ഹെബ്രോണിലെ ഒലിവ് പൂക്കള്‍ 12

മേത്ത ഒന്ന് പുഞ്ചിരിച്ചു.

.“നിന്നെ നിന്‍റെ ക്യാബിനില്‍ കാണുന്നതാണ് ഒരു സുഖം…”

അയാളുടെ മനോഹരമായ അധരങ്ങള്‍ വിടര്‍ന്നു. പ്രായമുണ്ടെങ്കിലും കള്ള റാസ്ക്കലിനെക്കാണാന്‍ എന്തൊരു ഭംഗിയാണ്!

“രാവിലെ തന്നെ റോമിയോ കളിച്ച് ഒലിപ്പിക്കണ്ട!”

തോളില്‍ അയാളുടെ കൈത്തലത്തിന്‍റെ പിടി ഒന്നുകൂടി മുറുകിയപ്പോള്‍ അത് വിടുവിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“ജയന്തി മാഡമെങ്ങാനും കയറിവരും ഇപ്പോള്‍…”

പത്രത്തിറെ മാനേജിങ്ങ് ഡയരക്ടര്‍ ആണ് അവര്‍, മേത്തയുടെ ഭാര്യ.

“നീ മറന്നുപോയോ? അവളിപ്പോള്‍ ലിസ്ബണില്‍ അല്ലെ?”

“ഒഹ്”

പെട്ടെന്നോര്‍മ്മിച്ച് ഞാന്‍ പറഞ്ഞു.

“അതാണ്‌ ചീഫ് എഡിറ്റര്‍ രാവിലെ തന്നെ പെണ്‍വേട്ടയ്ക്ക് ഇറങ്ങിയിരിക്കുന്നത്…ഇനിയിന്ന് ആ പഞാബി തടിച്ചിക്ക് സൌര്യം കൊടുക്കില്ലല്ലോ അല്ലെ?”

ഡാറ്റ ഡെസ്ക്കിലെ സുമിത്രാ കൌറുമായി ചീഫ് എഡിറ്റര്‍ തരുണ്‍ മേത്തയ്ക്ക് ഒരു അഫയര്‍ ഉണ്ട് എന്നൊരു ന്യൂസ് ഞങ്ങള്‍ക്കിടിയിലുണ്ട്.

“എഹ്? ചീഫ് എഡിറ്റര്‍ക്കെതിരെയും ന്യൂസോ?”

അയാള്‍ തലയില്‍ കൈവെച്ചു.

“എന്‍റെ പൊന്ന് അഫ്രീനെ…അവളെ കാണാന്‍ ഒക്കെ കുഴപ്പമില്ല എന്ന് സമ്മതിക്കുന്നു, ഞാനും നോക്കിയിട്ടുണ്ട്..എന്നുവെച്ച് നീയിവിടെ ഉള്ളപ്പോള്‍ ഈ പാവം ചീഫ് എഡിറ്ററുടെ കണ്ണ് വേറെ എവിടെയെങ്കിലും പോകുമോ എന്‍റെ പെണ്ണെ?”

ഉള്ളില്‍ സന്തോഷത്തിന്‍റെ ഒരു കുഞ്ഞ് നുരയൊക്കെ പൊട്ടി എന്നത് നേര്. അതുകൊണ്ട് അയാളുടെ വാക്കുകള്‍ കേട്ട് ഒന്ന് പുഞ്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

“ലോക സൌന്ധര്യാദ്ഭുതമല്ലെ നീ…? ലോകത്തിലെ മനുഷ്യസൌന്ദര്യ അദ്ഭുതം…”

അയാളുടെ കണ്ണുകള്‍ എന്‍റെ മേലാസകലം അമര്‍ന്നു നീങ്ങി. കണ്ണുകളില്‍. നഗ്നമായ തോളില്‍, കൈവിരലുകളില്‍, ദേഹത്തോടെ പറ്റിയൊട്ടിച്ചേര്‍ന്നിരിക്കുന്ന ടോപ്പിനുള്ളില്‍ നിന്ന് പുറത്തേക്ക് കുതിച്ചു ചാടാന്‍ വെമ്പുന്ന മുലകളില്‍, അരക്കെട്ടില്‍….

“അത്രയ്ക്കങ്ങ് നോക്കി ഗര്‍ഭിണിയാക്കണ്ട…”

അയാളുടെ നോട്ടം വീണ്ടും മുലകളില്‍ അമര്‍ന്നപ്പോള്‍ ഞാന്‍ പറഞ്ഞു.

