ജീവിതമാകുന്ന നൗക – 13 2

അതും പറഞ്ഞിട്ട് ADGP ഫോൺ കട്ടാക്കി.

“എടോ താൻ Palarivattom സ്റ്റേഷനിലേക്ക് വിട് എന്നിട്ട് അടുത്തുള്ള അമ്പലത്തിൻ്റെ കോമ്പൗണ്ടിലേക്ക് പാർക്ക് ചെയ്യൂ. “

ലെന ദേഷ്യത്തിൽ ഡ്രൈവറിൻ്റെ അടുത്ത് പറഞ്ഞു

അപ്പോഴേക്കും പീതാംബരൻ്റെ കാൾ വീണ്ടുമെത്തി.

“മാഡം FIR കീറി കളഞ്ഞു. പിന്നെ കാർ ഏതോ റോഡ് അസ്സിസ്റ്റൻസ്കാർ വന്ന് എടുത്തോണ്ട് പോയി. സിങ് ലാപ്ടോപ്പുകളും ആ പയ്യൻ്റെ ID കാർഡും എടുത്തു കയ്യിൽ പിടിച്ചിട്ടുണ്ട്. പാലാരിവട്ടത്ത് ഡ്രോപ്പ് ചെയ്യാനാണ് പറയുന്നത്. “

“പീതാംബരൻ സീനിയർ ഉദ്യോഗസ്ഥൻ പറയുന്നത് പോലെ ചെയ്യൂ. ഞാൻ അങ്ങോട്ട് വരുന്നില്ല. “

പിന്നെ മാഡം ഞാൻ കാറിൻ്റെ ഫോട്ടോസ് whatsapp ചെയ്‌തിട്ടുണ്ട്‌

അപ്പോഴേക്കും ലെനയുടെ വാഹനം പലരിവട്ടം സ്റ്റേഷനിനടുത്തുള്ള അമ്പലത്തിൻ്റെ പാർക്കിങ്ങിൽ എത്തി.

“പ്രസാദ്(ഡ്രൈവർ ) സ്റ്റേഷനിൽ പോയി ഭദ്രനോട് ഇങ്ങോട്ട് വരാൻ പറ. താൻ എന്നിട്ട് പോയി ഒരു ചായ കുടിച്ചോ. ഞാൻ വിളിക്കുമ്പോൾ തിരിച്ചു വന്നാൽ മതി.”

ലെന whatsappil ഫോട്ടോസ് നോക്കി കൊണ്ടിരുന്നപ്പോൾ സി.ഐ ഭദ്രൻ എത്തി. ലെന സംഭവങ്ങൾ പറഞ്ഞു.

മാഡം ഞാൻ എന്താണ് ചെയ്യേണ്ടത്. ലോറിക്കാരനെ അന്വേഷിക്കയാണോ അതോ?

തത്കാലം താൻ ഹോസ്പിറ്റലിൽ പോയി കാര്യങ്ങൾ തിരക്ക്. അവിടെ എന്താണ് സിറ്റുവേഷൻ എന്ന് നോക്കു. അവനെ എത്തിച്ച ഇന്നോവകാരെ കണ്ട് സംസാരിക്കു. എങ്ങനെയാണ് ആക്സിഡന്റ് നടന്നത് എന്ന് അന്വേഷിച്ചു മനസ്സിലാക്കു. ഇന്നോവക്കാരന് കറക്റ്റ് ആയിട്ട് പറയാൻ സാധിക്കും.
ശരി മാഡം .

പിന്നെ താൻ official വേഷത്തിൽ പോകേണ്ട. unoffical ആയിട്ട് അന്വേഷിച്ചാൽ മതി. അറിയാമെല്ലോ ADGP അറിഞ്ഞാൽ പ്രശ്നമാകും. പിന്നെ എൻ്റെ ഫോണിൽ വിളിക്കേണ്ട ഡ്രൈവർ പ്രസാദിൻ്റെ നമ്പറിൽ വിളിച്ചാൽ മതി.”

ഫോൺ നമ്പറും വാങ്ങി ഭദ്രൻ പോയതും ലെന സ്‌റ്റീഫനെ വിളിച്ചു.

“എന്തായി സ്റ്റീഫാ അന്നയെ വിളിച്ചിട്ട് ?”

