ഒന്നും സംഭവിക്കാത്തത് പോലെ…
പിന്നെ ഇന്നാണ് അതേപ്പറ്റി ഒരു സൂചന ഇര്‍ഫാന്‍ നല്‍കുന്നത്.
************************
ദോശയുണ്ടാക്കണോ?
തേങ്ങാ ചട്നിയും ദോശയുമാണ് തന്‍റെ ഫേവറിറ്റ്. പക്ഷെ പറ്റില്ല. ആബിദ് ഉണ്ട്. അവനെ ദോശ തീറ്റിക്കുക എന്നുവെച്ചാല്‍ കടുവയെ പുല്ലു തീറ്റിക്കുന്നത് പോലെയാണ്.
“നീയെന്താ സാധാരണ ബ്രേക്ക് ഫാസ്റ്റ്?”
വന്ന ദിവസം താന്‍ അവനോട് ചോദിച്ചിരുന്നു.
“നിന്‍റെ ഈമാ നെനക്കെന്താ സാധാരണ ഉണ്ടാക്കിത്തരുന്നെ?”
അന്ന് അവന്‍ വായില്‍ക്കൊള്ളാത്ത കുറെ പേരുകള്‍ പറഞ്ഞിരുന്നു. മനാക്കിഷ്, ലാബ്നെ, ഫാത്തെ, മുസാബഹ…
“പക്ഷെ എനിക്ക് കൂടുതല്‍ ഇഷ്ടം, ഈത്തപ്പഴം, ഫ്ലാക്ക്സീഡ്, ചിയാ സീഡ്, ബാദാം, ഉണക്കമുന്തിരി…ഇതിന്‍റെയൊക്കെ മിക്ക്സ്…അതൊക്കെ മതി ബ്രേക്ക്ഫാസ്റ്റിന്.. അല്ലാതെ ഹെവിയായിട്ടൊന്നും വേണ്ട…”
“അവന്‍റെ ഒരു ബാദാം…”
താന്‍ അന്ന് മനസ്സില്‍ പറഞ്ഞു.
“ഇവനെ പിടിച്ചുകൊണ്ടുപോയി അസ്സല്‍ മലബാര്‍ കപ്പ തീറ്റിക്കുകയാ വേണ്ടത്! അണ്ടി പൊങ്ങാന്‍ ഹെല്‍പ്പ് ചെയ്യുന്ന ഐറ്റംസ് മാത്രേ കഴിക്കൂ!”
അല്‍പ്പ നേരത്തെ ആലോചനയ്ക്ക് ശേഷം അവള്‍ ബസ്മതി റൈസ് എടുത്തു.
പുലാവുണ്ടാക്കാം.
അപ്പോഴാണ് ആബിദ് അങ്ങോട്ട് വന്നത്.
“മാഡം…”
അവന്‍ വിളിച്ചു.
അവള്‍ ചോദ്യരൂപത്തില്‍ അവനെ നോക്കി.
“നമുക്ക് പുറത്ത് പോയാലോ? ബ്രേക്ക്ഫാസ്റ്റ് ഏതേലും റെസ്റ്റോറെന്‍റ്റില്‍ നിന്നും കഴിക്കാം,”
അവള്‍ ഒന്നാലോചിച്ചു.
ഐഡിയ തരക്കേടില്ല.
“പുറത്ത് എന്നുവെച്ചാ എവിടെ?”
“ഹെബ്രോണില്‍…”
അത് പറഞ്ഞ് അവന്‍ ആകാംക്ഷയോടെ അവളെ നോക്കി.
“അത് കുന്നും മലയും ഒക്കെയല്ലേ ആബിദ്?”
അവള്‍ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.
“മാഡം അവിടെ പോയിട്ടില്ലല്ലോ; ഉണ്ടോ?”
അവന്‍ ചോദിച്ചു.
“ഒരിക്കല്‍ പോയാല്‍ പിന്നെയും പിന്നെയും പോകാന്‍ തോന്നും…”
“അതിന് മാത്രം എന്താ അവിടെ?”
“ഒലിവ് മരങ്ങള്‍, ഐറിസ് ഹായ്നെറ്റ് പൂക്കള്‍, പഴങ്ങള്‍ നിറഞ്ഞ ഹാനൂന്‍ മരങ്ങള്‍…ബുള്‍ ബുള്‍ പക്ഷികള്‍…ബ്ലൂ ഡാഷര്‍ തുമ്പികള്‍… എനിക്ക് വിവരിക്കാന്‍ അറിയില്ല…കണ്ടു തന്നെ അറിയണം മാഡം…”
“നീ ചുമ്മാ ഓരോന്ന് പറഞ്ഞ് കൊതിപ്പിക്കുവാണോ?”
