“അപ്പൊ പിന്നെ ഇക്ക ഇപ്പോ പറഞ്ഞത് ന്തുവാ.”?
“എടി മണ്ടൂസേ, ഇങ്ങനെ കുറച്ച് പേരെ നമുക്ക് നേരെ അയച്ചവർക്ക് അവർ ഉദ്ദേശിച്ച കാര്യം നടന്നോ? അപ്പൊ ഇനിയും അവർ ആളെ അയക്കില്ലേ. ഇത്രേം വലിയ മണ്ടൂസ് ഇതെങ്ങനെ ഇത്രേം വലിയ മൊതലാളി ആയെന്റെ പടച്ചോനെ.” അവൻ തമാശ മട്ടിൽ അവളെ കളിയാക്കി. അവളൊന്നു കുണുങ്ങിചിരിച്ചിട്ട് അവന്റെ വയറിൽ നുള്ളി.
വാഹിദ് തുടർന്നു.
“മാത്രമല്ല, ഞാൻ ഡ്രൈവർ ആയി വന്നത് തന്നെ തനിക്ക് നേരെ ആ ലോറി ഇടിക്കാൻ വന്നത് അറിഞ്ഞു കൊണ്ടാ. നിന്റെ പാരെന്റ്സ് മരിച്ചതും അതേയിടത്തു കാർ മറിഞ്ഞാണ്. നമ്മെ ഒരു ലോറി ഫോളോ ചെയ്യുന്നത് കാണിച്ചു തന്നത് ഓർമ്മയുണ്ടോ. നിന്റെ കാർ ഇടിച്ച സ്ഥലത്ത് വച്ച്. എവടെ കാണാൻ, അന്നൊക്കെ അഹങ്കാരം കൊണ്ട് കണ്ണ് കാണില്ലായിരുന്നല്ലോ. അന്ന് വണ്ടിയിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയതല്ലേ ഞാൻ.” അവൻ അവളെ കളിയാക്കി.
“ഒന്ന് പോ ഇക്കാ. ഞാൻ ഇപ്പൊ അങ്ങനൊന്നും അല്ലല്ലോ അല്ലേലും എന്റെ കൈയിൽ ഒരുത്തനെ കേറിപ്പിടിച്ചിട്ടുള്ളു. അവന് തന്നെയേ എന്റെ ബാക്കികൂടി പിടിക്കാൻ അനുവാദവും കൊടുത്തിട്ടുള്ളൂ.” അവൾ തിരിച്ചു പറഞ്ഞു. അത് വാഹിദിന് ഇഷ്ട്ടപ്പെട്ടു. അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.
“അന്ന് ഞാനൊരു കാര്യം പറഞ്ഞത് ഓർമ്മയുണ്ടോ. ഞാനില്ലാതെ ഒരിടത്തും പോകരുത് ന്ന്. എന്നിട്ട് ന്താ ചെയ്തത്. രാത്രി വട്ട് തലക്ക് പിടിച്ചു ഇറങ്ങിയോടി. എനിക്ക് മാത്രം കാണാനുള്ള നിന്റെ അത്ഭുതങ്ങൾ ആ നാറികൾ കൈതൊട്ടില്ലേ.” പെട്ടന്ന് അത്ര നേരവും ഉണ്ടായിരുന്ന അവളുടെ സന്തോഷം കെട്ടടങ്ങി. അവൾ അവന്റെ നെഞ്ചിലേക്ക് വലിഞ്ഞു കേറി കമിഴ്ന്നു കിടന്നു. അവളുടെ മുലകൾ അവന്റെ മാറിൽ ഞെരിഞ്ഞു.
