ഈ പണവും ബിസിനെസ്സും തിരക്കുകളും ഇല്ലായിരുന്നെങ്കിൽ എന്നവൾ പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്. അവനും താനും മാത്രമായി, സംസാരിച്ചും കളിപറഞ്ഞും തല്ലുണ്ടാക്കിയും നിശബ്ദതകളെ മനോഹരമാക്കാമായിരുന്നു. എങ്ങോട്ടെങ്കിലും ദീർഘമായി യാത്ര ചെയ്തു പോകാമായിരുന്നു.
കഴിഞ്ഞ് പോയ ഒന്നുരണ്ടു മാസങ്ങൾകൊണ്ട് അവനെത്ര മാറിയിരിക്കുന്നു. ശങ്കകളില്ലാതെ, സംശയങ്ങളില്ലാതെ, തന്റെ പ്രണയത്തിന്റെ, തന്റെ സമർപ്പണത്തിന്റെ ആത്മാവ് തിരിച്ചറിഞ്ഞു ഒരു ഭാര്യയോടുള്ള അവകാശബോധവും തന്റേടവും സ്വാതന്ത്ര്യവും കൈവന്നിരിക്കുന്നു. തന്റെ ശരീരത്തിലേക്ക് തുറിച്ചു നോക്കുന്നവനെ കൊല്ലാനുള്ള കുശുമ്പ് പലപ്പോഴും ആ മുഖത്ത് വന്നുപോകുന്നത് കാണുമ്പോൾ എന്തൊരു ഭംഗിയാണ്.
ഈശ്വരന്മാരെ.. ഈ ജന്മം അവസാനിക്കരുതേ എന്നവൾ മനസ്സിൽ പ്രാർത്ഥിച്ചു. ഉടുതുണിയില്ലാതെ തന്നെ അവൾ ജാലകത്തിലേക്ക് വന്ന് അൽപ്പം വിരി നീക്കി മുഖം മാത്രം പുറത്തു കാണും വിധം അവന്റെ റൂമിലേക്ക് നോക്കി. അപ്പോഴാണ് അവിചാരിതമായി കുളിച്ചൊരുങ്ങി നിൽക്കുന്ന വാഹിദിനെ അവൾ മുറ്റത്തു കണ്ടത്.
Black ജീൻസ്, ഓറഞ്ച് കളർ ടീഷർട്ട്. സ്വർണ്ണാഭ തൂവുന്ന പുലർ വെയിലിൽ അവൻ നിന്ന് കത്തുന്നുണ്ടെന്ന് അവൾക്ക് തോന്നി. വെയിൽ തട്ടി ചെവിയുടെ പിൻഭാഗം ചുവന്നു കാണുന്നു. മുടി ചെവിയുടെ മുകളിളും തലയുടെ പിൻകഴുത്തിലും ചെറുതാക്കി കേറ്റി വെട്ടിയിരിക്കുന്നു. ആ സ്റ്റൈൽ അവന് നന്നായി ഇണങ്ങുന്നുണ്ട്.
മുറ്റത്തു നിന്ന് ബോറ ടിച്ചിട്ടാണോ ആവോ, അവൻ ഗേറ്റ്ലേക്ക് നടക്കുവാൻ തുടങ്ങി. പിന്നിൽ നിന്ന് കാണാൻ ആണോ ആകർഷണം കൂടുതൽ, അവൾ ചിന്തിച്ചു. പെട്ടന്നൊരു നാണം അവളെ ഗ്രസിച്ചു. എന്തൊരു വായിനോട്ടമാണ് താൻ. ഇതെന്ന് മുതൽ താൻ ഇങ്ങനൊക്കെ മാറിയോ ആവോ. എന്തായാലും വേണ്ടില്ല, ആരെന്തു കരുതിയാലും വേണ്ടില്ല.
