അയാള്‍ പുഞ്ചിരിയോടെ തന്‍റെ കുടുംബാംഗങ്ങളെ നോക്കി.
“ഒരു ഫേവര്‍ ചെയ്യാമോ?”
അയാള്‍ അഫ്രീനോട് ചോദിച്ചു.
അവള്‍ അയാളെ ചോദ്യരൂപത്തില്‍ നോക്കി.
“കൃത്യ സമയത്ത് ബ്രേക്ക് ഫാസ്റ്റും സപ്പറും കഴിച്ചില്ലെങ്കില്‍ ലിവര്‍ സംബന്ധമായ അസുഖം വരുന്ന കുട്ടിയാണ് ആബിദീന്‍… ബുദ്ധിമ്മുട്ടാവില്ലെങ്കില്‍ ഒരഞ്ചു ദിവസം അവനെ അവിടെ താമസിപ്പിക്കാമോ?”
“അതിനെന്താ?”
ഒരു നിമിഷം പോലും ആലോചിക്കാതെ അഫ്രീന്‍ ഉത്തരം കൊടുത്തു.
*****************
ഇര്‍ഫാനും അഫ്രീനും വിവാഹിതരായിട്ട് ഇപ്പോള്‍ നാല് വര്‍ഷമായി. അഫ്രീന്‍ കണ്ണൂര് കാരി. ഇര്‍ഫാന്‍ കോഴിക്കോടും. അഫ്രീനെ കണ്ടുകഴിഞ്ഞാല്‍ അവള്‍ മലയാളിയാണോ ഉത്തരേന്ത്യകാരിയാണോ അതോ ഇനി ലെബനീസോ ഈജിപ്ഷ്യനോ എന്ന് വേര്‍തിരിച്ച് പറയാന്‍ പറ്റില്ല.
സ്വര്‍ണ്ണനിറം.
ശില്‍പ്പി ചെത്തിയുണ്ടാക്കിയത് പോലെ ഭംഗിയുള്ള, കാമം ഉണര്‍ത്തുന്ന ഉടല്‍ ഭംഗി. ഒതുങ്ങിയ അരക്കെട്ടും തടിച്ചു പൊങ്ങിയ മാറിടവും. ഉരുണ്ട് വിടര്‍ന്ന നിതംബം. തടിച്ച ഷേപ്പൊത്ത തുടകള്‍. കാല്‍പാദവും എന്തിനേറെ കാല്‍വിരലുകളും കണ്ടാല്‍ തന്നെ കാമം ഉണരും.
റാഫയിലെ അവരുടെ വീട്ടില്‍ ആബിദീന്‍ താമസത്തിന് വന്നപ്പോള്‍ ഇര്‍ഫാന്‍ അതത്ര സന്തോഷത്തോടെയല്ല സ്വീകരിച്ചത്.
“എടീ, വേറെ കള്‍ച്ചര്‍, വേറെ രീതികള്‍, അവന്‍ എങ്ങനെ നമ്മുടെ കൂടെ ഒത്തുപോകും എന്നാണ്?”
ഉള്ളിലെ ഇഷ്ട്ടക്കേട് പുറത്ത് കാണിച്ച് അയാള്‍ അവളോട് ചോദിച്ചു.
“പടുത്തോം കമ്പ്ലീറ്റ് ചെയ്ത് പെണ്ണുകെട്ടി മക്കളെ ഉണ്ടാക്കി അവരെ വിദ്യാഭ്യാസം ചെയ്യിച്ച് കെട്ടിച്ചു വിട്ട് അവരുടെ പേരക്കുട്ടികളെയും കണ്ട് ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണുന്നത് വരെ താമസിക്കാനല്ല ഇര്‍ഫു അവനിങ്ങോട്ട് വരുന്നത്,”
അയാളുടെ ചുണ്ടില്‍ ഒന്നമര്‍ത്തി ചുംബിച്ചിട്ട് അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“കൂടിപ്പോയാല്‍ ഒരാഴ്ച്ച, അല്ലേല്‍ അഞ്ച് ദിവസം,”
“അഞ്ച് ദിവസമോ?”
അയാള്‍ തലയില്‍ കൈവെച്ചു.
“എടീ നമ്മടെ പ്രൈവസി…നിന്നെ ശരിക്കൊന്ന് എനിക്ക്…”
“ഈ മനുഷ്യന്‍ ഇതെന്തൊക്കെയാ ഈ പറയുന്നേ?”
അഫ്രീന്‍ ഉച്ചത്തില്‍ ചിരിച്ചു.
“അവനെ നമ്മുടെ ബെഡ്റൂമില്‍ ഒന്നുമല്ല താമസിപ്പിക്കുന്നെ!”
