ഭാഗം 19
ടൗണിൽ നിന്ന് ശാരീസ് ടീ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിക്ക് നഗരത്തിൽ നിന്ന് അൽപ്പം മാറി ഒരു കോളനിയുണ്ട്. നഗരത്തിൽ ജോലി ചെയ്യുന്നവരും അല്ലാത്തവരും അവരുടെ കുടുംബവും അടങ്ങുന്ന അവിടെ എല്ലാ കൊള്ളരുതായ്മകളുടെയും ഒരു കേന്ദ്രമാണ്. മലമടക്കുകളിൽ നിന്ന് വരുന്ന കഞ്ചാവ് ലോകത്തിന്റെ നാനാ ദിശകളിലേക്കും തരം തിരിക്കുന്ന ഒരു കൂട്ടവും വെട്ടും കുത്തും കൊലയും ഓണതല്ലു പോലെ ആസ്വദിച്ച് ചെയ്യുന്ന ഗുണ്ടകളും കൊട്ടേഷൻ ടീമും അടങ്ങിയ വിഹാര കേന്ദ്രം. പക്ഷേ ഒരിക്കലും ഒരാന്വേഷണ സംഘത്തിനും അതിനുള്ളിലേക്ക് പ്രവേശിക്കാനോ കഞ്ചാവ് തൊണ്ടിയോടെ പിടികൂടുവാനൊ ഇതുവരെ കഴിഞ്ഞിട്ടില്ല. കാരണം അവർ തമ്മിൽ അത്രയേറെ കൈകോർത്തു നിന്നിരുന്നതിനാൽ പരസ്പരം പിന്താങ്ങി കൂടെ നിൽക്കുന്നവർ ആയിരുന്നു എല്ലാവരും. ഒടിഞ്ഞ കാലും കൈയും പ്ലാസ്റ്റർ ഇട്ടു നീട്ടി വച്ചു ടോമി തന്റെ തെറിച്ചു പോയ മുൻവരിയിലെ രണ്ട് പല്ലുകളുടെ വിടവിലേക്ക് നാവ് കടത്തി ആ ശൂന്യത പരിശോധിച്ച് കിടന്നു. ജീവിതത്തിൽ എത്രയോ കൊട്ടേഷൻ എടുത്തിട്ടുണ്ട്. കണ്ണിൽ ചോരയില്ലാതെ കൈയും കാലും വെട്ടിയെടുത്തിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാണ് തിരികെ വേദനിക്കുന്നത്. ക്രിക്കറ്റ് സ്റ്റിക്ന് പകരം വാള് എടുത്തിട്ടാണ് പോയിരുന്നതെങ്കിൽ താനും കൈയോ കാലോ മുറിഞ്ഞു കിടക്കേണ്ടി വന്നേനെ. അവൻ അടുത്തിരിക്കുന്ന പ്രീതയെ നോക്കി. അവളുടെ മുഖം വാടിയിരിക്കുന്നു. പ്രീത അടുത്ത വീട്ടിലെ ജോസ് ചേട്ടന്റെ ഭാര്യയാണ്. അയാൾക്ക് ചില്ലറ കഞ്ചാവ് വിൽപ്പനയാഞ് പരിപാടി. ടൗണിൽ പോയി കോളേജ് പിള്ളാർക്കും പെൺകുട്ടികൾക്കും മറ്റും ചെറിയ പാക്കറ്റുകൾ ആക്കി അഞ്ഞൂറിനും ആയിരത്തിനും വിറ്റ് കഴിഞ്ഞു പോകുന്ന ഒരു വയസ്സൻ. ടോമി കുത്തിക്കൊന്ന ഒരു ഗുണ്ടയുടെ വെപ്പാട്ടി ആയിരുന്നു പ്രീത. നന്നേ വെളുത്തു കുറച്ച് തടിച്ചു പഞ്ഞിക്കട്ടെ പോലൊരു സ്ത്രീ. രണ്ട് പെണ്ണുങ്ങൾക്കുള്ള മുലയുടെ ഭാരം മുഴുവൻ സ്വയം താങ്ങി നടക്കുന്ന ഒരു രതിദേവത. ഒരാൾക്ക് മാത്രം കിടന്നു കൊടുത്തിരുന്ന പ്രീതിയെ ജോസ് അങ്ങ് കെട്ടി. പക്ഷേ ടോമിക്ക് കിടന്നു കൊടുക്കാൻ അല്ലാതെ ജോസിന് വേണ്ടി കാലകറ്റി കിടക്കാൻ അവൾക്ക് സമയം തീരെ കിട്ടാറില്ല എന്നതാണ് വാസ്തവം. അവന്റെ ഫോൺ ശബ്ദിച്ചപ്പോൾ പ്രീതി ഫോൺ അവന്റെകൈയിലേക്ക് എടുത്തു കൊടുത്തു. പരിചയമില്ലാത്ത നമ്പർ. അവൻ കോൾ അറ്റന്റു ചെയ്ത് ചെവിയിൽ വച്ചു. മറുതലയ്ക്കൽ ഒരു സ്ത്രീ ശബ്ദം.