അവള്‍ സംശയത്തോടെ ചോദിച്ചു.
“നിന്നോട് വര്‍ത്താനം പറഞ്ഞാല്‍ ആരും വിചാരിക്കും പാലസ്തീന്‍ പോലെ സമാധാനവും ഭംഗിയുമുള്ള വേറെ സ്ഥലമില്ലെന്ന്…പക്ഷെ റിയാലിറ്റിയോ…? എന്നും ബോംബിങ്ങും റേപ്പും കൊലയും…”
അവന്‍ പുഞ്ചിരിച്ചു.
“മാഡം വേഗം ഒരുങ്ങ്…”
അവന്‍ പറഞ്ഞു.
അവനെ നോക്കി മുഖത്ത് ഗൌരവഭാവം വരുത്തി അഫ്രീന്‍ അകത്തേക്ക് നടന്നു.
മുട്ടൊപ്പമെത്തുന്ന വെളുത്ത സ്കര്‍ട്ടും ഒരു ബ്ലാക്ക് ഷര്‍ട്ടും അവള്‍ അണിഞ്ഞു.
മുടി കോതിയൊതുക്കി, അധികം ടച്ച് അപ്പിനൊന്നും നില്‍ക്കാതെ ലിവിംഗ് റൂമിലേക്ക് വന്നപ്പോള്‍ ബ്ലാക്ക് ജീന്‍സും ക്രീം കളര്‍ ഷര്‍ട്ടുമിട്ട് ആബിദ് റെഡിയായി നില്‍ക്കുന്നത് അവള്‍ കണ്ടു.
“ബ്യൂട്ടിഫുള്‍…”
അവന്‍ മന്ത്രിക്കുന്നത് അവള്‍ കേട്ടു.
“പോടാ…”
അവന്‍റെ തലമുടിയില്‍ പതിയെ അമര്‍ത്തി അവള്‍ പുഞ്ചിരിച്ചു.
ആബിദ് അവന്‍റെ കാറെടുത്തു.
തെരുവിനിരുവശത്തും മേപ്പിള്‍ മരങ്ങള്‍ വളര്‍ന്നു നിന്നിരുന്നു. ഇലകള്‍ വീണു കിടക്കുന്നുണ്ട്. ഇലകള്‍ ചുവക്കാന്‍ തുടങ്ങിയിട്ടുണ്ട്.
നാലഞ്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ തെരുവ് മുഴുവന്‍ ചുവപ്പ് നിറത്തില്‍ മുങ്ങും, അവള്‍ ഓര്‍ത്തു.
“മാഡം കുടിക്കുമോ?”
ഇബിന്‍ സനാ സ്ട്രീറ്റിലെ ബിലാല്‍ മോസ്ക്ക് പിന്നിട്ടപ്പോള്‍ ആബിദ് ചോദിച്ചു.
“കൊള്ളാല്ലോ ചോദ്യം…”
അവള്‍ അവനെ നോക്കി.
“കണ്ണിലെ കൃഷ്ണമണിപോലെ എന്നോട് നോക്കാന്‍ ഏല്‍പ്പിച്ചതാ നിന്നെ നിന്‍റെ അബ്ബാ. എന്നിട്ട് ചോദിക്കുന്നു, ഞാന്‍ കുടിക്കുമോന്ന്!”
അവന്‍ ചമ്മിയ ഒരു പുഞ്ചിരിയോടെ അവളെ നോക്കി.
“പച്ചവെള്ളം, പാല്‍, കോഫി, ടീ, തേന്‍, ജ്യൂസ് ഇതിനൊക്കെ പുറമേ എന്തേലും കുടിച്ചിട്ടുണ്ടോ നീ?”
അവള്‍ ചോദിച്ചു.
“ഒന്നുരണ്ട് പ്രാവശ്യം…”
“എന്ത്?”
“ഷാംപൈന്‍…ബിയര്‍…”

വ്ഔ….
ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
നിങ്ങൾ ആരായാലും വേണ്ടില്ല…
മനോഹരമായി എഴുതുന്നു.
ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
അഭിനന്ദനങ്ങൾ… ❤️