“നിന്‍റെ ക്ലാസ്മേറ്റ് ആണോ?”
അയാള്‍ അറബിയില്‍ മകനോട് ചോദിച്ചു.
“അല്ല അബ്ബാ,”
അവന്‍ അഫ്രീനെ നോക്കി പുഞ്ചിരിച്ചു.
“ഇത് അഫ്രീന്‍ മാഡമാണ്…ഇന്ത്യയില്‍ നിന്ന് വന്നതാണ്. ജേണലിസ്റ്റ്…”
“ആദാബ്, സയ്യിദുന്‍…”
അവള്‍ വലത് കരമുയര്‍ത്തി നെറ്റിയില്‍ ചേര്‍ത്ത് അയാളെ വന്ദിച്ചു.
“ആദാബ് ഉഹ്തി…”
അയാള്‍ അവളെ തിരിച്ച് പ്രത്യഭിവാദ്യം ചെയ്തു.
“റേഹ്മാ, ഇവിടെ വരൂ…”
അയാള്‍ പിമ്പോട്ടു തിരിഞ്ഞ് വീട്ടിലേക്ക് നോക്കി.
അപ്പോൾ വീടിനകത്ത് നിന്നിരുന്ന ഏകദേശം പതിനഞ്ച് വയസ്സുള്ള അതീവ സുന്ദരിയായ ഒരു പെൺകുട്ടി അങ്ങോട്ടേക്ക് ഓടിവന്നു. ഒറ്റ നോട്ടത്തിൽ തന്നെ അഫ്രീന് മനസിലായി അത് ആബിദീന്റെ സഹോദരിയാണ് എന്ന്.
[6:58 AM, 22//2026] Reyman: സ്വർണ്ണ നിറമാണ്. ചാരക്കണ്ണുകൾ. മാതളപ്പഴത്തിൻറെ നിറമുള്ള ചുണ്ടുകൾ. കൗമാരത്തിന്റെ രക്തയോട്ടം അവളുടെ ഓരോ ചലനത്തിലും കത്തി നിന്നു.
അവളും തന്നെ അദ്‌ഭുതത്തോടെ നോക്കുന്നത് അഫ്രീൻ കണ്ടു.
“എന്താ അബ്ബാ?”
അവൾ ചോദിച്ചു. അരാമ്യ ഭാഷയാവണം.
“അതിഥിയാണ്…”
അയാൾ അഫ്രീൻ നോക്കി പറഞ്ഞു.
“ഓക്കേ…”
റേഹ്മ പുഞ്ചിരിച്ചു. പിന്നെ അവൾ അകത്തേക്ക് തിടുക്കത്തിൽ നടന്നു.
“ഞാൻ അടുത്തയാഴ്ച്ച ഇന്ത്യയിലേക്ക് വരുന്നുണ്ട്,”
അയാൾ പുഞ്ചിരിയോടെ പറഞ്ഞു.
“അറിയാം…”
അഫ്രീനും പുഞ്ചിരിച്ചു.
“ട്രേഡ് സമ്മിറ്റിൽ പങ്കെടുക്കാൻ പ്രസിഡണ്ട് ഹിസ് എക്‌സലൻസിയ്ക്കൊപ്പം
“പാലസ്തീനിനെയും ഇസ്രായേലിനെയും പറ്റി എഴുതുമ്പോൾ അനാവശ്യമായ ഒരു ബാലൻസിംഗ് നിങ്ങൾ നടത്തുന്നുണ്ട്,”
അമാൽ ഗർഫാൻ പുഞ്ചിരിയോടെയെങ്കിലും ദൃഢസ്വരത്തിൽ പറഞ്ഞു.
“ഗാസയിലേക്ക് പോകുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക,”
ജയന്തി മേത്ത മുന്നറിയിപ്പ്തന്നിരുന്നു .
“നിനക്ക് അവിടെ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത് ഏറ്റവും മുതിർന്ന രാഷ്ട്രീയക്കാരിൽ നിന്നും ബ്യൂറോക്രാറ്റ്സിൽ നിന്നുമായിരിക്കും. നീയാണ് ഇന്റർവ്യൂ ചെയ്യുന്നതെങ്കിലും പലപ്പോഴും അവരുടെ ചോദ്യങ്ങൾക്കായിരിക്കും നീ ഉത്തരം പറയേണ്ടി വരിക,”
[6:58 AM, 22/03/2026] Sandra: “മനപ്പൂർവ്വം ബാലൻസിങ്ങിന് ശ്രമിച്ചിട്ടില്ല,”
കഴിയുന്നതും സൗമ്യമായി അഫ്രീൻ ഉത്തരം പറഞ്ഞു.
