ഹെബ്രോണിലെ ഒലിവ് പൂക്കള്‍ 12

റബ്ബേ, എന്തൊരു ഭംഗിയാണ് അതിന്!

കൊത്തിയുണ്ടാക്കിയത് പോലെയുള്ള നീണ്ടു ഭംഗിയുള്ള മൂക്ക്. അതിനു ഒരു ഗ്രീക്ക് ഭംഗിയുണ്ട്. ആറടിക്ക് മേല്‍ എന്തായാലും ഉയരമുണ്ട്. ഒരു വെളുത്ത ഷര്‍ട്ടും ഒലിവ് പച്ച നിറമുള്ള ഷോട്ട്സുമാണ് വേഷം. ഷര്‍ട്ടിന്‍റെ ആദ്യത്തെ മൂന്ന്‍ ബട്ടണുകള്‍ അഴിച്ചിട്ടിരിക്കുന്നത് കൊണ്ട് വിരിഞ്ഞ മാറിടത്തിന്‍റെ ഭംഗി വ്യക്തമായും കാണാം. ഒതുങ്ങിയുറച്ച വയറിലെ കൊതിപ്പിക്കുന്ന മാംസപേശികളും ഷര്‍ട്ടിന്‍റെ സുതാര്യത കാണിച്ചു തരുന്നുണ്ട്. ഷോട്ട്സിന് താഴെ പുരുഷഭംഗിയും കരുത്തും കാണിച്ചുതരുന്ന തടിച്ച തുടകളുടെ ഭംഗിയില്‍ കണ്ണുകള്‍ തറഞ്ഞപ്പോള്‍ അവള്‍ അറിയാതെ ചുണ്ടുകള്‍ കടിച്ചു.

ഒരു ഫെഡോറാ ടൈപ്പ് തൊപ്പിയിട്ടിട്ടുണ്ട് അയാള്‍. പക്ഷെ നീണ്ട മുടിയുടെ ഭംഗി കാറ്റില്‍ ഒഴുകുകയാണ്!

താന്‍ അയാളെ കണ്ണുകള്‍ കൊണ്ട് കൊത്തിവലിക്കുന്നത് അയാള്‍ കാണുന്നുണ്ട്.

ജൂലായ്‌ മാസത്തിലെ ഈ പ്രഭാതത്തില്‍, പിമ്പില്‍ സുഗന്ധിയായ കാറ്റും തേനിന്‍റെ മണമുള്ള മുന്തിരിത്തോട്ടങ്ങള്‍ നിറഞ്ഞ എന്‍ഗെദി കുന്നുകള്‍ ആണ്. കവിതകള്‍ എഴുതാന്‍ സോളമന്‍ തിരഞ്ഞെടുത്ത ദേവദാരുക്കളുള്ള എന്‍ഗെദി കുന്നുകള്‍. ലബാനോണിലും റാഫയിലും മാത്രം കാണപ്പെടുന്ന വേനല്‍പ്പിറാവുകള്‍ ഇണകളെ തേടുന്ന നേരമാണ് ഇത്.

അതിനടുത്ത കടല്‍ത്തീരത്ത് ഇപ്പോള്‍ ഇവിടെ സോളമന്‍റ്റെ കവിത പോലെ ഭംഗിയുള്ള ഒരു യുവാവ് ഇപ്പോള്‍ തന്‍റെ അര്‍ദ്ധ നഗ്ന രൂപം നോക്കി…

ഓ….

ദേഹം നിറയെ ചൂടുള്ള പുഷ്പ്പങ്ങള്‍ തരിച്ചു പൊങ്ങുന്നത് അവള്‍ അറിഞ്ഞു…

അയാള്‍ മണല്‍പ്പുറത്ത് ഇരിക്കുന്നത് അഫ്രീന്‍ കണ്ടു. തന്‍റെ അര്‍ദ്ധനഗ്ന ശരീരത്തിലേക്ക് അയാള്‍ ഇടയ്ക്കിടെ നോക്കുന്നത് അവള്‍ കണ്ടു.

കൊത്തിപ്പറിക്കുന്ന നോട്ടമല്ല. അത്തരം നോട്ടങ്ങള്‍ക്ക് താന്‍ എപ്പോഴും ഇരയാകാറുള്ളത് കൊണ്ട് അതിപ്പോള്‍ ഏതാണ്ട് സാധാരണ സംഭവം പോലെ മാറിയിട്ടുണ്ട്. സുന്ദരമായ ഒരു വസ്തുവിനെ ആരാധനയോടെ നോക്കുന്നത് പോലെ. അത്തരം നോട്ടങ്ങള്‍ താന്‍ എപ്പോഴും ഇഷ്ട്ടപ്പെട്ടിരുന്നു.

