അനുവിന്റെ വലം കൈ തോളിലൂടെ ഇട്ടു തന്നെ അവൻറെ നെഞ്ചിലേക് ചേർക്കുന്നത് പല്ലവി അറിഞ്ഞു… അറിയാതെ ആ നെഞ്ചിലേക് മുഖം ചേർത്തു… അവൻറെ മുഖത്തേക് തന്നെ മിഴികൾ ഊന്നി അവൾ ഇരുന്നു…
“ചിന്നു.. തണുക്കുന്നുണ്ടോ… “ഏതോ ഗുഹയിൽ നിന്നെന്ന വണ്ണം അവൻറെ ശബ്ദം അവൾ കേട്ടു..
അവൾ മറുപടി ഒന്നും പറയാതെ അവനിലേക് കൂടുതൽ ചേർന്നിരുന്നു..
അനു അവളുടെ ചുണ്ടിനു മുകളിൽ തെളിഞ്ഞു നിന്ന കറുത്ത മറുകിന്റെ അഴകിൽ തന്നെ കണ്ണും നട്ടു അവളെ ഒന്ന് കൂടെ തന്നിലേക്കു ചേർത്തു പിടിച്ചു…
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
വഞ്ചിയം കവലക്കടുതു … ടെന്റ് ഒക്കെ അടിച്ചു ക്യാമ്പ് ഫയർ അടക്കമുള്ള കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നെങ്കിലും പെട്ടെന്ന് വന്ന മഴ എല്ലാ പ്ലാനുകളും തെറ്റിച്ചു..അതു കൊണ്ട് തന്നെ താമസം അടുത്തുള്ള ഒരു റിസോർട്ടിലേക് മാറ്റി…
പിറ്റേദിവസം 8മണി മുതൽ ആണ് മെഡിക്കൽ ക്യാമ്പ് തുടങ്ങാൻ വിചാരിച്ചിരുന്നതെങ്കിലും…കോരി ചൊരിയുന്ന മഴ… എല്ലാം തടസ്സപ്പെടുത്തി.. പത്തു മണിയോട് കൂടി മഴ ശമിച്ചെങ്കിലും.. പ്രോഗ്രാം ക്യാൻസൽ ചെയ്യാൻ തീരുമാനിച്ചു..
എന്തായാലും ഇവിടെ വരെ വന്നതല്ലേ.. നമുക്ക് പൈതൽ മലക് പോയാലോ.. എന്തായാലും ഇപ്പോൾ മഴ തോർന്നു നിൽക്കുകയാണ്.. ഞാനാണ് ആ പ്ലാൻ പറഞ്ഞത്… പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാവർക്കും സമ്മതം…
എല്ലാവരും ഒരുമിച്ചു വഞ്ചിയം കവലയിൽ നിന്നു നടക്കാൻ തീരുമാനിച്ചു… സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 4500അടിയിൽ നിൽക്കുന്ന പൈതൽ മലയിലേക്കു..
ഏകദേശം രണ്ടു കിലോമീറ്റർ നടന്നപ്പോൾ.. ഒരു പ്രവേശന കവാടം കണ്ടു… ഉള്ളിലേക്കു കടക്കണമെങ്കിൽ അവിടെ നിന്നും ടിക്കറ്റ് എടുക്കണം എന്നു മനസ്സിലായി… അവിടെ നിന്നും ടിക്കറ്റ് എടുത്ത് കടന്നത് വലിയ നിബിഡമായ വനത്തിലേക്കാണ്… ചുറ്റും കിളികളുടെ കള കലാരവം.. ഇതുവരെ കാണാത്ത ചിത്ര ശലഭങ്ങൾ.. ചുറ്റിനും പറക്കുന്നു… ഇടയ്ക്കിടയ്ക്ക് കണ്ണ് പൊത്തി കളിക്കുന്ന കോട മഞ്ഞു.. ഏറ്റവും പിന്നിലായാണ് ഞാനും പല്ലവിയും നടന്നത്…തൊട്ടു മുന്നിൽ പ്രിത്വിയുടെ കൈക്കുള്ളിലേക്
