മനീഷാനന്ദ സ്വാമികളുടെ ഉപദേശം,… പറഞ്ഞതിൽ കാര്യമുള്ളതുകൊണ്ട് ഞാൻ സൈലന്റ് ആക്കി.
പയ്യെ നടന്നു വീടിന്റെ പിന്നിലെത്തി,…
“ഡാ കൊച്ചിനെ വിളിക്ക്…,”
വീണ്ടും ഉപദേശം ആഅഹ്ഹ്ഹ…., എനിക്ക് പൊളിഞ്ഞു കേറുന്നുണ്ട്…
“ഞാൻ ഫോണെടുത്തു വിളിക്കാൻ ഒരുങ്ങുമ്പോൾ മനീഷ് അവിടെയും ഇവിടെയും ഒക്കെ ഏതാണ്ട് സ്റ്റിംഗ് ഓപ്പറേഷന് വന്ന പോലെ നടക്കുന്നത് കണ്ട എനിക്ക് തോന്നിയത് ഇതിനി ഈ മൈരന്റെ സ്ഥിരം പരിപാടി ആണോ എന്നാണ്.
“ഹലോ…ഹലോ…..”
പെട്ടെന്ന് അപ്പുറത്തു ഫോൺ കണക്ട് ആയി…
“ആഹ് ഹലോ… ഞാൻ വിനീതിന്റെ ചേട്ടനാ….ഞങ്ങൾ പുറത്തുണ്ട്….വീടിന്റെ പിന്നിൽ….”
“ആഹ്… വിനു ഇപ്പൊ വിളിചു ചോദിച്ചേ ഉള്ളൂ….ഞാൻ ദേ ഇറങ്ങുവാ…ആരുടേം കണ്ണിൽ പെടല്ലേ…”
“ഏയ്…ഇല്ല താൻ ഇറങ്ങി പോരു….”
പറഞ്ഞു ഫോൺ വെച്ചതും ഞാൻ കാണുന്നത് പൂച്ചയെ പോലെ പമ്മി പമ്മി നടന്നു പോവുന്ന മനീഷിനെ ആണ്,..
“ഡാ….ഡാ മനീഷേ….”
എന്റെ വിളി കേട്ടു തിരിഞ്ഞ അവൻ ഒരു മിനിറ്റു എന്നു കയ്യ് ഉയർത്തി കാട്ടി വീണ്ടും മുന്നോട്ടു പോയി, വീടിന്റെ മൂല കടന്നു മറഞ്ഞു, അപ്പോഴേക്കും പിൻവാതിലിൽ അനക്കം കണ്ടു ഞാൻ അങ്ങോട്ടു നോക്കി, വാതിൽ തുറന്നു ഒരുത്തി പുറത്തോട്ടു വരുന്നത് കണ്ടു, ഇത്തിരി മാറി നിന്ന എന്നെ കാണാൻ ഞാൻ ഒന്നു കൈ ഉയർത്തി വീശി,… അതോടെ എന്നെ കണ്ട അവൾ എന്റെ അടുത്തേക്ക് ഓടി വരുന്നത് ഞാൻ കണ്ടു, കയ്യിൽ ഒരു ചെറിയ ഹൻഡ്ബാഗും ഉണ്ട്
“ആഅഹ്ഹ്ഹ്ഹ…..അയ്യോ…….ഓടി വായോ…..ആഹ്ഹ്….”
ഏതോ ഒരാൾ കാറിവിളിക്കുന്ന ഒച്ച ആഹ് പറമ്പു മുഴുവൻ കേട്ടു.
