ഞാൻ മെല്ലെ പറഞ്ഞു.
“നാളെ നമ്മുടെ കല്യാണം…”
അവളുടെ കണ്ണുകൾ ഒന്ന് വലുതായി.
ഞാൻ ചിരിച്ചു.
“പാലക്കാട്ടുള്ള അമ്പലത്തിൽ വെച്ച്. അത് കഴിഞ്ഞ് തിരിച്ചു വന്ന് രജിസ്റ്റർ ചെയ്യാം.”
അവൾ ഒന്നും മിണ്ടിയില്ല.പക്ഷേ ആ കണ്ണുകൾ പതിയെ നിറയാൻ തുടങ്ങി.
ചുണ്ടുകൾ ചെറുതായി വിറച്ചു.
അവൾക്ക് സന്തോഷം കൊണ്ട് സംസാരിക്കാൻ പോലും പറ്റുന്നില്ലെന്ന് എനിക്ക് മനസ്സിലായി.
പിന്നെ മെല്ലെ എന്റെ തോളിലേക്ക് ചാഞ്ഞു.ആ ചായ്ച്ചിൽ തന്നെയായിരുന്നു അവളുടെ സമ്മതം.
കുറച്ച് നേരം കഴിഞ്ഞ് അവൾ മെല്ലെ ചോദിച്ചു.
“എന്നെ നിന്റെ തലയിൽ എടുത്തു വെക്കും മുന്നേ… ഒന്നുകൂടെ ആലോചിച്ചോ…”
ആ ചോദ്യം ചോദിക്കുമ്പോൾ പോലും അവൾ നേരെ എന്റെ കണ്ണിലേക്ക് നോക്കിയില്ല.ഭയം ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ വീണ്ടും ആരെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചാൽ താങ്ങാൻ പറ്റില്ലെന്ന ഭയം.അവളെ എന്നെങ്കിലും ഞാൻ വെറുക്കുമോ എന്നുള്ള ഭയം.
ഞാൻ അവളുടെ കവിളിൽ കൈ വെച്ച് ചെറുതായി ചിരിച്ചു.
“അതിനുള്ള മറുപടി നമ്മുടെ ആദ്യ രാത്രിയിൽ ഞാൻ തരാം.”
അത് പറഞ്ഞപ്പോൾ അവൾ ഒന്ന് ഞെട്ടി എന്നെ നോക്കി.കവിളുകൾ പതിയെ ചുവക്കാൻ തുടങ്ങി.അതും പറഞ്ഞു ഞാൻ അവളുടെ കൊഴുത്ത ഇടുപ്പിൽ മെല്ലെ നുള്ളി.
“സ്സ്… ചെക്കാ…”
അവൾ ചിരിച്ചു കൊണ്ട് എന്റെ കൈയിൽ അടിച്ചു.
“നൊന്തു എനിക്ക്…”
അവളുടെ മുഖം വീണ്ടും പഴയ പോലെ ജീവനുള്ളതായി.കരഞ്ഞ് തളർന്നിരുന്ന സ്ത്രീ വീണ്ടും ഒരു പെൺകുട്ടിയായി മാറുന്ന പോലെ തോന്നി.
ഞാൻ ചിരിച്ചു.
“ആ… അതിനു വേണ്ടിയാ നുള്ളിയത്.”
ഞാൻ അവളുടെ കണ്ണിലേക്കു നോക്കി പറഞ്ഞു.
“മര്യാദക്ക് എന്റെ പെണ്ണായി… എന്റെ ഭാര്യയായി… എന്നെ സ്നേഹിച്ച് എന്റെ ഒപ്പം ജീവിച്ചോ.”
അത് കേട്ട നിമിഷം അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.പക്ഷേ ഇത്തവണ ആ കണ്ണീരിൽ വേദനയില്ലായിരുന്നു.
സ്നേഹം മാത്രം.
