ജീവിതമാകുന്ന നൗക – 13 2

സുകബീർ സിങ് വന്നതോടെ നടന്ന കാര്യങ്ങൾക്ക് കുറച്ചു കൂടി വ്യക്തത കൈവന്നു. കൃത്യ സമയത്തു തന്നെ ടോറസ് പ്രത്യക്ഷപ്പെടണമെങ്കിൽ കോളേജ് പരിസരത്തിൽ നിന്ന് ആരെങ്കിലും ഫോൺ വഴി ഡ്രൈവറെ അറിയിച്ചിട്ടുണ്ടാകും. അങ്ങനെ ഉണ്ടെങ്കിൽ മൊബൈൽ ടൗറിൽ ആ സമയത്തു ഒർജിനേറ്റ ചെയ്‌ത കാളുകളിൽ ഒരെണ്ണം അത്തരത്തിലുള്ള ഒരു ഫോൺ കാൾ ആയിരിക്കണം
കോളേജ് ഇരിക്കുന്ന സ്ഥലവും ആക്സിഡന്റ് നടന്ന സ്ഥലവുത്തിനും എല്ലാം പല സർവീസ് പ്രൊവൈഡറുകളുടെ പരിധിക്കുള്ളിലാണെങ്കിലും രണ്ടേ രണ്ടു സെൽ ടവർ മാത്രമാണുള്ളത്. അതിൽ ഒരെണ്ണം പല സെൽ ഫോൺ കമ്പനികൾക്ക് കോമൺ ആയി ടവർ സർവീസ് നൽകുന്ന ഒരു കമ്പനിയും പിന്നെ സ്വന്തം ടവർ ഉള്ള പ്രമുഖ സർവീസ് കമ്പനിയും. തിയറി പ്രകാരം ഈ രണ്ടു ടവർ നിന്ന് ഒർജിനേറ്റ ചെയ്‌ത അതേ ടവർ ലൊക്കേഷനിൽ ഉള്ള മറ്റൊരു ഫോണിലേക്ക് ആയിരിക്കണം കാൾ പോയിരിക്കുന്നത്

എല്ലാ സർവീസ് പ്രൊവൈഡേഴ്സിനും സിസ്റ്റത്തിലേക്ക് ത്രിശൂലിന് ആയി create ചെയ്‌തിട്ടുള്ള backdoor എൻട്രി വഴി ലോഗിൻ ചെയ്‌തു. രണ്ടു റൗറിലേക്കുമായി കോളേജ് വിട്ട 15 മിനിറ്റിനുള്ളിൽ 18422 കാളുകൾ. അതിൽ തന്നെ അതേ ടവർ പരിധിയിൽ ഫോണുകളിലേക്ക് 256 ഫോൺ കാളുകൾ. അതിൽ രണ്ട് കാളുകളുടെ ഉടമസ്ഥരെ കണ്ടു പിടിക്കണം. ടെക്ക് ടീം അത് കണ്ടുപിടിക്കാനുള്ള യത്നം തുടർന്നു.

sunshine ഹോസ്പിറ്റൽ :

സി ഐ ഭദ്രൻ സിവിലിയൻ വേഷത്തിൽ ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും അർജ്ജുനെ അവിടെ നിന്ന് മാറ്റിയിരുന്നു. ഉള്ള അറിവ് വെച്ച് സി.ഐ ഭദ്രൻ നേരെ casualityയിൽ ചെന്ന് കാര്യങ്ങൾ തിരക്കി.

“മാഡം വൈകിട്ട് ഉണ്ടായ ആക്സിഡന്റ് കേസ് ഒരു student ഏത് റൂമിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്?”

“ആക്സിഡന്റ് പറ്റിയ ആളുടെ പേരെന്താണ് സാർ?”

“അർജ്ജുൻ. എൻ്റെ സ്റ്റുഡൻ്റെ ആണ്.”

അവിടെ ഇരുന്ന ഹോസ്പിറ്റൽ സ്റ്റാഫ് അവരുടെ മുൻപിലെ സിസ്റ്റം നോക്കി.

