**********
ദിവസങ്ങൾ കലണ്ടറിലെ താളുകൾ പോലെ കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു. അവരുടെ ജീവിതത്തിൽ ഇപ്പോൾ ഒരുതരം ‘മധുരമുള്ള തനിയാവർത്തനം’ പതിവായിരിക്കുന്നു…
ദേവേട്ടന്റെ നൈറ്റ് ഷിഫ്റ്റുകൾ അവസാനിച്ചു. ഇപ്പോൾ അദ്ദേഹം എപ്പോഴും അവർക്കൊപ്പം തന്നെയുണ്ട്. എങ്കിലും, ആ ഡൈനിംഗ് ടേബിളിന് താഴെ അക്കുവിന്റെയും അച്ചുവിന്റെയും ‘ഒളിപ്പോരുകൾ’ ഒരു നിശബ്ദ വിപ്ലവം പോലെ തുടരുന്നു…
തന്റെ തൊട്ടടുത്തിരുന്ന് അവർ കാലുകൾ കൊണ്ട് പ്രണയിക്കുന്നത് ദേവേട്ടൻ അറിയുന്നുണ്ടോ? ആവോ! എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്ത ഭാവത്തിൽ, അദ്ദേഹം ഓരോ കഥകൾ പറഞ്ഞ് ആസ്വദിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും. ഇടയ്ക്ക് അക്കുവിന്റെ മുഖത്ത് മിന്നിമറയുന്ന പരിഭ്രമം കാണുമ്പോൾ അദ്ദേഹം ഒന്ന് പുഞ്ചിരിക്കും, അത്രമാത്രം!
അടുക്കളയിലെ കഥയാണെങ്കിൽ അതിലും രസകരം! അക്കുവിന്റെ ശരീരത്തിൽ ചട്ടകം കൊണ്ടുള്ള പുതിയ പാടുകൾ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. ഇപ്പോൾ ആ പൊള്ളലുകളുമായി അക്കുവിന്റെ ശരീരം തീർത്തും പൊരുത്തപ്പെട്ടു കഴിഞ്ഞു. ചട്ടകത്തിന്റെ ആ ചൂട് ഇപ്പോൾ അവന് വേദനയല്ല, മറിച്ച് ചേച്ചിയുടെ സ്നേഹത്തിന്റെ ഒരു അടയാളമായിട്ടാണ് തോന്നാറുള്ളത്.
ദിവസവും ഒരുപാട് ചപ്പാത്തികൾ ഇപ്പോഴും ആ കല്ലിലിരുന്ന് പാതി വെന്തും പാതി കരിഞ്ഞും ‘രക്തസാക്ഷിത്വം’ വരിക്കുന്നുണ്ടായിരുന്നു…
അച്ചുവാണെങ്കിൽ ഇപ്പോൾ ഇതിലൊക്കെ ഒരു എക്സ്പെർട്ട് ആയി മാറിക്കഴിഞ്ഞു… കരിഞ്ഞ ചപ്പാത്തികൾ കളയാൻ അവൾക്ക് ഇപ്പോൾ ചപ്പാത്തിക്കല്ലിന്റെ അടുത്തുനിന്ന് മാറേണ്ട ആവശ്യമില്ല. ഒരു ബാസ്കറ്റ്ബോൾ പ്ലെയറുടെ കൃത്യതയോടെ, ചപ്പാത്തിക്കല്ലിന്റെ അടുത്തു നിന്നു തന്നെ അവൾ കരിഞ്ഞ ചപ്പാത്തികൾ ഓരോന്നായി വേസ്റ്റ് ബിന്നിലേക്ക് എറിയാൻ പഠിച്ചു കഴിഞ്ഞിരുന്നു… ഒന്നുപോലും പുറത്തുപോകാതെ കൃത്യം ഡബ്ബയിൽ തന്നെ വീഴും!
കരിഞ്ഞ ചപ്പാത്തികളുടെ മണവും, ചട്ടകത്തിന്റെ ചൂടും, ടേബിളിന് താഴെ ഒളിപ്പിച്ചു വെച്ച ആ രഹസ്യ പ്രണയവും ചേർന്ന് അവരുടെ വീടിനെ വല്ലാത്തൊരു ലഹരിയിൽ പൊതിഞ്ഞു നിർത്തിയിരുന്നു!!
കാര്യങ്ങളൊക്കെ ഇത്ര രസകരമായും പോസിറ്റീവായും പോകുന്നുണ്ടെങ്കിലും ഇതുവരെ അവരുടെ ഇടയിൽ ഒരു കളി നടന്നിട്ടില്ല. എന്തിന്, അവർ ഇതുവരെ ചുണ്ടോടു ചുണ്ട് ചേർത്ത് ഒന്ന് ചുംബിച്ചിട്ട് പോലുമില്ല! വികാരങ്ങൾ അണപൊട്ടി നിൽക്കുമ്പോഴും ഏതോ ഒരു അദൃശ്യമായ മതിൽക്കെട്ട് അവരെ തടഞ്ഞു നിർത്തുന്നത് പോലെ.
പിന്നെ ഇതിനിടയിൽ അസാധാരണമായി നടന്ന എന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഒന്ന് രണ്ട് ചെറിയ കാര്യങ്ങൾ മാത്രം..
അതിൽ ആദ്യത്തേത് ഇതായിരുന്നു…
അന്ന് ദേവേട്ടൻ നൈറ്റ് ഷിഫ്റ്റ് ചെയ്യുന്ന സമയമായിരുന്നു. ജോലിയിൽ ഒന്ന് ഒഴിവ് കിട്ടിയപ്പോൾ അദ്ദേഹം വെറുതെ തന്റെ WhatsApp-ലൂടെ കണ്ണുകൾ ഓടിച്ചു… അതിൽ അക്കുവിന്റെ നമ്പറിൽ നിന്നും “ദേവേട്ടാ…” എന്ന ഒരു മെസ്സേജ് കിടപ്പുണ്ടായിരുന്നു.
അതൊരു കരച്ചിലാണോ അതോ ആവേശമാണോ എന്നത് ആ ഒരു വാക്കിൽ ദേവേട്ടന് വ്യക്തമായിരുന്നില്ല.
ദേവേട്ടൻ ഉടനെ തന്നെ ടൈപ്പ് ചെയ്തു: “എന്താടാ? എന്തുപറ്റി വല്ല വിശേഷവും ഉണ്ടോ…”
അതിനു മറുപടിയായി അക്കുവിന് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു… അത്യാവശ്യം രസമുള്ള ഒരു കഥ!!
(തുടരും)