“നോക്കാതെ നിന്നെ ശരിക്കും ഗര്‍ഭിണിയാക്കണം എന്ന് പലപ്പോഴും തോന്നാറുണ്ട് എന്‍റെ അഫ്രീന്‍…”

കണ്ണുകളിലേക്ക് നോക്കി അയാള്‍ പറഞ്ഞു.

“പക്ഷെ നിന്‍റെ അര്‍ഷാദ്…അവനെ ഓര്‍ക്കുമ്പോള്‍ കാമുകന്‍റെ കുപ്പായം ഞാന്‍ അറിയാതെ എന്നില്‍ നിന്ന് അഴിഞ്ഞുപോകും…അപ്പോള്‍ നീയെനിക്ക് ഒരു മകള്‍ മാത്രമായി…ഒന്നിനും സാധിക്കാത്ത…നിനക്ക് ഒരു പ്രയോജനവും ചെയ്യാത്ത ഒരു അച്ഛന്‍ ആയിപ്പോയല്ലോ എന്ന്…എന്ന് ഓര്‍ക്കും…”

“സാര്‍…”

ഞാന്‍ അറിയാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. വികാരം നിയന്ത്രിക്കാനാവാതെ, ഒലിച്ചിറങ്ങിയ കണ്ണുനീരോടെ ഞാന്‍ അയാളെ കെട്ടിപ്പിടിച്ചു.

“എല്ലാം നേരെയാകുമെന്ന് പ്രതീക്ഷിക്കാം മോളെ നമുക്ക്…”

അയാളുടെ കൈകള്‍ എന്‍റെ തലമുടിയേ തഴുകി. സ്പര്‍ശനത്തിന്റെ സാന്ത്വനത്തില്‍ വീണ്ടും എന്‍റെ മിഴികള്‍ നിറഞ്ഞു തുളുമ്പി.

തന്നെക്കാള്‍ രണ്ട് വയസ്സിന്‍റെ ഇളപ്പം മാത്രമേ അര്‍ഷാദിനുണ്ടായിരുന്നുള്ളൂ. താന്‍ ജേണലിസത്തിന് ചേര്‍ന്നത് കൊണ്ട് മാത്രമാണ് അവനും അത് പഠിക്കാന്‍ ഇഷ്ട്ടപ്പെട്ടത്. പഠിച്ചു കഴിഞ്ഞ് സബ്എഡിറ്റര്‍ ട്രെയിനിയായി താന്‍ ജോലി ചെയ്യുന്ന ഇന്ത്യാ ടൈസില്‍ തന്നെ ചേര്‍ന്നതും താന്‍ അവിടെ ഉള്ളത് കൊണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ്‌ ഗാസയില്‍ വാര്‍ റിപ്പോര്‍ട്ടിങ്ങിന് ജയന്തി മാഡം അര്‍ഷാദിനെ അങ്ങോട്ട്‌ വിടുന്നത്. മറ്റാരെക്കാള്‍ വേഗത്തില്‍ അതി സമര്‍ത്ഥമായി അവന്‍ കിട്ടിയ വാര്‍ത്തകളൊക്കെ അയച്ചുകൊണ്ടിരുന്നു.

പെട്ടെന്നൊരുനാള്‍ വാര്‍ത്തകള്‍ നിലച്ചു.

അവനെക്കുറിച്ച് ഒരു അറിവുമില്ലതെയായി.

മൂത്ത സഹോദരിയായിരുന്നെങ്കിലും തന്‍റെ അടുത്ത കൂട്ടുകാരന്‍ പോലെയായിരുന്നു അവന്‍. പരസ്പ്പരം പങ്കുവെക്കാത്ത ഒരു ഹൃദയരഹസ്യങ്ങളുമില്ല. അവനെന്ത് പറ്റിയെന്നോ എവിടെയാണെന്നോ പിന്നീട് അറിവുണ്ടയില്ല. തരുണ്‍ മേത്ത തന്‍റെ ശക്തി മുഴുവന്‍ ഉപയോഗിച്ച് അന്വേഷിച്ചെങ്കിലും ഒന്നും പരിഹാരമായില്ല. സര്‍ക്കാര്‍ ശ്രമങ്ങളും ഫലം കണ്ടില്ല.

1 Comment

Add a Comment
  1. വ്ഔ….
    ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
    നിങ്ങൾ ആരായാലും വേണ്ടില്ല…
    മനോഹരമായി എഴുതുന്നു.
    ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
    ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
    അഭിനന്ദനങ്ങൾ… ❤️

Leave a Reply

Your email address will not be published. Required fields are marked *