“അറിയുന്നത്, ലഭിക്കുന്ന ഡാറ്റ, അതൊക്കെയാണ് റിപ്പോർട്ടിന്റെ ബേസ്…തികച്ചും ഇമ്പേഴ്‌സണൽ ആയാണ് റിപ്പോർട്ടിങ്…”
“എന്തായാലും ഇന്ത്യയിലെ മറ്റു റിപ്പോർട്ടേഴ്‌സിനേക്കാൾ ഭേദമാണ് നിങ്ങൾ,”
അയാൾ ചിരിച്ചു.
“നിങ്ങളുടെ ജേണലിസ്റ്റുകളിൽ ഭൂരിഭാഗവും ഇസ്രായേലി പക്ഷപാതികൾ ആണ്…നിങ്ങൾക്കും പരിമിതികൾ ഉണ്ടെന്നും എനിക്കറിയാം. പ്രത്യേകിച്ചും നിങ്ങളുടെ പേര് ഒരു മുസ്ലീമിന്റെയായതിനാൽ…”
“ജയന്തി മാഡം, എന്‍റെ മാനേജിംഗ് എഡിറ്റര്‍ പോലും നോണ്‍ പാര്‍ട്ടിസാന്‍ ആണ് ന്യൂസ് സെലക്ഷന്‍റെ കാര്യത്തില്‍…”
അഫ്രീന്‍ പറഞ്ഞു.
“നിങ്ങള്‍ ആരുടെ പേരാണ് പറഞ്ഞത്?”
അമാല്‍ ഗര്‍ഫാന്‍ അദ്ഭുതത്തോടെ ചോദിച്ചു.
“ജയന്തി മേത്ത…”
അഫ്രീന്‍ അയാളുടെ അദ്ഭുതത്തിലേക്ക് നോക്കി പറഞ്ഞു.
“ഞങ്ങളുടെ പബ്ലിഷിംഗ് ഹൌസ് ഇന്ത്യാ ടൈംസിന്‍റെ മാനേജര്‍…”
“യൂ വോണ്ട് ബിലീവ്…”
അമാല്‍ ഗര്‍ഫാന്‍ ചിരിച്ചു.
“അവരും ഞാനും ക്ലാസ് മേറ്റ് ആയിരുന്നു, ഹാര്‍വാഡില്‍…”
“ഓ!”
അഫ്രീനും ആ വാര്‍ത്ത അദ്ഭുത ഭാവത്തോടെ സ്വീകരിച്ചു.
അപ്പോഴേക്കും മറ്റൊരു മുതിർന്ന സ്ത്രീയോടൊപ്പം റേഹ്മ അങ്ങോട്ട് വന്നു. ഒറ്റ നോട്ടത്തിൽ തന്നെ അഫ്രീന് മനസ്സിലായി അവർ ആബിദീന്റെ അമ്മയാണ് എന്ന്.
“ഹാമിയ സൈന,”
അമാൽ ഗർഫാൻ അവരെ അഫ്രീന് പരിചയപ്പെടുത്തി.
“ആദാബ് സാഹിബാത്,”
അഫ്രീൻ വലത് കൈ നെറ്റിയിൽ മുട്ടിച്ച് അവരെ അഭിവാദ്യം ചെയ്തു.
“ആദാബ് അൽസുഗ്രാ…”
ഹാമിയ തിരിച്ച് അഫ്രീനെ അഭിവാദ്യം ചെയ്തു.
“അൽസുഗ്രാ!”
അത് കേട്ട് അഫ്രീൻ ഒന്ന് തരിച്ചു. ഏറ്റവും പ്രിയപെട്ടവരെയാണ് ഫലസ്തീനികൾ അങ്ങനെ അഭിസംബോധന ചെയ്യുന്നത്.
റേഹ്മയുടെ കയ്യിലുണ്ടായിരുന്ന സെൻസറിലേക്ക് ഹാമിയ കർപ്പൂരം പകർന്നു. മനം കുളിർപ്പിക്കുന്ന സൗരഭ്യമവിടെ പരന്നു. പിന്നെ അവരത് അഫ്രീന്റെ മുമ്പിൽ നാലഞ്ചു തവണ ചലിപ്പിച്ചു. അതിനു ശേഷം റേഹ്മയുടെ കയ്യിലിരുന്ന വെള്ളിപ്പാത്രം വാങ്ങി അത് തുറന്ന് മഞ്ഞ നിറത്തിൽ വെളുത്ത പുള്ളികളുള്ള ഒരു പലഹാരമെടുത്തു.

വ്ഔ….
ഞാൻ ആദ്യമായാണ് ഈ സൈറ്റിൽ ഒരു കുറിപ്പ് എഴുതുന്നത്.
നിങ്ങൾ ആരായാലും വേണ്ടില്ല…
മനോഹരമായി എഴുതുന്നു.
ഇതൊരിക്കലും ഇങ്ങനെ രഹസ്യമായി വായിക്കപ്പെടേണ്ട ഒരു കഥയല്ല…
ഇത് തുടരുകയും കൂടുതലായി ലോകം വായിക്കപ്പെടുകയും വേണം.
അഭിനന്ദനങ്ങൾ… ❤️