അനുപല്ലവി – 6 6

ആമുഖം..

[ അനുപല്ലവി എന്ന കഥയിലേക് കടക്കുന്നതിനു മുൻപുള്ള ആദ്യത്തെ പേജ്.. എനിക്ക് നിങ്ങളോടുള്ള നന്ദി ആണ്‌.. കഷ്ടപെട്ടിട്ടാണേലും കുറച്ചു പേജുകൾ കൂട്ടി ഇട്ടിട്ടുണ്ട്…

“വായിൽ തോന്നിയത് കോതയ്ക്ക് പാട്ടു ” എന്ന രീതിയിൽ ഞാൻ എഴുതി തുടങ്ങിയ ഒരു കഥയാണ് അനു പല്ലവി… തുടങ്ങിയപ്പോൾ തന്നെ പറഞ്ഞിരുന്നു ഇതൊരു സാധാരണ കഥയാണ് സസ്പെൻസുകളോ ട്വിസ്റ്റോ ഒന്നുമില്ലാതെ അനുവിന്റെയും പല്ലവിയുടെയും ജീവിതത്തിലൂടെ ഒരു യാത്ര… അഭിനന്ദനവുമായി വന്ന ഒരു പാട് പേരുണ്ട്.. ശാപ വാക്കുകൾ ചൊരിഞ്ഞവർ ഉണ്ട്‌.. ഈ കഥ ഇത്രേ ഉള്ളൂ.. ഇതൊരിക്കലും പൂർത്തിയാകില്ല എന്നു വരെ പറഞ്ഞവർ ഉണ്ട്‌.. കഥയുടെ ക്ലൈമാക്സ്‌ വരെ പ്രെഡിക്ട് ചെയ്തവർ ഉണ്ട്… എല്ലാവരോടും സ്നേഹവും നന്ദിയും മാത്രം….
അതിപ്പോ നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ക്ലൈമാക്സ്‌ മരണം ആണെന്ന് അറിഞ്ഞിട്ടും നമ്മൾ ജീവിക്കുന്നില്ലെ.. നാളെ ഉണ്ടാകുമോ എന്നു പോലും അറിയാതെ സ്വപ്നം കാണുന്നില്ലേ…. ജീവിതം തന്നെ കഥ പോലെ ആണ്‌… എനിക്ക് ഈ കഥ ജീവിതം പോലെയും… കൂടുതൽ പറഞ്ഞു ബോർ അടിപ്പിക്കുന്നില്ല.. കഥയിലേക് കടക്കാം ]

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
പല്ലവി അനുവിന്റെ കൂടെ വന്നിറങ്ങുന്നതും അവനോടു സംസാരിക്കുന്നതും അവൻ വണ്ടി തിരിച്ചു അവിടുന്ന് പോകുന്നതും രണ്ടു കണ്ണുകൾ പകയോടെ വീക്ഷിക്കുന്നുണ്ടായിരുന്നു……

………തുടർന്നു വായിക്കുക….

ഗേറ്റ് തുറന്നു ഉള്ളിലേക്ക് നടക്കുമ്പോളെ പല്ലവി കണ്ടിരുന്നു… തന്നെ നോക്കി നിൽക്കുന്ന ദത്തനെ… മനസ്സൊന്നു പതറിയെങ്കിലും ഭയം ഒന്നും പുറത്തു കാണിക്കാതെ തന്നെ അവൾ മുന്നോട്ടു നടന്നു…. വീടിനു പുറത്തു അമ്മയോ അച്ഛനോ ആരെങ്കിലും ഉണ്ടോ എന്നവൾ ചുറ്റും നോക്കി… ആരെയും കണ്ടില്ല.. എങ്കിലും അവൾ സധൈര്യം ചുവടുകൾ മുന്നോട്ടു വെച്ചു… സാധാരണ ചാരുകസേരയിൽ ഇരിക്കാറുള്ള മുത്തശ്ശനെയും അവിടെ കണ്ടില്ല…