“ന്റെ ഇക്കാ, അതൊന്നും മനസ്സിൽ വെക്കല്ലേ. മാപ്പ്, എനിക്ക് അറിയാതെ പറ്റിപ്പോയതാ. ഞാൻ അറിഞ്ഞു കൊണ്ട് ഇന്നോളം എന്റെ ശരീരം വായി നോക്കികൾക്ക് കാണാൻ പറ്റുന്ന ഭാഗം പോലും വെളിയിൽ കാണിച്ചിട്ടില്ല. ഇക്ക എത്ര വേണേലും കൈവച്ചോ. ഒക്കെ ഇക്കാന്റെയല്ലേ.” അവളുടെ കണ്ണ് നിറഞ്ഞു. അവന്റെ മുഖത്തേക്ക് വലിഞ്ഞു നീങ്ങി ഉമ്മ വച്ച്, ആ കവിളിൽ തന്റെ കവിൾ ചേർത്തു കെട്ടിപ്പിടിച്ചു കിടന്നു.
“എടീ പൊട്ടത്തീ, അത് കൊണ്ടല്ലേ എനിക്ക് ന്റെ ഈ ബീവിയെ കിട്ടിയത്. അല്ലെങ്കിൽ ആ അഹങ്കാരം തലയിൽ നിന്ന് ഇറങ്ങാതെ നീ ഇപ്പോഴും അങ്ങനെ തന്നെ ഇരുന്നേനെ.” അവൻ അവളുടെ പുറത്തു ഒന്ന് ഞെരിച്ചു.
“ആഹ്ഹ്ഹ്.. വേദനിപ്പിക്കല്ലേ കൊരങ്ങാ.” അവൾ അവനെ മുഷ്ടി ചുരുട്ടി ഇടിച്ചു.എന്നിട്ട് പറഞ്ഞു.
“അതൊക്കെ വെറുതെ ജാഡ കാട്ടിയത് അല്ലേ.. എന്നിട്ടും ആ എലിസബത്ത് ഒറ്റനോട്ടത്തിൽ കണ്ടപ്പോഴേക്കും ഓടി വന്നു കൊഞ്ചുന്നത് കണ്ടപ്പോ ഞാൻ ഉരുകിയിരുകി. സത്യത്തിൽ ഇക്കയെ കണ്ട നിമിഷം തന്നെ ഞാൻ വീണു പോയിരുന്നു. But നമ്മുടെ ആദ്യ സംസാരം തന്നെ റോങ്ങ് ആയിപ്പോയതോടെ പിന്നീട് ആ ഈഗോയിൽ നിന്ന് പുറത്തുചാടാൻ എനിക്ക് കഴിഞ്ഞില്ല. ഇതുവരെ ഒരുത്തനോടും തോന്നാത്ത ഒരു ഇഷ്ടം അന്ന് ഓഫീസിലേക്ക് കേറി വരുമ്പോ തന്നെ എനിക്ക് ഉണ്ടായിട്ടുണ്ട്.” അവസാനവാക്യം പറയുമ്പോ അവൾ മുഖം അവന്റെ കവിളിൽ നിന്ന് ഉയർത്തി അവന്റെ കണ്ണിലേക്കു നോക്കി.
“എന്നിട്ടാണോ എന്നെ നായിന്റെ മോനെ എന്നൊക്കെ വിളിച്ചത്.” അവൻ അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചോദിച്ചു. അവളുടെ മുഖത്ത് വിഷാദത്തിന്റെ കാർമുകിൽ പടർന്നു.
“അത് പിന്നെ….. എനിക്ക് ആണെങ്കിൽ ആളെ കുറിച്ച് ഒന്നും അറിയത്തും ഇല്ല, അങ്കിൾ ഒന്നും വിട്ട് പറയുന്നുമില്ല. വെറുമൊരു ഡ്രൈവർ. ആളാണെങ്കിൽ ഇത്രേം തന്റെടി. എന്നോട് യാതൊരു കൊതിയും ക്രഷും ഇല്ലാത്ത മനുഷ്യൻ. അത് പോയിട്ട് ബഹുമാനം പോലും ഇല്ല.എങ്ങിനെ ഇനി എന്റെ മനസ്സ് തുറന്ന് കാണിക്കും എന്നാലോചിച്ചു ആകെ അസ്വസ്ഥമായിരുന്നു മനസ്സ്. ഓരോ ദിനവും മനസ്സിൽ ഇക്കയെ കുറിച്ചുള്ള ചിന്ത കടന്ന് വന്ന് കൊണ്ടേയിരുന്നു.
