ഹെബ്രോണിലെ ഒലിവ് പൂക്കള്‍ 12

എന്‍റെ ചെറുക്കാ! നീ ചുമ്മാ വഴിയിലേക്ക് ഇറങ്ങി നിന്നാല്‍ മതി. അടുത്ത മിസ്സ്‌ വേള്‍ഡിന് സംഘാടകര്‍ മത്സരാര്‍ഥികളെ കിട്ടാന്‍ ശരിക്കും ബുദ്ധിമ്മുട്ടും! അവരൊക്കെ നിന്‍റെ കാലിന്‍റെ ഇടയിലായിരിക്കില്ലേ? എന്നിട്ടാണ് എന്നെപ്പോലെ ഒരുത്തി കല്യാണം കഴിഞ്ഞതാണ് എന്നറിഞ്ഞപ്പോള്‍ നിരാശാഭാവം കാണിക്കുന്നത്!

“മാഡം എന്‍റെ വീട്ടിലേക്ക് വരുന്നോ?”

അവന്‍ ചോദിച്ചു.

“എന്‍റെ അബ്ബായും ഈമയും സഹോദരിയും ഉണ്ട് ഇപ്പോള്‍…അവര്‍ക്കും സന്തോഷമാകും മാഡം വന്നാല്‍…”

അവന്‍ അവസാനം പറഞ്ഞത് അവള്‍ക്ക് മനസ്സിലായില്ല.

ഏതായാലും ഇര്‍ഫാന്‍ രാത്രിയാകാതെ മടങ്ങി വരില്ല. അതുവരെ സമയമുണ്ട്. മാത്രമല്ല ഇവന്‍റെ അബ്ബാ പാലസ്തീനിലെ ലബാനോന്‍ എംബസ്സി ജീവനക്കാരനുമാണ്.

ഒരു “സ്റ്റോറി”യ്ക്കുള്ള വകുപ്പുമുണ്ട്.

പോയേക്കാം.

പക്ഷെ ആദ്യം ഹോട്ടലില്‍ പോകണം. വസ്ത്രങ്ങള്‍ ധരിക്കണം.

അടിയില്‍ ബ്രായോ പാന്‍റ്റിയോ ഇല്ലാതെ ഈ മിഡിയും സ്ലീവ് ലെസ്സ് ടോപ്പുമിട്ട് ഒരു കുടുംബത്തിലേക്ക് കയറി ചെല്ലാന്‍ കഴിയില്ല.

ആബിദീന്‍ കാര്‍ ആദ്യം ഹോട്ടല്‍ ഹെര്‍മ്മോണിയിലേക്ക് വിട്ടു.

പിന്നെ തിരിച്ച് അവന്‍റെ തെരുവിലേക്കും.

അവന്‍റെ കാര്‍ റാഫയിലെത്തി. റാഫാ ഗവര്‍ണ്ണറേറ്റിന്‍റെ തലസ്ഥാനമാണ്‌ ആ പട്ടണം. ഗാസാ മുനമ്പിലും വെസ്റ്റ് ബാങ്കിലുമായി പതിനാറ് ഗവര്‍ണ്ണറേറ്റുകളാണുള്ളത്. റാഫാ അത്യാവശ്യം തിരക്കുള്ളയിടമാണ്. തന്നെകാണാന്‍ അമൂല്യമായ സമ്മാനങ്ങളുമായി ഷേബാ രാജ്ഞി വന്നപ്പോള്‍ സോളമന്‍ രാജാവ് അവരെ സ്വീകരിച്ചയിടമാണ് റാഫാ എന്ന് കരുതപ്പെടുന്നു. ഇസ്രായേല്‍ ബോംബാക്രമണം റാഫയുടെ ഏതാണ്ട് പകുതിയിലേറെ തകര്‍ത്തുവെങ്കിലും ആ ഭാഗമൊക്കെ ഇപ്പോള്‍ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്‌.

അത്യാവശ്യം തിരക്കുള്ളയിടമാണ് ആബിദീന്‍റെ വീട് നില്‍ക്കുന്ന താഹാ ഹുസ്സൈന്‍ സ്ട്രീറ്റ്. ഹെലനിസ്റ്റിക് മാതൃകയില്‍ പണിത രണ്ടു നിലക്കെട്ടിടം വെളുപ്പ്‌ നിറത്തില്‍ പെയിന്റ് ചെയ്തിരിക്കുന്നു. പിമ്പില്‍ വളരെ ദൂരെ ഹെര്‍മ്മോന്‍ പര്‍വതം കാണാം. സോളമന്‍ ഉത്തമഗീതത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ അവിടെ ഇപ്പോഴും പുള്ളിപ്പുലികള്‍ ഉണ്ടാവുമോ? ശൂലോംകാരി സുന്ദരി മുന്തിരിയടയുണ്ടാക്കി സോളമനെ പ്രണയത്തില്‍ മുക്കി കഴിപ്പിച്ചത് ഇവിടെയാണ്‌…

അഫ്രീന്‍ പുഞ്ചിരിയോടെ സ്വയം ഹെര്‍മ്മോന്‍ പര്‍വ്വതങ്ങളിലേക്ക് നോക്കി.

ദൂദായ് മരങ്ങളും അലങ്കാരപ്പനകളും അതിര് തീര്‍ത്ത കോമ്പൌണ്ടിലേക്ക് കാര്‍ പ്രവേശിച്ചു. മുമ്പില്‍ ഒരു സ്വിമ്മിംഗ് പൂളുണ്ട്. അതിന് മുമ്പില്‍ ഏതാനും സണ്‍ലോഞ്ചറുകളും ലോഞ്ചറുകളും സ്വിംഗ് ചെയറുകളുമുണ്ട്.

ഒരു സ്വിംഗ് ചെയറില്‍ വിടര്‍ത്തിപ്പിടിച്ച പത്രവുമായി ദീര്‍ഘകായനായ ഒരു യുവാവിരിക്കുന്നത് അഫ്രീന്‍ കണ്ടു.

“ബ്രദര്‍?”

ഗാരേജില്‍ കാര്‍ പാര്‍ക്ക് ചെയ്യവേ അയാളെ നോക്കി അഫ്രീന്‍ ചോദിച്ചു.

“അല്ല, അബ്ബാ…”

പുറത്തിറങ്ങി സെന്‍സര്‍ ലോക്ക് ചെയ്ത് അവന്‍ പറഞ്ഞു.

“എഹ്?”

അഫ്രീന്‍ മിഴിച്ച കണ്ണുകളോടെ അവനെ നോക്കി.

“അന്‍പത് വയസ്സുള്ള യങ്ങ് മാനാണ് എന്‍റെ അബ്ബാ, കണ്ണുവെച്ചു വശീകരിക്കരുത്, എന്‍റെ ഈമാ കൊന്നു കളയും മാഡത്തെ…”

“പോടാ ഒന്ന്!”

അവന്‍റെ കൈമുട്ടിനു മേല്‍ പിച്ചിക്കൊണ്ട് അവള്‍ പറഞ്ഞു.

“നിങ്ങള്‍ പലസ്തീനികള്‍ അമ്മയെ ‘ഉം’ അല്ലെങ്കില്‍ ‘ഉമ്മഹാത്’ എന്നല്ലേ വിളിക്കാറ്? ഈമാ അറാമിക് അല്ലെ?”

“മാഡം ഞങ്ങള്‍ പാലസ്തീനികളല്ല…”

ആബിദീന്‍ തിരുത്തി.

“ലെബനീസ് ആണ്. ഇവിടെ പാലസ്തീനിലെ ലെബനീസ് എംബസ്സിയില്‍ എന്‍റെ അബ്ബു ജോലി ചെയ്യുന്നു… ലെബാനോനില്‍ ഞങ്ങളുടെ ഭാഷ, അല്ലെങ്കില്‍ ഞങ്ങളുടെ മാതൃഭാഷ അറാമിക് ആണ്… അതാണ്‌…”

അവരെക്കണ്ടിട്ട് ആബിദീന്‍റെ ആബ്ബാ എഴുന്നേറ്റു. ഒരു ചുവന്ന ട്രൌസര്‍ ആയിരുന്നു അയാളുടെ വേഷമെങ്കിലും പെട്ടെന്ന് തിടുക്കത്തില്‍ അയാള്‍ അടുത്തുകിടന്ന ബാതിങ്ങ്‌ ടവ്വലെടുത്ത് ദേഹം മറച്ചു. അപ്പോഴേക്കും അഫ്രീന്‍ സ്കാര്‍ഫ് കൊണ്ട് തലമുടി മറച്ചിരുന്നു.

1 Comment

Add a Comment
  1. വ്ഔ….
    ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
    നിങ്ങൾ ആരായാലും വേണ്ടില്ല…
    മനോഹരമായി എഴുതുന്നു.
    ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
    ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
    അഭിനന്ദനങ്ങൾ… ❤️

Leave a Reply

Your email address will not be published. Required fields are marked *