മരിക്കുന്നത് വരെ എന്നെ മാത്രം സ്നേഹിച്ചു എന്റേത് മാത്രമായി, എന്നെ മാത്രം സ്പർശിച്ചു, എന്നെ മാത്രം മതിവരാതെ ഭോഗിച്ച് ഇക്ക കൂടെയുണ്ടായില്ലെങ്കിൽ അന്ന് തീരും ഈ ജന്മം. എന്റെ ഇക്കാ, എന്നെ മടുക്കല്ലേ, ഇട്ടേച്ചു പോയേക്കല്ലേ. അവൾക്ക് കണ്ണ് നനഞ്ഞു. വാഹിദ് ഡേ ഷിഫ്റ്റ് സെക്യൂരിറ്റി സെബാനുമായി സംസാരിച്ചു ഗേറ്റിൽ നിന്ന് മുറ്റത്തേക്ക് നീളുന്ന റോഡിന്റെ വശത്തെ കൈമതിലിൽ ഇരിക്കുന്നു. തമാശകൾ പറയുന്നു, സെബാൻ ചിരിക്കുന്നു.
ശാരിക മൊബൈൽ എടുത്തു വാഹിദിനെ വിളിച്ചു. അവൻ ഫോണെടുത്തു ചെവിയിൽ വയ്ക്കുന്നത് അവൾ കണ്ടു.
“എന്തെടുക്കുവാ അവിടെ.?” അവൾ ചോദിച്ചു.
“ചുമ്മാ സെബാനോട് സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇറങ്ങുന്നില്ലേ.”? അവൻ ചോദിച്ചു.
“ഇങ്ങോട്ട് വന്നേ. അവിടിരുന്നു കൊച്ചു വെളുപ്പാൻ കാലത്ത് ചളിയടിക്കുന്നു.”
അവൾ കോൾ കട്ട് ചെയ്തു.
അവൾ കബോർഡ് തുറന്ന് ഓറഞ്ച് കളർ ചുരിദാർ എടുത്തു മാറ്റി വച്ചു. പിന്നെ കൈയിലും കാലിലും സൺക്രീം തേച്ചുകൊണ്ടിരുന്നപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. ഭർത്താവ് അല്ലേ, അപ്പൊ പിന്നെ വാതിലിൽ എന്തിന് തട്ടണം, അല്ലേടാ കള്ളാ.. അവൾക്ക് ചിരിവന്നു. തന്റെ റൂമിൽ തള്ളിതുറന്ന് അതിക്രമിച്ചു കയറുന്ന ഒരേയൊരു ചെകുത്താൻ..
ഇങ്ങട്ട് വരട്ടെ..അവൾ എഴുന്നേറ്റ് കണ്ണാടിയുടെ മുന്നിൽ നിന്നു. Golden കളർ ബ്രായും പാന്റിയും മാത്രമിട്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി വിടർത്തികൊണ്ടിരുന്ന അവളെ കണ്ടപ്പോ അവന്റെ ചുണ്ടിൽ ഒരു വസന്തം മിന്നിമായുന്നത് അവൾ കണ്ണാടിയിലൂടെ കണ്ടു. അവളുടെ കണ്ണിൽ കുസൃതി ഒളിഞ്ഞു നിന്നു. തന്റെ മുന്നിൽ ഒരു സ്വർണ്ണ മത്സ്യം കണക്കെ പുറം തിരിഞ്ഞു നിൽക്കുന്ന ശാരികയെ അവൻ പിന്നിലൂടെ ചെന്ന് കൈ വട്ടം ചുറ്റി ചേർത്തു പിടിച്ച് ചെവിയിൽ കവിൾ ചേർത്തു ഉരസി രസിച്ചു.
“അവിടെ എന്തായിരുന്നു ഇത്ര വലിയ മീറ്റിംഗ്.” അവൾ മുടിത്തുമ്പിലെ നനവ് അവന്റെ വസ്ത്രത്തിൽ കലരാതിരിക്കാൻ തല അൽപ്പം ചരിച്ചു പിടിച്ച് മുന്നിലേക്കിട്ട് മുടി ചികഞ്ഞു കൊണ്ട് തന്നെ ചോദിച്ചു.