കയ്യിട്ടു കൊരുത്തു പിടിച്ചു… ഡോണ യുണ്ടായിരുന്നു… കല്ല് പാകിയ വഴിയിലൂടെ ഇടക്കിടക്ക് കാണുന്ന അരുവികളും കടന്നു ഞങ്ങൾ ചെന്നത് വൃക്ഷങ്ങൾ കൊണ്ട് തന്നെ തീർത്ത മറ്റൊരു കവാടത്തിലേക്കാണ്.. അവിടേക്കു പുറത്തു നിന്നും സ്വർണ രേഖകൾ പോലെ വെളിച്ചം അരിച്ചെത്തുന്നു….. മുൻപിൽ കോട മഞ്ഞു മൂടിയ മനോഹരങ്ങളായ പുൽ തകിടികൾ… ഓരോ പ്രാവശ്യം കോട മഞ്ഞു മാറുമ്പോൾ പുല്ലു വളർന്നു നിൽക്കുന്ന മലനിരകൾ തെളിഞ്ഞു വരുന്ന കാഴ്ച ഇതുവരെ കണ്ട കാഴ്ച്ചയിൽ നിന്നും വ്യത്യസ്തം ആയിരുന്നു…മുന്നിലേക് പിന്നെയും നടന്നു… മുന്നിൽ ഇടത്തേക്കും വലത്തേക്കും രണ്ടായി തിരിയുന്ന വഴികൾ.. മുൻപിൽ പോയവരെല്ലാം ഇടത്തെ വഴിയിലേക്കു തിരിഞ്ഞു ദൂരെ ആയി കാണുന്ന വാച് ടവറിനു അടുത്തേക് നീങ്ങി…
ഉണ്ണിയേട്ടാ.. നമുക്ക് ഈ വലത്തേക്കുള്ള വഴിയേ പോകാം…. പല്ലവി പറഞ്ഞു…
അപ്പോളേക്കും പ്രിത്വിയും ഡോണയും മറ്റുള്ളവരുടെ കൂടെ ഇടത്തേക്കുള്ള വഴിയേ കുറച്ചു ദൂരം മുന്നോട്ടു പോയിരുന്നു…
ഡാ പൊറിഞ്ചു.. ഞങ്ങൾ ഈ സൈടിലേക് പോയിട്ട് വരാം..
പൃഥ്‌വി തിരിഞ്ഞു നിന്നു..
എടാ അതു സൂയിസൈഡ് പോയിന്റാണ്… സൂക്ഷിച്ചു പോ… പെട്ടെന്ന് വരണം.. കേട്ടോ…
ഓക്കേ ടാ….
അണ കെട്ടി നിർത്തിയ പുഴ പെട്ടെന്ന് പെയ്തൊരു മഴയിൽ കുത്തിയൊലിച്ചു ഒഴുകിയ പോലുള്ള ആഹ്ലാദം ആയിരുന്നു പല്ലവിക് ഈ യാത്ര സമ്മാനിച്ചത് …
ഗിരി ശൃംഗങ്ങളുടെ ഉച്ചിയിൽ നിന്നു കസവു പുടവ അലസമായി നീട്ടിയെറിഞ്ഞതു പോലെ പതഞ്ഞു ഞൊറിവിട്ടു ഒഴുകുന്ന അരുവികൾ അവളെ വിസ്മയിപ്പിച്ചു…
ചെറിയ അരുവികളിൽ വെള്ളം അനുവിന്റെ മേലേക്ക് കാൽ കൊണ്ട് തട്ടി തെറിപ്പിച്ചു…. പല്ലവി ബാല്യ കാലത്തിലേക് മടങ്ങി പോയിരുന്നു…
അവളുടെ മനസ്സിന്റെ യവനികയിൽ അവൾ അനുഭവിച്ച വേദനകളും.. അവളെ ഉപദ്രവിക്കാറുള്ള, വിവാഹം കഴിക്കാൻ ഉറപ്പിച്ച ദത്തനെയടക്കം മറച്ചിരുന്നു… ഇപ്പോൾ അവളുടെ മനസ്സിൽ അവളും അവളുടെ ഉണ്ണിയേട്ടനും മാത്രം….
ഇടയ്ക്കിടെ പെയ്യുന്ന ചാറ്റൽ മഴ രണ്ടു പേരെയും ചെറുതായി നനച്ചു കൊണ്ടിരുന്നു…റിസോർട്ടിൽ നിന്നു ഇറങ്ങുന്നതിനു മുൻപ് വരെ ശക്തമായ കാറ്റും മഴയും ആയിരുന്നു…..
ഇപ്പോൾ.. നേരിയ ചാറ്റൽ മഴയെ ഉണ്ടായിരുന്നുള്ളൂ
.വീശി അടിച്ച കാറ്റും രൗദ്ര ഭാവം വെടിഞ്ഞു ശാന്തത കൈ വരിച്ചിരിക്കുന്നു കറുത്ത് ഇരുണ്ടു നിന്ന മേഘം ചാര നിറം പ്രാപിച്ചിരുന്നു..
പല്ലവി യുടെ മുടിയിഴകളിൽ നിന്നും ഒന്നും രണ്ടും തുള്ളികളായി ജലകണങ്ങൾ ഇറ്റു വീണു അവളുടെ ടോപ്പിന്റെ പിൻ ഭാഗത്തെ നനച്ചു കൊണ്ടിരുന്നു..
അവളുടെ കയ്യിൽ കൊരുത്തു പിടിച്ച അനുവിന്റെ കൈ..