“എടീ ബെഡ് റൂമില്‍ മാത്രമാണോ നമ്മുടെ പ്രൈവസി?”
അയാള്‍ ശരിക്കും അസ്വസ്ഥത കാണിച്ചുകൊണ്ട് ചോദിച്ചു.
“ഇവിടെ നമ്മള്‍ മിണ്ടീം പറഞ്ഞും ഒക്കെ ഇരിക്കുമ്പം…”
“എന്‍റെ പൊന്ന് ഇര്‍ഫു…”
അവള്‍ വീണ്ടും അയാളെ ചുംബിച്ചു.
“ആ കൊച്ച് പകല്‍ മുഴുവനും അവന്‍റെ കോളേജില്‍ ആയിരിക്കില്ലേ? നൈറ്റ് വന്നാല്‍ ഇവിടെ റൂമില്‍ കേറി അവന് വായിക്കാനും പഠിക്കാനും ഒക്കെ ഉള്ളതിന്റെ പുറകെ ആയിരിക്കില്ലേ? എന്ത് പ്രൈവസി ബ്രീച്ച് ഉണ്ടാവൂന്നാ നിന്‍റെ പേടി?”
ഇര്‍ഫാന്‍ അവള്‍ പറഞ്ഞതിനോടുള്ള വിയോജിപ്പ് മുഖത്ത് കാണിച്ചുകൊണ്ട് എന്തോ ഓര്‍ത്തു.
“മാത്രമല്ലെടാ…”
അയാളുടെ നെഞ്ചില്‍ തലോടിക്കൊണ്ട് അവള്‍ പറഞ്ഞു.
“ഞാന്‍ ഇവിടെ വന്നിരിക്കുന്നത് ഒഫീഷ്യല്‍ കാര്യത്തിനു മാത്രമല്ലല്ലോ…! നിനക്കറിയാമല്ലോ അത്…”
അത് പറഞ്ഞു കഴിഞ്ഞ് അഫ്രീന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞത് ഇര്‍ഫാന്‍ കണ്ടു.
അത് കണ്ട് അയാളുടെ കണ്ണുകളിലും നീര്‍ പൊടിഞ്ഞു.
ഇര്‍ഷാദിനെ അന്വേഷിച്ച് വന്നതാണ് അഫ്രീന്‍. അവളുടെ ഇളയ സഹോദരന്‍. ഇന്ത്യ ടൈംസില്‍ സബ് എഡിറ്റര്‍ ട്രെയിനിയായി ജോയിന്‍ ചെയ്തത് അതിന്‍റെ ഫോറിന്‍ അഫയേഴ്സ് വിഭാഗത്തില്‍.
ആദ്യത്തെ അസൈന്‍മെന്‍റ് ഗാസയിലേക്ക്. കഴിഞ്ഞ വര്‍ഷം.
ഒരാഴ്ച തുടര്‍ച്ചയായി അവന്‍റെ റിപ്പോര്‍ട്ടിങ്ങ് വന്നുകൊണ്ടിരുന്നു. എല്ലാം അതി സാഹസികമായി ചെയ്ത വാര്‍ റിപ്പോര്‍ട്ടിങ്ങ്.
അതിന് ശേഷം അവന്‍ എങ്ങോട്ടോ അപ്രതക്ഷ്യമായി.
ഇന്ത്യന്‍ ജേണലിസ്റ്റസ് യൂണിയനും വേള്‍ഡ് ജേണലിസ്റ്റ് അസോസിയേഷനുമൊക്കെ ഫലപ്രദമായി ഇടപെട്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇടപെടലും ഫലം കണ്ടില്ല.
“എന്‍റെ അസൈന്മെന്റ് കമ്പ്ലീറ്റ് ചെയ്യാന്‍ ഇവന്‍ വേണം…ഒഫീഷ്യലും പിന്നെ ഇര്‍ഷാദിനെപ്പറ്റി അന്വേഷിക്കുന്നതിലും…എനിക്ക് പോകേണ്ട സോഴ്സില്‍ ഒക്കെ ഇവനിവിടെ അത്യാവശ്യം ഹോള്‍ഡ് ഒക്കെയുണ്ട്…അവന്‍റെ അബ്ബായുടെ ഇന്‍ഫ്ലുവന്‍സും പ്രയോജനപ്പെടുത്തണം…. അതല്ലെടാ…”

വ്ഔ….
ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
നിങ്ങൾ ആരായാലും വേണ്ടില്ല…
മനോഹരമായി എഴുതുന്നു.
ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
അഭിനന്ദനങ്ങൾ… ❤️