ആശുപത്രിയുടെ ഇടനാഴികൾ പുഷ്പരാജിന്റെ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ഷെഖാവത്തിനെ കാത്തുനിന്ന പോലീസുകാർ പോലും ശ്രീവല്ലിയുടെ ആ വരവ് കണ്ട് ഭയന്ന് വഴിമാറിക്കൊടുത്തു. നീല പട്ടുസാരിയും മുറുക്കമുള്ള പച്ച ബ്ലൗസും ധരിച്ച്, നെറ്റിയിൽ വലിയൊരു കുങ്കുമപ്പൊട്ടുമായി അവൾ നടന്നു വരുമ്പോൾ ഒരു റാണിയുടെ ഗാംഭീര്യമുണ്ടായിരുന്നു.
ഷെഖാവത്ത് കിടക്കുന്ന സ്പെഷ്യൽ വാർഡിന് മുന്നിലെത്തിയപ്പോൾ അവൾ കൂടെ വന്നവരോട് പുറത്ത് നിൽക്കാൻ ആംഗ്യം കാണിച്ചു. അവൾ മാത്രം ഉള്ളിലേക്ക് കടന്നു, എന്നിട്ട് പതുക്കെ വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ടു.
മുറിക്കുള്ളിൽ മരുന്നുകളുടെ രൂക്ഷഗന്ധം. തലയിലും ശരീരത്തിലും കെട്ടുകളുമായി, യന്ത്രങ്ങളുടെ സഹായത്തോടെ ഷെഖാവത്ത് അവിടെ കിടക്കുകയാണ്. അവന്റെ ആ അവസ്ഥ കണ്ട് ശ്രീവല്ലിയുടെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു. അവൾ പതുക്കെ അവന്റെ കിടക്കയ്ക്കരികിലേക്ക് നടന്നു.
ഷെഖാവത്ത് പതുക്കെ കണ്ണുകൾ തുറന്നു. കൺമുന്നിൽ തന്നെ നോക്കി പരിഹസിച്ചു നിൽക്കുന്ന ശ്രീവല്ലിയെ കണ്ടതും അവന്റെ ഉള്ളിലെ കോപം ഇരച്ചു കയറി. അവൻ പല്ലുകൾ ഞെരിച്ചു, പക്ഷേ ശരീരം അനക്കാൻ അവന് കഴിഞ്ഞില്ല.
ശ്രീവല്ലി കുനിഞ്ഞ് അവന്റെ മുറിവേറ്റ തുടയിൽ ബലമായി ഒന്നു പിടിച്ചു.
ഷെഖാവത്ത്: “ആഹ്…!”
വേദന കൊണ്ട് അവന്റെ ശരീരം വിറച്ചു, കണ്ണുകളിൽ നിന്ന് വെള്ളം ചാടി. അവൾ ആ പിടി ഒന്നുകൂടി മുറുക്കി.
”എന്താ സാറേ… വേദനിക്കുന്നുണ്ടോ? എന്റെ അന്തസ്സിന് മേൽ കൈവെച്ചപ്പോൾ ഇതിലും വലിയ വേദനയായിരുന്നു എന്റെ ഉള്ളിൽ.” അവൾ ശാന്തമായി പറഞ്ഞു.
അവൾ പതുക്കെ അവന്റെ പുതപ്പ് നീക്കി. മൂത്രമൊഴിക്കാൻ ലിംഗത്തിൽ ട്യൂബ് ഇട്ടിരിക്കുന്നത് കണ്ടപ്പോൾ അവൾ ഉറക്കെ ചിരിച്ചുപോയി.
ശ്രീവല്ലി: “കണ്ടോ നിന്റെ അവസ്ഥ? ഇന്നലെ വലിയ ആവേശത്തിലായിരുന്നല്ലോ ഇത് പുറത്തെടുക്കാൻ. ഇതിപ്പോ വെറുമൊരു മാംസക്കഷ്ണം പോലെ കിടക്കുന്നത് കണ്ടോ? ഇതിലൂടെയാണോ ഇനി നിന്റെ ‘അധികാരം’ വരാൻ പോകുന്നത്?”
ഷെഖാവത്ത് തളർന്ന ശബ്ദത്തിൽ പറഞ്ഞു:
“നിന്നെ… നിന്നെയും ആ കേശവനെയും ഞാൻ വെറുതെ വിടില്ലടീ… ഞാൻ എഴുന്നേൽക്കും… അന്ന് നിന്റെ സാമിയെയും ഞാൻ…”
ശ്രീവല്ലി അവന്റെ മുഖത്തിനടുത്തേക്ക് തന്റെ മുഖം കൊണ്ടുപോയി. അവളുടെ കണ്ണുകളിൽ ഇപ്പോൾ തീയായിരുന്നു.
ശ്രീവല്ലി: “നീ ഇനിയൊരു കാലു കുത്തി നടക്കില്ല ഷെഖാവത്ത്. നടന്നാൽ തന്നെ അത് നിന്റെ അന്ത്യത്തിലേക്കായിരിക്കും. നിന്റെ ഈ ജീവൻ ഞാൻ ഇപ്പോൾ എടുക്കാത്തത് എന്തിനാണെന്നറിയാമോ?
ഇത് എന്റെ സ്വാമിക്ക് വേണ്ടി മാറ്റി വെച്ചതാ. അവൻ വന്ന് നിന്നെ കഷ്ണങ്ങളായി വെട്ടുമ്പോൾ നിന്റെ ബോധം പോകാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇപ്പോൾ നിന്നെ ജീവനോടെ വിടുന്നത്.”
അവൾ പതുക്കെ എഴുന്നേറ്റു. തന്റെ സാരി ഒന്ന് ശരിയാക്കി, അവനെ ഒരു പുഴുവിനെ നോക്കുന്നതുപോലെ നോക്കി.
ശ്രീവല്ലി: “നീ ഈ ബെഡിൽ നിന്ന് എഴുന്നേൽക്കും മുൻപേ നിന്റെ ജീവൻ പോകാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. ആ വഴിയിൽ വെച്ച് കണ്ടത് വെറുമൊരു ട്രെയിലർ മാത്രമാണ്. ഇനി വരാനിരിക്കുന്നത് ക്ലൈമാക്സാണ്.”..
അവൾ തിരിഞ്ഞു നോക്കാതെ വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. പുറത്ത് കാത്തുനിന്ന കേശവന്റെ കണ്ണുകളിൽ അവൾ നോക്കി. ആ നോട്ടത്തിൽ അടുത്ത നീക്കത്തിനുള്ള ഉത്തരമുണ്ടായിരുന്നു.
ഷെഖാവത്തിന് ആശുപത്രിയിൽ വെച്ച് നൽകിയ താക്കീതിന് ശേഷം ശ്രീവല്ലിയുടെ മനസ്സിൽ ഒരു വലിയ ഭാരം ഒഴിഞ്ഞതുപോലെയായിരുന്നു. കേശവൻ അന്ന് പകൽ മുഴുവൻ പുഷ്പയുടെ ബിസിനസ്സ് കാര്യങ്ങളിലും ചെക്ക് പോസ്റ്റ് വഴിയുള്ള ചരക്ക് നീക്കങ്ങളിലുമായിരുന്നു