“സാർ അങ്ങനെ ഒരാളെ അഡ്മിറ്റ് ചെയ്തിട്ടില്ല. ചിലപ്പോൾ പരിക്കൊന്നും കാണില്ലായിരിക്കും. അങ്ങനയാണെങ്കിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ടാകില്ല. “

“ഇല്ല അവനെ ഇവിടെ അഡ്മിറ്റ് ചെയ്‌തിട്ടുണ്ട്‌ എന്നാണല്ലോ അവൻ്റെ കൂട്ടുകാരൻ പറഞ്ഞത്. ഡോക്ടറുടെ ഒന്ന് ചോദിക്കാമോ സിസ്റ്റർ. “

“ജോൺസൺ ഡോക്ടർ 7 മണിക്ക് തന്നെ പോയെല്ലോ. “

“വേറെ നഴ്‌സ്‌മാർ ആരെങ്കിലും?”

“അപ്പുറത്തു അപ്പുറത്തു നഴ്‌സ്‌ സ്റ്റേഷനിൽ പോയി സിസ്റ്റർ ജാനറ്റിനെ കാണു. അവർക്ക് ഒരു പക്ഷേ അറിയാമായിരിക്കും.”

ഭദ്രൻ നേരെ നഴ്‌സ്‌ സ്റ്റേഷനിലേക്ക് ചെന്ന്.
“സിസ്റ്റർ ജാനറ്റ്?”

“ഞാനാണ്. എന്തു സഹായം വേണം. “

“വൈകിട്ട് ഒരു ആക്സിഡൻറെ കേസ് ഒരു കോളേജ് സ്റ്റുഡൻറ്. അയാളെ ഏത് റൂമിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്?”

“CT സ്‌കാൻ നടത്തിയ ശേഷം ഉടനെ തന്നെ പുള്ളിയെ ട്രാൻസ്ഫർ ചെയ്തേല്ലോ.”

“അത്രയും സീരിയസ് ആണോ പരിക്ക്?”

“അയ്യോ സാർ കണ്ടിട്ട് കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ trauma care facility ഉള്ള ആംബുലൻസിലാണ് കൊണ്ട് പോയത്. കൂടുതൽ ഡീറ്റെയിൽസ് ഡോക്ടറിനോട് ചോദിക്കണം. ജോൺസൺ ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞു പോയെല്ലോ.”

“ഏതു ഹോസ്പിറ്റലിലേക്കാണ് എന്ന് അറിയാമോ?”

“അത് എനിക്കറിയില്ല സാർ. ഡോക്ടർക്ക് അറിയാമായിരിക്കും.”

“താങ്ക്യൂ സിസ്റ്റർ.”

സീരിയസ് കണ്ടീഷൻ ആണെങ്കിൽ ഡിസ്ചാർജ് ചെയ്യുകയില്ലല്ലോ. എന്നിട്ടും മാറ്റണമെങ്കിൽ. ലെന മാഡത്തെ വിളിച്ചു കാര്യങ്ങൾ അറിയിക്കണം എന്ന് തോന്നിയെങ്കിലും അത് ചെയ്‌തില്ല. ഒരു പക്ഷേ ലെന മാഡത്തിൻ്റെ ഫോൺ വരെ ചോർത്തുന്നുണ്ടാകാം.

സി.ഐ ഭദ്രൻ ഹോസ്പിറ്റൽ വക ആംബുലൻസ് പാർക്ക് ചെയ്‌ത ഭാഗത്തേക്ക് പോയി. അവിടെ ആശുപത്രി വക രണ്ടു ആംബുലൻസുകൾ കിടക്കുന്നുണ്ട്. രണ്ടു പയ്യന്മാർ സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു.

“മോനെ വൈകിട്ട് ആക്സിഡൻ്റെ പറ്റിയ പയ്യനെ കൊണ്ട് പോയ ആംബുലൻസ് തിരികെ വന്നോ?”

“ഇല്ല ചേട്ടാ. ഇപ്പോൾ എത്തുമായിരിക്കും. എന്തിനാ ചേട്ടാ?”

“ആക്സിഡന്റ് പറ്റിയ പയ്യൻ എനിക്കറിയാവുന്നതാ. ഏതു ഹോസ്പിറ്റലിലേക്കാണ് മാറ്റിയത് എന്നറിഞ്ഞാൽ പോകാനാണ്. “

Leave a Reply

Your email address will not be published. Required fields are marked *