“അത് അപ്പച്ചി അവൾ ഫോൺ എടുത്തായിരുന്ന്. ഞാൻ കാണണം എന്ന് പറഞ്ഞതും അവൾ ഫോൺ കട്ടാക്കി. ഇപ്പോൾ സ്വിച്ച് ഓഫാണ്. “

“നീ വഴക്കൊന്നും ഉണ്ടാക്കിയില്ലെല്ലോ അല്ലേ “

“ഇല്ല അപ്പച്ചി.”

“എന്നാൽ കുറച്ചു നേരം കഴിഞ്ഞു ട്രൈ ചെയ്യൂ. എന്നിട്ട് കിട്ടിയാൽ എന്നെ വിളിച്ചു പറയണം. ഞാൻ 8 മണിയാകുമ്പോളേക്കും വീട്ടിൽ എത്തും. നീ ബാഗ് ഒക്കെ എടുത്തു അങ്ങോട്ട് വന്നേരെ കുറച്ചു ദിവസം കഴിഞ്ഞു പോയാൽ മതി.”

“ശരി അപ്പച്ചി.”

അതിനു ശേഷം ലെന നേരെ സൈബർ സെല്ലിലേക്ക് വിളിച്ചു.

“വർഗീസ് ഞാൻ ഒരു നമ്പർ തരാം. ഫോൺ ഇപ്പോൾ സ്വിച്ച് ഓഫ് ആണ് last ടവർ ലൊക്കേഷൻ എടുത്തു എനിക്ക് മെസ്സേജ് ചെയ്യണം. പിന്നെ സ്വിച്ച് ഓൺ ആയാൽ ഉള്ള ലൊക്കേഷനും. അത് എടുത്ത ഉടനെ എന്നെ വിളിച്ചു പറയണം.

urgent matter ആണ്. പിന്നെ unofficial ആയി മതി ”

” ശരി മാഡം ”

തിരിച്ചു ഓഫീസിലേക്ക് പോകുന്നതിനിടയിൽ ഇച്ചായന്മാരാണോ ഇത് ചെയ്തത് എന്ന് എങ്ങനെ കണ്ട് പിടിക്കും എന്നുള്ള ചിന്തയിലായിരുന്നു.

* * * *

ആദ്യത്തെ പകപ്പ് മാറിയപ്പോൾ ശിവപ്രകാശിന് ദേഷ്യം വന്നു. 10 ലക്ഷം രൂപയാണ് ആ ഇന്നോവക്കാരൻ കാരണം നഷ്ടപെട്ടത്. ആ തെണ്ടി ആത്‍മഹത്യ ചെയ്യാൻ ഇറങ്ങിയതായിരുന്നോ ? എന്തായാലും വക്കീലിനെ കണ്ട് കുറച്ചു കാശു വാങ്ങിയിട്ട് മുങ്ങാം. ഒന്ന് രണ്ടാഴ്ച്ച കഴിഞ്ഞു തിരിച്ചു വരാം. എന്നിട്ട് പണം തരുമെന്നുണ്ടെങ്കിൽ നേരിട്ടാണെങ്കിലും തീർത്തു കളയാം.

ശിവപ്രകാശ് നേരെ ടോറസ് കൊണ്ട് ക്വാറിക്ക് അടുത്തുള്ള ഒരു വർക്ഷോപ്പിലേക്കാണ്. അവിടെ അയാളുടെ പരിചയക്കാരനോട് വണ്ടി തട്ടി എന്ന് തന്നെ പറഞ്ഞു. പിറ്റേ ദിവസം രാവിലെ വണ്ടി വന്ന് എടുത്തോളാം എന്ന് പറഞ്ഞ ശേഷം നേരെ വകീലിൻ്റെ അടുത്തേക്ക് പോയി.
ശിവപ്രകാശ് എത്തിയപ്പോൾ അഡ്വക്കേറ്റ് പോൾ കക്ഷിക്കുമായിട്ടുള്ള ഡിസ്‌ക്ഷണിലായിരുന്നു.

“സാർ ശിവപ്രകാശ് എന്നൊരാൾ കാണാൻ വന്നിട്ടുണ്ട്. അത്യാവശ്യ കാര്യമുണ്ടെന്നാണ് പറഞ്ഞത്. “

വക്കീലിന് അപ്പോൾ തന്നെ സംഭവം പാളി എന്ന് മനസ്സിലായി. കാരണം വണ്ടി ഇടിച്ചു കഴിഞ്ഞാൽ സ്റ്റേഷനിൽ കീഴടങ്ങനാണ് പറഞ്ഞു സെറ്റാക്കിയത്. പകരം ഇങ്ങോട്ട് കെട്ടി എടുത്തേക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *