വീട്ടിലേക്ക് ഞാൻ സ്‌ഥിരം പോണ വഴിയിൽ കൂടെ അല്ല പോയത്. അമ്പലത്തിന്റെ എതിർ വശത്ത് കൂടെയുള്ള തോട് കഴിഞ്ഞു കിടക്കുന്ന പാടം വഴി ഞാൻ വീട്ടിലേക്ക് നടന്നു. ഗായത്രി ചേച്ചിയും ആയി പോകാറുള്ള ആ വഴി
ആ വഴി ആ ചെറിയ ഓലപ്പുരയിൽ ഇരുന്നു ഞാൻ പൊതിച്ചോറും കഴിച്ചു. നല്ല കാറ്റ് ഉണ്ടായിരുന്നു അവിടെ. അത് കൊണ്ട് കുറേ നേരം അവിടെ കിടന്നു. ഇതൊരു നല്ല സ്‌ഥലമാണ്.. ഞാൻ ചിന്തിച്ചു.. ഇനി ഇത് പോലെ ഇറക്കി വിട്ടാൽ ആരും അറിയാതെ ഇവിടെ വന്നു ഇരിക്കാം. പക്ഷെ എത്ര നാളെന്ന് വച്ച്..? ഞാൻ ചിന്തിച്ചു..
കുറേ നേരം അവിടെ കാറ്റും കൊണ്ട് ഇരുന്നപ്പോ ആണ് ആരോ ഓലപ്പുരയുടെ അടുത്തേക്ക് വരുന്നുണ്ടെന്ന് എനിക്ക് തോന്നിയത്. ഞാൻ പെട്ടന്ന് ചാടി എഴുന്നേറ്റു. ആരാണെന്ന് നോക്കാൻ അവസരം കിട്ടുന്നതിന് മുമ്പ് അയാൾ ഓലപ്പുരയുടെ അകത്തേക്ക് വന്നു.. ഒരു അപ്പൂപ്പൻ ആയിരുന്നു അത്..
‘എന്താ കുഞ്ഞേ ഇവിടെ ഇരിക്കുന്നെ..?
അങ്ങേര് എന്നെ കണ്ടിട്ട് മനസിലാകാതെ ചോദിച്ചു
‘ഒന്നുമില്ല.. വെയിൽ കാരണം കേറിയതാ..’
മറുപടി പറഞ്ഞു ഞാൻ അവിടുന്ന് എഴുന്നേറ്റു..
പുള്ളി ഇവിടെ പാടത്തു പണി കഴിഞ്ഞു വന്ന വഴി ആണെന്ന് തോന്നി. വെയിൽ കാരണം വിശ്രമിക്കാൻ വേണ്ടി ആണ് ഇത് കെട്ടിയത് എന്ന് എനിക്ക് തോന്നി. പുള്ളിയോട് ഞാൻ അധികം സംസാരിക്കാൻ നിന്നില്ല. അങ്ങേര് അകത്തേക്ക് വന്നു നിലത്തു ഇരുന്നപ്പോൾ ഞാൻ പതിയെ പോകാൻ ബാഗ് എടുത്തു
‘സ്കൂളിൽ പോയില്ലേ…?
അങ്ങേര് ചോദിച്ചു
‘പോയിട്ട് വരുന്ന വഴിയാ..’
ഞാൻ പറഞ്ഞു
‘ഇപ്പോളോ..? നിന്റെ വീട് എവിടെടാ..?
മൂപ്പര് ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തുന്ന ലക്ഷണമില്ല
‘പിച്ചിക്കാവിൽ..’
ഞാൻ മറുപടി പറഞ്ഞു ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി
‘നീ പിച്ചിക്കാവിൽ എവിടെടാ..?
അവസാന ചോദ്യം കേട്ടില്ല എന്ന് നടിച്ചു ഞാൻ പുറത്തിറങ്ങി വീട്ടിലേക്ക് നടന്നു. ഇനി വേറെ എവിടെയും പോയി ഇരിക്കാനില്ല. വീട്ടിലേക്ക് തന്നെ പോകാം.