അതു കേട്ടതോടെ അവൾ ഒന്നു ഞെട്ടി എന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു, കല്യാണ വീട്ടിലെ ഓരോ ലൈറ്റും ഒന്നൊന്നായി തെളിയുന്നതും, പതിയെ കാറിച്ചയോടൊപ്പം ഓരോരുത്തർ ഉണർന്നു വരുന്നതിന്റെ ഒച്ചയും കേട്ടു തുടങ്ങി, പിന്നാമ്പുറത്തെ ലൈറ് വീണതും പിന്നെ ഞാൻ ഒന്നും നോക്കിയില്ല, ഓടി ചെന്നു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ടു ഓടി, അടിച്ചത് കൂടിപ്പോയത് കൊണ്ടാണോ അതോ പേടിച്ചു മുള്ളാൻ മുട്ടിയിട്ടാണോ എന്തോ ഞാൻ വിചാരിച്ച രീതിയിൽ ഒന്നും അല്ല ഞാൻ ഓടിയത്,… കൈപ്പിടിയിൽ അവളുടെ കൈ ഉണ്ടോ എന്ന് മാത്രേ ഓടും വഴി ഞാൻ നോക്കിയുള്ളൂ. ഓട്ടം മനസ്സിൽ കാണണം എന്നുള്ളോർക്ക് ഇൻ ഹരിഹർ നഗറിൽ അമ്മച്ചി വാക്കത്തിക്ക് കീച്ചാൻ വരുമ്പോൾ സിദ്ധിഖ് ഓടുന്ന ഓട്ടം ഒന്നു കണ്ണടച്ചു ഓർത്തു നോക്കിയാൽ കിട്ടും കൂടെ ഒരു പെങ്കൊച്ചിനേം വേണേൽ സങ്കല്പിച്ചോ…. കോണ്ഫിഡൻസും അഹങ്കാരോം ഒന്നും ഒരു മൈരുമല്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് കല്യാണപ്പെണ്ണിനേം അടിച്ചോണ്ടുള്ള എന്റെ റാലി, പേടിച്ചിട്ട് ഞാൻ ഇടയ്ക്ക് പിന്നോട്ടു നോക്കിക്കൊണ്ടാണ് മുന്നോട്ടു കുതിച്ചത്.
പിന്നാമ്പുറത്തെ വെളിച്ചത്തിൽ ഏതോ അരണ ഫുണ്ട ഞങ്ങളെ കണ്ട് ഒച്ചയിടുന്നതും ആളെ കൂട്ടുന്നതും കണ്ടു പിന്നിൽ നോക്കി ഓടിയ ഞാൻ മുൻപോട്ടു ഒന്ന് വഴി കാണാൻ നോക്കിയേ ഉള്ളൂ….
#ഡിം…@#$%#
ഓർമകളിൽ നിന്നു തിരിച്ചെത്തിയപ്പോൾ ഇന്നലെ രാത്രി ഞാൻ ഒപ്പിച്ച മണ്ടത്തരങ്ങൾ ഓർത്തു ചൂളി പോയിരുന്നു… അവളുടെ നേരെ നോക്കാൻ പോലും ചമ്മൽ… അപ്പോഴേക്കും കാർ വീടിന്റെ വഴി കടന്നു മതിലിനകത്തേക്ക് എത്തി വീടിനു മുന്നിൽ ഒരു കൂട്ടം ആണ് ഞാൻ ആദ്യം കണ്ടത്,.. മൈര്…ചെന്നു കേറുമ്പോഴേ അമ്മേടെ ചൂലിന് അടി കിട്ടുവോ എന്തോ… കാർ മുന്നിലേക്ക് നിർത്തിയതും ആഹ് കഷണ്ടി ആദ്യമേ ചാടി പിടിച്ചിറങ്ങി അവരോട് പോയി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അച്ഛന്റെ മുഖത്തെ ഭാവവും അമ്മയുടെ മുഖത്തെ ദയനീയതയും കണ്ടതോടെ ഉള്ളിൽ എനിക്കൊരു സമാധാനം വന്നു,…കൊല്ലാൻ പോകുവല്ലേ ഇനി എന്തിനാ പേടിക്കണേ… അടുത്തിരുന്ന അവൾ സാരിയുടെ മുന്താണിയും കയ്യിൽ ചുറ്റി അഴിച്ചു ഇരിക്കുന്നുണ്ട്, ഇപ്പോഴും കരച്ചിലിനൊരു കുറവുമില്ല… ആഹ് എന്റെ ശവമടക്കിന് ഇനി കഷ്ടപ്പെട്ടു കരയണ്ടല്ലോ…
കഷണ്ടിയുടെ ഡയലോഗ് ഏറ്റൊ എന്തോ,…. ഞാൻ നോക്കി നികുമ്പോൾ അച്ഛൻ തൂമ്പയുമെടുത്തു പുറകിലെ തൊടിയിലേക്ക് നടന്നു, അങ്ങേരു എന്റെ കുഴിവെട്ടാൻ പോയതാണോ എന്തോ,… അമ്മ നിന്നു കണ്ണു പിഴിയുന്നുണ്ട്,… കഷണ്ടി വീണ്ടും കാറിനടുത്തേക്ക് വന്നു.
