“വൈകുന്നേരം 5 മണിക്ക് ഇടപ്പള്ളി പള്ളിയുടെ മുന്നിൽ ഉണ്ടാകും…”
“ശരി…”
കോൾ കട്ട് ആയിട്ടും ഞാൻ കുറേ നേരം ഫോൺ ചെവിയോട് ചേർത്ത് പിടിച്ച് ഇരുന്നു.എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.
പക്ഷേ അതിനൊപ്പം തന്നെ ഭയവും.
ഇനി എന്തായിരിക്കും അവൾക്ക് പറയാനുള്ളത്…?
ഇത് നടക്കില്ലെന്ന് പറഞ്ഞ് എന്നെ മനസ്സിലാക്കാനാണോ…?
എന്നെ ഒഴിവാക്കാനാണോ…?
ഓരോന്ന് ചിന്തിച്ച് തല നിറഞ്ഞു.
അങ്ങനെ ആലോചിച്ചു കിടക്കുമ്പോൾ രാത്രി ആയതും ഞാൻ അറിഞ്ഞില്ല.
നാളെ എന്റെ ശ്രീജയെ കാണാമല്ലോ എന്ന ചിന്ത മാത്രം.ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നില്ല.
മനസ്സ് നിറയെ അവളായിരുന്നു.
ശ്രീജ…
ഇനി “ടീച്ചർ” എന്ന് ബഹുമാനിച്ച് വിളിക്കാൻ പോലും മനസ്സ് സമ്മതിക്കുന്നില്ലായിരുന്നു.
അവൾ എന്റെ പെണ്ണാണ്…എന്റെ ശ്രീജ.
ഞാൻ ഫോൺ എടുത്ത് അവളുടെ ഫോട്ടോ ഗാല്ലറിയിൽ നിന്നും എടുത്തു.
പഴയ ഫോട്ടോ ആണ്.
ആ ഫോട്ടോയിൽ പോലും ആ ബ്രൗൺ നിറമുള്ള ചുണ്ട് എന്നെ വല്ലാതെ കൊതിപ്പിക്കുന്നുണ്ടായിരുന്നു.
അറിയാതെ ഞാൻ സ്ക്രീനിൽ ചുണ്ട് ചേർത്ത് ഒരു ചുംബനം കൊടുത്തു.
പിന്നെ ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണടച്ചു.മെല്ലെ ഉറക്കത്തിലേക്ക് വീണു.
#——————–#
വൈകുന്നേരം 5 മണിക്ക് ഞാൻ കാറുമായി ഇടപ്പള്ളി പള്ളിയുടെ മുന്നിലെത്തുമ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു.
ആദ്യമായി കണ്ട നിമിഷം തന്നെ എന്റെ ശ്വാസം ഒന്ന് നിലച്ച പോലെ തോന്നി.
ഇളം പച്ച സാരിയായിരുന്നു വേഷം. അതിന് ചേർന്ന മറൂൺ ബ്ലൗസ്.
വൈകുന്നേരമുള്ള സൂര്യപ്രകാശം അവളുടെ വെളുത്ത ശരീരത്തിൽ വീഴുമ്പോൾ അവൾക്ക് ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു.
സാരിയിൽ പൊതിഞ്ഞിട്ടും അവളുടെ ശരീരഭംഗി വ്യക്തമായി എടുത്തു കാണുന്നുണ്ടായിരുന്നു.
നിറഞ്ഞ മാറിടം ബ്ലൗസിൽ തിങ്ങി നിൽക്കുന്നു.അരക്കെട്ട് മൃദുവായി ഒതുങ്ങി താഴേക്ക് പോകുമ്പോൾ സാരിക്കുള്ളിൽ നിറഞ്ഞ നിതംബത്തിന്റെ വളവ് വ്യക്തമായിരുന്നു.അവളോട് അടങ്ങാത്ത പ്രണയവും അവളുടെ അടങ്ങാത്ത ആസക്തിയും തോന്നി.
ഇടതൂർന്ന കറുത്ത മുടി വിടർത്തിയിട്ടിരുന്നു.
കാറ്റ് വീശുമ്പോൾ മുടിയിഴകൾ മുഖത്തേക്ക് വീഴും.
അവൾ അത് പതിയെ വിരലുകൾ കൊണ്ട് ഒതുക്കുന്നുണ്ട്.
മുഖം അല്പം ക്ഷീണിച്ച പോലെ തോന്നിയെങ്കിലും…ആ ഭംഗിക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല.
കവിളുകൾ ചെറുതായി തുടുത്തിരുന്നു.
ആ ബ്രൗൺ നിറമുള്ള ചുണ്ട്…
ലിപ്സ്റ്റിക്ക് ഇല്ലാതെയും തുടുത്തു നിൽക്കുന്നത് പോലെ.
എന്റെ കാർ കണ്ട നിമിഷം ആ മുഖം ഒന്ന് വിടർന്നു.കണ്ണിൽ ഒരു സന്തോഷം മിന്നി.പക്ഷേ അടുത്ത നിമിഷം തന്നെ അവൾ ആ ഭാവം മറച്ചു.
വീണ്ടും ഗൗരവം എടുത്തണിഞ്ഞു.
അവൾ കാറിന്റെ അരികിലേക്ക് വന്നു ഡോർ തുറന്ന് അകത്ത് കയറി.
“പോകാം…”
ഞാൻ ഒന്നും പറയാതെ കാർ മുന്നോട്ടെടുത്തു.കാറിനുള്ളിൽ മൗനം നിറഞ്ഞു.
എറണാകുളം ജില്ലാ വിട്ടിട്ടും ഞങ്ങൾ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല.
ഓരോ നിമിഷവും അവളെ നോക്കുമ്പോൾ എന്തോ വലിയൊരു കാര്യം പറയാനിരിക്കുന്ന ആളെ പോലെ അവൾ കൈ വിരലുകൾ കൂട്ടി പിടിച്ച് ഇരിക്കുകയായിരുന്നു.
അവളുടെ ഉള്ളിലെ പിരിമുറുക്കം കാണുമ്പോൾ ഞാൻ അവളെ നോക്കാതെ ഇരുന്നു.പക്ഷേ അവളുടെ ശ്വാസത്തിന്റെ വേഗം പോലും എനിക്ക് കേൾക്കാമായിരുന്നു.
കുറച്ച് ദൂരം പോയതിന് ശേഷം ഞാൻ തന്നെ സംസാരിച്ചു തുടങ്ങേണ്ടി വന്നു.
“ഞാൻ അന്ന് പറഞ്ഞതിന്റെ തീരുമാനം ഒന്നും പറഞ്ഞില്ലാലോ…”
അവൾ ആദ്യം ഒന്നും മിണ്ടിയില്ല.പിന്നീട് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി കൊണ്ടാണ് സംസാരിച്ചത്.
“അത് ശരിയാവില്ല അമീ…”
ആ വാക്ക് കേട്ട നിമിഷം എന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.
“നിന്റെ നിലക്കും വിലക്കും വയസിനും ഒത്തൊരു പെണ്ണിനെ ഞാൻ നിനക്ക് കണ്ടുപിടിച്ചു തരാം…”
അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“ഞാൻ വിധവയാണ്…
ഒരിക്കൽ പ്രസവിച്ചത്…
ഒരാൾക്ക് ഭാര്യ ആയിരുന്നു…”
അവൾ പറയുമ്പോൾ കണ്ണ് നിറയാൻ തുടങ്ങി.
“അയാൾക്ക് സ്നേഹവും ശരീരവും എല്ലാം സമർപ്പിച്ചവൾ…”