ഞാൻ അവളുടെ നഗ്നമായ ഇടുപ്പിൽ തലോടി. അവൾ കുറുകലോടെ എന്നോട് ചേർന്ന് ഇരുന്നു.
“പെണ്ണെ നിന്റെ ഈ ഭാവം എന്നെ മൂഡ് ആക്കുവാ “
“അയ്യടാ. അതൊന്നും ഇപ്പൊ വേണ്ട “
“അതൊക്ക ഇപ്പൊ വേണം “
“പോടാ…”
ചിരിയോടെ അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി.
ആ മുഖത്തെ നാണവും സന്തോഷവും ഒരുമിച്ച് കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു.അവൾ വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു.
ഞാൻ കാർ മുന്നോട്ടെടുത്തു.
രാത്രി റോഡിലൂടെ കാർ പതുക്കെ നീങ്ങുകയായിരുന്നു.
റോഡിന്റെ ഇരുവശത്തും ഇടക്ക് മാത്രം കടകൾ തുറന്നുകിടക്കുന്നു. ചില ചായക്കടകളിൽ ഇപ്പോഴും ആളുകൾ ഇരിക്കുന്നു. മഴ പെയ്തു നനഞ്ഞ റോഡിൽ വെളിച്ചം വീണ് തിളങ്ങുന്നുണ്ടായിരുന്നു.
കാറിനുള്ളിൽ ചെറിയൊരു നിശബ്ദത.
പക്ഷേ ആ നിശബ്ദത പോലും മനോഹരമായിരുന്നു.
ഇടയ്ക്ക് ഞാൻ അവളെ നോക്കും. അവൾ വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരിക്കും.
പക്ഷേ അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി ഉണ്ടായിരുന്നു.
വർഷങ്ങൾക്ക് ശേഷം ജീവിതം വീണ്ടും തുടങ്ങാൻ പോകുന്ന ഒരു പെണ്ണിനെ ചിരി.
വഴിയിലായി ഞാൻ എന്റെ ജ്വല്ലറിയിൽ കാർ നിർത്തി.
അവൾ സംശയത്തോടെ എന്നെ നോക്കി.
“ഇവിടെ എന്തിനാ…?”
“വാ…”
ഞാൻ ചിരിച്ചു.
അകത്ത് കയറിയപ്പോൾ സ്റ്റാഫ് എല്ലാവരും എന്നെ കണ്ടു എഴുന്നേറ്റു.
ഞാൻ നേരെ താലി കാണിക്കാൻ പറഞ്ഞു.
അവർ പല മോഡലുകളും എടുത്തു വെച്ചു.
പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടത് വളരെ ലളിതമായ ഒരു താലിയായിരുന്നു.
“ഇത് മതി…”
ഞാൻ പറഞ്ഞു.
അവൾ അത് കൈയിൽ എടുത്ത് നോക്കി.
വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ട് അവളുടെ..
“ശരിക്കും… നാളെതന്നെ ആണോ നമ്മളുടെ കല്യാണം”
അവൾ എന്റെ ചെവിയിൽ ആയി മെല്ലെ ചോദിച്ചു .
പക്ഷേ ഞാൻ ഒന്നും പറഞ്ഞില്ല.
അവളെ നോക്കി ഒന്ന് ചിരിച്ചു അത്ര മാത്രം.
താലിയിൽ
പിന്നെ രണ്ട് പേർക്ക് ചേരുന്ന മോതിരവും എടുത്തു. ശേഷം താലിയിലും മോതിരത്തിലും പേര് എഴുതാൻ പറഞ്ഞു അവരോട്. വളരെ വേഗത്തിൽ തന്നെ അവർ അത് പൂർത്തിയാക്കി തിരികെ നൽകി.
അവളുടെ കൈയിലേക്ക് കൊടുത്ത മോതിരത്തിലെ പേര് അവൾ വായിച്ചു.
“ശ്രീജ ❤️ അമീർ”