” ആരാടാ തന്നോട് അങ്ങേരെ മുട്ടാൻ പറഞ്ഞത്. ആ പെണ്ണിനെ ഒതുക്കാൻ അല്ലേ പറഞ്ഞുള്ളൂ. ”
“മാഡം, അതിന് തന്നെയാ പോയത്. But ആ കഴുവേറി സിനിമ സ്റ്റൈലിൽ ഹീറോയെ പോലെ ഞങ്ങടെ മുന്നിലേക്ക് വന്നു. വേറെ വഴിയില്ലായിരുന്നു.”
“വേറെ വഴിയില്ലെങ്കി ഒഴിഞ്ഞു പോകണമായിരുന്നു. അല്ലാതെ അങ്ങേരെ കേറി തല്ലുകയല്ലായിരുന്നു വേണ്ടത്. ഞാനൊന്ന് അന്വേഷിക്കട്ടെ. എന്തെങ്കിലും പോറൽ അയാൾക്ക് വന്നിട്ടുണ്ട് എന്ന് ഞാൻ അറിഞ്ഞാൽ നീ ഇനി എഴുന്നേറ്റ് നടക്കില്ല.” അപ്പുറത്ത് നിന്നുയരുന്ന ഭീഷണിയുടെ സ്വരത്തിലെ ഭീകരത ടോമി കേട്ടറിഞ്ഞു. അവൻ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. പ്രീതി കൈയെത്തിച്ചു മൊബൈൽ ലൗഡ് സ്പീക്കറിൽ ഇട്ടു. ടോമി അവളെ തറപ്പിച്ചു നോക്കി. അവൾ ഊറിചിരിച്ചു.
“ആ പെണ്ണിനെ തന്നെ കൊല്ലാനല്ല പറഞ്ഞത്, എഴുന്നേറ്റ് നടക്കാൻ പറ്റാത്ത വിധം ഒതുക്കാനാ. പിന്നെ നിന്നോട് ആര് പറഞ്ഞു ഇത്രേം പേരെ വിളിച്ചോണ്ട് പോകാൻ.” സ്ത്രീ രോഷം കൊണ്ട് വിറക്കുന്നത് പോലെ അവന് തോന്നി.
” ആളെ കൂട്ടിയിട്ട് പോയെന്നോ. ആര് പോയി. ആ പന്ന നാറിയെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ട് ഞാൻ തനിച്ചാണ് പോയത്. മറ്റു നാല് പേരെ നിങ്ങൾ അയച്ചതാവും എന്നാ ഞാൻ കരുതിയത് മാഡം. ” ടോമി അന്ധാളിച്ചു വാപൊളിച്ചുപോയി.
” what.. ഞാൻ അയച്ചതോ. എനിക്കെന്താ ഇതാണോ ജോലി. ലോകത്തുള്ള മുഴുവൻ റൗഡികൾ ന്താ എന്റെ പാന്റിയുടെ ഉള്ളിലാണോ. ”