ഇര്‍ഫാന്‍ നോക്കുന്നത് പോലെ!

ബ്രായില്‍ അടങ്ങിയിരിക്കാന്‍ വിസമ്മതിക്കുന്ന വലിപ്പമുള്ള മുഴുത്ത മുലകളിലേക്കും ഭംഗിയുള്ള തന്‍റെ ഉരുണ്ടു തടിച്ച ചന്തികളിലേക്കും നീണ്ട, കൊഴുത്ത് ഭംഗിയുള്ള തുടകളിലേക്കും അയാളുടെ കണ്ണുകള്‍ ഇഴയുന്നുണ്ടെങ്കിലും ആ നോട്ടത്തില്‍ ഒരു അതിക്രമണം തനിക്ക് അനുഭവപ്പെടുന്നില്ല.

അല്‍പ്പം കൂടി കടലില്‍ നീന്തിയതിന് ശേഷം അഫ്രീന്‍ കരയിലേക്ക് വന്നു. ചെറുപ്പക്കാരന്‍ അപ്പോള്‍ നോട്ടം മാറ്റി, കടലിന്‍റെ വിദൂരതാളത്തിന് കാതോര്‍ത്തു. അവള്‍ പക്ഷെ മണല്‍പ്പുറത്തുകൂടി തന്‍റെ ബാക്ക് പാക്കറിന്‍റെ അടുത്തേക്ക് നടന്നപ്പോള്‍ അയാള്‍ വിദൂരതയില്‍ നിന്നും നോട്ടം മാറ്റി അഫ്രീനെ നോക്കി പുഞ്ചിരിച്ചു.

മുഖമല്പ്പം കുനിച്ച് അവളും അയാളെ നോക്കി പുഞ്ചിരിച്ചു.

“ഹായ്…”

അയാള്‍ പുഞ്ചിരിയോടെ അവളെ നോക്കി അഭിവാദ്യം ചെയ്തു.

“ഹായ്…”

ബാക്ക് പാക്കര്‍ തുറന്ന്‍ തന്‍റെ മൈക്രോ ഫൈബര്‍ ബാത്തിംഗ് ടവ്വല്‍ എടുത്തുകൊണ്ട് അയാളെ പ്രത്യഭിവാദനം ചെയ്തു.

“ഇന്ത്യന്‍?”

അയാള്‍ ഇംഗ്ലീഷില്‍ ചോദിച്ചു.

“ഹ്മ്മം…”

ടവ്വല്‍ കൊണ്ട് മുഖവും തലമുടിയും ഒപ്പി തുവര്‍ത്തിക്കൊണ്ട് അവള്‍ തല കുലുക്കി.

“അഫ്രീന്‍ അല്ലെ? അഫ്രീന്‍ സക്കറിയ?”

അയാളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് അവള്‍ ആദ്യം ഒന്നമ്പരന്നു. ഇവിടെയിപ്പോള്‍ ആരാണ് തന്നെ തിരിച്ചറിയാന്‍?

ഇനി മൊസാദിന്‍റെ എജന്‍റ്റ്, അങ്ങനെ ആരെങ്കിലുമാണോ ഇവന്‍?

“അതേ…”

ദേഹം ഒപ്പുന്നത് നിര്‍ത്തി അവള്‍ അദ്ഭുതത്തോടെ ചോദിച്ചു.

“എന്നെ എങ്ങനെ അറിയാം?”

“ജേണലിസം സ്റ്റുഡെന്‍റ്റ് ആണ് ഞാന്‍…”

അവന്‍ പറഞ്ഞു. അവളുടെ മിഴികള്‍ വിടര്‍ന്നു.

“ഇവിടെ ഗാസയില്‍, ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍…”

“ഗുഡ്…വെരി ഗുഡ്…”

അദ്ഭുതം മറച്ചുവെക്കാതെ അഫ്രീന്‍ പറഞ്ഞു.

“കേസ് സ്റ്റഡികള്‍ക്കും റിസേര്‍ച്ചിനുമൊക്കെ റെഫര്‍ ചെയ്യാന്‍ നിങ്ങള്‍ എഴുതുന്ന ബൈ ലൈന്‍സും കോളങ്ങളും ഞാന്‍ വായിക്കാറുണ്ട്…”

1 Comment

Add a Comment
  1. വ്ഔ….
    ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
    നിങ്ങൾ ആരായാലും വേണ്ടില്ല…
    മനോഹരമായി എഴുതുന്നു.
    ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
    ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
    അഭിനന്ദനങ്ങൾ… ❤️

Leave a Reply

Your email address will not be published. Required fields are marked *