അവൻ അടുത്തോട്ടു വരുമ്പോൾ എല്ലാം അവൾ കുസൃതിയോടെ തല വെട്ടിച്ചു മുടി കുടഞ്ഞു അതിലെ വെള്ളം അവൻറെ മുഖത്തേക് തെറിപ്പിച്ചു കൊണ്ടിരുന്നു… ആ ചാറ്റ മഴയത്ത് അവൾ മഴ പാറ്റ യെ പോലെ പാറി നടന്നു…
നമുക്കിങ്ങനെ ഈ മഴ നനഞ്ഞു നനഞ്ഞു നടക്കാം.. പല്ലവി കളിയായി പറഞ്ഞു..
ഹ്മം എന്നിട്ടു വേണം പനീം ജലദോഷവും പിടിച്ചു കിടക്കാൻ..
ആഹാ അപ്പോ നമുക്ക് നമ്മുടെ ആശുപത്രിയിൽ പോയി അഡ്മിറ്റാകാം ഒരെ മുറിയിൽ രോഗികൾ ആയിട്ട് കഴിയാം..
ഇവൾക്ക് അല്പം വട്ടായോ എന്നു എനിക്ക് തോന്നി
പല്ലവി നിര്ബന്ധിച്ചിട്ടാണ് വലത്തോട്ട് തിരിഞ്ഞു നേരേ പോയിരുന്ന റോഡിൽ നിന്നും കുന്നിൻ മുകളിലേക്കു തിരിയുന്ന പുതിയതായി മണ്ണിട്ടു പൊക്കിയ പാതയിലൂടെ കുറെ ദൂരം മുന്നോട്ടു പോകാം എന്നു വെച്ചത്… കുന്നിൻ മുകളിൽ മുനമ്പ് പോലെ പാറ കെട്ടു കാണാമായിരുന്നു… നീളൻ പുല്ലുകൾ വകഞ്ഞു മാറ്റി ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു..
സൂക്ഷിച്ചു പോ.. വല്ല പാമ്പും ഉണ്ടാകും…
മുന്നിൽ നടക്കുക ആയിരുന്ന പല്ലവിയോട് അനു വിളിച്ചു പറഞ്ഞു..
മണ്ണിട്ട പാത നടപ്പാതയായി ചുരുങ്ങി വന്നിരുന്നു.. ഇത് വല്ല കോളനി യിലേക്കും ഉള്ള വഴി ആണെന്ന തോന്നുന്നേ…ഞാൻ പറഞ്ഞു…
ഇതങ്ങു പാറക്കെട്ടിലേക് പോകുന്നുണ്ടല്ലോ അത് കണ്ടോ അവിടെ ഒരു സൈൻ ബോർഡും ഏതോ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും പണ്ടത്തെ ഏതോ കോട്ട ആണെന്ന തോന്നുന്നേ … പാറക്കെട്ടിനു മുകളിൽ നാട്ടിയിരുന്ന ഒരു ബോര്ഡിലേക് കൈ ചൂണ്ടി പല്ലവി പറഞ്ഞു…
എന്റെ കയ്യിൽ തൂങ്ങി ആണ് പല്ലവി മുനമ്പ് പോലത്തെ ആ പാറക്കെട്ടിനെ ചുറ്റി പോകുന്ന വഴിയിലേക്കു കയറിയത്… ആ പരന്ന പാറ ക് മുകളിൽ ഞങ്ങൾ എത്തി .. ആ പാറയുടെ മുകളിൽ കാലുകൾക്കിടയിൽ നാട്ടിയ തൂണിലെ ചൂണ്ടു പലകയിൽ അക്ഷരങ്ങൾ മാഞ്ഞു പോയിരുന്നു പൊളിഞ്ഞു കിടക്കുന്ന ചെങ്കല്ലുകൾ പഴമയുടെ ഗതകാല സ്മരണകളെ വിളിച്ചോതി … വിശാലമായ പാറയുടെ ഒരു വശത്തു കെട്ടിയിരുന്ന ചെറിയൊരു പുൽ കുടിൽ കാറ്റിൽ തകർന്നു കിടക്കുന്നുണ്ടായിരുന്നു…അവിടെ നിന്നു നോക്കുമ്പോൾ ചുറ്റിനും അതി വിസ്തൃതമായ ഭൂ പ്രദേശങ്ങൾ കാണാമായിരുന്നു… മഞ്ഞു തൊപ്പിയണിഞ്ഞ മാല മുടികൾ അവക്ക് താഴെ മഴയുടെ സുതാര്യമായ തിരശീല നിർത്തിയിട്ട സമതലങ്ങൾ… മൂടൽ മഞ്ഞു വ്യാപിച്ചു കൊണ്ടിരിക്കുന്ന കുന്നിൻ ചെരിവുകളും താഴ്വരകളും