വരാന്തയും കടന്നു സിറ്റ് ഔട്ടിൽ നിന്നു ഉള്ളിലേക്കു പ്രവേശിക്കുന്ന വാതിലിന്റെ കട്ടിള പടിയിൽ ചാരിയാണ് ദത്തൻ നിന്നിരുന്നത്…

അവനെ വക വെക്കാതെ അവൾ ഉള്ളിലേക്കു കാലെടുത്തു വെച്ചു.. പക്ഷെ അവളെ തടയാൻ എന്നോണം ദത്തൻ രണ്ടു കയ്കളും കട്ടിള പടിയിൽ വിലങ്ങനെ വെച്ചു അവൾക്കു പ്രതിബന്ധമായി നിന്നു..
അതു കണ്ടു പല്ലവി ഒരു ചുവടു പിന്നോട്ട് മാറി…

നിനക്ക് എന്താ ഇവിടെ കാര്യം.. മാറി നിക്ക് എനിക്ക് പോണം….പല്ലവി ദേഷ്യത്തോടെ പറഞ്ഞു..
എനിക്കെന്താ ഇവിടെ കാര്യം എന്നോ…. ഹ ഹ… നിന്റെ അച്ഛൻ ചോദിക്കില്ല എന്നോട് പിന്നല്ലേ നീ… പല്ലവിയുടെ ചെവിയുടെ അരികിൽ ദത്തന്റെ മുരളൽ കേട്ടു..

രാവിലെ ഉടുത്തൊരുങ്ങി പോകുന്നത് കണ്ടവന്റെ കൂടെ നിരങ്ങാൻ ആണല്ലെടീ…
ആരാടീ അവൻ… നിന്നെ എഴുന്നെള്ളിച്ചു ഇവിടെ കൊണ്ട് വിടാൻ മാത്രം ബന്ധമുള്ള ഒരുത്തൻ… അതും ഞാൻ അറിയാതെ..
അവൻറെ വാക്കുകളിൽ ക്രൗര്യം നിറയുന്നത് പല്ലവിക് മനസ്സിലായി..

“ആരായാൽ നിനക്കെന്താ…. നിന്റെ താലി എന്റെ കഴുത്തിൽ വീണിറ്റൊന്നുമില്ലല്ലോ അധികാരം കാണിക്കാൻ..”

“ദത്തൻ എന്ന എന്നെ അല്ലാതെ വേറെ ആരെയെങ്കിലും മനസ്സിൽ കേറ്റി കൊണ്ടാണ് നടപ്പെങ്കിൽ..അന്ന് പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ അല്ലേ… കൊന്നു കളയും… നിന്നെ അല്ല അവനെ… ”
പല്ലവിയുടെ കണ്ണുകളിൽ ഭയം നിഴലിച്ചെങ്കിലും ഇല്ലാത്ത ധൈര്യം ഉള്ളിൽ വരുത്തി.. ദത്തന്റെ മുഖത്തേക് നോക്കി..

“നിങ്ങൾക്കു എന്നെ കൊന്നു തരാൻ പറ്റുവോ…. നിങ്ങളുടെ ഭാര്യ ആയി ജീവിക്കുന്നതിലും ഭേദം അതാണ്.”

“നിന്നെ ഞാൻ അങ്ങനെ കൊല്ലുവോ… നിന്നെ എനിക്ക് അനുഭവിക്കണ്ടേ… നിന്റെ ഓരോ ഇഞ്ചും എനിക്ക് അനുഭവിക്കണം…അതിനല്ലേ മോളെ നിന്നെ ഞാനിങ്ങനെ കാത്തു സൂക്ഷിച്ചു വെച്ചിരിക്കുന്നെ… കൂടുതൽ ഇളകിയാൽ ഒരു പീറ താലി ചരടിന്റെ ബന്ധനം ഒന്നും വേണ്ട നിന്നെ എന്റെ സ്വന്തം ആക്കാൻ…കേട്ടോടി… പുന്നാര മോളെ… “

Leave a Reply

Your email address will not be published. Required fields are marked *