ല. ഞാൻ വേഗം റെഡിയായി ബൈക്കിന്റെ താക്കോലും എടുത്തു കൊണ്ട് ഹാളിലേക്ക് വന്നതും, ജൂലി ഡൈനിംഗ് റൂമിന്റെ അവിടെ നിന്ന് മാറില്‍ കൈയും കെട്ടി കൊണ്ട് എന്നെയും പ്രതീക്ഷിച്ച് നില്‍ക്കുന്നത് കണ്ടു.
ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വേണ്ടിയാണ് അവള്‍ എന്നെയും കാത്ത് നില്‍ക്കുന്നതെന്ന് മനസ്സിലായി. ഞാൻ കഴിച്ചില്ലെങ്കിൽ അവളും പട്ടിണി കിടക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ഞാൻ ഡൈനിംഗ് റൂമിൽ ചെന്നു.
ഉടനെ അവള്‍ രണ്ട് പ്ലേറ്റിൽ പൂരി എടുത്തു വച്ച ശേഷം ബാജിയും വിളമ്പി.
എന്നിട്ട് അവൾ കസേരയില്‍ ഇരുന്ന് കഴിക്കാനും തുടങ്ങി. ഞാനും ചെന്ന് മേശയുടെ നടുക്കായി വച്ചിരുന്ന പ്ലേറ്റിനെ വലിച്ച് അവള്‍ക്ക് എതിര്‍ വശത്തായി ഇരുന്നു കൊണ്ട് കഴിച്ചു.
കഴിച്ചിട്ട് എന്റെ പ്ലേറ്റിനെ എടുത്തുകൊണ്ട് അവളെ കടന്നു പോകുന്ന സമയത്ത് ജൂലി എന്റെ കൈയിൽ നിന്നും പ്ലേറ്റിനെ പിടിച്ചു വാങ്ങി മേശപ്പുറത്ത് വച്ചു.
ഞാൻ മിണ്ടാതെ വാഷ് ബേസിനിൽ കൈയും കഴുകി പുറത്തേക്ക് നടന്നു. എന്നിട്ട് നേരെ പോർച്ചിൽ ചെന്ന് ബൈക്കും എടുത്ത് വേഗം വിട്ടു.
ജൂലി നടയില്‍ നിന്ന് വിഷമത്തോടെ ഞാൻ പോകുന്നതും നോക്കി നില്‍ക്കുന്നതിനെ മിററിലൂടെ ഞാൻ കണ്ടു. പക്ഷേ അപ്പോഴും അവളുടെ കണ്ണില്‍ എന്നോടുള്ള സ്നേഹം പ്രതിഫലിച്ചത് കണ്ട് എനിക്ക് സന്തോഷം തോന്നി. ഉടനെ മനസ്സിന് വല്ലാത്ത ആശ്വാസവും കിട്ടി… ഉള്ളിലെ ഭാരവും അലിഞ്ഞു തീരാന്‍ തുടങ്ങി.
നല്ല ഉത്സാഹത്തോടെയാണ് ഞാൻ മാളിലേക്ക് വിട്ടത്. മാളിൽ എന്റെ ഓഫീസിൽ കേറി സ്റ്റോക്ക് കാര്യങ്ങളും മറ്റും പരിശോധിച്ചു. കുറവുള്ള സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി. ശേഷം നേരിട്ട് മാളാകെ നടന്ന് എല്ലാം പരിശോധിച്ചു. സ്റ്റാഫ്സുമായി സംസാരിച്ചു.
ഒന്നര മണിക്കൂറിന് ശേഷം ഞാൻ എന്റെ ഓഫീസില്‍ തിരികെ കേറിയപ്പോഴാണ് മേശപ്പുറത്തിരുന്ന എന്റെ മൊബൈലിൽ ഒത്തിരി വാട്സാപ് മെസേജസ് വന്നു കിടക്കുന്നത് കണ്ടത്.
യാമിറ ചേച്ചിയും, സുമയും, ഐഷയും അയച്ചത് കൂടാതെ വേറെയും ഒരുപാട് മെസേജസ് വന്നിരുന്നു.
ആദ്യം ഞാൻ യാമിറ ചേച്ചിയുടെ മെസേജ് തുറന്നു.
*എന്റെ സാമേ.., നമ്മൾ അങ്ങനെയൊക്കെ ചെയ്തിട്ട് നി പോയ ശേഷം തൊട്ടേ കാരണം അറിയാത്ത എന്തോ ഒരു വിഷമം എന്റെ മനസ്സിൽ നിറഞ്ഞു നില്‍ക്കുകയാണട. എനിക്കൊരു സമാധാനവും കിട്ടുന്നില്ല. തല്‍ക്കാലത്തേക്ക് നമുക്ക് ഇനിയും ഇങ്ങനെയൊന്നും വേണ്ടട പൊന്നേ…!!*
ചേച്ചിയുടെ വോയ്സ് കേട്ടിട്ട് എനിക്ക് ശെരിക്കും വിഷമമുണ്ടായി… ഒപ്പം ജൂലിയോട് ഞാൻ ചേച്ചിയെ കുറിച്ച് പറഞ്ഞു പോയതിന്‍റെ കുറ്റബോധവും എന്റെ മനസ്സിനെ ക്രൂശിച്ചു.
*ചേച്ചി പേടിക്കേണ്ട. ഒരിക്കലും ചേച്ചിക്ക് ഞാനൊരു ബുദ്ധിമുട്ടാവില്ല..* വിഷമത്തോടെ ഞാൻ റിപ്ലൈ ചെയ്തു.
ഉടനെ ചേച്ചി ഓൺലൈനിൽ വരികയും പെട്ടന്ന് തന്നെ എന്റെ വോയ്സ് കേള്‍ക്കുകയും ചെയ്തു. അടുത്ത സെക്കന്‍റ് ചേച്ചി എനിക്ക് കോൾ ചെയ്തു.