അമ്മ തയ്യൽ കഴിഞ്ഞു വരാറായില്ല. സ്നേഹ ചേച്ചിയും കോളേജ് കഴിഞ്ഞു വന്നിട്ടില്ല. അത് കൊണ്ട് ഞാൻ നേരത്തെ വന്നാലും ആരും ഒന്നും അറിയില്ല
അപ്പുറെ വഴി കൂടെ വന്നാൽ പാലയ്ക്കൽ ആരെങ്കിലും കാണും. പിന്നെ നേരത്തെ വന്നത് എന്തിനെന്ന് പറയണം. ഈ വഴി ആണേൽ ഗോപു ചേച്ചിയുടെ വീട് വഴി ആണ് പോകേണ്ടത്. അവിടെ നിന്ന് മാറി ബണ്ട് വഴി ആയത് കൊണ്ട് ഗോപു ചേച്ചിയുടെ അമ്മ സന്ധ്യ പേരമ്മ കാണാൻ വഴിയില്ല. രേഷ്മയുടെ അമ്മയും പുറത്ത് കണ്ടില്ല. അതോണ്ട് തന്നെ ആരെയും കാണാതെ ഞാൻ വീടിന് പിന്നിലെത്തി.
ആരും ശ്രദ്ധിക്കാതെ ഇരിക്കാൻ അടുക്കള വഴി കയറി അകത്തിരിക്കാൻ ആയിരുന്നു എന്റെ ഉദ്ദേശം. ചേച്ചി വരാറാകുമ്പോ മുൻ വശത്തെ കതക് തുറന്നിടാം. ഞാൻ സാധാരണ പോലെ സ്കൂൾ വിട്ടു വന്നത് ആണെന്നെ അപ്പോൾ ചേച്ചി കരുതൂ. ചേച്ചി ഞാൻ വരുന്നതിലിം താമസിച്ചു ആണ് കോളേജ് വിട്ടു വരുന്നത്. അതോണ്ട് ഞാൻ ഉച്ചക്കേ വന്നു കയറിയത് ആണെന്ന് ചേച്ചിക്ക് മാനസികാകുകേം ഇല്ല.
ആരുടെയും കണ്ണിൽ പെടാതെ ഞാൻ ശബ്ദം ഉണ്ടാക്കാതെ പതിയെ അടുക്കള വശത്തു ചെന്നു. അകത്തേക്ക് കയറുന്നതിനു മുമ്പ് പെട്ടന്ന് അപ്പറേ നിന്ന് എന്തോ ശബ്ദം കേൾക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.. ഞാൻ ബാഗ് താഴെ വച്ച് പുറത്തേക്ക് ഇറങ്ങി..
എവിടെ നിന്നാണ് ശബ്ദം കേട്ടതെന്ന് പിടിയില്ല. ഞാൻ വീണ്ടും കാതോർത്തു..
ഒരു മുരൾച്ച.. അത് ആമിയുടെ വീട്ടിൽ നിന്നാണ്. വ്യക്തമായി കേൾക്കാൻ വയ്യ. പക്ഷെ ആരോ ശബ്ദം ഉണ്ടാക്കുന്നതാണ്. ആമി സ്കൂളിൽ പോയി ജസ്‌നിത്ത കോളേജിലും പോയി. ആയിഷ കുട്ടി സ്കൂളിൽ നിന്ന് വരാനും ആയിട്ടില്ല. പിന്നെ വീട്ടിൽ ഉള്ളത് റംല ഇത്തയും സലീമിക്കയും ആണ്..
ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് പതുക്കെ നടന്നു. റംല ഇത്തയുടെ വീടിന്റെ അരികിലൂടെ ഞാൻ ശബ്ദം ഉണ്ടാക്കാതെ നടന്നു. എന്റെ വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ട് ഞാൻ അവരുടെ വീടിന്റെ സൈഡിൽ നിക്കുന്നത് ആർക്കും കാണാൻ പറ്റില്ല. അവരുടെ ജനലിന്റെ അടുത്ത് ചെന്നു ഞാൻ എന്റെ ചെവി വച്ച്..
